Showing posts with label നിര്‍മ്മാണ മേഖല. Show all posts
Showing posts with label നിര്‍മ്മാണ മേഖല. Show all posts

Wednesday, July 31, 2013

വെങ്ങോല പാറമട ദുരന്തം: പാറമടകള്‍ക്ക് നിരോധനം; നിര്‍മ്മാണ മേഖല സ്തംഭിച്ചെന്ന്

പെരുമ്പാവൂര്‍: വെങ്ങോലയില്‍ ഉണ്ടായ പാറമട ദുരന്തത്തെ തുടര്‍ന്ന് കരിങ്കല്‍ ക്വാറികള്‍ക്ക് സംസ്ഥാന വ്യവസായ വകുപ്പ് അനിശ്ചിതകാല നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിര്‍മ്മാണ മേഖല സ്തംഭിച്ചെന്ന്.
നിരോധന ഉത്തരവ് അനവസരത്തിലാണ് എന്ന ആക്ഷേപവുമായി കേരള ക്വാറി ആന്റ് ക്രഷര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വെങ്ങോല- മഴുവന്നൂര്‍ മേഖല കമ്മിറ്റിയാണ് രംഗത്ത് എത്തിയിട്ടുള്ളത്. ജൂണ്‍ മാസാവസാനം ശക്തിപ്പെട്ട കാലവര്‍ഷക്കെടുതി മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ പാറമടകളുടെ പ്രവര്‍ത്തനം നിരോധിച്ചത്. ജൂലൈ 23 ന് വെങ്ങോലയില്‍ ദുരന്തമുണ്ടായതോടെ നിരോധന കാലയളവ് നീട്ടുകയായിരുന്നു.
അതോടെ നിയമ വിധേയമായി പ്രവര്‍ത്തിക്കുന്നതടക്കമുള്ള ജില്ലയിലെ മുഴുവന്‍ ക്വാറികളുടേയും പ്രവര്‍ത്തനം നിയന്ത്രിച്ചു. ഇതേ തുടര്‍ന്ന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ക്രഷര്‍, സിമന്റ് ബ്രിക്‌സ്, പൊതുമരാമത്ത് നിര്‍മ്മാണ ജോലികള്‍, ഫ്‌ളാറ്റ്-കെട്ടിട നിര്‍മ്മാണ മേഖലകളിലെ വ്യവസായങ്ങള്‍ തുടങ്ങിയവയൊക്കെ പ്രതിസന്ധിയിലായി. ജില്ലയിലെ ഇരുപതിനായിരത്തോളം ടിപ്പര്‍ ലോറികളും നിശ്ചലമായി. ഇതിനുപുറമെ ഈ മേഖലകളിലൊക്കെ ഉള്‍പ്പെട്ട ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും ദുരിത പൂര്‍ണമായി. 
പാറമട നിരോധനം അടിയന്തിരമായി പിന്‍വലിക്കണമെന്നും നിരോധനത്തിന്റെ മറവില്‍ റവന്യു പോലീസ് അധികാരികളില്‍ ചിലര്‍ നടത്തുന്ന പകല്‍കൊള്ള അവസാനിപ്പിക്കണമെന്നും അസോസിയേഷന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷനില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുന്‍ എം.എല്‍.എ എ.എം യൂസഫ്, സെക്രട്ടറി ഇ.എ സുകുമാരന്‍, കെ.ഒ ജോണ്‍സണ്‍, ടിപ്പര്‍ എര്‍ത്ത് മൂവേഴ്‌സ് ജില്ലാ സെക്രട്ടറി സി.വി ഐസക് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി എം.കെ നടരാജന്‍ (പ്രസിഡന്റ്), കെ.യു പൗലോസ് (വൈസ് പ്രസിഡന്റ്), ടി.വി എല്‍ദോസ് (സെക്രട്ടറി), അജി പോള്‍ (ജോ. സെക്രട്ടറി), വി.എന്‍ ഭാസ്‌കരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മംഗളം 31.07.2013


