Wednesday, March 30, 2011

പെരുമ്പാവൂറ്‍ തിരികെ പിടിയ്ക്കാന്‍ ജയിസണ്‍ ജോസഫ്‌



മംഗളം/സാരഥികളിലൂടെ

26.3.2011

പെരുമ്പാവൂറ്‍: ഒരു ദശാബ്ദം മുന്‍പ്‌ കൈവിട്ടുപോയ നിയോജകമണ്ഡലം തിരിച്ചുപിടിയ്ക്കാനുള്ള ദൌത്യമാണ്‌ യു ഡി എഫ്‌ അഡ്വ. ജയിസണ്‍ ജോസഫിനെ ഏല്‍പ്പിച്ചിരിയ്ക്കുന്നത്‌.

മണ്ഡലത്തില്‍ സുപരിചിതനും കരുത്തനുമായ എതിരാളിയെ വീഴ്ത്തുക എന്നതിലുപരി വിഘടിച്ചു നില്‍ക്കുന്നവരെ ഒപ്പം കൂട്ടുക എന്ന വെല്ലുവിളികൂടി പെരുമ്പാവൂരിലെ യു ഡി എഫ്‌ സ്ഥാനാര്‍ത്ഥിയ്ക്ക്‌ മുന്നിലുണ്ട്‌. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന്‌ കരുത്ത്‌ തെളിയിച്ച ജയിസണ്‍ ജോസഫിന്‌ അതിനാവുമെന്നാണ്‌ ഐക്യമുന്നണി നേത്യത്വത്തിണ്റ്റെ ഉത്തമ ബോദ്ധ്യംവടകര സെണ്റ്റ്‌ ജോണ്‍ സിറിയന്‍ സ്കൂളിലെ ഡെപ്യൂട്ടി സ്കൂള്‍ ലീഡറായി 1978-ല്‍ നേത്യത്വരംഗത്തേയ്ക്ക്‌ വന്ന ജയിസണ്‍ തൊട്ടടുത്ത വര്‍ഷം സ്കൂളിലെ കെ എസ്‌ യു യൂണിറ്റിണ്റ്റെ പ്രസിഡണ്റ്റായി. മണിമലക്കുന്ന്‌ ഗവ. കോളജിലും കെ എസ്‌ യു വിണ്റ്റെ നേത്യത്വം വഹിച്ച ഇദ്ദേഹം പിന്നീട്‌ വിദ്യാര്‍ത്ഥി യൂണിയണ്റ്റെ ഉന്നത നേത്യത്വ പദവികള്‍ ഒന്നൊന്നായി പിടിച്ചെടുക്കുകയായിരുന്നു.

1983-ല്‍ മൂവാറ്റുപുഴ താലൂക്ക്‌ പ്രസിഡണ്റ്റ്‌, 85-ല്‍ ജില്ലാ വൈസ്‌ പ്രസിഡണ്റ്റ്‌, തൊട്ടടുത്ത വര്‍ഷം ജില്ലാ ജനറല്‍ സെക്രട്ടറി, ൮൯-ല്‍ സംസ്ഥാന വൈസ്‌ പ്രസിഡണ്റ്റ്‌ എന്നിങ്ങനെ പടിപടിയായി ഉയര്‍ന്ന്‌ 94 ല്‍ സംസ്ഥാന പ്രസിഡണ്റ്റായി മാറി. സംസ്ഥാന നേത്യത്വത്തില്‍ നിന്ന്‌ രണ്ടു വര്‍ഷത്തിനകം ദേശീയ വിദ്യാര്‍ത്ഥി യൂണിയണ്റ്റെ വര്‍ക്കിങ്ങ്‌ കമ്മിറ്റിയിലുമെത്തി. എന്‍ എസ്‌ യു ഐ ഭരണഘടന പരിശോധന കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിയ്ക്കപ്പെട്ട ജയിസനെയാണ്‌ 2009-ല്‍ തമിഴ്നാട്ടിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ ഇലക്ഷണ്റ്റെ സഹവരണാധികാരിയായി ദേശീയ നേത്യത്വം 2001ല്‍ കെ പി സി സി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഈ ചെറുപ്പക്കാരന്‍ കൂത്താട്ടുകുളം ഓലിയപ്പുറം ചാലാട്ടു കുടുംബാംഗമാണ്‌. ധനതത്വശാസ്ത്രത്തിലും നിയമത്തിലും ബിരുദമെടുത്ത ഈ നാല്‍പ്പത്തിയാറുകാരന്‍ മഹാത്മഗാന്ധി യൂണിവേഴ്സിറ്റി യൂണിയന്‍ സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട്‌. 1979ല്‍ രാഷ്ട്രപതിയില്‍ നിന്ന്‌ സ്കൌട്ട്സ്‌ അവാര്‍ഡ്‌ നേടിയത്‌ ഇതര നേട്ടം.

വടകര സെണ്റ്റ്‌ ജോണ്‍സ്‌ സ്കൂള്‍ അദ്ധ്യാപികയായ ജയയാണ്‌ ഭാര്യ. അശ്വതി, അതുല്‍ എന്നിവര്‍ മക്കള്‍.

No comments: