Friday, April 16, 2010

കീഴില്ലത്ത്‌ സര്‍പ്പംതുള്ളല്‍ പതിനെട്ടിന്‌

പെരുമ്പാവൂറ്‍: അന്യംനിന്നു പോകുന്ന അനുഷ്ഠാന കലാരൂപമായ സര്‍പ്പംതുള്ളല്‍ പതിനെട്ടിന്‌ കീഴില്ലത്ത്‌ നടക്കും.

പുരാതന നാഗാരാധന സമ്പ്രദായമായ ഈ കലാരൂപം വര്‍ഷങ്ങള്‍ക്ക്‌ ശേഷം വഴിപാടായി സംഘടിപ്പിയ്ക്കുന്നത്‌ പാറപ്പിള്ളില്‍ കുടുംബയോഗമാണ്‌. നവജീവന്‍ കവലയ്ക്ക്‌ സമീപമുള്ള സര്‍പ്പക്കാവില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തുവരെയാണ്‌ സമയം.
വാക, മഞ്ഞള്‍, കരി, അരി, കുങ്കുമം എന്നിവയുടെ പൊടികള്‍ ഉപയോഗിച്ച്‌ തീര്‍ക്കുന്ന കൂറ്റന്‍ സര്‍പ്പക്കളമാണ്‌ ഈ അനുഷ്ഠാന കലയുടെ മുഖ്യ ആകര്‍ഷണം. പുള്ളവകുടം, പുള്ളുവ വീണ എന്നിവ ഉപയോഗിച്ചുള്ള സര്‍പ്പംപാട്ടും ഉണ്ട്‌. വ്രതശുദ്ധിയുള്ള സ്ത്രീകളില്‍ സര്‍പ്പം ആവേശിക്കുകയും തുടര്‍ന്ന്‌ അവര്‍ ഉറഞ്ഞുതുള്ളുമെന്നുമാണ്‌ സങ്കല്‍പം. തുള്ളിയെത്തുന്ന ഈ സ്ത്രീകള്‍ കമുകിന്‍ പൂക്കുല ഉപയോഗിച്ച്‌ കളം മായ്ക്കുന്നു.
പുള്ളുവന്‍ ശ്രീധരണ്റ്റെ നേതൃത്വത്തിലുള്ള കലാകാരന്‍മാരുടെ സംഘമാണ്‌ ഇതിന്‌ നേതൃത്വം നല്‍കുന്നത്‌. നാടിണ്റ്റേയും കുടുംബത്തിണ്റ്റേയും അഭിവൃദ്ധിയ്ക്കുവേണ്ടിയാണ്‌ സര്‍പ്പംതുള്ളല്‍. പങ്കെടുക്കാനെത്തുന്നവര്‍ക്ക്‌ ഉച്ചയ്ക്ക്‌ പ്രസാദ സദ്യ ഉണ്ടായിരിയ്ക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Saturday, April 3, 2010

പോലീസിനു കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക്‌ തിരിച്ചുകിട്ടി; കേട്ടവര്‍ ഞെട്ടി

മംഗളം 01.03.2010
കേട്ടതും കേള്‍ക്കാത്തതും
പെരുമ്പാവൂറ്‍: കഥകളുടെ സുല്‍ത്താല്‍ വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ പ്രശസ്തമായ ഒരു കഥയുണ്ട്‌. ആ മനുഷ്യന്‍. പോക്കറ്റടിച്ച കള്ളന്‍ തന്നെ പേഴ്സ്‌ മടക്കി കൊടുക്കുന്നതാണ്‌ കഥ. ഈ കഥ മലയാളി വിശ്വസിച്ചുവെന്ന്‌ മാത്രമല്ല, ഹൃദയത്തോടു ചേര്‍ക്കുക കൂടി ചെയ്തു.
എന്നാല്‍ കള്ളനു പകരം കഥാനായകന്‍ കേരള പോലീസാണെങ്കിലോ? മലയാളി ഞെട്ടും. അങ്ങനെയാണെങ്കില്‍ ഞെട്ടാന്‍ കോടനാടു പോലീസ്‌ വക ഒരു അവസരം.
വാണിയപ്പിള്ളി ക്ഷേത്രത്തില്‍ ഉത്സവ ഡ്യൂട്ടിയ്ക്കെത്തിയ പോലീസുകാര്‍ക്കാണ്‌ പണം കളഞ്ഞുകിട്ടിയത്‌. ചെറിയ തുകയൊന്നുമല്ല. രൂപ നാല്‍പ്പത്തിരണ്ടായിരമാണ്‌. രണ്ടു ദിവസത്തിനു ശേഷം തുക കൃത്യമായി അടയാള സഹിതം എത്തിയ ഉടമയ്ക്ക്‌ തിരികെ നല്‍കുകയും ചെയ്തു. തടിവ്യവസായിയായ ആലാട്ടുചിറ കോച്ചേരി വീട്ടില്‍ ഏല്യാസിനാണ്‌ പണം തിരികെ കിട്ടിയത്‌. പണം തിരികെ നല്‍കിയ വിവരം പോലീസ്‌ കൃത്യമായി പത്രക്കാര്‍ക്ക്‌ നല്‍കുകയും ചെയ്തു. സംഗതി അറിഞ്ഞ്‌ ആളുകള്‍ ഞെട്ടട്ടെ..
സംഗതിയൊക്കെ ജോറ്‌. പക്ഷെ, പണം കളഞ്ഞു കിട്ടിയ വിവരം പത്രക്കാരെ അറിയിയ്ക്കാത്തതെന്ത്‌ എന്നാണ്‌ ചില ദോഷൈകദൃക്കുകളുടെ ചോദ്യം. നന്നാവാത്തത്‌ പോലീസോ, മലയാളിയോ?

ആറു ലോഡ്‌ അനധികൃത മണലും വള്ളവും പിടികൂടി

മംഗളം 28.02.2010
പെരുമ്പാവൂറ്‍: കടവില്‍ അനധികൃതമായി വാരിക്കൂട്ടിയ ആറു ലോഡ്‌ മണലും മണല്‍ വാരാന്‍ ഉപയോഗിച്ച വള്ളവും പോലീസ്‌ പിടികൂടി.
മാറമ്പിള്ളി പഴയ ജങ്കാര്‍ കടവില്‍ നിന്ന്‌ ഡിവൈ.എസ്‌ പി എന്‍ ശിവദാസ്‌, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി ഡി വിജയകുമാര്‍, സബ്‌ ഇന്‍സ്പെക്ടര്‍ സണ്ണി, എ.എസ്‌.ഐ റെജി, ശശിധരന്‍, ഷുക്കൂറ്‍, സക്കീര്‍ എന്നിവര്‍ അടങ്ങുന്ന സംഘം മണല്‍ പിടിച്ചെടുത്തത്‌. ഒരാഴ്ച മുമ്പ്‌ ഒക്കല്‍ ബി ജെ പി കടവില്‍ നിന്ന്‌ പതിനഞ്ചു ലോഡ്‌ മണല്‍ പിടിച്ചെടുത്തിരുന്നു. ഇത്‌ പഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ കൈമാറി. ഇനിയുള്ള ദിസങ്ങളില്‍ മണല്‍ വേട്ട കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.

മണല്‍ മാഫിയ വനമേഖലയിലേക്ക്‌

മാതൃഭൂമി 27.2.2010
പെരുമ്പാവൂറ്‍ : സ്ഥിരം വാരുന്ന മേഖലകളില്‍ ചെളി നിറഞ്ഞതോടെ മണല്‍ മാഫിയ വനമേഖലയാണ്‌ ഇപ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത്‌. കോടനാട്‌, മലയാറ്റൂറ്‍, പാണിയേലി, പാണംകുഴി ഭാഗത്ത്‌ വനമേഖലയില്‍ അനധികൃത കടവുകള്‍ മുളച്ചു പൊന്തുന്നുണ്ട്‌. രാത്രി വാരുന്ന മണല്‍ വനപാതയിലൂടെ കടത്തും.
ഒക്കല്‍, കൂവപ്പടി, പഞ്ചായത്തുകളിലെ 11കടവുകളില്‍ നിന്ന്‌ ദിവസം 71 ലോഡ്‌ മണല്‍വാരാനാണ്‌ അനുമതിയുള്ളത്‌. കൂവപ്പടി, ഒക്കല്‍, പഞ്ചായത്തുകളില്‍ 7500 അപേക്ഷകള്‍ ബാക്കിയുണ്ട്‌. നിയമപ്രകാരം മണല്‍ വാരിയാല്‍ ഇക്കൊല്ലം ആവശ്യക്കാര്‍ക്ക്‌ മണല്‍ നല്‍കാന്‍ കഴിയില്ല. ടിപ്പര്‍ ലോഡിന്‌ 5ടണ്‍ മണല്‍ 4500 രൂപയാണ്‌ പഞ്ചായത്ത്‌ നിശ്ചയിച്ച തുക. പക്ഷേ കടവില്‍ 2000രൂപ അധികം കൊടുത്താല്‍ ടിപ്പര്‍ നിറയെ മണല്‍ ലഭിക്കും. എന്നാല്‍ പാസില്ലാത്ത ഒരു ലോഡ്‌ മണല്‍ രാത്രി വാരുന്നതാണെങ്കില്‍ 7000 രൂപയ്ക്ക്‌ ലഭിക്കും. മണല്‍ സംഭരിച്ച്‌ വില്‍പന നടത്തുന്ന കേന്ദ്രങ്ങള്‍ ആളും തരവും നോക്കിയാണ്‌ വില പറയുന്നത്‌. ആവശ്യക്കാര്‍ 15000 രൂപ വരെ കൊടുത്തും മണല്‍ വാങ്ങുന്നുണ്ട്‌.
മണലിനായി പഞ്ചായത്തുകളില്‍ സമര്‍പ്പിക്കപ്പെട്ട ഭൂരിപക്ഷം അപേക്ഷകളും വ്യാജമാണെന്നും പരാതിയുണ്ട്‌. പഞ്ചായത്ത്‌ അംഗങ്ങളാണ്‌ ഈ കച്ചവടത്തിനു പിന്നില്‍. പലരുടേയും പേരില്‍ അപേക്ഷ സമര്‍പ്പിച്ച്‌ മണല്‍ മറിച്ച്‌ വില്‍ക്കുന്ന വിരുതന്‍മാരും ഈ രംഗത്ത്‌ സക്രിയമാണ്‌.

ഒക്കല്‍ തുരുത്ത്‌ നടപ്പാലത്തിണ്റ്റെ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

മംഗളം 25.02.2010
നിര്‍മ്മാണത്തില്‍ അപാകത
പെരുമ്പാവൂറ്‍: നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന്‌ ആരോപിച്ച്‌ ഒക്കല്‍ തുരുത്ത്‌ നടപ്പാതത്തിണ്റ്റെ നിര്‍മ്മാണ പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞു. സാജുപോള്‍ എം.എല്‍.എയുടെ വികസനഫണ്ടില്‍നിന്നുള്ള പതിനാലു ലക്ഷം രൂപ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന നടപ്പാലത്തിണ്റ്റെ നിര്‍മ്മാണമാണ്‌ സ്തംഭിച്ചത്‌.
പെരിയാറിന്‌ കുറുകെ പതിനാലടി വീതിയില്‍ നിര്‍മ്മിക്കുന്ന റോഡും പാലവുമാണ്‌ പദ്ധതിയിലുള്ളത്‌. എന്നാല്‍ കരാറുകാരന്‍ നിര്‍മ്മാണത്തിനാവശ്യമായ അളവില്‍ സിമണ്റ്റോ കമ്പിയോ ചേര്‍ക്കുന്നില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. അവിദഗ്ധരായ അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനം കഴിഞ്ഞ ഒന്നരമാസമായി ഇഴഞ്ഞു നീങ്ങുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ കരാറുകാരന്‍ പണി പാതിയില്‍ നിര്‍ത്തിവച്ചിരുന്നു. വീണ്ടും നിര്‍മ്മാണം പുനാരാരംഭിച്ചപ്പോള്‍ അപാകതകള്‍ പരിഹരിയ്ക്കണം എന്ന ആവശ്യവുമായി നാട്ടുകാര്‍ സംഘടിയ്ക്കുകയായിരുന്നു. ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ പതിന്നാല്‌, പതിനഞ്ച്‌ വാര്‍ഡുകളെ തമ്മില്‍ യോജിപ്പിക്കുന്ന പാലമാണ്‌ ഇത്‌. പതിനഞ്ചാം വാര്‍ഡില്‍പെട്ട ഒക്കല്‍ തുരുത്ത്‌ നിവാസികള്‍ക്കാണ്‌ ഈ പാലത്തിണ്റ്റെ പ്രയോജനം ലഭിക്കുക .പെരിയാറിനു നടുവിലുളള തുരുത്തില്‍ മുപ്പതോളം കുടുംബങ്ങളാണ്‌ ഉള്ളത്‌. മഴക്കാലമായാല്‍ ഇവര്‍ക്ക്‌ പുറം ലോകവുമായി ബന്ധപ്പെടാന്‍ കടത്തുവഞ്ചികളെ ആശ്രയിക്കണം. പുഴയില്‍ വെള്ളം കുറവുള്ള വേനല്‍ക്കാലത്ത്‌ തുരുത്തിലേക്ക്‌ വാഹനഗതാഗതം സാദ്ധ്യമാക്കുന്നതിനാണ്‌ ഈ നടപ്പാലവും റോഡും നിര്‍മ്മിക്കുന്നത്‌.
തെരഞ്ഞെടുപ്പ്‌ വേളയില്‍ ഇവിടെ തൂക്കുപ്പാലം നര്‍മ്മിക്കുമെന്നായിരുന്നു സാജുപോളിണ്റ്റെ വാഗ്ദാനം. എന്നാല്‍ അതിന്‍്‌ 64 ലക്ഷം രൂപയോളം ചെലവു വേണ്ടിവരുമെന്നതിനാല്‍ അതിനു പകരമാണ്‌ നടപ്പാലം നിര്‍മ്മിയ്ക്കാന്‍ ഫണ്ട്‌ നല്‍കിയത്‌. ഇത്‌ പാതി വഴിയിലായതോടെ തുരുത്തിലുള്ളവര്‍ക്ക്‌ പുറത്തേയ്ക്കുള്ള വഴി പൂര്‍ണ്ണമായി അടഞ്ഞിരിയ്ക്കുകയാണ്‌.

Monday, March 29, 2010

പെരുമ്പാവൂരില്‍ മൂന്നാമൂഴം; മിനിജോഷി നഗരസഭ ചെയര്‍പേഴ്സണ്‍


മംഗളം 23.02.2010

പെരുമ്പാവൂറ്‍: നഗരസഭയുടെ പുതിയ ചെയര്‍പേഴ്സണായി പതിനേഴാം വാര്‍ഡ്‌ കൌണ്‍സിലര്‍ ആയ കോണ്‍ഗ്രസ്‌ (ഐ)യുടെ മിനി ജോഷി തെരെഞ്ഞെടുക്കപ്പെട്ടു. ഈ ഭരണസമിതിയുടെ കാലയളവില്‍ അവസാന ഊഴമായാണ്‌ മിനിക്ക്‌ അദ്ധ്യക്ഷ പദവി ലഭിച്ചത്‌.

ഇന്നലെ രാവിലെ പതിനൊന്നിന്‌ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അനില ജോര്‍ജ്ജിണ്റ്റെ മേല്‍നോട്ടത്തില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ യു.ഡി.ഫ്‌ പ്രതിനിധിയായ മിനി ജോഷി പന്ത്രണ്ട്‌ വോട്ടുകളും എല്‍.ഡി.എഫിണ്റ്റെ സാവിത്രി നമ്പ്യാര്‍ എട്ടു വോട്ടുകളും നേടി. നഗരസഭ ഭരണസമിതിയില്‍ ആകെ ഇരുപത്തിനാലു സീറ്റുകളാണ്‌ ഉള്ളത്‌. എല്‍.ഡി.എഫിന്‌ ഇതില്‍ 10 സീറ്റുകള്‍ ഉണ്ടെങ്കിലും പ്രധാന ഘടകകക്ഷിയായ സി.പി.ഐ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നതിനാല്‍ മിനിജോഷിയുടെ ഭൂരിപക്ഷം വര്‍ദ്ധിച്ചു. സി.പി.ഐ അംഗങ്ങളായ ജയ അരുണ്‍ കുമാറിനും മഞ്ജുകൃഷ്ണനും പുറമെ പി.ഡി.പിയുടെ പി.ഇ നസീറും സ്വതന്ത്രനായ ഇ.എസ്‌ സുഗുണനും വോട്ടടെടുപ്പില്‍ നിന്ന്‌ വിട്ടു നിന്നു.

സി.പി.എം - സി.പി.ഐ ചേരിപ്പോരാണ്‌ എല്‍.ഡി.എഫില്‍ വിളളല്‍ വീഴ്ത്തിയത്‌. സി.പി.എം ഏകകക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും തങ്ങള്‍ക്ക്‌ നല്‍കേണ്ട ന്യായമായ അവകാശങ്ങള്‍ പോലും നിഷേധിക്കുന്നുവെന്നുമാണ്‌ സി.പി.ഐയുടെ ആക്ഷേപം. അതേസമയം കേവലം രണ്ട്‌ അംഗങ്ങള്‍ മാത്രമുള്ള സി പി ഐയ്ക്ക്‌ ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാന്‍ കഴിയില്ലെന്നും, അതിണ്റ്റെ പേരില്‍ സി പി ഐ യു ഡി എഫിനെ സഹായിച്ചത്‌ അംഗീകരിയ്ക്കാനാവില്ലെന്നും സി പി എം കൌണ്‍സിലര്‍മാര്‍ പറയുന്നു. അവിശ്വാസത്തിലൂടെ പുറത്തുപോയ വൈസ്‌ ചെയര്‍മാന്‍ ഇ.എസ്‌ സുഗുണന്‍ ഇരുപക്ഷത്തോടും അകലം പാലിച്ചു വരികയാണ്‌. പി.ഡി.പിയുടെ നസീര്‍ ഭരണത്തിണ്റ്റെ തുടക്കത്തില്‍ യു.ഡി.എഫ്‌ ചേരിയില്‍ ആയിരുന്നെങ്കിലും പിന്നീട്‌ ചാഞ്ചാട്ടത്തിലാണ്‌. എല്‍.ഡി.എഫിലേക്ക്‌ കളം മാറി ചവിട്ടിയ പി.ഡി.പി നാളുകള്‍ക്ക്‌ മുമ്പ്‌ നടന്ന വൈസ്‌ ചെയര്‍മാന്‍ തെരെഞ്ഞെടുപ്പില്‍ വീണ്ടും യു.ഡി.എഫിനൊപ്പം ചേര്‍ന്നിരുന്നു. ഇക്കുറി വോട്ടെടുപ്പില്‍ നിന്ന്‌ മാറിനില്‍ക്കുകയും ചെയ്തു.

പെരുമ്പാവൂരില്‍ ഈ ഭരണ സമിതി അധികാരമേല്‍ക്കുമ്പോള്‍ ഡോ.ഫാത്തിമാ ബീവിയായിരുന്നു ചെയര്‍പേഴ്സണ്‍. അവസാനത്തെ പതിനഞ്ചു മാസങ്ങള്‍ വീതം യു.ഡി.എഫ്‌ കൌണ്‍സിലര്‍മാരായ വി.കെ ഐഷക്കും മിനിജോഷിക്കും ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കുമെന്നായിരുന്നു ധാരണ. എന്നാല്‍ മൂന്നാമൂഴക്കാരിയായ മിനിജോഷിക്ക്‌ യഥാസമയം ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാന്‍ യു.ഡി.എഫ്‌ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന്‌ എസ്‌.എന്‍.ഡി.പിയും പാര്‍ട്ടി മേല്‍ഘടകങ്ങളും ഇടപെട്ടിരുന്നു. ഒടുവില്‍ മിനിജോഷിക്ക്‌ അവസരം കിട്ടിയെങ്കിലും ഏഴുമാസങ്ങള്‍ മാത്രം അധികാരത്തിലിരിക്കാനെ ഇവര്‍ക്ക്‌ കഴിയൂ.