Saturday, October 13, 2007

കരിങ്കല്‍ വാഹനങ്ങള്‍ക്കു നേരെ അക്രമണം കരിങ്കല്ലിനു വില കൂടി, നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി

പെരുമ്പാവൂര്‍: ക്വാറി ഉടമകള്‍ കരിങ്കല്ലിന്‌ വില വര്‍ദ്ധിപ്പിച്ചതോടെ നിര്‍മ്മാണമേഖല പ്രതിസന്ധിയിലേക്ക്‌.ഇതിനിടെ പാറമട ഉടമകളും കൃഷര്‍ ഉടമകളും തമ്മില്‍ വിലവര്‍ദ്ധന സംബന്ധിച്ച്‌ ഉണ്ടായ തര്‍ക്കം കയ്യാങ്കളിയിലെത്തി.
വേങ്ങൂരില്‍ നിന്ന്‌ കുറഞ്ഞ വിലക്ക്‌ കരിങ്കല്‍ കൊണ്ടുവരാനുള്ള നീക്കം പാറമട ഉടമകള്‍ തടഞ്ഞുവെന്നാണ്‌ കൃഷര്‍ ഉടമകളുടെ പരാതി.വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി തകര്‍ത്തുവെന്നും വണ്ടിയിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ചുവെന്നും കാട്ടി കൃഷര്‍ ഓണേഴ്സ്‌ അസോസിയേഷനാണ്‌ ഡിവൈ.എസ്‌.പി യ്ക്ക്‌ പരാതി നല്‍കിയത്‌. ക്വാറി-കൃഷര്‍ ഉടമകള്‍ തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.ഇതേ തുടര്‍ന്നാണ്‌ കുറഞ്ഞ നിരക്കില്‍ കരിങ്കല്ലിറക്കാനുള്ള ശ്രമം നടന്നതും കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക്‌ മാറിയതും.
പെരുമ്പാവൂറ്‍ മേഖലില്‍ കരിങ്കല്ലിണ്റ്റെ പ്രധാന വരവ്‌ മുടക്കുഴ പഞ്ചായത്തിലെ പെട്ടമലയിലെ പാറമടകളില്‍ നിന്നാണ്‌.ഇവിടെ മാത്രം ഇരുന്നൂറോളം പാറമടകളുണ്ട്‌.ഇവിടെ നിന്നുള്ള കരിങ്കല്ലിനാണ്‌ വില വര്‍ദ്ധിപ്പിച്ചത്‌.നൂറടിക്ക്‌ ൩൧൦ രൂപയെന്നുള്ളത്‌ ൪൨൫രൂപയായി കൂട്ടുകയായിരുന്നു.ഇത്‌ മുപ്പതു ശതമാനത്തിലേറെയുള്ള വര്‍ദ്ധനയാണ്‌. ഗണ്യമായ വിലവര്‍ദ്ധന പ്രദേശത്തെ ൧൫൦-ഓളം ചെറുകിട കൃഷറുടമകളെയാണ്‌ വെട്ടിലാക്കിയത്‌.ഒരു ലോഡ്‌ മെറ്റലുണ്ടാക്കുവാന്‍ നാലു ലോഡ്‌ കല്ലു വേണം.ഈ കണക്കനുസരിച്ച്‌ ൧൨ രൂപയില്‍ നിന്ന്‌ ൧൭ രൂപയായി മെറ്റലിന്‌ വില ഉയര്‍ത്തണം.നിലവിലുള്ള നിരക്കിന്‍ പ്രകാരം എസ്റ്റിമേറ്റെടുത്ത്‌ ജോലി തുടങ്ങിയ കരാറുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ വില വര്‍ദ്ധന വന്നാല്‍ വെട്ടിലാവും.
രണ്ടായിരത്തിയാറ്‌ ഡിസംബര്‍ ആറിലെ വാര്‍ത്ത