പ്രശസ്ത കഥാകൃത്തായിരുന്ന പരേതനായ കെ.എം ജോഷിയുടെ ഭാര്യയാണ്‌ മിനി. മക്കള്‍: റോഹന്‍ കെ ജോഷി, ശ്രീലക്ഷ്മി പടം ഉണ്ട്‌ അടിക്കുറിപ്പ്‌ മിനി ജോഷി

തലപുഞ്ച ക്ഷേത്രം സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദേവസ്വം ബോര്‍ഡിന്‌ നിവേദനം

മംഗളം 22.02.2010
അനധികൃത പാറമടകള്‍
പെരുമ്പാവൂറ്‍: അനധികൃത പാറമടകളില്‍ നിന്ന്‌ തലപുഞ്ച മഹാദേവ ക്ഷേത്രത്തെ സംരക്ഷിക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ ഭക്തജനങ്ങള്‍ ദേവസ്വം ബോര്‍ഡിന്‌ നിവേദനം നല്‍കി.
ക്ഷേത്രത്തിണ്റ്റെ കിഴക്കുവശത്തുള്ള രണ്ടു പാറമടകള്‍ ഭക്തജനങ്ങള്‍ക്ക്‌ ഭീഷണിയാണെന്നു കാട്ടി കൊച്ചി ദേവസ്വം ബോര്‍ഡിനാണ്‌ നിവേദനം നല്‍കിയിട്ടുള്ളത്‌. അമ്പലകമ്മിറ്റിയുടെ നിലവിലുള്ള ഭാരവാഹികളും മുന്‍ ഭാരവാഹികളും ഉള്‍പ്പെടെ അറുപതോളം ഭക്തജനങ്ങള്‍ ഇതില്‍ ഒപ്പുവെച്ചിട്ടുണ്ട്‌. പാറമടയില്‍ നിന്ന്‌ ക്ഷേത്രവളപ്പിലേക്ക്‌ പാറക്കല്ലുകള്‍ തെറിച്ചുവീഴുന്നതായാണ്‌ പരാതി. ഇതു മൂലം ക്ഷേത്രത്തിനും ക്ഷേത്രവളപ്പില്‍ നട്ടുപിടിപ്പിച്ചിട്ടുള്ള തേക്കുമരം ഉള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ക്കും നാശം സംഭവിക്കുന്നു. തൊഴാനെത്തുന്ന ഭക്തജനങ്ങളുടെ ജീവനും പാറമട ഭീഷണിയാണ്‌. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‌ പാറമടകളുടെ പ്രവര്‍ത്തനം നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്‌.2006ല്‍ ഇതേപോലെ നിര്‍ത്തിവെച്ച പാറമടയുടെ പ്രവര്‍ത്തനം നാട്ടുകാരുടെ ശ്രദ്ധ തെറ്റിയപ്പോള്‍ പുനരാംഭിക്കുകയായിരുന്നു. പാറമടയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ ഇടപെടണമെന്നാണ്‌ ഭക്തജനങ്ങളുടെ ആവശ്യം.

പെരുമ്പാവൂറ്‍ നഗരസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ്‌ ഇന്ന്‌

മംഗളം 22.02.2010
സി.പി. ഐ വിട്ടുനില്‍ക്കും
പെരുമ്പാവൂറ്‍: നഗരസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ്‌ ഇന്ന്‌ നടക്കും. എല്‍.ഡി.എഫിണ്റ്റെ പ്രധാന ഘടകകക്ഷിയായ സി പി ഐ തെരഞ്ഞെടുപ്പില്‍ നിന്ന്‌ വിട്ടുനില്‍ക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.
ഇന്ന്‌ രാവിലെ പതിനൊന്നിന്‌ യു.ഡി.എഫിണ്റ്റെ മിനി ജോഷിയും എല്‍.ഡി.എഫിണ്റ്റെ സാവിത്രി നമ്പ്യാരും തമ്മിലാണ്‌ മത്സരം. നഗരസഭയിലുള്ള ആകെയുള്ള ഇരുപത്തിനാലു സീറ്റുകളില്‍ യു ഡി എഫിന്‌ പന്ത്രണ്ടും എല്‍.ഡി.എഫിന്‌ പത്തു സീറ്റുകളുമാണ്‌ ഉള്ളത്‌. ഇതിനു പുറമെ ഒരു സ്വതന്ത്രനും ഒരു പി ഡി പി അംഗവുമുണ്ട്‌. ഇതില്‍ പി ഡി പി അംഗമായ പി ഇ നസീര്‍ യു ഡി എഫിന്‌ പിന്തുണ കൊടുക്കുമെന്നറിയുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഇ എസ്‌ സുഗുണന്‍ ഇരുപക്ഷത്തേയും പിന്തുണയ്ക്കാനിടയില്ല. ഇതിനു പുറമെ സി പി ഐ വിട്ടു നില്‍ക്കുക കൂടി ചെയ്യുന്നതോടെ മിനി ജോഷി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയേക്കും.
സി പി എമ്മിണ്റ്റെ ഏകപക്ഷീയമായ തീരുമാനങ്ങളോടുള്ള പ്രതിഷേധമെന്ന നിലയിലാണ്‌ സി പി ഐ, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ നിന്ന്‌ മാറി നില്‍ക്കുന്നതെന്ന്‌ ടൌണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ അനില്‍ കുമാര്‍ അറിയിച്ചു. മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും സി പി എം തീരുമാനങ്ങള്‍ സി പി ഐയ്ക്ക്‌ മേല്‍ അടിച്ചേല്‍പ്പിച്ചതിനാലാണ്‌ മുന്നണി ബന്ധം തകരാറായത്‌. മുമ്പ്‌ വൈസ്‌ ചെയര്‍മാനെതിരെയുള്ള അവിശ്വാസപ്രമേയം വോട്ടിനിട്ടപ്പോഴും, പിന്നീട്‌ തെരഞ്ഞെടുപ്പ്‌ നടന്നപ്പോഴും സി പി എമ്മും സി പി ഐയും രണ്ടു തട്ടിലായിരുന്നു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം അവസാനത്തെ പതിനഞ്ചു മാസം മിനി ജോഷിയ്ക്ക്‌ നല്‍കുമെന്നായിരുന്നു യു ഡി എഫ്്‌ ധാരണ. എന്നാല്‍, അധികാരത്തിലുണ്ടായിരുന്ന വി കെ ഐഷ മുന്‍ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞഞ്ഞ്‌ ഏഴുമാസത്തിനു ശേഷമാണ്‌ രാജിവച്ചത്‌. അതുകൊണ്ടു തന്നെ മിനി ജോഷിയ്ക്ക്‌ ചുരുങ്ങിയ കാലയളവു മാത്രമായിരിയ്ക്കും ലഭിയ്ക്കുക. രാവിലെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അനില ജോര്‍ജ്‌ വരണാധികാരിയായിരിയ്ക്കും.

ജയകേരളം ഗിരിഹരിജന്‍ കോളനി നടപ്പാതയുടെ നിര്‍മ്മാണം തുടങ്ങി

മംഗളം 22.02.2010
പെരുമ്പാവൂറ്‍: പുല്ലുവഴി ജയകേരളം ഗിരിഹരിജന്‍ കോളനി നടപ്പാതയുടെ നിര്‍മ്മാണോദ്ഘാടനം പഞ്ചായത്ത്‌ വൈസ്പ്രസിഡണ്റ്റ്‌ രാജപ്പന്‍.എസ.്തെയ്യാരത്ത്‌ നിര്‍വ്വഹിച്ചു. രായമംഗലം ഗ്രാമപഞ്ചായത്ത്‌ വൈസ്പ്രസിഡണ്റ്റ്‌ ജോയി പൂണേലി അദ്ധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.പി.പത്മകുമാര്‍, മെമ്പര്‍ ദേവസി ജോസഫ്‌, ജയകേരളം റെസിഡന്‍സ്‌ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ ജി.കൃഷ്ണകുമാര്‍, ആര്‍.ശ്രീധരന്‍ കര്‍ത്ത തുടങ്ങിയവര്‍ പങ്കെടുത്തു. കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്തുഫണ്ട്‌ നാലുലക്ഷത്തി എണ്‍പതിനായിരം രൂപ ഉപയോഗിച്ചാണ്‌ പാതയുടെ നിര്‍മ്മാണം. മുമ്പ്‌ ഒരുലക്ഷത്തി നാല്‍പതിനായിരം രൂപയുടെ ഒന്നാം ഘട്ട പ്രവര്‍ത്തി പൂര്‍ത്തിയാക്കിയിരുന്നു. 2010-11സാമ്പത്തിക വര്‍ഷം രണ്ടുലക്ഷത്തി മുപ്പതിനായിരം രൂപ പാതയുടെ പൂര്‍ത്തീകരണത്തിനായി വകകൊള്ളിച്ചിട്ടുണ്ട്‌.

ആക്ഷന്‍കൌണ്‍സില്‍ രൂപീകരിച്ചു

മംഗളം 22.02.2010
പെരുമ്പാവൂറ്‍: മേതല-മുട്ടത്തുമുകള്‍ പ്രദേശത്ത്‌ ആരംഭിക്കാന്‍ പോകുന്ന പ്ളൈവുഡ്‌ ഫാക്ടറിക്കെതിരെ നാട്ടുകാര്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു.
മണ്ണും വെള്ളവും പരിസ്ഥിതിയും വിഷമയമാക്കുന്ന നിര്‍ദ്ദിഷ്ടഫാക്ടറി ജനനിബിഡമായ പ്രദേശത്ത്‌ ആരംഭിക്കുന്നത്‌ എന്തു വിലകൊടുത്തും തടയുമെന്ന്‌ കെ.പി.ഗോപിനാഥമാരാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഭാരവാഹികളായി കെ.പി ഗോപിനാഥമാരാര്‍ കെ.ഐ തമ്പി, പി.പദ്മനാഭന്‍ (രക്ഷാധികാരികള്‍), കെ.രാകേഷ്‌ (പ്രസിഡണ്റ്റ്‌), എം.വി രാജേഷ്‌ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

കയ്യുത്ത്യാല്‍ സ്കൂളിനോടു ചേര്‍ന്ന്‌ പന്നി ഫാം; നാട്ടുകാര്‍ക്ക്‌ പ്രതിഷേധം

മംഗളം 20.02.2010
പെരുമ്പാവൂറ്‍: കയ്യുത്ത്യാല്‍ മേരിമാതാ എല്‍ പി സ്കൂളിന്‌ സമീപത്ത്‌ അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന പന്നിഫാമിനെതിരെ നാട്ടുകാര്‍ക്ക്‌ പ്രതിഷേധം.
സ്കൂളില്‍ നിന്ന്‌ അമ്പതു മീറ്റര്‍ ദൂരം പോലും ഇല്ലാതെയാണ്‌ പന്നിഫാം പ്രവര്‍ത്തിയ്ക്കുന്നതെന്ന്‌ സംയുക്തസമരസമിതി ബന്ധപ്പെട്ടവര്‍ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു. പന്നികള്‍ ഹോട്ടല്‍ മാലിന്യങ്ങളും മത്സ്യ മാംസ മാര്‍ക്കറ്റുകളിലെ അവശിഷ്ടങ്ങളുമാണ്‌ തീറ്റയായി കൊടുക്കുന്നത്‌. തീറ്റ കൊടുക്കുമ്പോഴുള്ള ദുര്‍ഗന്ധം മൂലം പലപ്പോഴും സ്കൂളിലെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്‌ ഛര്‍ദ്ദിയും തലകറക്കവും പതിവാണ്‌.
തൊട്ടടുത്തുള്ള പ്രേഷിത താരം കോണ്‍വെണ്റ്റിലെ കന്യാസ്ത്രീകള്‍ പന്നിഫാമില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം വാതിലും ജനാലയും തുറക്കാനാവാത്ത അവസ്ഥയിലാണ്‌. സുരക്ഷിതമായ കൂടില്ലാതെയാണ്‌ ഇവിടെ ഇരുപതോളം പന്നികളെ വളര്‍ത്തുന്നത്‌. പന്നിഫാമിലെ അവശിഷ്ടങ്ങള്‍ പക്ഷി മൃഗാദികള്‍ പരിസരവാസികളുടെ കിണറുകളിലും വീടിണ്റ്റെ ചുറ്റുപാടുകളിലും കൊത്തിവലിച്ചു കൊണ്ടുവന്നിടുന്നതും പതിവാണ്‌. ഐമുറി തിരുഹൃദയ ദേവാലയത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കും മറ്റു വഴിയാത്രക്കാര്‍ക്കും പന്നിഫാമില്‍ നിന്നുള്ള ദുര്‍ഗന്ധം ബുദ്ധിമുട്ടുണ്ടാക്കുന്നു. പന്നിഫാമിണ്റ്റെ പ്രവര്‍ത്തനം മൂലം പകര്‍ച്ചവ്യാധികള്‍ക്ക്‌ സാദ്ധ്യതയുള്ളതായും നാട്ടുകാര്‍ പറയുന്നു. പന്നികളുടെ വിസര്‍ജ്ജ്യവും മറ്റും പഉരമ്പോക്കില്‍ ഒരു കൈത്തോടിനടുത്താണ്‌ നിക്ഷേപിയ്ക്കുന്നത്‌. ഈ തോട്‌ ഒഴുകിയെത്തുന്ന പാടശേഖരത്തിനടുത്ത്‌ പ്രവര്‍ത്തിയ്ക്കുന്ന വാട്ടര്‍ ബോട്ടിലിങ്ങ്‌ യൂണിറ്റ്‌ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും പരാതിയിലുണ്ട്‌.
ഗ്രാമപഞ്ചായത്തിണ്റ്റെ അനുമതിയില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന പന്നിഫാമിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിയ്ക്കുമെന്ന്‌ സമരസമിതി ഭാരവാഹികളായ ബാബു കെ വി, ജോജോ മാടന്തറ, ലിജോ കെ ഡി തുടങ്ങിയവര്‍ അറിയിച്ചു.

കൂവപ്പടി സ്വാശ്രയകാര്‍ഷിക സമിതി മന്ദിരത്തിണ്റ്റെ ഉദ്ഘാടനവും കാര്‍ഷിക സെമിനാറും

മംഗളം 19.02.10
പെരുമ്പാവൂറ്‍: കൂവപ്പടി സ്വാശ്രയകാര്‍ഷിക സമിതി മന്ദിരത്തിണ്റ്റെ ഉദ്ഘാടനവും കാര്‍ഷിക സെമിനാറും നാളെ നടക്കും. മന്ദിരത്തിണ്റ്റെ ഉദ്ഘാടനം കൃഷി വകുപ്പ്‌ മന്ത്രി മുല്ലക്കര രത്നാകരന്‍ നിര്‍വ്വഹിക്കും. സാജു പോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
കാര്‍ഷികോപകരണങ്ങളുടെ വിതരണോദ്ഘാടനം കെ.പി.ധനപാലന്‍ എം പി നിര്‍വഹിക്കും. സമിതി മുന്‍പ്രസിഡണ്റ്റുമാരെ മുന്‍ കൃഷി വകുപ്പ്‌ മന്ത്രി പി.പി.തങ്കച്ചന്‍ ആദരിക്കും. വി.എഫ്‌.പി.സി.കെ സി.ഇ.ഒ എന്‍.വിജയന്‍ പദ്ധതി വിശദീകരണം നടത്തും .ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ പി.എസ്‌ ഷൈല, കൂവപ്പടി ബ്ളോക്ക്‌ പഞ്ചയത്ത്‌ പ്രസിഡണ്റ്റ്‌ റ്റി.വി അനിത, കേരള ഫീഡ്സ്‌ ചെയര്‍മാന്‍ എസ്സ്‌.ശിവശങ്കരപ്പിള്ള, കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ബിജി ശശി, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ബിനി ഡേവിഡ്‌, കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ രാജപ്പന്‍.എസ്‌.തെയ്യാരത്ത്‌, കൂവപ്പടി ബ്ളോക്ക്‌ പഞ്ചയത്ത്‌ മെമ്പര്‍മാരായ ബാബു ജോസഫ്‌, അഡ്വ. വര്‍ഗ്ഗീസ്‌ മൂലന്‍, കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ വി.വൈ പൌലോസ്‌, ജാന്‍സി ജോര്‍ജ്‌, വി.എം ഷാജി, വിപിന്‍ കോട്ടക്കുടി, വി.എ ശിവരാജന്‍, കെ.പി ഭാസി, വി.എഫ്‌.പി.സി.കെ, പി.പി ഐ ഡയറക്ടര്‍ എ.കെ ശിവാനന്ദന്‍, അഗ്രികള്‍ച്ചര്‍ ജോയിണ്റ്റ്‌ ഡയറക്ടര്‍ എ.സി ഫിലിപ്പ്‌ , റിവോള്‍വിംഗ്‌ ട്രസ്റ്റ്‌ മെമ്പര്‍ ഷിജു പോള്‍, അഗ്രികള്‍ച്ചര്‍ അസിസ്റ്റണ്റ്റ്‌ ഡയറക്ടര്‍ എബി.കെ.വര്‍ഗ്ഗീസ്‌, കൂവപ്പടി കൃഷി ഓഫീസര്‍ റ്റി.എന്‍ ചെല്ലമ്മ, കൂവപ്പടി യു.ബി.ഐ മാനേജര്‍ ഗോപിനാഥകുറുപ്പ്‌, പി.എ.എ ഹാഷിം, മാനേജര്‍ ബിമല്‍ റോയി എസ്‌ , എസ്സ്‌ മഞ്ജുഷ എന്നിവര്‍ പങ്കെടുക്കും. കാര്‍ഷിക സെമിനാറിണ്റ്റെ ഉദ്ഘാടനം കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ബിജി ശശി നിര്‍വ്വഹിക്കും. സ്വാശ്രയ കര്‍ഷക സമിതി പ്രസിഡണ്റ്റ്‌ പി.വി സക്കറിയ അദ്ധ്യക്ഷത വഹിക്കും.
എ.കെ ശിവാന്ദന്‍ സെമിനാര്‍ മോഡറേറ്റര്‍ നിര്‍വ്വഹിക്കും. സംയോജിത രോഗ കീട നിയന്ത്രണം പഴം പച്ചക്കറികളില്‍ എന്ന വിഷയത്തെ കുറിച്ച്‌ കേരള കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. ജിം തോമസ്സ്‌, വി.എഫ്‌.പി.സി.കെ ജില്ലാ മാനേജര്‍ എസ്സ്‌. മഞ്ജുഷ, ട്രെയിനിംഗ്‌ അസിസ്റ്റണ്റ്റ്‌ മാനേജര്‍ ആര്‍.രാഖി എന്നിവര്‍ ക്ളസ്സെടുക്കും. സ്വാശ്രയ കര്‍ഷക സമിതി വൈസ്‌ പ്രസിഡണ്റ്റ്‌ കെ.ദിവാകരന്‍, വി.എഫ്‌.പി.സി.കെ അസിസ്റ്റണ്റ്റ്‌ മാനേജര്‍ ബിമല്‍ റോയ്‌ എന്നിവര്‍ പങ്കെടുക്കും.

വല്ലം പുത്തന്‍പാലത്തിനടുത്ത്‌ രാസമാലിന്യം തള്ളിയത്‌ നാട്ടുകാര്‍ തടഞ്ഞു

മംഗളം 18.02.10
പെരുമ്പാവൂറ്‍: വല്ലം പുത്തന്‍പാലത്തിന്‌ സമീപം രാസമാലിന്യം തള്ളിയത്‌ നാട്ടുകാര്‍ തടഞ്ഞു. പുത്തന്‍പാലത്തിനടുത്ത്‌ സ്വകാര്യവ്യക്തിയുടെ ഭൂമിയിലും തൊട്ടുചേര്‍ന്ന പുറമ്പോക്കിലുമാണ്‌ ഇന്നലെ രാസമാലിന്യം തള്ളിയത്‌.
ആലുവ എടയാറിലുള്ള ഒരു കമ്പനിയില്‍ നിന്ന്‌ കൊണ്ടുവന്ന മാലിന്യം തള്ളാന്‍ അനുമതി നല്‍കിയതിന്‌ പ്രതിഫലമായി ലോഡ്‌ ഒന്നിന്‌ മുന്നൂറു രൂപ വീതം സ്വകാര്യവ്യക്തി കൈപ്പറ്റിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതുവഴി തൊട്ടുചേര്‍ന്ന പുറമ്പോക്ക്‌ നികത്തി തണ്റ്റെ ഭൂമിയോടു കൂട്ടിച്ചേര്‍ക്കുകയാണ്‌ ലക്ഷ്യമെന്നും നാട്ടുകാര്‍ ആരോപിയ്ക്കുന്നു. വല്ലം പൌരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയാണ്‌ രാസമാലിന്യം തള്ളുന്നത്‌ തടഞ്ഞത്‌. അതിനു മുമ്പ്‌ തന്നെ നിരവധി ലോഡുകള്‍ ഇവിടെ തള്ളിയിരുന്നു. തോടിനു സമീപം വിഷമാലിന്യം തള്ളിയതിനാല്‍ ദൂരെ പ്രദേശങ്ങളിലേയ്ക്ക്‌ പോലും ഇതിണ്റ്റെ ബുദ്ധിമുട്ടുണ്ടാവാനിടയുണ്ട്‌. പരിസര പ്രദേശങ്ങളിലെ കിണറുകളിലേയും കുളങ്ങളിലേയും വെള്ളത്തില്‍ വിഷാംശം കലര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു.
തള്ളിയ വിഷമാലിന്യം തിരിച്ചെടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തു വരുമെന്ന്‌ പൌരസമിതി ഭാരവാഹികളായ കെ എം മീരാന്‍കുഞ്ഞ്‌, റസാക്ക്‌ ജാക്കി, ഷഫീഖ്‌ വല്ലം, അസീസ്‌, ഷാജഹാന്‍ സി പി എന്നിവര്‍ മുന്നറിയിപ്പ്‌ നല്‍കി. വില്ലേജ്‌ ഓഫീസര്‍, കൃഷി ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

ക്ഷേത്രത്തിലെത്തിയ സ്ത്രീയുടെ മാല കവര്‍ന്ന യുവാവ്‌ പിടിയില്‍


മംഗളം 17.02.10

പെരുമ്പാവൂറ്‍: വാഴക്കുളം പൊതിയില്‍ ക്ഷേത്രത്തില്‍ വെളുപ്പിന്‌ തൊഴാനെത്തിയ സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത യുവാവ്‌ പോലീസ്‌ പിടിയിലായി.

പറവൂറ്‍ കൊങ്ങോര്‍പ്പിള്ളി ബാവേലി വീട്ടില്‍ ഫ്രാന്‍സിസിണ്റ്റെ മകന്‍ സോണി (32) ആണ്‌ പിടിയിലായത്‌. മൂന്നു മാസങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു. മാല വിറ്റുകിട്ടിയ പണം ഉപയോഗിച്ച്‌ മൂന്നാര്‍, കോഴിക്കോട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാളെന്ന്‌ പോലീസ്‌ പറയുന്നു. പിന്നീട്‌ കലൂരിലെ ഒരു ട്രാവല്‍സില്‍ റെക്സണ്‍ എന്ന പേരില്‍ ഡ്രൈവറായി ജോലിചെയ്യുന്നതിന്നിടയിലാണ്‌ പോലീസ്‌ പിടിയിലാകുന്നത്‌. സോണി വിറ്റ മാല പറവൂരിലെ ഒരു സ്വര്‍ണ്ണക്കടയില്‍ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്റ്റ്‌ ചെയ്തു.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി ഡി വിജയകുമാറിന്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ എസ്‌ ഐ ജയകുമാര്‍, എ എസ്‌ ഐ റെജി, ഷുക്കൂറ്‍, ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഇയാളെ പിടികൂടിയത്‌.

വ്യവസായ യൂണിറ്റ്‌ തുടങ്ങുന്നതിനെതിരെ പ്രതിഷേധം

മംഗളം 17.02.10
പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്ത്‌ കീഴില്ലം മേഖലയില്‍ തുടങ്ങുന്ന വ്യവസായ യൂണിറ്റിനെതിരെ സമീപവാസികള്‍ക്ക്‌ പ്രതിഷേധം.
കീഴില്ലം-കുറിച്ചിലക്കോട്‌ റോഡിനടുത്ത്‌ നവജീവന്‍കവലയ്ക്ക്‌ സമീപം തുടങ്ങുന്ന ആര്യ ഫുഡ്‌ പ്രൊഡക്ട്സിനെതിരെയാണ്‌ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയ്ക്ക്‌ പരാതി നല്‍കിയിരിയ്ക്കുന്നത്‌. സ്ഥാപനത്തില്‍ നിന്ന്‌ വരുന്ന പുകയും പൊടിയും പരിസരവാസികളുടെ സ്വൈര്യജീവിതത്തിന്‌ ഹാനികരമാണെന്ന്‌ പരാതിയില്‍പ്പറയുന്നു. പരാതി അവഗണിച്ച്‌ വ്യവസായ യൂണിറ്റിന്‌ അനുമതി നല്‍കിയാല്‍ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ്‌ നാട്ടുകാരുടെ തീരുമാനം.

Monday, February 15, 2010

പെരുമ്പാവൂറ്‍ അമ്പലച്ചിറ പുനരുദ്ധരിയ്ക്കാന്‍ ഒരു കോടി



മംഗളം 14.2.10

പെരുമ്പാവൂറ്‍: ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിണ്റ്റെ ചിറ പുനരുദ്ധരിയ്ക്കാന്‍ ഒരു കോടി രൂപയുടെ പദ്ധതി.

ചിറ നന്നാക്കി ചുറ്റും നടകള്‍ കെട്ടുന്നതു കൂടാതെ സമീപത്ത്‌ ഷോപ്പിങ്ങ്‌ കോംപ്ളക്സ്‌ നിര്‍മ്മിയ്ക്കാനും ഈ തുക വിനിയോഗിയ്ക്കും. നിര്‍മ്മാണ പ്രവര്‍ത്തനം അടുത്ത മാസം അവസാനം തുടങ്ങുമെന്ന്‌ ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രച്ചിറ നവീകരിയ്ക്കുന്നതിന്‌ സാജുപോള്‍ എം എല്‍ എയുടെ ഫണ്ടില്‍ നിന്ന്‌ പതിനഞ്ചു ലക്ഷം അനുവദിയ്ക്കും. എം പി ഫണ്ടില്‍നിന്നും നഗരസഭ ഫണ്ടില്‍ നിന്നും തുക ലഭിയ്ക്കുമെന്ന്‌ കരുതുന്നതായും ഭാരവാഹികള്‍ പറഞ്ഞു.

ക്ഷേത്രത്തിണ്റ്റെ ശോചനീയമായ നാലമ്പലം പുതുക്കി പണിയാനും ക്ഷേത്രത്തിണ്റ്റെ മുന്‍വശത്ത്‌ പുതിയ ഓഫീസ്‌ മന്ദിരം പണിയുന്നതിനും ക്ഷേത്രത്തില്‍ തന്ത്രി മഠം പണിയുന്നതിനും ക്ഷേത്രഭൂമി മതില്‍കെട്ടി സംരക്ഷിക്കുന്നതിനും ആറാട്ട്‌ വഴി നന്നാക്കുന്നതിനും പദ്ധതികളുണ്ട്‌. ഇതു സംബന്ധിച്ച്‌ നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള അമ്പലചിറയും തിരുവിതാംകൂറ്‍ ദേവസ്വം ബോര്‍ഡ്‌ ഓംബുഡ്സ്മാന്‍ ജസ്റ്റിസ്‌ ആര്‍.ഭാസ്കരന്‍ സന്ദര്‍ശിച്ചു. ദേവസ്വം ബോര്‍ഡ്‌ സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍ മുരളിധരകുറുപ്പും ക്ഷേത്രോപകസമിതി ഭാരവാഹികളും ചേര്‍ന്ന്‌ പൊന്നാട അണിയിച്ച്‌ സ്വീകരിച്ചു.

മേഖലയിലെ വിവിധക്ഷേത്രങ്ങള്‍ പുനരുദ്ധരിയ്ക്കുന്നതിണ്റ്റെ ഭാഗമായി തിരുവിതാംകൂറ്‍ ദേവസ്വം ബോര്‍ഡ്‌ ചീഫ്‌ കമ്മീഷണര്‍, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ ഐ.എ.എസ്‌ കഴിഞ്ഞ മാസം ടൌണിലെത്തിയിരുന്നു. ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ഇരിങ്ങോള്‍ ഭഗവതി ക്ഷേത്രം, ഇരവിച്ചിറ ക്ഷേത്രം, പെരുമ്പാവൂറ്‍ അമ്പലച്ചിറ തുടങ്ങിയ ഇടങ്ങളില്‍ കമ്മീഷണര്‍ സന്ദര്‍ശിച്ചു. പുനരുദ്ധാരണത്തിന്‌ വേണ്ടി വിപുലമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിണ്റ്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. മൂന്നുമാസത്തിനുള്ളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. സാജു പോള്‍, വി.കെ ഐഷടീച്ചര്‍, പ്രേംജി.എച്ച്‌.പട്ടേല്‍, അഡ്വ.എന്‍.സി മോഹനന്‍, ടി.പി ഹസ്സന്‍, ബാബു ജോണ്‍, പോള്‍ പാത്തിക്കല്‍, എം.പി സദാനന്ദന്‍ തുടങ്ങിയ ജനപ്രതിനിധികളും ക്ഷേത്രം ഭാരവാഹികളായ റ്റി.കെ ബാബു, സി അനില്‍കുമാര്‍, എന്‍.രംഗനാഥന്‍, പി.എന്‍ ഗോപാലകൃഷ്ണ പിള്ള, എം.കെ സുരേഷ്‌ കുമാര്‍, എം.എന്‍ ബൈജു, ചീഫ്‌ എന്‍ജിനീയര്‍ രവികുമാര്‍, എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ജോളി ഉല്ലാസ്‌ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ഇന്നലെ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ്‌ ഓംബുഡ്സ്മാനൊപ്പം മലയാളം ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡണ്റ്റ്‌ അഡ്വ.വി.എന്‍ അനില്‍കുമാര്‍, ദേവസ്വം എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ കൃഷ്ണകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. (പടം ഉണ്ട്‌)

Saturday, February 13, 2010

ആയുരാരോഗ്യശ്രീ വെങ്ങോല വല്യപ്പന്‍ വട്ടപ്പറമ്പന്‍ പൈലി കുര്യാക്കോസിന്‌ ഇന്ന്‌ 105-ാം പിറന്നാള്‍



മംഗളം 13.02.2010

പെരുമ്പാവൂറ്‍: വെങ്ങോല വട്ടപ്പറമ്പന്‍ പൈലി കുര്യാക്കോസിന്‌ നൂറ്റിയഞ്ചിണ്റ്റെ നിറവ്‌. നാട്ടുകാര്‍ക്ക്‌ മുഴുവന്‍ വല്യപ്പനായി മാറിയ കര്യാക്കോസിണ്റ്റെ പിറന്നാള്‍ ഇക്കുറി ആഘോഷിയ്ക്കുന്നത്‌ വെങ്ങോല നിവാസികള്‍ അപ്പാടെയാണ്‌. കുഞ്ഞുണ്ണി മാസ്റ്റര്‍ വെബ്സൈറ്റ്‌ അധികൃതരുടെ വക ആയുരാരോഗ്യശ്രീ പുരസ്കാര സമര്‍പ്പണം ഉള്‍പ്പടെ പിറന്നാള്‍ ആഘോഷം കെങ്കേമം.

1906ഫെബ്രുവരിയില്‍ പൈലി-മറിയം ദമ്പതികളുടെ മൂത്തപുത്രനായി ഭൂപ്രവേശം ചെയ്ത കുര്യാക്കോസിണ്റ്റെ ആരോഗ്യ രഹസ്യം ചിട്ടയായ ജീവിതം തന്നെ. പുലര്‍ച്ചെ കോഴി കൂവുമ്പോള്‍ എഴുന്നേല്‍ക്കുന്ന ശീലവും മിതമായ ഭക്ഷണക്രമവും നേരം തെറ്റാതെ ഉറങ്ങുന്ന ശീലവും നൂറുപിന്നിട്ടിട്ടും കുര്യാക്കോസിന്‌ കൈമോശപ്പെട്ടിട്ടില്ല. ഉപ്പുചേര്‍ത്ത്‌ പൊടിച്ച ഉമിക്കരികൊണ്ട്‌ തേയ്ക്കുന്ന പല്ലുകള്‍ക്ക്‌ ഇപ്പോഴും പുഴുക്കുത്തോ പുകയിലക്കറയോ ഇല്ല. രാവിലത്തെ നടപ്പും പത്രവായനയും ഒഴിവാക്കിയ ദിനം അപൂര്‍വ്വം.

രാഷ്ട്രീയം പറഞ്ഞാല്‍ കോണ്‍ഗ്രസിനോടാണ്‌ ആഭിമുഖ്യം. നെഹ്രു, ഇന്ദിരാ ഗാന്ധി, വി വി ഗിരി, ടി എം വറുഗീസ്‌, സി കേശവന്‍, പട്ടം താണുപിള്ള, ആര്‍ ശങ്കര്‍ തുടങ്ങിയ ആദ്യകാല നേതാക്കളെ മാത്രമല്ല, പുതുതലമുറക്കാരായ എ കെ ആണ്റ്റണിയേയും രമേശ്‌ ചെന്നിത്തലയേയും വരെ മാലയിട്ടു സ്വീകരിച്ചതിണ്റ്റെ വിശേഷങ്ങള്‍ പറയുമ്പോള്‍ കുര്യാക്കോസിണ്റ്റെ കണ്ണുകളില്‍ ആവേശം.

കൃഷ്ണക്കുറുപ്പിണ്റ്റെ കളരിയില്‍ ഓല പിടിച്ചു തുടങ്ങിയ പഠനം ഓണംകുളം സ്കൂളിലെ നാലാം ക്ളാസ്‌ പാസായപ്പോള്‍ അവസാനിച്ചു. പക്ഷെ, മാര്‍ബഹനാം സണ്ടേ സ്കൂളിലെ മതപഠനം ഏഴാംക്ളാസു വരെ നീണ്ടു. പിന്നെ വെറ്റിലക്കൊടി കൃഷിയിലേയ്ക്ക്‌ തിരിഞ്ഞു. ഒന്നിടവിട്ട ആഴ്ചകളില്‍ ആലുവ ചന്തയില്‍ ൧൦൮ കൈ വെറ്റില തലച്ചുമടായി കൊണ്ടുപോയി വിറ്റ്‌ അന്നത്തെ എട്ടു ബ്രിട്ടീഷ്‌ രൂപ വരെ സമ്പാദിച്ചുപോന്നു. ഒരു കുതിരപ്പവനോ, ഒരു സെണ്റ്റ്‌ ഭൂമിയോ വാങ്ങാന്‍ ഈ എട്ടുരൂപ മതിയായിരുന്നുവെന്ന്‌ അറിയുമ്പോഴാണ്‌ കുര്യാക്കോസിണ്റ്റെ സമ്പാദ്യത്തിണ്റ്റെ വലിപ്പമറിയുന്നത്‌.

മേക്കാമോതിരവും മുഴുവന്‍ കൊന്തയും തക്ക കമ്മലുമിട്ട ബ്രഹ്മപുരം സ്വദേശിനി ശോശാമ്മ കുര്യാക്കോസിന്‌ കൂട്ടുവരുന്നത്‌ പന്ത്രണ്ടാം വയസ്സിലാണ്‌. നൂറ്റിയമ്പതു രൂപ അന്ന്‌ സ്ത്രീ ധനമായും കിട്ടി. ഇപ്പോള്‍ ആറു ആണ്‍മക്കളും അവരുടെ മൂന്നു തലമുറയും ഉള്‍പ്പടെ 32 അംഗകുടുംബത്തിണ്റ്റെ വലിയ കാരണവര്‍.

മേപ്രത്തുപടി കവലയ്ക്ക്‌ സമീപം താമസിയ്ക്കുന്ന പൈലിക്കുര്യാക്കോസിണ്റ്റെ പിറന്നാള്‍ ഇന്ന്‌ ആഘോഷിയ്ക്കുമ്പോള്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഷീല റെജി ആയുരാരോഗ്യശ്രീ പുരസ്കാര സമര്‍പ്പണം നടത്തും. ഇദ്ദേഹത്തിണ്റ്റെ പേരില്‍ത്തുടങ്ങുന്ന വെബ്സൈറ്റ്‌ ഡോ.എബ്രഹാം മാര്‍ സേവേറിയോസ്‌ ഉദ്ഘാടനം ചെയ്യും. മറ്റു പൌരപ്രമുഖര്‍ ഇതിനു പുറമെ.

പെരിയാര്‍വാലി ഹൈലെവല്‍ കനാലിണ്റ്റെ മിനി അക്വഡേറ്റിനു വിള്ളല്‍


മംഗളം 13.2.2010

പെരുമ്പാവൂറ്‍: പെരിയാര്‍വാലി ഹൈലെവല്‍കനാലിണ്റ്റെ മിനി അക്വഡേറ്റിനുണ്ടായ വിള്ളല്‍ അനുദിനം വലുതായിട്ടും അധികൃതര്‍ക്ക്‌ അവഗണന.
രായമംഗലം ഗ്രാമപഞ്ചായത്തില്‍ കീഴില്ലം പറമ്പിപ്പീടിക ഭാഗത്തുകൂടി കടന്നുപോകുന്ന പെരിയാര്‍വാലി കനാലിണ്റ്റെ മിനി അക്വഡേറ്റിനാണ്‌ വിള്ളല്‍ വീണിട്ടുള്ളത്‌. വാളകം ബ്രാഞ്ച്‌ കനാല്‍ കുറുകെ കടന്നുപോകുന്ന ഭാഗത്ത്‌ നിര്‍മ്മിച്ചിട്ടുള്ള അക്വഡേറ്റിണ്റ്റെ വിള്ളലിലൂടെ ഗുരുതരമായ ചോര്‍ച്ചയുണ്ട്‌. കനാല്‍ തുറന്നുവിടുമ്പോള്‍ അക്വഡേറ്റിലൂടെ വെള്ളം നിറഞ്ഞൊഴുകും. ഒഴുക്കിണ്റ്റെ സമ്മര്‍ദ്ദം മൂലം അക്വഡേറ്റിണ്റ്റെ ഇരുവശവും തള്ളിനില്‍ക്കുകയാണ്‌.
ഈ ഭാഗത്തുകൂടി ത്തന്നെയാണ്‌ ചോര്‍ച്ചയും. ഈ നില തുടര്‍ന്നാല്‍ എപ്പോള്‍വേണമെങ്കിലും അക്വഡേറ്റ്‌ തകരാം. അത്‌ കനത്ത നാശനഷ്ടങ്ങള്‍ക്കിടയാക്കുമെന്ന്‌ പരിസരവാസികള്‍ പറയുന്നു. ഒരുവര്‍ഷമായി ഇവിടെ ചോര്‍ച്ച തുടങ്ങിയിട്ട്‌. പലവട്ടം പെരിയാര്‍വാലി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

Friday, February 12, 2010

കുതിരപ്പറമ്പ്‌ ജമാ അത്തിണ്റ്റെ മദ്രസാ മന്ദിരം 14 ന്‌ തുറക്കും

മംഗളം 12.2.10
പെരുമ്പാവൂറ്‍: കുതിരപ്പറമ്പ്‌ ജമാ അത്തിണ്റ്റെ നൂറുല്‍ ഹുദാ മദ്രസാ മന്ദിരം 14 ന്‌ തുറക്കും. വൈകിട്ട്‌ ഏഴിന്‌ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മന്ദിരോത്ഘാടത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ജസ്റ്റിസ്‌ സി.കെ അബ്ദുള്‍ റഹിം ഉദ്ഘാടനം ചെയ്യും. മന്ത്രി എസ്‌.ശര്‍മ്മ മുഖ്യ പ്രഭാഷണം നടത്തും. ജമാ അത്ത്‌ പ്രസിഡണ്റ്റ്‌ ടി.പി മക്കാര്‍പിള്ള അദ്ധ്യക്ഷത വഹിയ്ക്കും. കെ.പി ധനപാലന്‍ എം.പി , എം.എം മോനായി എം.എല്‍.എ, ടി.എച്ച്‌ മുസ്തഫ, വി.പി മക്കാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. രാവിലെ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം അഡ്വ.സി.കെ മുഹമ്മദാലി ഉദ്ഘാടനം ചെയ്യും. അലി മൌലവി സദര്‍ മു അല്ലിം അദ്ധ്യക്ഷത വഹിയ്ക്കും. കബീര്‍.ബി.ഹാറൂണ്‍ പഠനക്ളാസ്‌ നയിക്കും.
പത്രസമ്മേളനത്തില്‍ പ്രസിഡണ്റ്റ്‌ ടി.പി മക്കാര്‍പിള്ള, ജനറല്‍ സെക്രട്ടറി കമാല്‍ റഷാദി, നിര്‍മ്മാണ കമ്മിറ്റിചെയര്‍മാന്‍ എ.പി അബൂബക്കര്‍, കണ്‍വീനര്‍ ഇസ്മയില്‍ കുന്നപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

Thursday, February 11, 2010

ബൈക്ക്‌ മോഷണം: മൂന്നു യുവാക്കള്‍ പോലീസ്‌ പിടിയില്‍










മംഗളം 11.02.2010



പെരുമ്പാവൂറ്‍: ടൌണില്‍ വാഹനപരിശോധനക്കിടെ മൂന്നു ബൈക്കു മോഷ്ടാക്കളെ പോലീസ്‌ പിടികൂടി.



ഈരാറ്റുപേട്ട സ്വദേശികളായ തെക്കേ കരയിലുള്ള തൈക്കാവില്‍ വീട്ടില്‍ അദ്ധ്വാനി എന്നു വിളിക്കുന്ന സബീര്‍(22) , തെക്കേകര സ്വദേശിയായ പുത്തന്‍പുരക്കല്‍ ലൂക്കോ എന്ന ഷെഫീക്ക്‌( 21), ആലുവ സ്വദേശി നിഖിലേഷ്‌ (17) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഈരാറ്റുപേട്ട ടി.ബി യുടെ കാര്‍പോര്‍ച്ചില്‍ പൂട്ടി സൂക്ഷിച്ചിരുന്ന ഡിസ്ക്കവറി ബജാജ്‌ ബൈക്ക്‌ രാത്രിയില്‍ മോഷ്ടിച്ച്‌ വില്‍പനക്കായി പെരുമ്പാവൂരില്‍ കൊണ്ടുവന്നപ്പോഴാണ്‌ സബീറും ഷെഫീക്കും പിടിയിലായത്‌. ബൈക്കിന്‌ താക്കോല്‍ ഇല്ലാത്തതാണ്‌ സംശയം തോന്നാന്‍ കാരണം. ഈരാറ്റുപ്പേട്ട, തിടനാട്‌, കാഞ്ഞാര്‍ എന്നീ പോലീസ്‌ സ്റ്റേഷനുകളില്‍ മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളുള്ളതായി പ്രതികള്‍ സമ്മതിച്ചു.



ആലുവ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ്ങ്‌ ഗ്രൌണ്ടില്‍ പൂട്ടിവച്ച ശേഷം ജോലി സംബന്ധിച്ച്‌ ഡല്‍ഹിക്ക്‌ പോയ പുത്തന്‍കുരിശ്‌ സ്വദേശി ഷാജിമോണ്റ്റെ ഹീറോഹോണ്ട പാഷന്‍ ബൈക്കാണ്‌ നിഖിലേഷ്‌ മോഷ്ടിച്ചത്‌. പെരുമ്പാവൂരില്‍ വില്‍ക്കാന്‍ ശ്രമിയ്ക്കുമ്പോഴാണ്‌ ഇയാളും പോലീസ്‌ വലയിലായത്‌.



സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.ഡി വിജയകുമാര്‍, സബ്‌ ഇന്‍സ്പെക്ടര്‍ സി ജയകുമാര്‍, എ.എസ്‌.ഐ റജി വര്‍ഗീസ്‌, സി.ശശിധരന്‍, ഷുക്കൂറ്‍, സുരേഷ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്തത്‌.

പെരുമ്പാവൂറ്‍ താലൂക്ക്‌ വേണമെന്ന്‌ കേരള കോണ്‍ഗ്രസ്‌

മംഗളം 11.2.10
പെരുമ്പാവൂറ്‍: പെരുമ്പാവൂറ്‍ താലൂക്ക്‌ രൂപീകരിക്കണമെന്ന്‌ കേരള കോണ്‍ഗ്രസ്‌ (ബി) പെരുമ്പാവൂറ്‍ നിയോജക മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡണ്റ്റ്‌ എം.എം ഏല്യാസിണ്റ്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം പാര്‍ട്ടി ജില്ലാ പ്രസിഡണ്റ്റ്‌ ഡൊമനിക്‌ കാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എസ്‌. ഹസൈനാര്‍, ജില്ലാ സെക്രട്ടറി അംഗം ഇ.ഒ പാപ്പച്ചന്‍ , കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡഡണ്റ്റ്‌ മാത്യു വലിയവീടന്‍, ജില്ലാ സെക്രട്ടറി കെ.ആര്‍ മനോജ്‌, അബു ജമാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പെരുമ്പാവൂറ്‍ റയോണ്‍സ്‌ കമ്പനി തുറന്ന്‌ പ്രവര്‍ത്തിക്കാനുള്ള സംവിധാനം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

മംഗളം 11.2.10
പെരുമ്പാവൂറ്‍: ഐരാപുരം ശ്രീശങ്കരാ വിദ്യാപീഠം കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ 'അലുമിനി അസ്സോസിയേഷ'ണ്റ്റെ നേതൃത്വത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.
കോളേജ്‌ പ്രിന്‍സിപ്പാള്‍ പ്രൊഫ.പി ജി ഹരിദാസ്‌ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി കലാതിലകം ലക്ഷ്മിദാസ്‌ അലുമിനി അസ്സോസിയേഷന്‍' ണ്റ്റെ വെബ്സൈറ്റ്‌ ഉദ്ഘാടനം നിര്‍വഹിച്ചു . പ്രൊഫ. കെ മോഹന്‍ദാസ്‌, പ്രൊഫ എം വി നാരായണന്‍ നമ്പൂതിരി, പ്രൊഫ.വി.രാജു, കോളജ്‌ യൂണിയന്‍ ചെയര്‍മാന്‍ അഖില്‍വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാ കായികമത്സരങ്ങളും ഗാനമേളയും നടന്നു.
എന്‍ അരുണ്‍ (പ്രസിഡണ്റ്റ്‌) അഡ്വ.എസ്‌.രഞ്ജിത്‌, ബിബിന്‍ജോര്‍ജ്ജ്‌ (വൈസ്‌ പ്രസിഡണ്റ്റുമാര്‍) അഡ്വ.കെ.വി.ഏലിയാസ്‌ (സെക്രട്ടറി) എല്‍ദോ ജേക്കബ്ബ്‌ , അഡ്വ.കെ.ആര്‍. അനില്‍കുമാര്‍ (ജോയിണ്റ്റ്‌ സെക്രട്ടറിമാര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

തണ്ടേക്കാട്‌ സ്കൂള്‍കുട്ടികള്‍ തയ്യാറാക്കിയ വാര്‍ത്താപത്രിക പ്രകാശനം ചെയ്തു

മംഗളം 11.2.10
പെരുമ്പാവൂറ്‍: തണ്ടേക്കാട്‌ ജമാഅത്ത്‌ ഹയര്‍സെക്കണ്റ്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്ത്‌ പുറത്തിറക്കിയ വാര്‍ത്താപത്രിക 'ജമാഅത്ത്‌ ഡോട്ട്കോം ' പുറത്തിറക്കി.
പെരുമ്പാവൂറ്‍ ഡി വൈ എസ്‌ പി എന്‍ ശിവദാസ്‌ പത്രത്തിണ്റ്റെ ആദ്യകോപ്പി പ്രസ്സ്‌ ക്ളബ്‌ സെക്രട്ടറി കെ പി റെജിമോന്‌ നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡണ്റ്റ്‌ റ്റി പി ഷംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.
ഡോ. ബി രാജീവ്‌, ഹയര്‍സെക്കണ്റ്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ എച്ച്‌ നിസാമോള്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ്‌ പി കെ ലീലാമ്മടീച്ചര്‍, റ്റി പി ഷംസുദ്ദീന്‍, വി പി അബൂബക്കര്‍, പി പി മത്തായി, അബ്ദുള്‍മാലിക്‌, സ്കൂള്‍ ലീഡര്‍ റസ്സല്‍ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു വിദ്യാര്‍ത്ഥികളുടെ കഥകളും കവിതകളും ലേഖനങ്ങളും സ്കൂള്‍വാര്‍ത്തകളും വര്‍ണ്ണചിത്രങ്ങളും അടങ്ങുന്ന വാര്‍ത്താപത്രിക 8 പേജുകളിലായി മള്‍ട്ടികളറിലാണ്‌ പ്രിണ്റ്റ്‌ ചെയ്ത്‌ ഇറക്കിയത്‌. പത്രത്തിണ്റ്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചത്‌ സ്കൂള്‍ പത്താം ക്ളാസ്സ്‌ വിദ്യാര്‍ത്ഥി റസ്സല്‍ ജമാലിണ്റ്റെ നേതൃത്വത്തില്‍ കുട്ടികള്‍ മാത്രമാണ്‌. മൂന്ന്‌ മാസത്തിലൊരിക്കല്‍ മുടങ്ങാതെ ഈ പത്രം പ്രസിദ്ധീകരിക്കുന്നതിനാണ്‌ തീരുമാനം. പത്രപ്രസിദ്ധീകരണത്തിണ്റ്റെ ചിലവിലേക്ക്‌ ആവശ്യമായി വന്ന തുക പരസ്യം സ്വീകരിച്ചുകൊണ്ടാണ്‌ കണ്ടെത്തിയത്‌.
ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍സെക്കണ്റ്ററി വിഭാഗത്തിലുമായി 1750 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇവിടെ ട്രാഫിക്ക്ക്ളബ്ബ്‌, ഹെല്‍ത്ത്ക്ളബ്ബ്‌, പരിസ്ഥിതി ക്ളബ്ബ്‌, ഗണിതശാസ്ത്ര ക്ളബ്ബ്‌, സയന്‍സ്‌ ക്ളബ്ബ്‌ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളിലൂടെ പാഠ്യേതരവിഷയങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. ഇതിണ്റ്റെയെല്ലാം ചിത്രങ്ങളും ഉപജില്ലാ-റവന്യൂജില്ലാ-സംസ്ഥാന സ്കൂള്‍ കലോത്സവ വിജയികളുടെ ഫോട്ടോയും അനുമോദനസന്ദേശങ്ങളും പത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. സ്റ്റാഫ്‌ അഡ്വൈസര്‍ കെ എ നൌഷാദ്‌ വിദ്യാര്‍ത്ഥികളായ മുഹമ്മദ്‌അന്‍സല്‍, ആശജനാര്‍ദ്ധനന്‍, മുഹമ്മദ്ഷെമീന്‍, എന്‍.എച്ച്‌.അബ്ദുള്ള, ജോസഫ്‌ ആണ്റ്റണിപെരേര എന്നിവര്‍ അംഗങ്ങളും സ്കൂള്‍ ഹെഡ്മിസ്ട്രസ്‌ പി കെ ലീലാമ്മ ചീഫ്‌ എഡിറ്ററും ആയിട്ടുള്ള എഡിറ്റോറിയല്‍ ബോര്‍ഡാണ്‌ പത്രപ്രസിദ്ധീകരണത്തിണ്റ്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ . രണ്ടായിരം കോപ്പി അച്ചടിച്ച പത്രം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക അനധ്യാപകര്‍ക്കും സൌജന്യമായി നല്‍കി.

Wednesday, February 10, 2010

പുല്ലുവഴി കുറ്റിക്കാട്ട്‌ മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം തുടങ്ങി


മംഗളം 10.2.10

പെരുമ്പാവൂറ്‍: പുല്ലുവഴി മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം തുടങ്ങി. ക്ഷേത്രം തന്ത്രി കാശാങ്കോട്ട്‌ ദാമോദരന്‍ നമ്പൂതിരിപ്പാടിണ്റ്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റു നടന്നു.

മൂന്നാം ദിവസമായ ഇന്ന്‌ രാവിലെ ഒമ്പതിന്‌ ഉത്സവബലി, വൈകിട്ട്‌ ഏഴിന്‌ കല്ലൂറ്‍ രാമന്‍കുട്ടിമാരാരും പോരൂറ്‍ ഉണ്ണികൃഷ്ണനും ചേര്‍ന്ന്‌ അവതരിപ്പിയ്ക്കുന്ന ഇരട്ടത്തായമ്പക എന്നിവ നടക്കും. നാളെ രാവിലെ 9-ന്‌ ഉത്സവബലി, വൈകിട്ട്‌ സിനിമാതാരം ദിവ്യ ഉണ്ണി അവതരിപ്പിയ്ക്കുന്ന നൃത്തനൃത്ത്യങ്ങള്‍ എന്നിവയുണ്ടാകും.

ശിവരാത്രി ദിവസമായ 12-ന്‌ ഉച്ചയ്ക്ക്‌ മൂന്നിന്‌ ക്ഷേത്രഗോപുര നടയില്‍ നിന്ന്‌ കാഴ്ചശ്രീബലി രാത്രി 10-ന്‌ കുറത്തിയാട്ടം എന്നിവയാണ്‌ പ്രധാന പരിപാടികള്‍. 13-ന്‌ രാവിലെ പത്തിന്‌ ആറാട്ട്‌, 12-ന്‌ ആറാട്ട്‌ സദ്യ എന്നിവയോടെ ഉത്സവത്തിന്‌ സമാപനമാകും.

മുട്ടത്തുമുകളിലെ നിര്‍ദ്ദിഷ്ട പ്ളൈവുഡ്‌ കമ്പനിയ്ക്കെതിരെ പ്രതിഷേധം




മംഗളം 10.2.10

പെരുമ്പാവൂറ്‍: മേതല മുട്ടത്തുമുകളില്‍ ആരംഭിക്കാന്‍ പോകുന്ന പ്ളൈവുഡ്‌ കമ്പനിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ജനനിബിഡ കേന്ദ്രത്തില്‍ പാരിസ്ഥിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പ്ളൈവുഡ്‌ കമ്പിനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ മേതലയില്‍ പ്രതിഷേധ പ്രകടനം നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. വരും നാളുകളില്‍ സമരം ശക്തമായി മുമ്പോട്ട്‌ പോകുവാനും സമിതി തീരുമാനമെടുത്തു.

ഒക്കല്‍ ഗവ.എല്‍. പി സ്കൂളില്‍ പുതിയ കെട്ടിടം തുറന്നു

മംഗളം 10.2.10
പെരുമ്പാവൂറ്‍: ഒക്കല്‍ ഗവ.എല്‍.പി സ്കൂള്‍ മന്ദിരോദ്ഘാടനം കേന്ദ്ര സഹമന്ത്രി കെ.വി തോമസ്‌ ഉദ്ഘാടനം ചെയ്തു. സാജു പോള്‍ എം.എല്‍ എ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റേജ്‌ ഉദ്ഘാടനം മുന്‍ സ്പീക്കര്‍ പി.പി തങ്കച്ചന്‍ നിര്‍വ്വഹിച്ചു .ഡിസ്ട്രിക്ട്‌ പ്രോജക്ട്‌ ഓഫീസര്‍ മുരളി എം.ഡി മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ്‌ രാധ.ടി.എന്‍, ഒക്കല്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ നബീസ അബൂബക്കര്‍, വൈസ്‌ പ്രസിഡണ്റ്റ്‌ കെ.പി പൈലി, സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ്‌ വര്‍ഗ്ഗീസ്‌, ആനി ജോര്‍ജ്‌, ബ്ളോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ സരോജിനി സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത്‌ വാര്‍ഡ്‌ മെമ്പര്‍മാരായ എല്‍സി ദേവസ്സിക്കുട്ടി, സലീം പരീത്‌, അന്‍വര്‍, സലീം ബാബു, പോളി കോച്ചിലാന്‍, കൊച്ചുത്രേസ്യ, ഒ.കെ ശശി, ദീപ്തി പ്രസാദ്‌, പോളി തോമസ്‌, സി.വി ശശി, പെരുമ്പാവൂറ്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.പി സെയ്ദ, പെരുമ്പാവൂറ്‍ ബി.ആര്‍.സി ബ്ളോക്ക്‌ പ്രോഗ്രാം ഓഫീസര്‍ സുരേഷ്‌ പി.വി, ഒക്കല്‍ സഹകരണ ബാങ്ക്‌ പ്രസിഡണ്റ്റ്‌ കെ.ഡി ഷാജി, മുന്‍ ഹെഡ്മാസ്റ്റര്‍ പി.പി ഹസ്സന്‍, എസ്‌.എന്‍.എച്ച്‌.എസ്‌.എസ്‌ ഹെഡ്മിസ്ട്രസ്‌ ശാന്തകുമാരി, ജി.എല്‍.പി.എസ്‌ എം.പി.ടി.എ ചെയര്‍പേഴ്സണ്‍ നൈസി വര്‍ഗ്ഗീസ്‌, പി.ടി.എ പ്രസിഡണ്റ്റ്‌ എന്‍.വി രാജന്‍, സി.ഡി.എസ്‌ പ്രസിഡണ്റ്റ്‌ ഷൈല ഗോപി, ജി.എല്‍.പി.എസ്‌ എസ്‌.എസ്‌.ജി മെമ്പര്‍മാരായ ടി.ഡി ശിവന്‍, ബാബു.എ.കെ, ജി.എല്‍.പി.എസ്‌ മുന്‍ പി.ടി.എ പ്രസിഡണ്റ്റ്‌ മണിലാല്‍ പി.ടി, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ഷറഫുദീന്‍ എസ്‌ എന്നിവര്‍ പ്രസംഗിച്ചു

തലപ്പുഞ്ചയിലെ അനധികൃത പാറമടകള്‍ റവന്യു ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനെത്തി; പരാതിക്കാര്‍ക്ക്‌ നേരെ കയ്യേറ്റശ്രമം



മംഗളം 9.2.10

പെരുമ്പാവൂറ്‍: അശമന്നൂര്‍- രായമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ തലപുഞ്ചയിലെ അനധികൃത പാറമടകളെ സംബന്ധിച്ചുള്ള അന്വേഷണത്തിന്‌ ഇന്നലെ റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്ത്‌ എത്തി. അതിനിടയില്‍ പാറമടയ്ക്കെതിരെ പരാതി നല്‍കിയവര്‍ക്കു നേരെ കയ്യേറ്റശ്രമം ഉണ്ടായതായി പരാതി.

തലപുഞ്ച മഹാദേവ ക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങള്‍ക്കും കുരീക്കന്‍പാറ- തൃക്ക പഞ്ചായത്ത്‌ റോഡിലൂടെയുള്ള യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഭീഷണിയായി മാറിയ പാറമടകളെ പറ്റി മംഗളം കഴിഞ്ഞദിവസം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‌ രായമംഗലം വില്ലേജ്‌ ഓഫീസര്‍ ജിജി കുന്നപ്പിള്ളിയും സംഘവുമാണ്‌ ഇന്നലെ തലപ്പുഞ്ചയിലെത്തിയത്‌. പാറക്കല്ലുകള്‍ വീഴുന്ന ക്ഷേത്രവും പാറപൊട്ടിയ്ക്കലിനെ തുടര്‍ന്ന്‌ വിള്ളല്‍ വീണ വീടുകളും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഇതിനിടയിലാണ്‌ പാറമട ഉടമയും ഒരു സംഘം ആളുകളും ചേര്‍ന്ന്‌ പരാതിക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചത്‌. ക്ഷേത്രത്തിന്‌ സമീപം പാറപൊട്ടിയ്ക്കുന്നതിനെ എതിര്‍ത്ത പരിസരവാസികള്‍ക്ക്‌ നേരെയായിരുന്നു ആക്രോശം.

പരാതിക്കാരില്‍ പലരും മുന്‍ക്ഷേത്രകമ്മിറ്റി ഭാരവാഹികളായിരുന്നു. പാറമടയ്ക്ക്‌ എതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന്‌ ഇവരില്‍ പലരും കമ്മിറ്റിയ്ക്ക്‌ പുറത്തായി. ഇപ്പോള്‍ പാറമട ഉടമകളും അവരുടെ ആജ്ഞാനുവര്‍ത്തികളുമാണ്‌ കമ്മിറ്റിയിലുള്ളവരില്‍ ഏറെയെന്നും ഇവര്‍ പറയുന്നു.

പാറമടയ്ക്കെതിരെ ജില്ലാ കളക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനുമാണ്‌ പരാതി നല്‍കിയിട്ടുള്ളത്‌. പാറമടയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ സ്ത്രീകളേയും കുട്ടികളേയും സംഘടിപ്പിച്ച്‌ വന്‍ജനകീയ സമരം സംഘടിപ്പിയ്ക്കാനാണ്‌ തീരുമാനമെന്ന്‌ നാട്ടുകാര്‍ പറയുന്നു.

ഭിക്ഷാടനത്തിനെത്തിയ ഹിജഡകളെ മോഷ്ടാക്കളെന്നു കരുതി പിടികൂടി


മംഗളം 9.2.10

പെരുമ്പാവൂറ്‍: തമിഴ്നാട്ടില്‍ നിന്ന്‌ ഭിക്ഷാടനത്തിനെത്തിയ ഹിജഡകളെ നാട്ടുകാര്‍ മോഷ്ടാക്കളെന്നുകരുതി പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. ഇവരെ നിരപരാധികള്‍ എന്നുകണ്ട്‌ പിന്നീട്‌ വിട്ടയയ്ക്കുകയും ചെയ്തു.

തമിഴ്നാട്‌ കമ്പം സ്വദേശികളായ മുത്തമ്മാന്‍ (55), അമുദ (25), അനാര്‍ക്കലി (മോഹന്‍-20), ബാബു (ഓമന-19), ചൂചി (22) എന്നിവരാണ്‌ ഇന്നലെ പോലീസ്‌ കസ്റ്റഡിയിലായത്‌. കെ.എസ്‌.ആര്‍.ടി.സി സ്റ്റാണ്റ്റിണ്റ്റെ പരിസരത്തു നിന്ന്‌ ഇന്നലെ രാവിലെ ഏഴുമണിയോടെയാണ്‌ നാട്ടുകാര്‍ ഇവരെ പിടികൂടുന്നത്‌. പുരുഷ സ്വരത്തില്‍ സംസാരിയ്ക്കുന്ന സ്ത്രീ വേഷധാരികളായ അഞ്ചംഗസംഘം നാട്ടുകാരില്‍ സംശയം ഉണര്‍ത്തുകയായിരുന്നു. നാടുനീളെ നടക്കുന്ന മോഷണങ്ങളും തമിഴ്നാട്ടിലെ തിരുട്ട്‌ ഗ്രാമത്തില്‍ നിന്ന്‌ മോഷ്ടാക്കള്‍ ഇറങ്ങിയിട്ടുണ്ടെന്ന പ്രചരണവും കൂടിയായപ്പോള്‍ വിചിത്ര വേഷധാരികള്‍ മോഷ്ടാക്കള്‍ തന്നെയെന്ന്‌ ആളുകള്‍ ഉറപ്പിച്ചു.

എന്നാല്‍ ഇവര്‍ നിരപരാധികളാണെന്നും ഭിക്ഷാടനമാണ്‌ ലക്ഷ്യമെന്നും പോലീസ്‌ പറയുന്നു. ഇന്നലെ വൈകുന്നേരത്തോടെ അഞ്ചുപേരേയും വിട്ടയയ്ക്കുകയും ചെയ്തു.

കുന്നത്തുനാട്‌ താലൂക്കുതല മെഗാ അദാലത്ത്‌ പെരുമ്പാവൂരില്‍

മംഗളം 8.2.10
പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ താലൂക്ക്‌ ലീഗല്‍ സര്‍വ്വീസ്‌ കമ്മിറ്റിയുടേയും പെരുമ്പാവൂറ്‍, കോലഞ്ചേരി ബാര്‍ അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ 13 ന്‌ മെഗാ അദാലത്ത്‌ നടക്കും. രാവിലെ 9 മുതല്‍ 4 വരെ പെരുമ്പാവൂറ്‍ കോടതിയിലാണ്‌ അദാലത്ത്‌.
കോടതികളില്‍ നിലവിലുള്ള സിവില്‍- ക്രിമിനല്‍-വാഹന അപകട നഷ്ടപരിഹാര കേസുകള്‍ അദാലത്തില്‍ പരിഗണിയ്ക്കും. കൂടാതെ കോടതികളില്‍ നിലവിലില്ലാത്തതും പൊതുജനങ്ങള്‍ സര്‍ക്കാരുമായും, വാട്ടര്‍ അതോറിറ്റി, കെ.എസ്‌.ഇ.ബി , പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, ബാങ്കുകള്‍ തുടങ്ങിയ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട എല്ലാ പരാതികളും തര്‍ക്കങ്ങളും മെഗാ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ വെള്ളക്കടലാസില്‍ എഴുതി ഈ മാസം 15 ന്‌ വൈകിട്ട്‌ 5 നു മുമ്പായി പെരുമ്പാവൂറ്‍ കോടതി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വ്വീസ്‌ കമ്മിറ്റി ഓഫീസിലോ, അതാത്‌ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, വില്ലേജ്‌ ഓഫീസുകളിലോ നല്‍കണം. പരാതികളില്‍ സ്റ്റാമ്പു പതിപ്പിക്കേണ്ടതില്ല.
മെഗാ അദാലത്തിലെ തീരുമാനങ്ങള്‍ക്കു കോടതി വിധികളുടെ തുല്ല്യമായ സാധുതയുണ്ടെന്നും വിധികള്‍ക്ക്‌ അപ്പീല്‍ ഇല്ലെന്നും ജില്ലാ ജഡ്ജി (എം.എ.സി.റ്റി പെരുമ്പാവൂറ്‍) പി.ഡി സോമന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പെരുമ്പാവൂറ്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ്‌ മജിസ്ട്രേറ്റ്‌ വി.ജി ശ്രീദേവി, മുന്‍സിഫ്‌ കെ.പി തങ്കച്ചന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ ആര്‍ ഹരിഹരന്‍, സെക്രട്ടറി സി.ഗിരീഷ്‌ കുമാര്‍, പെരുമ്പാവൂറ്‍ ഗവ. പ്ളീഡര്‍ വി.കെ സന്തോഷ്‌, ഡിവൈ.എസ്‌.പി എന്‍. ശിവദാസ്‌, തഹസീല്‍ദാര്‍ വര്‍ഗ്ഗീസ്‌, എക്സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നാരായണന്‍കുട്ടി, അഡ്വക്കേറ്റ്‌ ക്ളാര്‍ക്ക്‌ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ ശശിധരന്‍ നായര്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Sunday, February 7, 2010

താലൂക്ക്‌ ആശുപത്രിയില്‍ കണ്ണ്‌ ഓപ്പറേഷന്‍ തീയേറ്റര്‍ തുറന്നു



മംഗളം 7.2.10

പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിയിലെ കണ്ണ്‌ ഓപ്പറേഷന്‍ തീയേറ്റര്‍ സാജു പോള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ എസ്‌ ഷറഫ്‌ അദ്ധ്യക്ഷത വഹിച്ചു.

മുന്‍ നിയമസഭ സ്പീക്കര്‍ പി പി തങ്കച്ചന്‍, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായ ടി പി ഹസന്‍, അഡ്വ എന്‍ സി മോഹന്‍, കൌണ്‍സിലര്‍മാരായ പി എച്ച്‌ അബ്ദുള്‍ ഖാദര്‍, സാവിത്രി നമ്പ്യാര്‍, സി കെ അബ്ദുള്ള, ഡി എം ഒ ഡോ കെ ടി രമണി, ആശുപത്രി സൂപ്രണ്ട്‌ ഡോ.സുധാകരന്‍, ഡോ കെ വി ബീന, ഡോ സോമന്‍ മാണി, ഡോ സണ്ണിപോള്‍, പി കെ തങ്കമണി എന്നിവര്‍ പ്രസംഗിച്ചു.

വേങ്ങൂരിലെ റോഡുകള്‍ക്ക്‌ എഴുപതു ലക്ഷം

മംഗളം 7.2.2010
പെരുമ്പാവൂറ്‍: ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പദ്ധതിയില്‍ പെടുത്തി വേങ്ങൂറ്‍ പഞ്ചായത്തിലെ വിവിധ റോഡുകള്‍ക്കായി 70 ലക്ഷം രൂപ ചെലവഴിക്കും.
കൊമ്പനാട്‌ - പാണിയേലി റോഡ്‌, കൊച്ചങ്ങാടി - അരുവപ്പാറ റോഡ്‌, വേങ്ങൂര്‍- പള്ളിത്താഴം, കയ്യാണി-മീമ്പാറ റോഡ്‌, ക്രാരിയേലി - കൊച്ചുപുരക്കല്‍ കടവ്‌ റോഡ്‌, തൃവേണി അമ്പലം - കനാല്‍പ്പാലം, നെടുങ്ങപ്ര - വക്കുവള്ളി, വിവിധ കനാല്‍ ബണ്ടു റോഡുകള്‍ എന്നിവയുടേയും മറ്റു ഗ്രാമീണ റോഡുകളുടേയും പുനരുദ്ധാരണത്തിനാണ്‌ തുകവകയിരുത്തിയിട്ടുള്ളതെന്ന്‌ പഞ്ചായത്ത്‌ വികസന കാര്യസ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.ജി വിജയന്‍ അറിയിച്ചു.

അനധികൃത പാറമടകള്‍: തലപ്പുഞ്ച ക്ഷേത്രത്തിലെത്തുന്നവരുടെ ജീവനു ഭീഷണി; വീടുകള്‍ക്ക്‌ വിള്ളല്‍

മംഗളം 7.2.2010
പെരുമ്പാവൂറ്‍: രായമംഗലം-അശമന്നൂറ്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ തലപ്പുഞ്ച, കുരീക്കന്‍പാറ പ്രദേശങ്ങളിലെ അനധികൃത പാറമടകള്‍ ഭീഷണിയായി. തൊട്ടുചേര്‍ന്നുള്ള തലപുഞ്ച മഹാദേവക്ഷേത്രത്തിലെത്തുന്നവരും സീപവാസികളും പാറമടകള്‍ക്കെതിരെ പരാതിയുമായി രംഗത്ത്‌ എത്തിയിരിക്കുകയാണ്‌.
നൂറുകണക്കിന്‌ ആളുകള്‍ യാത്രചെയ്യുന്ന കുരീക്കന്‍ പാറ-തൃക്ക പഞ്ചായത്തു റോഡിണ്റ്റേയും തലപുഞ്ച മഹാദേവ ക്ഷേത്രത്തിണ്റ്റേയും തൊട്ടരികില്‍ ഒരു മീറ്റര്‍ പോലും അകലെയല്ലാതെയാണ്‌ പാറമടകളുടെ പ്രവര്‍ത്തനമെന്ന്‌ നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു. ഇലക്ട്രിക്‌ കേപ്പ്‌ ഉപയോഗിച്ച്‌ വന്‍തോതില്‍ പാറ പൊട്ടിച്ച്‌ ബ്രേക്കര്‍ ഉപയോഗിച്ച്‌ ചീളുകളാക്കി വില്‍ക്കുകയാണ്‌, ഇവിടെ. പാറപൊട്ടിക്കുമ്പോള്‍ ക്ഷേത്രകോവിലിനും തിടപ്പള്ളിക്കും മേല്‍ പാറക്കല്ലുകള്‍ വീഴുന്നത്‌ പതിവാണ്‌. ഇതിനു പുറമെ റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്കും അപകടം പറ്റാറുണ്ട്‌.
കൂടാതെ മേനോത്തുമാലി തോമസ്‌, ചക്കുങ്ങപ്പടി വേലപ്പന്‍, മേക്കമാലി ജോജു തുടങ്ങിയവരുടെ വീടുകള്‍ക്ക്‌ പാറപൊട്ടിക്കലിണ്റ്റെ ആഘാതത്തെ തുടര്‍ന്ന്‌ വിള്ളല്‍ വീണിട്ടുണ്ട്‌. പരിസരവാസികളുടെ നാല്‍ക്കാലികള്‍ക്ക്‌ പാറ വീണ്‌ ജീവഹാനിയുണ്ടാവുന്നതും കൃഷി ദേഹണ്ഡങ്ങള്‍ നശിയ്ക്കുന്നതും പതിവാണ്‌.
ഈ പാറമടകള്‍ക്ക്‌ അധികൃതരുടെ അംഗീകാരമില്ലെന്ന്‌ പരാതിയിലുണ്ട്‌. തലപുഞ്ച ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടേയും പ്രദേശവാസികളുടേയും ജീവനും സ്വത്തിനും ഭീഷണിയായ പാറമടകള്‍ നിര്‍ത്തി വയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ജില്ലാ കളക്ടര്‍ക്കുമാണ്‌ പരാതി നല്‍കിയിരിയ്ക്കുന്നത്‌

Saturday, February 6, 2010

ടിപ്പര്‍ മുട്ടി ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു

മാതൃഭൂമി 06.02.10
പെരുമ്പാവൂറ്‍: ടിപ്പര്‍ മുട്ടി ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു. കോലഞ്ചേരി കോട്ടൂറ്‍ കരയപ്പുറത്ത്‌ വീട്ടില്‍ ഷാജു (51) ആണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ ഒമ്പതിന്‌ വെങ്ങോല കവലയ്ക്ക്‌ സമീപം വെള്ളിയാഴ്ച രാവിലെ 8.30-നായിരുന്നു അപകടം.
ഒരു വര്‍ഷമായി രായമംഗലം അറുന്നൂറ്റാറു കോളനിയ്ക്ക്‌ സമീപമാണ്‌ ഷാജു താമസിച്ചിരുന്നത്‌. രാവിലെ കോലഞ്ചേരി ഭാഗത്തേയ്ക്ക്‌ പണിയ്ക്ക്‌ പോകുമ്പോഴായിരുന്നു സംഭവം. ഭാര്യ കുറിഞ്ഞിമോളത്ത്‌ കുടുംബാംഗം പുഷ്പ.മക്കള്‍: ബിജു, വിനു, ഷിജു. മരുമകള്‍: ആശ

നിയമം ലംഘിച്ചോടിയ ടിപ്പര്‍ മരണം വിതച്ചു; പി. പി റോഡില്‍ വാഹനാപകട പരമ്പര

മംഗളം 06.02.10
പെരുമ്പാവൂറ്‍: പി.പി റോഡില്‍ വാഹനാപകടങ്ങള്‍ പരമ്പരയായി. ടിപ്പറുകളുടെ മരണപ്പാച്ചിലില്‍ ഇന്നലെ ഒരു ജീവിതം കൂടി പൊലിഞ്ഞു.
ഇന്നലെ വെങ്ങോല ഗ്രാമപഞ്ചായത്ത്‌ ഓഫീസിനു സമീപം ടിപ്പറും ബൈക്കും കൂട്ടിമുട്ടി മേതല സ്വദേശി ഷാജി മരിച്ചതാണ്‌ ഇതില്‍ ഒടുവിലത്തേത്‌. രാവിലെ എട്ടിനും പത്തിനും ഇടയില്‍ ടിപ്പറുകള്‍ നിരത്തിലിറങ്ങരുതെന്ന നിയമം ലംഘിച്ചോടിയ വാഹനം മുട്ടിയാണ്‌ മരണം. കഴിഞ്ഞ മാസം വെങ്ങോല മലയാമ്പുറത്തുപടി ജുമാ മസ്ജിദിന്‌ സമീപം അപകടമുണ്ടായി. സൈക്കിള്‍ യാത്രക്കാരനായ തച്ചോളി വീട്ടില്‍ നാരായണനാണ്‌ ടിപ്പര്‍ മുട്ടി മരിച്ചത്‌. കഴിഞ്ഞ ഡിസംബറില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കേശവദാസ്‌ റോഡപകടത്തില്‍ മരിച്ചു. അതിന്‌ നാളുകള്‍ക്ക്‌ മുമ്പ്‌ ബസ്‌ ഉടമായ യുവാവിനും ജീവഹാനിയുണ്ടായി.
റോഡിന്‌ വീതിയില്ലാത്തതും വാഹനങ്ങളുടെ പെരുപ്പവുമാണ്‌ അപകടങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നത്‌. ഇതിനു പുറമെയാണ്‌ ഈ വഴിയ്ക്കുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍. അപകടങ്ങളില്‍ ഏറെയും ടിപ്പറുകള്‍ മൂലമാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. വെങ്ങോല കവല ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ക്ക്‌ നിത്യേന സാക്ഷ്യം വഹിയ്ക്കുന്നു. പെരുമ്പാവൂര്‍-പുത്തന്‍കുരിശ്‌ റോഡിനു കുറുകെ മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡ്‌ കടന്നു പോകുന്നത്‌ ഇവിടെയാണ്‌. ഏറെ തിരക്കുള്ള ഇരു റോഡുകളും സന്ധിയ്ക്കുന്ന ഈ ഭാഗം വളരെ ഇടുങ്ങിയതാണ്‌. അതിനാലാണ്‌ അപകടങ്ങള്‍ കൂടുന്നതെന്ന്‌ പ്രദേശവാസികള്‍ പറയുന്നു.
റോഡ്‌ വീതികൂട്ടി പുതുക്കി നിര്‍മ്മിയ്ക്കണമെന്നും ഈ വഴിയ്ക്കുള്ള ടിപ്പറുകളുടെ അമിത ഗതാഗതവും വേഗതയും നിയന്ത്രിയ്ക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കില്‍ ഈ മേഖലയില്‍ ഇനിയും ആളപായമുണ്ടാകുമെന്നും അങ്ങനെ വന്നാല്‍ ഈ വഴി ഉപരോധിയ്ക്കുന്നതടക്കമുള്ള സമരപരിപാടികളുമായി രംഗത്തുവരുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ്‌ നല്‍കി.

പെരുമ്പാവൂരില്‍ റോഡുകള്‍ക്ക്‌ 9 കോടി

മംഗളം 06.02.10
പെരുമ്പാവൂറ്‍: മേഖലയിലെ വിവിധ റോഡുകളുടെ പുന:രുദ്ധാരണ പ്രവര്‍ത്തികള്‍ക്ക്‌ പൊതുമരാമത്തുപകുപ്പ്‌ ഭരണാനുമതി നല്‍കി. മൂന്നു പ്രധാന റോഡുകള്‍ക്കായി 9 കോടി രൂപ ചെലവഴിയ്ക്കുമെന്ന്‌ സാജുപോള്‍ എം.എല്‍.എ അറിയിച്ചു.
പെരുമ്പാവൂറ്‍ - പുത്തന്‍കുരിശ്‌ റോഡിണ്റ്റെ എട്ടു കിലോമീറ്റര്‍ പുനര്‍നിര്‍മ്മാണത്തിന്‌ 350 ലക്ഷം രൂപ ചെലവിടും. പാണിയേലി- മൂവാറ്റുപുഴ റോഡ്‌ 16/800കിലോമീറ്റര്‍ പുതുക്കിപ്പണിയാന്‍ 350 ലക്ഷവും കുറുപ്പംപടി - പാണംകുഴി റോഡ്‌ 10/600 കിലോമീറ്റര്‍ പുനര്‍ നിര്‍മ്മിക്കുന്നതിന്‌ 250 ലക്ഷവും ചെലവഴിയ്ക്കും.
സമീപകാലത്ത്‌ ഈ റോഡുകളില്‍ നടക്കുന്ന ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളത്‌. ആവശ്യമായ സ്ഥലങ്ങളില്‍ വീതി കൂട്ടാനും വളവുകള്‍ നിവര്‍ത്തിക്കാനും വെള്ളക്കെട്ട്‌ ഒഴിവാക്കാനും പദ്ധതിയുണ്ടെന്നും സാജു പോള്‍ എം.എല്‍.എ അറിയിച്ചു.

ഇരിങ്ങോള്‍ സര്‍ക്കാര്‍ സ്കൂള്‍ കുട്ടികള്‍ ഗണിത കലണ്ടര്‍ തയ്യാറാക്കി



മംഗളം 06.02.10

പെരുമ്പാവൂറ്‍: ഇരിങ്ങോള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ കുട്ടികള്‍ തയ്യാറാക്കിയ ഗണിത കലണ്ടര്‍ ശ്രദ്ധേയമാകുന്നു.

വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന ബഹുവര്‍ണ്ണ കലണ്ടറുകള്‍ക്കിടയിലാണ്‌ ഈ സ്കൂളിലെ ഗണിത അദ്ധ്യാപകര്‍ ആര്‍.സതീഷ്‌ കുമാറിണ്റ്റെ നേതൃത്വത്തില്‍ ഗണിത കലണ്ടര്‍ തയ്യാറാക്കിയത്‌. ഗണിത രൂപങ്ങളുടെ ചിത്രങ്ങള്‍, അവയുടെ സൂത്രവാക്യങ്ങള്‍, ജ്യോമട്രിക്കല്‍ പാറ്റേണുകള്‍, ഗണിത ശാസ്ത്രജ്ഞന്‍മാരുടെ ചിത്രങ്ങള്‍, അവരുടെ കുറിപ്പുകള്‍, കണ്ടെത്തലുകള്‍, ഗണിത ഗാനങ്ങള്‍, മാന്ത്രിക ചതുരങ്ങള്‍, വിവിധതരം അളവുകള്‍, പട്ടികകള്‍, സംഖ്യ ശ്രേണികള്‍ തുടങ്ങിയവയ്ക്കാണ്‌ കലണ്ടറില്‍ ഇടം കിട്ടിയിട്ടുള്ളത്‌.

ഗണിതപഠനം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗണിത കലണ്ടര്‍ ആശയം കുട്ടികള്‍ ആവേശത്തോടെയാണ്‌ സ്വീകരിച്ചതെന്ന്‌ സതീഷ്‌ കുമാര്‍ പറയുന്നു. വിവിധ രൂപത്തിലും ആകൃതിയിലും ഓരോ കുട്ടികളും നിര്‍മ്മിച്ച കലണ്ടറുകള്‍ ഇന്ന്‌ കുറുപ്പംപടി എം.ജി.എം സ്കൂളില്‍ നടക്കുന്ന സബ്ജില്ല ക്ളസ്റ്ററില്‍ പ്രദര്‍ശിപ്പിക്കും. വിദ്യാഭ്യാസ വകുപ്പ്‌ ഈ വര്‍ഷം മികവിണ്റ്റെ വര്‍ഷമായി തീരുമാനിച്ചതിനെ തുടര്‍ന്നാണ്‌ ഇരിങ്ങോള്‍ സ്കൂള്‍ കുട്ടികള്‍ ഗണിത കലണ്ടര്‍ തയ്യാറാക്കിയത്‌.

Friday, February 5, 2010

ട്രാവന്‍കൂറ്‍ റയോണ്‍സ്‌ ഒരിയ്ക്കലും തുറക്കില്ലെന്ന്‌

പെരുമ്പാവൂറ്‍: ട്രാവന്‍കൂറ്‍ റയോണ്‍സ്‌ ഒരിയ്ക്കലും തുറക്കില്ലെന്ന്‌ വിശ്വസിയ്ക്കുന്നവര്‍ ഏറെ.
പെരുമ്പാവൂറ്‍ ന്യൂസ്‌ സംഘടിപ്പിച്ച വോട്ടെടുപ്പില്‍ പങ്കെടുത്ത നാല്‍പ്പത്തിയഞ്ചു ശതമാനം പേരും റയോണ്‍സ്‌ തുറക്കില്ലെന്ന്‌ കരുതുന്നവരാണ്‌. പൂര്‍ണ ശുഭ പ്രതീക്ഷയുള്ളവരും ചിലപ്പോള്‍ തുറന്നേക്കുമെന്ന്‌ കരുതുന്നവരും ഇരുപത്തിയേഴു ശതമാനം വരും.
പെരുമ്പാവൂറ്‍ ന്യൂസിണ്റ്റെ ആദ്യ വോട്ടെടുപ്പ്‌ പെരുമ്പാവൂരിലെ മികച്ച രാഷ്ട്രീയ നേതാവ്‌ ആര്‌ എന്ന്‌ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു. സ്ഥലം എം എല്‍ എ സാജു പോളിന്‌ അനുകൂലമായിരുന്നു വായനക്കാരുടെ വിധി.
പുതിയ വോട്ടെടുപ്പ്‌ അടുത്ത ദിവസം മുതല്‍. കാത്തിരിയ്ക്കുക. പങ്കെടുക്കുക

കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിയില്‍ കണ്ണ്‌ ഓപ്പറേഷന്‍ തീയറ്റര്‍ നാളെ തുറക്കും

മംഗളം 05.02.10
പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ താലൂക്ക്‌ ഹെഡ്ക്വാര്‍ട്ടേഴ്സ്‌ ആശുപത്രിയിലെ കണ്ണ്‌ ഓപ്പറേഷന്‍ തീയറ്ററിണ്റ്റെ ഉദ്ഘാടനം നാളെ ഉച്ചക്ക്‌ രണ്ടിന്‌ കെ.പി ധനപാലന്‍ എം.പി നിര്‍വ്വഹിക്കും. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ ഉപഹാര സമര്‍പ്പണം നടത്തും. നഗരസഭ വൈസ്‌ ചെയര്‍മാന്‍ പ്രേംജി എച്ച്‌. പട്ടേല്‍, മുന്‍ ചെയര്‍മാന്‍മാരായ ടി.പി ഹസ്സന്‍ , അഡ്വ.എന്‍.സി മോഹനന്‍, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി നഗരസഭ ചെയര്‍മാന്‍ എസ്‌.ഷറഫ്‌, നഗരസഭ പൊതുമരാമത്ത്‌ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ പി.എച്ച്‌ അബ്ദുള്‍ ഖാദര്‍, ക്ഷേമകാര്യ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയ അരുണ്‍കുമാര്‍, വികസനകാര്യ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ വി.പി ബാബു, വാര്‍ഡ്‌ കൌണ്‍സിലര്‍ പോള്‍ പാത്തിക്കല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.റ്റി രമണി, ജില്ലാ എന്‍.എച്ച്‌.ആര്‍.എം പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി ബീന, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഏല്യാമ്മ മാത്യു, പെരുമ്പാവൂറ്‍ താലൂക്ക്‌ ആശുപത്രി മുന്‍ സൂപ്രണ്ട്‌ ഡോ.സോമന്‍ മാണി, നഗരസഭ സെക്രട്ടറി ബി.ഇന്ദ്രബാലന്‍പിളള എന്നിവര്‍ പങ്കെടുക്കും.

പി. കെ ഗോപാലന്‍ നായര്‍ അനുസ്മരണം ഇന്നും നാളെയും

മംഗളം 05.02.10
പെരുമ്പാവൂറ്‍: വളയന്‍ചിറങ്ങര വി.എന്‍ കേശവപിള്ള സ്മാരക വായനശാലയുടെ സ്ഥാപകാംഗവും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘാടകനുമായിരുന്ന പി.കെ ഗോപാലന്‍ നായരുടെ 5-ാ ചരമവാര്‍ഷിക ദിനാചരണം ഇന്നും നാളെയും നടക്കും.
ഇന്ന്‌ സൌജന്യ മണ്ണുപരിശോധന ക്യാമ്പ്‌, ഹരിതം കാര്‍ഷിക ക്വിസ്സ്‌ എന്നിവയുണ്ടാകും. നാളെ രാവിലെ ൯ മുതല്‍ അഖില കേരള അടിസ്ഥാനത്തില്‍ കാര്‍ഷിക സെമിനാറും അനുസ്മരണ സമ്മേളനവും ഉണ്ട്‌. കാര്‍ഷിക സെമിനാര്‍ അഡ്വ. എം.എം മോനായിയുടെ അദ്ധ്യക്ഷതയില്‍ കെ.പി ധനപാലന്‍ ഉദ്ഘാടനം ചെയ്യും. വളയന്‍ചിറങ്ങര ഗവ.എല്‍.പി.എസില്‍ നടക്കുന്ന സെമിനാറില്‍ പാലക്കാട്‌ സീനിയര്‍ വെറ്റിനറി സര്‍ജന്‍, വേങ്ങൂറ്‍ കൃഷി ഓഫീസര്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. വൈകിട്ട്‌ 6 ന്‌ വായനശാല അങ്കണത്തില്‍ വി.കെ ഗോപാലന്‍ നായര്‍ അനുസ്മരണ സമ്മേളനം ചേരും. കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനം ചെയ്യും. സാജു പോള്‍ അദ്ധ്യക്ഷത വഹിയ്ക്കും.
മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ അനുസ്മരണ പ്രഭാഷണം നടത്തും. എസ്‌.ശിവശങ്കര പിള്ള, ആര്‍.എം രാമചന്ദ്രന്‍, പി.പി വേലായുധന്‍, അഡ്വ .സിന്ധു അഷറഫ്‌, എം.പി വര്‍ഗീസ്‌, ഷീല റെജി തുടങ്ങിയവര്‍ സംസാരിക്കും. കാര്‍ഷിക സെമിനാറില്‍ നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരിക്കുമെന്നും വായനശാല സെക്രട്ടറി അറിയിച്ചു.

പെരുമ്പാവൂറ്‍ മേഖലാ റസിഡന്‍സ്‌ അസോസിയേഷന്‍ തുടങ്ങി

മംഗളം 5.2.10
പെരുമ്പാവൂറ്‍: മേഖലാ റസിഡന്‍സ്‌ അസോസിയേഷന്‍ സാജു പോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വി.കെ ഐഷടീച്ചര്‍ അധ്യക്ഷത വഹിച്ചു.
ഡി.വൈ.എസ്‌.പി ശിവദാസ്‌ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ ചെയര്‍മാന്‍ ടി.പി ഹസ്സന്‍, കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാം, കെ.എസ്‌.ഇ.ബി അസിസ്റ്റണ്റ്റ്‌ എക്സിക്യൂട്ടിവ്‌ എഞ്ചിനീയര്‍ ഫില്‍സി ജേക്കബ്‌, ഹെല്‍ത്ത്‌ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എസ്‌.ഷറഫ്‌, അഡ്വ. എന്‍.സി മോഹനന്‍, ജി.ജയപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പെരുമ്പാവൂറ്‍ നിയോജകമണ്ഡലവും വാഴക്കുളം പഞ്ചായത്തും ഉള്‍പ്പെടുന്ന മേഖലാ റസിഡന്‍സ്‌ അസോസിയേഷനുകളുടെ മേഖലാ രൂപീകരണ ജനറല്‍ ബോഡി യോഗം അഡ്വ എന്‍.സി മോഹനണ്റ്റെ അധ്യക്ഷതയില്‍ കൂടി. ജനറല്‍ ബോഡി യോഗം ഭാരവാഹികളായി അഡ്വ എന്‍.സി മോഹനന്‍( പ്രസിഡണ്റ്റ്‌), ജി.ജയപാല്‍ (ജനറല്‍ സെക്രട്ടറി), റോയ്‌ കല്ലുങ്കല്‍ (ട്രഷറര്‍) എ.അബ്ദുള്‍ ഖാദര്‍, കെ.ഇ നൌഷാദ്‌, പി സാംബന്‍ (വൈസ്‌ പ്രസിഡണ്റ്റുമാര്‍) പോള്‍ ചെതലന്‍, എന്‍.യു പരമേശ്വരന്‍, സണ്ണി തുരുത്തിയില്‍, ഒ.ഡി അനില്‍ കുമാര്‍ (ജോയിണ്റ്റ്‌ സെക്രട്ടറിമാര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

കാളച്ചന്ത മാറ്റി സ്ഥാപിയ്ക്കണം

മംഗളം 5.2.10
പെരുമ്പാവൂറ്‍: പട്ടണത്തിണ്റ്റെ നടുവില്‍ നാട്ടുകാര്‍ക്ക്‌ ഭീഷണിയായി നിലകൊള്ളുന്ന കാളചന്ത മറ്റെവിടെയെങ്കിലും മാറ്റിസ്ഥാപിക്കണമെന്ന്‌ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ പതിനെട്ടാം വാര്‍ഡ്‌ സമ്മേളനം ആവശ്യപ്പെട്ടു.
ഓള്‍ഡ്്‌ മാര്‍ത്തോമ ചര്‍ച്ച്‌ റോഡില്‍ കൂടിയുള്ള കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിക്കണമെന്നും പെരുമ്പാവൂറ്‍ മേഖലയില്‍ തകൃതിയായി നടക്കുന്ന പാടം നികത്തല്‍ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തോമസ്‌ വട്ടപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡണ്റ്റ്‌ റോയി കല്ലുങ്കല്‍, ട്രഷറര്‍ പോള്‍ ചേതലന്‍, അഡ്വ. പി.കെ ഷാജു, സാം ജോസഫ്‌, ജയ്സിങ്ങ്‌, ലാവണ്യ ശശി എന്നിവര്‍ പ്രസംഗിച്ചു.

വെങ്ങോലയില്‍ വഴിവിളക്കുകള്‍ കത്തുന്നില്ലെന്ന്‌ പരാതി

മംഗളം 4.2.10
പെരുമ്പാവൂറ്‍: വെങ്ങോല പഞ്ചായത്തില്‍ വഴിവിളക്കുകള്‍ കത്തുന്നില്ലെന്ന്‌ പരാതി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വഴിവിളക്കുകള്‍ നന്നാക്കുന്നതിന്‌ തുക അനുവദിക്കാത്തതു മൂലവും ഈ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച തുക കൊണ്ട്‌ നാധനങ്ങള്‍ വാങ്ങാനുള്ള നടപടിയെടുക്കാത്തത്‌ മൂലവുമാണ്‌ സ്ട്രീറ്റ്‌ ലൈറ്റുകള്‍ കത്താതതെന്ന്‌ പ്രതിപക്ഷം ആരോപിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഏകദേശം ഇരുപതു ലക്ഷത്തോളം രൂപ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ കറണ്ട്‌ ചാര്‍ജ്‌ അടച്ചെങ്കിലും പഞ്ചായത്തിലെ വഴികള്‍ ഇരുട്ടിലാണ്ട്‌ കിടക്കുകയാണ്‌. പഞ്ചായത്ത്‌ ഭരണത്തിലെ കൂട്ടുത്തരവാദിത്വമില്ലായ്മയാണ്‌ പദ്ധതികള്‍ വൈകുന്നതെന്നും പ്രതിപക്ഷ അംഗങ്ങളായ എല്‍ദോ മോസസ്‌, ജോയി ചെറിയാന്‍, എം.കെ മൈതീന്‍കുഞ്ഞ്‌, സൂസി ജോര്‍ജ്‌, റഹ്മ ജലാല്‍ എന്നിവര്‍ കുറ്റപ്പെടുത്തി.

പെരുമ്പാവൂറ്‍ നഗരസഭ ചെയര്‍പേഴ്സണ്‍ രാജിവച്ചു

മംഗളം 03.02.10
പെരുമ്പാവൂറ്‍: നഗരസഭ ചെയര്‍പേഴ്സണ്‍ വി.കെ ഐഷ ഇന്നലെ രാജിവെച്ചു. ഒട്ടേറെ വിവാദങ്ങള്‍ക്ക്‌ ഒടുവില്‍ പതിനേഴാം വാര്‍ഡ്‌ കൌണ്‍സിലര്‍ മിനി ജോഷിയ്ക്ക്‌ ചെയര്‍പേഴ്സണ്‍ സ്ഥാനത്തിനുള്ള അവസരം ഒരുങ്ങുന്നു.
ഇന്നലെ ഉച്ചയ്ക്ക്‌ 12 നാണ്‌ വി.കെ ഐഷ നഗരസഭ സെക്രട്ടറി ഇന്ദ്രബാലന്‍പിള്ളയ്ക്ക്‌ രാജി കത്ത്‌ നല്‍കിയത്‌. ഇത്‌ സെക്രട്ടറി ഇലക്ഷന്‍ കമ്മീഷന്‌ അയച്ചുകൊടുക്കും. പുതിയ ചെയര്‍പേഴ്സനെ തെരെഞ്ഞെടുക്കും വരെ വൈസ്‌ ചെയര്‍മാന്‍ പ്രേംജി എച്ച്‌.പട്ടേല്‍ നഗരസഭയുടെ അദ്ധ്യക്ഷ ചുമതല വഹിക്കും.
യു.ഡി.എഫ്‌ ധാരണ പ്രകാരം ഏഴു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ വി.കെ ഐഷ രാജിവെയ്ക്കേണ്ടതായിരുന്നു. അവസാനത്തെ പതിനഞ്ചു മാസം മിനി ജോഷിക്ക്‌ അവസരം നല്‍കാനായിരുന്നു യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചണ്റ്റെ സാന്നിദ്ധ്യത്തില്‍ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ അത്‌ ലംഘിയ്ക്കപ്പെട്ടു. മിനിജോഷിയ്ക്ക്‌ അവസരം നിഷേധിച്ചതിനെ തുടര്‍ന്ന്‌ എസ്‌.എന്‍.ഡി.പി പ്രക്ഷോഭവുമായി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിണ്റ്റെ മുതിര്‍ന്ന നേതാക്കള്‍ പലരും ഇടപെടുകയും ചെയ്തു. പക്ഷെ ഒരോ കാരണങ്ങള്‍ കാട്ടി വി.കെ ഐഷയുടെ രാജി പ്രാദേശിക നേതൃത്വം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. മിനിജോഷി ഇനി അധികാരത്തില്‍ എത്തിയാലും പരമാവധി ലഭിയ്ക്കുന്നത്‌ എട്ടുമാസം മാത്രമായിരിയ്ക്കും.
നഗരസഭയിലെ ആകെയുള്ള ഇരുപത്തിനാല്‌ സീറ്റുകളില്‍ യു.ഡി.എഫിന്‌ പന്ത്രണ്ടും എല്‍.ഡി.എഫിന്‌ പത്തും സീറ്റുകളാണ്‌ ഉള്ളത്‌. മുന്നണിയ്ക്ക്‌ പുറമെ പി.ഡി.പി യുടെ ഒരു അംഗവും ഒരു സ്വതന്ത്രനും ഉണ്ട്‌. ആദ്യം യു.ഡി.എഫിന്‌ ഒപ്പമുണ്ടായിരുന്ന പി.ഡി.പി പിന്നീട്‌ ഇടതുപക്ഷത്തേയ്ക്ക്‌ ചേരിമാറിയെങ്കിലും ഇക്കഴിഞ്ഞ വൈസ്‌ ചെയര്‍മാന്‍ തെരെഞ്ഞെടുപ്പില്‍ ഐക്യ മുന്നണി സ്ഥാനാര്‍ത്ഥിയ്ക്കാണ്‌ വോട്ടു ചെയ്തത്‌. വരുന്ന ചെയര്‍പേഴ്സണ്‍ തെരെഞ്ഞെടുപ്പിലും പി.ഡി.പി അംഗമായ പി.ഇ നസീര്‍ ഇതേ നിലപാട്‌ കൈകൊള്ളുമെന്നാണ്‌ യു ഡി എഫ്‌ കരുതുന്നത്‌. ഇതിനു പുറമെ എല്‍.ഡി.എഫിലെ സി.പി.എം -സി.പി.ഐ ചേരിപ്പോരും യു.ഡി.എഫിന്‌ അനുകൂലമാകും എന്ന്‌ കരുതുന്നു. കാരണം മുന്‍ വൈസ്‌ ചെയര്‍മാനെതിരെ വന്ന അവിശ്വാസ പ്രമേയത്തിലും പിന്നീട്‌ നടന്ന വൈസ്‌ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലും സി പി എമ്മും സി പി ഐയും വ്യത്യസ്ഥ നിലപാടുകളായിരുന്നു സ്വീകരിച്ചത്‌.
കഴിഞ്ഞ മാസം 29 ന്‌ പി.പി തങ്കച്ചണ്റ്റെ വസതിയില്‍ ചേര്‍ന്ന യു.ഡി.എഫ്‌ പാര്‍ലമെണ്റ്ററി പാര്‍ട്ടിയോഗ തീരുമാന പ്രകാരമാണ്‌ ഇന്നലെ ഐഷ രാജിവെച്ചത്‌. അടുത്തമാസം ആദ്യം ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ്‌ നടക്കുമെന്ന്‌ കരുതുന്നു.

കൂട്ടുമഠത്തില്‍ സദ്യാലയം തുറന്നു

മംഗളം 3.2.10
പെരുമ്പാവൂറ്‍: രായമംഗലം കൂട്ടുമഠം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ പുതിയതായി പണിതീര്‍ത്ത ശ്രീകാര്‍ത്തികേയ സദ്യാലയം പന്തളം രാജപ്രതിനിധി വേണുഗോപാല വര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ്‌ സെക്രട്ടറി കെ.രാജന്‍, പ്രസിഡണ്റ്റ്‌ സുദര്‍ശന്‍, സാജുപോള്‍ എം.എല്‍.എ, ജില്ലാ ക്ഷേമകാര്യ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം രാമചന്ദ്രന്‍, എം.പി എസ്‌ നമ്പൂതിരി, കെ.സി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

കൂടിയാട്ടം ശില്‍ശാല നടത്തി


മംഗളം 3.2.10

പെരുമ്പാവൂറ്‍: വളയന്‍ചിറങ്ങര ശ്രീ ശങ്കരവിദ്യാപീഠം കോളജിലെ സംസ്കൃത വിഭാഗം, വി.ടി സമാരക ട്രസ്റ്റ്‌ അങ്കമാലി , ഇണ്റ്റര്‍ നാഷണല്‍ കൂടിയാട്ടം സെണ്റ്റര്‍ തൃപ്പൂണിത്തുറ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏകദിന കൂടിയാട്ടം ശില്‍പ്പശാല നടത്തി.

കോളജ്‌ പ്രിന്‍സിപ്പല്‍ പ്രൊഫ.പി.ജി ഹരിദാസിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജര്‍ സി.വി കൃഷ്ണ്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല പ്രൊ- വൈസ്‌ ചാന്‍സിലര്‍ പ്രൊഫ. എസ്‌.രാജശേഖരന്‍ വി.ടി അനുസ്മരണവും നവോത്ഥാന സാഹിത്യവും എന്ന വിഷയത്തെ സംബന്ധിച്ച്‌ പ്രഭാഷണം നടത്തി. എസ്‌.എസ്‌.യു.എസ്‌ തീയേറ്റര്‍ വിഭാഗം അധ്യാപകന്‍ രമേശ്‌ വര്‍മ്മ ഭാസനാടകം - സമകാലിക നാടകവേദിയില്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. തൃപ്പൂണിത്തറ ഇണ്റ്റര്‍നാഷണല്‍ കൂടിയാട്ടം സെണ്റ്റര്‍ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല തീയേറ്റര്‍ വിഭാഗം അധ്യാപകന്‍ മാര്‍ഗി മധുവിണ്റ്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച കൂടിയാട്ടവും നടന്നു.

ആഗോളതാപനം: ബോധവത്കരണ പരിപാടികള്‍ വേണം

മംഗളം 3.2.10
പെരുമ്പാവൂറ്‍: ആഗോളതാപനം വരുത്തി വയ്ക്കുന്ന കാലാവസ്ഥാമാറ്റം പോലെയുള്ള വിപത്തുകള്‍ക്കെതിരെ ബോധവത്കരണ പരിപാടികള്‍ നടപ്പാക്കണമെന്ന്‌ സമൂഹത്തിണ്റ്റെ മാനവദീപ്തിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഏകദിന ശില്‍പശാല ആവശ്യപ്പെട്ടു. ശില്‍പശാല ഡോ. എസ്സ്‌ സീതാരമന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്റ്റ്‌ വര്‍ഗ്ഗീസ്‌ പുല്ലുവഴി അദ്ധ്യക്ഷനായിരുന്നു.
എം.സി റോഡും എ.എം റോഡും സന്ധിക്കുന്ന പെരുമ്പാവൂരിലെ നാലും കൂടിയ കവലയില്‍ ഗതാഗതകുരുക്കിന്‌ ശാശ്വതമായ പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ട്രാവന്‍കൂറ്‍ റയോണ്‍സ്‌ സ്വകാര്യ വ്യവസായികള്‍ക്ക്‌ കൈമാറാതെ സര്‍ക്കാര്‍ ഏറ്റെടുത്ത്‌ തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും വ്യാപകമായികൊണ്ടിരിക്കുന്ന മോഷണത്തിനെതിരെ പോലീസ്‌ അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും ശില്‍പശാല അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
അഡ്വ.പി.കെ സൈമണ്‍, സലീം ഫാറൂഖി, സി.കെ അബ്ദുള്ള, ശിവന്‍ കദളി, കെ.എം ഇല്യാസ്‌, അശ്വരാജ്പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

രായമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റിണ്റ്റെ അയോഗ്യത; തെരഞ്ഞെടുപ്പ്‌ കമ്മീഷണ്റ്റെ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു

മംഗളം 02.02.10
പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ചിന്നമ്മ വര്‍ഗ്ഗീസിനെ അയോഗ്യയാക്കി പ്രഖ്യാപിച്ച സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണ്റ്റെ ഉത്തരവ്‌ ഹൈക്കോടതി സ്റ്റേ ചെയ്തു. എല്‍.ഡി.എഫ്‌ സ്വതന്ത്രയായി മത്സരിച്ച്‌ ജയിച്ച ശേഷം മറുപക്ഷത്തേയ്ക്ക്‌ ചേക്കേറിയാണ്‌ ചിന്നമ്മ വര്‍ഗ്ഗീസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനം നേടിയതെന്നും അതിനാല്‍ ഇവര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചുവെന്നും കാട്ടി സി പി എം അംഗമായ കെ സി വര്‍ഗ്ഗീസ്‌ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്‌ കമ്മീഷണ്റ്റെ ഉത്തരവ്‌.
ആറാം വാര്‍ഡില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഇവര്‍ 2008ഏപ്രില്‍ മാസമാണ്‌ പ്രസിഡണ്റ്റ്‌ സ്ഥാനത്ത്‌ എത്തുന്നത്‌. പത്തൊമ്പതു സീറ്റുകളില്‍ എല്‍.ഡി.എഫിന്‌ പതിനൊന്നു സീറ്റുകളും യു.ഡി.എഫിന്‌ ഒമ്പതു സീറ്റുകളും എന്നതായിരുന്നു കക്ഷിനില. എന്നാല്‍ എല്‍.ഡി.എഫിണ്റ്റെ പതിമൂന്നാം വാര്‍ഡ്‌ മെമ്പറായ അംബിക ശിവന്‍ രാജിവച്ചതിനെ തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ശാന്താ സാജു യു.ഡി.എഫിണ്റ്റെ അംഗബലം കൂട്ടി. അതോടെ ഇരുപക്ഷവും ഒപ്പത്തിനൊപ്പമായി. ഇതിനിടയിലാണ്‌ ചിന്നമ്മ വര്‍ഗ്ഗീസ്‌ യു ഡി എഫിന്‌ പിന്തുണ നല്‍കിയതും പ്രസിഡണ്റ്റ്‌ സ്ഥാനത്ത്‌ എത്തിയതും.
കൂറുമാറ്റ നിരോധന നിയമലംഘനമാണ്‌ ഇതെന്നായിരുന്നു എല്‍.ഡി.എഫിണ്റ്റെ പരാതി. എന്നാല്‍ 2005-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മേശ അടയാളത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ്‌ ചിന്നമ്മ വര്‍ഗ്ഗീസ്‌ മത്സരിച്ചതെന്ന്‌ ഇവരുടെ അഭിഭാഷകരായ അഡ്വ. ഷാജി പോര്‍ക്കോട്ടിലും അഡ്വ.ബിനു മുണ്ടേത്തുകുടിയും വാദിച്ചു. ആറാം വാര്‍ഡില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്‌ ഡി.ഐ.സിയുടെ ബിന്ദു ഗോപാലകൃഷ്ണനെ ആയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ തന്നെ ഡി.ഐ.സി-എല്‍.ഡി.എഫ്‌ ബന്ധം പാളി. അതോടെ ഈ വാര്‍ഡില്‍ ഇടതുപക്ഷത്തിന്‌ സ്ഥാനാര്‍ത്ഥിയില്ലെന്നു വന്നു. ഈ ഘട്ടത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ ചിന്നമ്മ വര്‍ഗ്ഗീസിന്‌ എല്‍.ഡി.എഫ്‌ പിന്തുണ നല്‍കുകയായിരുന്നു. അതിനപ്പുറം ഹര്‍ജിക്കാരിയ്ക്ക്‌ രാഷ്ട്രീയ ബന്ധമില്ലെന്നും അതിനാല്‍ത്തന്നെ സി പി എം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കല്‍ നല്‍കിയ വിപ്പ്‌ ലംഘിച്ചുവെന്ന പരാതിയില്‍ അടിസ്ഥാനമില്ലെന്നുമുള്ള വാദം കോടതി അംഗികരിച്ചു.
ഭരണകാലാവധി തീരാന്‍ ഇനി എട്ടുമാസമാണ്‌ ഉള്ളത്‌. കാലാവധി തീരാന്‍ ആറുമാസമെങ്കിലും അവശേഷിയ്ക്കുന്നുണ്ടെങ്കില്‍ പുതിയ തെരഞ്ഞെടുപ്പ്‌ നടത്താം. ഉത്തരവിന്‌ രണ്ടു മാസത്തേയ്ക്കാണ്‌ സ്റ്റേ. സ്റ്റേയുടെ കാലാവധി കഴിയുമ്പോഴേയ്ക്കും കോടതി വെക്കേഷന്‍ ആകും. ചിന്നമ്മ വര്‍ഗ്ഗീസ്‌ അയോഗ്യയാക്കപ്പെട്ടതിന്‌ വീണ്ടും അംഗീകാരം ലഭിച്ചാലും പിന്നീട്‌ ആറു മാസം അവശേഷിയ്ക്കുന്നില്ല എന്നതിനാല്‍ ഇവിടെ പുതിയൊരു തെരഞ്ഞെടുപ്പിന്‌ സാദ്ധ്യതയില്ല.

രായമംഗലം ഗ്രാമപഞ്ചായത്തിന്‌ അംഗീകാരം

മംഗളം 01.02.10
പെരുമ്പാവൂറ്‍: ദേശീയ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരമുള്ള ഫണ്ട്‌ മികച്ച രീതിയില്‍ വിനിയോഗിച്ചതിന്‌ രായമംഗലം ഗ്രാമപഞ്ചായത്തിന്‌ അംഗീകാരം.
പഞ്ചായത്തിനുള്ള അംഗീകാരം ഇന്ന്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി ഡല്‍ഹിയില്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ചത്‌ രായമംഗലത്താണ്‌. മുപ്പത്തിയൊന്നു ലക്ഷം രൂപയാണ്‌ ഇതിനുവേണ്ടി ഇവിടെ വിനിയോഗിച്ചത്‌. ജില്ലയില്‍ ഈ അംഗീകാരം നേടുന്ന ഏക പഞ്ചായത്തും രായമംഗലമാണ്‌.

വായ്ക്കരയില്‍ സാമൂഹ്യവിരുദ്ധശല്യം

മംഗളം 1.2.2010
പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ വായ്ക്കരയില്‍ സാമൂഹ്യവിരുദ്ധരും മോഷ്ടാക്കളും അഴിഞ്ഞാടുന്നതായി പരാതി.
വീടുകളില്‍ നിന്ന്‌ പാത്രങ്ങളും റബര്‍ഷീറ്റുകളും മോഷണം പോകുന്നത്‌ പതിവാണ്‌. ഇതിനു പുറമെ ഡിഷ്‌ ആണ്റ്റിനകള്‍ അഴിച്ചുകൊണ്ടുപോകുന്നതും തൊഴുത്തില്‍ നിന്ന്‌ നാല്‍കാലികളെ അഴിച്ചുവിടുന്നതും പതിവായിട്ടുണ്ട്‌. രാത്രി വാതിലില്‍ വന്ന്‌ മുട്ടിവിളിക്കുകക, ജനാലയിലൂടെ വന്ന്‌ ഭയപ്പെടുത്തുക തുടങ്ങിയ ഉപദ്രവങ്ങളുമുണ്ട്‌. ഇതിനെതിരെ കുറുപ്പംപടി പോലീസ്‌ സ്റ്റേഷനില്‍ പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്‌. ഈ ഭാഗത്ത്‌ പോലീസ്‌ പട്രോളിംഗ്‌ ശക്തമാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ സംവരണം കോണ്‍ഗ്രസിണ്റ്റെ നേട്ടം : പി. പി തങ്കച്ചന്‍

മംഗളം 31.01.2010
പെരുമ്പാവൂറ്‍: തദ്ദേശ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക്‌ 33% സംവരണം ഏര്‍പ്പെടുത്തിയത്‌ കോണ്‍ഗ്രസിണ്റ്റെ നേട്ടമാണെന്ന്‌ യു ഡി എഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍ അഭിപ്രായപ്പെട്ടു.
വനിതകള്‍ക്ക്‌ ഭരണത്തില്‍ പങ്കാളിത്തം നല്‍കുന്നതിന്‌ വേണ്ടി രാജീവ്‌ ഗാന്ധിയുടെ കാലത്ത്‌ കൊണ്ടുവന്ന ഭരണഘടന ഭേദഗതി ഇടതുപക്ഷത്തിണ്റ്റെ എതിര്‍പ്പുകളെ തുടര്‍ന്ന്‌ തള്ളിപ്പോയെങ്കിലും പിന്നീട്‌ വന്ന നരസിംഹരാവു ഗവണ്‍മെണ്റ്റിണ്റ്റെ കാലത്ത്‌ ഈ ഭേദഗതി പാര്‍ലമെണ്റ്റില്‍ പാസ്സാക്കാന്‍ കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ കൂടുതല്‍ അധികാരം നല്‍കിയത്‌ എ.കെ ആണ്റ്റണിയുടെ ഗവണ്‍മെണ്റ്റിണ്റ്റെ കാലത്താണ്‌ മഹിളാ കോണ്‍ഗ്രസ്‌ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞുമോള്‍ തങ്കപ്പണ്റ്റെ അദ്ധ്യക്ഷതയില്‍ കൂടിയ കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡണ്റ്റ്‌ ലാലി ജോഫിന്‍, ജില്ലാ ഭാരവാഹികളായ മേരി മത്തായി, ലീലാമ്മ രവി, പുഷ്പ വര്‍ഗീസ്‌, ഡി.സി.സി വൈസ്‌ പ്രസിഡണ്റ്റ്‌ ഒ.ദേവസി, യു.ഡി.എഫ്‌ നിയോജകമണ്ഡലം കണ്‍വീനര്‍ സി.കെ ശശി, ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ പോള്‍ ഉതുപ്പ്‌, പി.കെ മുഹമ്മദ്‌ കുഞ്ഞ്‌, പി.പി അവറാച്ചന്‍, റോയി കല്ലുങ്കല്‍, സിസിലി ഈയൂബ്‌, ശലോമി ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. മഹിളാ കോണ്‍ഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡണ്റ്റായി സരോജനി സുരേന്ദ്രന്‍ ചുമതലയേറ്റു.

Monday, February 1, 2010

പ്രസിഡണ്റ്റിന്‌ അയോഗ്യത; രായമംഗലം ഗ്രാമപഞ്ചായത്തില്‍ ഇനി ഭരണപ്രതിസന്ധി

മംഗളം 28.1.10
പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ്‌ സ്വതന്ത്രയായി മത്സരിച്ച്‌ ജയിച്ച ശേഷം മറുപക്ഷത്തേയ്ക്ക്‌ ചേക്കേറി പ്രസിഡണ്റ്റ്‌ സ്ഥാനത്തെത്തിയ ചിന്നമ്മ വര്‍ഗ്ഗീസിനെ ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യയാക്കി.
കാലവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനാല്‍ ഇവിടെ പുതിയൊരു തെരഞ്ഞെടുപ്പിന്‌ സാദ്ധ്യതയില്ല. അതിനാല്‍ത്തന്നെ ഇരുപക്ഷവും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന രായമംഗലത്ത്‌ കടുത്ത ഭരണ പ്രതിസന്ധിയ്ക്ക്‌ സാദ്ധ്യത.
എല്‍.ഡി.എഫ്‌ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ ഇന്നലെയാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ചിന്നമ്മ വര്‍ഗ്ഗീസിനെതിരെ നടപടി എടുത്തത്‌. ആറാം വാര്‍ഡില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഇവര്‍ ൨൦൦൮ ഏപ്രില്‍ മാസമാണ്‌ പ്രസിഡണ്റ്റ്‌ സ്ഥാനത്ത്‌ എത്തുന്നത്‌. വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം തുടങ്ങിയ ഇടതുഭരണ സമിതിയ്ക്ക്‌ തികച്ചു അപ്രതീക്ഷിതമായാണ്‌ ഭരണം കൈവിട്ടുപോയത്‌. ആകെയുള്ള പത്തൊമ്പതു സീറ്റുകളില്‍ എല്‍.ഡി.എഫിന്‌ പതിനൊന്നു സീറ്റുകളും യു.ഡി.എഫിന്‌ ഒമ്പതു സീറ്റുകളും എന്നതായിരുന്നു കക്ഷിനില. എന്നാല്‍ എല്‍.ഡി.എഫിണ്റ്റെ പതിമൂന്നാം വാര്‍ഡ്‌ മെമ്പറായ അംബിക ശിവന്‌ രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായതോടെയാണ്‌ കാര്യങ്ങള്‍ തകിടം മറിഞ്ഞത്‌. പിന്നീട്‌ ഇവിടെ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ശാന്താ സാജു യു.ഡി.എഫിണ്റ്റെ അംഗബലം കൂട്ടി. അതോടെ ഇരുപക്ഷവും ഒപ്പത്തിനൊപ്പമായി.
ഇതിനിടയിലാണ്‌ ഇടതുപാളയത്തില്‍ കടുത്ത അസംതൃപ്തി അനുഭവിച്ചുപോന്ന ചിന്നമ്മ വര്‍ഗ്ഗീസ്‌ മറുപക്ഷത്തേയ്ക്ക്‌ മാറിയത്‌. ഇതിണ്റ്റെ പ്രതിഫലമായി ചിന്നമ്മ വര്‍ഗ്ഗീസിന്‌ ഭരണത്തിണ്റ്റെ അമരത്ത്‌ ഇരിപ്പടം കിട്ടുകയും ചെയ്തു. എന്നാല്‍ കൂറുമാറ്റ നിരോധന നിയമലംഘനമാണ്‌ ഇതെന്ന്‌ കാട്ടി എല്‍.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിയ്ക്കുകയായിരുന്നു.
ചിന്നമ്മ വര്‍ഗ്ഗീസ്‌ അയോഗ്യയാക്കപ്പെട്ടതോടെ വീണ്ടും ഇരുകക്ഷികളും ഒപ്പത്തിനൊപ്പമായി. അതുകൊണ്ട്‌ തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പാസ്സാകണമെന്നില്ല. പുതിയ തെരഞ്ഞെടുപ്പിനും സമയത്തിണ്റ്റെ പരിമിതിയുണ്ട്‌. ഭരണകാലാവധി തീരാന്‍ ഇനി എട്ടുമാസമാണ്‌ ഉള്ളത്‌. കാലാവധി തീരാന്‍ ആറുമാസമെങ്കിലും അവശേഷിയ്ക്കുന്നുണ്ടെങ്കില്‍ പുതിയ തെരഞ്ഞെടുപ്പ്‌ നടത്താം. എന്നാല്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷണ്റ്റെ തീരുമാനത്തിനെതിരെ യു.ഡി.എഫ്‌ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിയ്ക്കുമെന്ന്‌ നേതാക്കള്‍ പറഞ്ഞു. നിയമത്തിണ്റ്റെ കുരുക്കുകള്‍ അഴിച്ചുവരുമ്പോഴേയ്ക്കും മൂന്നു മാസം പിന്നിടും. അങ്ങനെ സംഭവിച്ചാല്‍ കാലാവധി പൂര്‍ത്തിയാകും വരെ വൈസ്‌ പ്രസിഡണ്റ്റ്‌ ഇവിടെ ഭരണം തുടരേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യും. ഇരുപക്ഷവും ഒപ്പത്തിനൊപ്പമായതിനാല്‍ ഭരണപക്ഷത്തിന്‌ ഒരു തീരുമാനവും എടുക്കാന്‍ കഴിയുകയുമില്ല.

Sunday, January 31, 2010

ഗാന്ധിബസാര്‍ അന്യസംസ്ഥാനക്കാരുടെ അഴിഞ്ഞാട്ട കേന്ദ്രമായെന്ന്‌ പരാതി

മംഗളം 31.01.10
പെരുമ്പാവൂറ്‍: പി.പി റോഡിലെ ഗാന്ധി ബസാര്‍ ഷോപ്പിംഗ്‌ കോംപ്ളക്സ്‌ ഞായറാഴ്ച ദിവസങ്ങളില്‍ അന്യസംസ്ഥാനക്കാരുടെ അഴിഞ്ഞാട്ട കേന്ദ്രമായി മാറിയെന്ന്‌ പരാതി.
ടൌണിണ്റ്റെ പരിസരത്തുള്ള എല്ലാ ഗ്രാമങ്ങളിലും ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഗാന്ധി ബസ്സാറില്‍ ഒത്തുകൂടുന്നുണ്ട്‌. അതിനെ കേന്ദ്രീകരിച്ച്‌ ഇവിടെ അവരുടേതായ ഒരു വ്യാപാര കേന്ദ്രവും പ്രവര്‍ത്തിയ്ക്കുന്നു. മദ്യം, ബീഡി, കഞ്ചാവ്‌, പാന്‍ പരാഗ്‌ തുടങ്ങി പെണ്‍വാണിഭം വരെ ഇവിടെയുണ്ട്‌. കോംപ്ളക്സിണ്റ്റെ പരിസരം മല, മൂത്ര വിസര്‍ജനം കൊണ്ട്‌ വൃത്തികേടായി. ചില ദിവസങ്ങളില്‍ ഷട്ടറിണ്റ്റെ മുന്‍വശത്തുതന്നെ വിസര്‍ജിച്ചിരിക്കുന്നതുകൊണ്ട്‌ പതിവു കടക്കാര്‍ക്ക്‌ സ്ഥാപനങ്ങള്‍ തുറക്കാന്‍ തന്നെ സാധിക്കുന്നില്ല. ഇതിനെതിരെ പല പരാതികളും പോലീസ്‌ സ്റ്റേഷനിലും മുന്‍സിപ്പല്‍ അധികൃതര്‍ക്കും നല്‍കിയിട്ടുണ്ട്‌.
അന്യസംസ്ഥാന വഴിവാണിഭക്കാരെ ഗാന്ധി ബസാറില്‍ നിന്ന്‌ ഒഴിപ്പിയ്ക്കണമെന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുളള ഉപഭോക്താക്കള്‍ക്ക്‌ ഞായറാഴ്ച ദിവസങ്ങളിലും യഥേഷ്ടം വന്നു പോകാനുള്ള അവസരം ഉണ്ടാക്കണമെന്നും ഗാന്ധിബസാര്‍ സെക്രട്ടറി പി.ബി ദര്‍ശന്‍ ആവശ്യപ്പെട്ടു.

സപ്ളൈ ഓഫീസറെ കൈക്കൂലി കേസില്‍ കുടുക്കിയത്‌ മണ്ണെണ്ണ മാഫിയായെന്ന്‌ ജോയിണ്റ്റ്‌ കൌണ്‍സില്‍

മംഗളം 31.1.10
പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ താലൂക്കിലെ സപ്ളെ ഓഫീസിലെ എന്‍.പി രാജനെ കൈക്കൂലി കേസില്‍ കുടുക്കിയത്‌ അര്‍ഹതയില്ലാത്ത പെര്‍മിറ്റ്‌ പുതുക്കി നല്‍കാത്തതിണ്റ്റെ പേരിയാണെന്ന്‌ ആരോപണം.
ഒക്കല്‍ പറക്കാടന്‍ നിക്സന്‍ വര്‍ഗ്ഗീസിണ്റ്റെ പേരിലുള്ള പ്രതിമാസം 50 ലിറ്ററിണ്റ്റെ മണ്ണെണ്ണ പെര്‍മിറ്റ്‌ കാര്‍ഷികാവശ്യത്തിന്‌ എന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നേടിയതാണെന്ന്‌ ജോയിണ്റ്റ്‌ കൌണ്‍സില്‍ താലൂക്ക്‌ കമ്മിറ്റി നേതാക്കള്‍ പറയുന്നു. വര്‍ഷാവര്‍ഷം പെര്‍മിറ്റ്‌ പുതുക്കേണ്ടി വരുമ്പോള്‍ കൃഷി ഓഫീസര്‍മാരെ സ്വാധീനിച്ച്‌ കാര്‍ഷികാവശ്യത്തിന്‌ എന്ന രേഖ സംഘടിപ്പിക്കുകയായിരുന്നു പതിവ്‌. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും മണ്ണെണ്ണ പെര്‍മിറ്റ്‌ ദുരുപയോഗം ചെയ്ത്‌ സ്വകാര്യ ബസുടമകള്‍ക്ക്‌ ഡീസലിണ്റ്റെ ഒപ്പം ചേര്‍ത്ത്‌ ഉപയോഗിക്കാന്‍ മണ്ണെണ്ണ മറിച്ചു വില്‍ക്കുന്ന വിവരം ശ്രദ്ധയില്‍ പെട്ടതിനാലാണ്‌ താലൂക്ക്‌ സപ്ളെ ഓഫീസര്‍ ഇയാളുടെ മണ്ണെണ്ണ പെര്‍മിറ്റ്‌ പുതുക്കി നല്‍കാതിരുന്നത്‌.
കോണ്‍ഗ്രസിണ്റ്റെ പ്രാദേശിക നേതാവുകൂടിയായ നിക്സണ്റ്റെ മണ്ണെണ്ണ പെര്‍മിറ്റിനായുള്ള സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ഈ മാസം 25-ന്‌ റ്റി.എസ്‌.ഒ ഇയാളുടെ കൃഷിസ്ഥലവും മോട്ടോര്‍ പുരയും പരിശോധിക്കാന്‍ എത്തിയിരുന്നു. പരിശോധനയില്‍ മണ്ണെണ്ണ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിയ്ക്കുന്ന മോട്ടോര്‍ പോലും കാണാനായില്ല. കാര്‍ഷികാവശ്യത്തിനായി സബ്സിഡി നിരക്കിലുള്ള വൈദ്യുതി കണക്ഷനും അപേക്ഷകണ്റ്റെ പേരിലുള്ളതായി പരിശോധനയില്‍ തെളിഞ്ഞു.
ഇതോടെ തണ്റ്റെ പെര്‍മിറ്റ്‌ പുതുക്കി കിട്ടില്ലെന്ന്‌ ബോധ്യമായതോടെ ഇയാള്‍ താലൂക്ക്‌ സപ്ളെ ഓഫീസറെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇയാള്‍ ഓഫീസിലെത്തി നിര്‍ബന്ധ പൂര്‍വ്വം പോക്കറ്റില്‍ തിരുകിവെച്ച 500 ണ്റ്റെ നോട്ടുകളാണ്‌ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പിടിച്ചെടുത്തതെന്നും നേതാക്കള്‍ പറയുന്നു.
ഒക്കല്‍ പറക്കാടന്‍ നിക്സണ്‍ വര്‍ഗ്ഗീസിണ്റ്റെ വ്യാജ മണ്ണെണ്ണ പെര്‍മിറ്റ്‌ ക്യാന്‍സല്‍ ചെയ്യണമെന്നും ഇതിനു കൂട്ട്‌ നിന്ന കൃഷി ഓഫീസറുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ ജോയിണ്റ്റ്‌ കൌണ്‍സില്‍ താലൂക്ക്‌ കമ്മിറ്റി നേതാക്കള്‍ ജില്ലാ സപ്ളെ ഓഫീസര്‍ക്കും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്‌.

ദേവസ്വം ബോര്‍ഡ്‌ ചീഫ്‌ കമ്മീഷണര്‍ സന്ദര്‍ശിച്ചു; വിവിധ ക്ഷേത്രങ്ങള്‍ പുനരുദ്ധരിയ്ക്കും

മംഗളം 29.01.10
പെരുമ്പാവൂറ്‍: മേഖലയിലെ വിവിധക്ഷേത്രങ്ങള്‍ പുനരുദ്ധരിയ്ക്കുന്നതിണ്റ്റെ ഭാഗമായി തിരുവിതാംകൂറ്‍ ദേവസ്വം ബോര്‍ഡ്‌ ചീഫ്‌ കമ്മീഷണര്‍, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ ഐ.എ.എസ്‌ ടൌണിലെത്തി.
ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ഇരിങ്ങോള്‍ ഭഗവതി ക്ഷേത്രം, ഇരവിച്ചിറ ക്ഷേത്രം, പെരുമ്പാവൂറ്‍ അമ്പലച്ചിറ തുടങ്ങിയ ഇടങ്ങളില്‍ കമ്മീഷണര്‍ സന്ദര്‍ശിച്ചു. പുനരുദ്ധാരണത്തിന്‌ വേണ്ടി വിപുലമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിണ്റ്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. മൂന്നുമാസത്തിനുള്ളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും.
സാജു പോള്‍ , വി.കെ ഐഷടീച്ചര്‍, പ്രേംജി.എച്ച്‌.പട്ടേല്‍, അഡ്വ.എന്‍.സി മോഹനന്‍, ടി.പി ഹസ്സന്‍, ബാബു ജോണ്‍, പോള്‍ പാത്തിക്കല്‍, എം.പി സദാനന്ദന്‍ തുടങ്ങിയ ജനപ്രതിനിധികളും ക്ഷേത്രം ഭാരവാഹികളായ റ്റി.കെ ബാബു, സി അനില്‍കുമാര്‍, എന്‍.രംഗനാഥന്‍, പി.എന്‍ ഗോപാലകൃഷ്ണ പിള്ള, എം.കെ സുരേഷ്‌ കുമാര്‍, എം.എന്‍ ബൈജു, ചീഫ്‌ എന്‍ജിനീയര്‍ രവികുമാര്‍, എക്സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ജോളി ഉല്ലാസ്‌ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു

കൈക്കുലി : കുന്നത്തുനാട്‌ താലൂക്ക്‌ സപ്ളൈ ഓഫീസറെ വിജിലന്‍സ്‌ പിടികൂടി


മംഗളം 28.01.10

പെരുമ്പാവൂറ്‍: കൈക്കൂലി വാങ്ങിയ കുന്നത്തുനാട്‌ താലൂക്ക്‌ സപ്ളൈ ഓഫീസര്‍ എന്‍.പി രാജനെ വിജിലന്‍സ്‌ പിടികൂടി. വിരമിക്കാന്‍ രണ്ടുമാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ്‌ മുടക്കുഴ നടിലമാലില്‍ വീട്ടില്‍ എന്‍.പി രാജന്‍ (55) കൈക്കൂലി കേസില്‍ പിടിയിലാകുന്നത്‌.

കണയന്നൂറ്‍ താലൂക്കില്‍ നിന്ന്‌ ഒരു വര്‍ഷം മുന്‍പ്‌ ഇവിടെ എത്തിയ രാജന്‍ ആറു മാസം മുമ്പ്‌ വിരമിക്കേണ്ടതാണ്‌. എന്നാല്‍ നടുപ്പുവര്‍ഷം പൂര്‍ത്തിയായ ശേഷം വിരമിച്ചാല്‍ മതിയെന്ന പുതിയ സര്‍ക്കാര്‍ തീരുമാനപ്രകാരം സര്‍വ്വീസില്‍ തുടര്‍ന്ന ഘട്ടത്തിലാണ്‌ ഇയാള്‍ പിടിയിലായത്‌. ഇന്നലെ വൈകിട്ട്‌ മൂന്ന്‌ മണിയോടുകൂടിയാണ്‌ റെയ്ഡ്‌. ഒക്കല്‍ കൊളക്കാട്‌ വീട്ടില്‍ നിക്സണ്റ്റെ കൈയ്യില്‍ നിന്ന്‌ 2000രൂപ വാങ്ങിയത്‌ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
കാര്‍ഷിക ആവശ്യത്തിനായി നിക്സണ്‌ 50 ലിറ്റര്‍ മണ്ണെണ്ണക്കുള്ള പെര്‍മിറ്റ്‌ അനുവദിച്ചിരുന്നു. ഇതിന്‍ പ്രകാരം മണ്ണെണ്ണ വാങ്ങാന്‍ ചെന്ന നിക്സണോട്‌ സപ്ളൈ ഓഫീസറെ കണ്ടിട്ടുവരാന്‍ സ്റ്റോക്കിസ്റ്റ്‌ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ സപ്ളൈ ഓഫീസിലെത്തിയ നിക്സണോട്‌ രാജന്‍ പണം ആവശ്യപ്പെടുകയായിരുന്നു. വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ നല്‍കിയ പണം നിക്സണ്‍ ഓഫീസര്‍ക്ക്‌ നല്‍കുകയും തൊട്ടുപിന്നാലെ നടന്ന റെയ്ഡില്‍ ഇതേ കറന്‍സി കണ്ടെടുക്കുകയും ചെയ്തു. രാജനെ ഇന്ന്‌ തൃശൂറ്‍ വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കും.
ഡിവൈ.എസ്‌.പി സി.എസ്‌ മജീദ്‌, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വിജയകുമാര്‍, ഇമ്മാനുവല്‍ പോള്‍, എം സുകുമാരന്‍, സബ്‌ ഇന്‍സ്പെക്ടര്‍ കെ എഫ്‌ ജോബ്‌, എ എസ്‌ ഐ മാരായ പൊന്നപ്പന്‍, കെ എം മുരളീധരന്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ ഇന്നലെ റെയ്ഡ്‌ നടത്തിയത്‌.
വിവിധ രാഷ്ട്രീയ സംഘടനകള്‍ക്കും സാമുദായിക സംഘടനകള്‍ക്കും ഇയാള്‍ കൊടുത്ത സംഭാവനകളുടെ രസീതുകളും വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതില്‍ സി.പി.ഐ പ്രവര്‍ത്തന ഫണ്ടിലേക്ക്‌ മാത്രം പലപ്പോഴായി നല്‍കിയിട്ടുള്ളത്‌ വന്‍തുകയാണ്‌. വൈകിട്ട്‌ ആറുമണിയോടെയാണ്‌ റെയ്ഡ്‌ അവസാനിച്ചത്‌.

റോഡില്‍ അനധികൃത പെട്ടിക്കട; പൂത്തൂരാന്‍ കവലയില്‍ സാമൂഹ്യവിരുദ്ധശല്യം



മംഗളം 25.01.10

പെരുമ്പാവൂറ്‍: വളയന്‍ചിറങ്ങര - തുരുത്തിപ്ളി റോഡിലെ പുത്തൂരാന്‍ കവലയില്‍ അനധികൃതമായി സ്ഥാപിച്ച പെട്ടികട കേന്ദ്രീകരിച്ച്‌ സാമൂഹ്യവിരുദ്ധശല്യം എന്ന്‌ പരാതി. രാത്രി മാത്രം പ്രവര്‍ത്തിയ്ക്കുന്ന പെട്ടിക്കട കേന്ദ്രീകരിച്ച്‌ മദ്യവില്‍പനയുണ്ടെന്നാണ്‌ സമീപവാസികളുടെ ആരോപണം.
കടയോടു ചേര്‍ന്നുള്ള വെയിറ്റിംഗ്‌ ഷെഡ്‌ സാമൂഹ്യവിരുദ്ധരുടെ താവളമായി. രായമംഗലം ഗ്രമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍പെട്ട ഇവിടെ രണ്ടുമാസം മുന്‍പാണ്‌ പെട്ടിക്കട സ്ഥാപിയ്ക്കുന്നത്‌. പുല്ലുവഴി പുത്തൂരാന്‍ കവലയില്‍ വിജയവിലാസത്തില്‍ രാജലക്ഷ്മിയുടെ വീടിണ്റ്റെ ഗേറ്റിന്‌ നേരെ മുന്നിലായിരുന്നു ഇത്‌. ഇതിനെതിരെ രാജലക്ഷ്മി ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ കട ഗേറ്റിനു മുന്നില്‍ നിന്ന്‌ മാറി. പക്ഷേ മദ്യവില്‍പന തുടരുന്നുവെന്നാണ്‌ ആക്ഷേപം. വെയ്റ്റിംഗ്‌ ഷെഡില്‍ കാലങ്ങളായി സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമുണ്ട്‌. ഇതു സംബന്ധിച്ച്‌ 2005-ല്‍ കളക്ടര്‍ക്ക്‌ പരാതി ലഭിച്ചിരുന്നു. പുതുവര്‍ഷ ആഘോഷവും മറ്റും നടക്കുമ്പോള്‍ വീടിണ്റ്റെ മതില്‍ തകര്‍ത്ത സംഭവം ഉണ്ടായിട്ടുണ്ട്‌.
അനധികൃത പെട്ടിക്കട അവിടെ നിന്ന്‌ മാറ്റണമെന്നും മദ്യവില്‍പനയും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ പ്രദേശവാസികള്‍ കുറുപ്പംപടി പോലീസിനും പരാതി നല്‍കിയിട്ടുണ്ട്‌.

കാക്കനാട്‌- തങ്കളം നാലുവരിപ്പാത ഭൂവുടമകള്‍ക്ക്‌ ആശങ്ക

മാതൃഭൂമി 23.01.10
കിഴക്കമ്പലം: നിര്‍ദിഷ്ട കാക്കനാട്‌- തങ്കളം നാലുവരിപ്പാത നടപ്പാക്കാനുള്ള തീരുമാനം വന്നതോടെ നടപടി ഊര്‍ജിതമാക്കിയെങ്കിലും റൂട്ട്‌ ഏതെന്ന്‌ വ്യക്തമല്ലാത്ത സാഹചര്യത്തില്‍ ഭൂവുടമകള്‍ ആശങ്കയിലായി. റോഡിണ്റ്റെ സര്‍വ്വേ ജോലികള്‍ ലാല്‍ ബഹദൂറ്‍ ശാസ്ത്രി സെണ്റ്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജിയുടെ മേല്‍നോട്ടത്തില്‍ വര്‍ഷങ്ങല്‍ക്ക്‌ മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ തങ്കളം മുതല്‍ മുനിയറ വരെയും കാക്കനാട്‌ മുതല്‍ വീഗാലാണ്റ്റ്‌ വരെയും റോഡിണ്റ്റെ അതിര്‍ത്തികള്‍ കല്ലിട്ടു തിരിച്ചു തുടങ്ങി.ഇവിടെ സ്ഥലമെടുപ്പിനുള്ള പണവും സര്‍ക്കാര്‍ അനുവദിച്ചു.
എന്നാല്‍ ബാക്കി ഭാഗങ്ങളിലേക്കുള്ള നടപടികള്‍ തുടങ്ങിയെങ്കിലും ഭൂവമകള്‍ക്ക്‌ ഇതു സംബന്ധിച്ച്‌ വ്യക്തത കിട്ടിയിട്ടില്ല. പലയിടത്തായി കല്ലിട്ടുണ്ടെങ്കിലും റോഡ്‌ ഏതുഭാഗത്തുകൂടി പോകുമെന്ന കാര്യത്തിലാണ്‌ അവ്യക്തത നില നില്‍ക്കുന്നത്‌. ഇതിനിടെ, റോഡിണ്റ്റെ റൂട്ട്‌ ചിലര്‍ക്ക്‌ മനസിലായ സാഹചര്യത്തില്‍ അവര്‍ക്ക്‌ ഏറ്റവും ഗുണപ്രദമായ പ്രദേശത്തുകൂടി മാറ്റണമെന്ന ആഗ്രഹവുമായി പലരും രംഗത്തുണ്ട്‌. റൂട്ട്‌ മാറ്റിയെടുക്കണമെങ്കില്‍ വ്യക്തമായ കാരണങ്ങളോടെ വകുപ്പുമന്ത്രിയാണ്‌ തീരുമാനം എടുക്കേണ്ടത്‌. വര്‍ഷങ്ങള്‍ക്കുമുമ്പേ സര്‍വേ ജോലികള്‍ പൂര്‍ത്തിയായതിനാല്‍ റൂട്ട്‌ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ല.
റോഡിണ്റ്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക്‌ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങുന്നില്ലെന്ന ആക്ഷേപവുമുണ്ട്‌. അതിനിടെ ഹൈവേ മാറ്റി വിടുന്നതിനും റൂട്ട്‌ അറിഞ്ഞശേഷം റോഡരികില്‍ സ്ഥലം വാങ്ങിയിടുന്നതിനും റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളും രംഗത്തുണ്ട്‌.

പാതിരാത്രിയിലെ നിലംനികത്തല്‍ നാട്ടുകാര്‍ തടഞ്ഞു

മംഗളം 23.1.10
വാഹനങ്ങള്‍ പോലീസ്‌ കസ്റ്റഡിയില്‍
പെരുമ്പാവൂറ്‍: ടൌണിന്‌ സമീപം പാതിരാത്രിയില്‍ നിലം നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. നിലംനികത്താനുള്ള മണ്ണ്‌ കൊണ്ടുവന്ന വാഹനങ്ങള്‍ പോലീസ്‌ കസ്റ്റഡിയില്‍.
വെള്ളിയാഴ്ച രാത്രി പതിനൊന്നിന്‌ ശേഷമാണ്‌ സംഭവം. കാളചന്ത റോഡിലുള്ള സീമ ഓഡിറ്റോറിയത്തിനു സമീപമാണ്‌ നിലം നികത്താനുള്ള ശ്രമം നടന്നത്‌. നാട്ടുകാര്‍ സംഘടിച്ച്‌ ഇത്‌ തടയുകയും വിവരം പോലീസിനെ അറിയിയ്ക്കുകയും ചെയ്തു. സ്ഥലത്ത്‌ എത്തിയ പോലീസ്‌ ഒരു ജെ.സി.ബിയും മണ്ണ്‌ നിറച്ച മൂന്നു ടിപ്പറുകളും സംഭവ സ്ഥലത്തു നിന്ന്‌ കസ്റ്റഡിയിലെടുത്തു. എന്നാല്‍, നിലം നികത്തലുമായി ബന്ധപ്പെട്ട്‌ പോലീസ്‌ ഇന്നലെ വൈകിട്ടുവരെ കേസെടുത്തിട്ടില്ല. പിടിച്ചെടുത്ത വാഹനങ്ങള്‍ തഹസില്‍ദാര്‍ക്ക്‌ കൈമാറുമെന്ന്‌ പോലീസ്‌ പറയുന്നു.

ഇരിങ്ങോളില്‍ മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം

മംഗളം 23.01.10
പെരുമ്പാവൂറ്‍ രായമംഗലം ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ മൊവൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെ സമീപവാസികള്‍ക്ക്‌ പ്രതിഷേധം.
പരിസരവാസികളുടെ സമ്മതമോ അനുവാദമോ ഇല്ലാതെയാണ്‌ ടവര്‍ പണിയുന്നതെന്ന്‌ നാട്ടുകാര്‍ പറയുന്നു. ടവര്‍ പണി തുടങ്ങിക്കഴിഞ്ഞതിനുശേഷമാണ്‌ നാട്ടുകാര്‍ ഇതേപ്പറ്റി അറിയുന്നത്‌. സമീപവാസികളുടെ സമ്മതം കൂടാതെ തന്നെ പഞ്ചായത്ത്‌ അധികൃതര്‍ ടവര്‍ നിര്‍മ്മാണത്തിന്‌ അനുമതി നല്‍കുകയായിരുന്നുവെന്നറിയുന്നു. ടവര്‍ നിര്‍മ്മാണത്തിനെതിരെ രായമംഗലം പഞ്ചായത്ത്‌ സെക്രട്ടറി, ജില്ലാ കളക്ടര്‍, ആര്‍.ഡി.ഒ, സുതാര്യകേരളം, ഓംബുഡ്സ്മാന്‍, കുറുപ്പംപടി സി.ഐ എന്നിവര്‍ക്ക്‌ നാട്ടുകാര്‍ പരാതി നല്‍കിയിരിയ്ക്കുകയാണ്‌.

Saturday, January 23, 2010

കാക്കനാട്‌-കോതമംഗലം നാലുവരിപാത: അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആക്ഷന്‍ കൌണ്‍സില്‍

മംഗളം 23.01.10
പെരുമ്പാവൂറ്‍: കാക്കനാട്‌-കോതമംഗലം നാലുവരിപാതയുടെ 17 കിലോമീറ്റര്‍- 19 കിലോമീറ്റര്‍ ചെയിനേജ്‌ അലൈന്‍മെണ്റ്റിലുണ്ടായിട്ടുള്ള ഗുരുതരമായ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആക്ഷന്‍ കൌണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
നിലവില്‍ എട്ടുമീറ്റര്‍ വീതിയുള്ള കീഴില്ലം- മാനാറി റോഡിണ്റ്റെ സിംഹഭാഗവും ഉപയോഗിക്കാതെ തള്ളിക്കളഞ്ഞ്‌ അലൈന്‍മെണ്റ്റില്‍ അനാവശ്യ വളവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്‌. അതുകൊണ്ടുമാത്രം പല വീടുകള്‍ നഷ്ടപ്പെടുകയും വളരെയധികം ഭൂമി ഉപയോഗയോഗ്യമല്ലാതെ പാഴായിപ്പോവുകയും ചെയ്തു. ഇക്കാര്യത്തില്‍ ചില വ്യക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ വേണ്ടി അവിഹിത ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ യോഗം വിലയിരുത്തി. അലൈന്‍മെണ്റ്റിലുണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിച്ചുമാത്രമേ റോഡിണ്റ്റെ നിര്‍മ്മാണം തുടങ്ങാവൂ എന്ന്‌ ബന്ധപ്പെട്ട അധികാരികളോടും ജനപ്രതിനിധികളോടും യോഗം ആവശ്യപ്പെട്ടു.
അതേ സമയം കാക്കനാട്‌- കോതമംഗലം നാലുവരിപ്പാത നാടിണ്റ്റെ വികസനം ത്വരിതപ്പെടുത്തുമെന്നും എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാലുവരിപാത യാഥാര്‍ത്ഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിന്‌ ചെയര്‍മാന്‍ പി യു കോരുത്‌, സെക്രട്ടറി അഡ്വ.ജോര്‍ജ്‌ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Friday, January 22, 2010

സാസ്കാരിക യാത്രയ്ക്ക്‌ പെരുമ്പാവൂരില്‍ സ്വീകരണം നല്‍കി



മംഗളം 22.01.10

പെരുമ്പാവൂറ്‍: വിവിധ അക്കാദമികളും സാംസ്കാരിക സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക യാത്രയ്ക്ക്‌ പെരുമ്പാവൂരില്‍ സ്വീകരണം നല്‍കി. സ്വീകരണ പരിപാടി പ്രശസ്ത നോവലിസ്റ്റ്‌ കെ എല്‍ മോഹനവര്‍മ്മ ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.
യാത്രയുടെ ജനറല്‍ കണ്‍വീനര്‍ പുരുഷന്‍ കടലുണ്ടിയെ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി കെ ഐഷ പൊന്നാട ചാര്‍ത്തി സ്വീകരിച്ചു. പി ജെ ആണ്റ്റണിയുടെ ഇങ്ക്വിലാബിണ്റ്റെ മക്കള്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സേവ്യര്‍ പുല്‍പ്പാട്‌ പ്രസംഗിച്ചു. കൂടാതെ കഥാകൃത്ത്‌ അശോകന്‍ ചെരുവില്‍, ഡോ ലിസി മാത്യു, വിനോദ്‌ വൈശാഖി, ടി എന്‍ എന്‍ നമ്പ്യാര്‍ എന്നിവരും സംസാരിച്ചു. തുടര്‍ന്ന്‌ ചിത്ര-പുസ്തക പ്രദര്‍ശനവും നടന്നു.

ഓട്ടോ തട്ടിയെടുത്ത്‌ പൊളിച്ചു വിറ്റ കേസില്‍ മൂന്നു പേര്‍ പിടിയില്‍



മംഗളം 22.01.10

പെരുമ്പാവൂറ്‍: ഓട്ടോറിക്ഷ തട്ടിയെടുത്ത്‌ പൊളിച്ചുവിറ്റ കേസിലെ മൂന്നു പേരെ പോലീസ്‌ പിടികൂടി. ചെമ്പറക്കി മുള്ളന്‍കുന്നത്ത്‌ പനയ്ക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകന്‍ അനൂപ്‌ (19), നെല്ലിക്കുഴി കനാല്‍പ്പാലത്തിനു സമീപം പാറക്കല്‍ പുത്തന്‍പുര വീട്ടില്‍ ഉമ്മറിണ്റ്റെ മകന്‍ ജിബിന്‍ (24), ആലുവ കൊടികുത്തിമല ചക്കാലയ്ക്കല്‍ വീട്ടില്‍ മുഹമ്മദലിയുടെ മകന്‍ ഇബ്രാഹിം കുട്ടി (52) എന്നിവരെയാണ്‌ പെരുമ്പാവൂറ്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.

ടൌണിനടുത്ത്‌ പാത്തിപ്പാലത്തിന്‌ സമീപമുള്ള സര്‍വ്വീസ്‌ സ്റ്റേഷനു മുന്നില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന, അല്ലപ്ര കരിമ്പനയ്ക്കല്‍ ഷംസുദ്ദീണ്റ്റെ കെ എല്‍ 7-എ ടി 5089 നമ്പറിലുള്ള ടാക്സി ഓട്ടോറിക്ഷയാണ്‌ ഇവര്‍ കടത്തിക്കൊണ്ട്‌ പോയത്‌. മറ്റൊരു കേസില്‍ ജയിലിലായിരുന്ന അനൂപ്‌ ഒരു മാസം മുമ്പാണ്‌ ജാമ്യത്തില്‍ ഇറങ്ങിയത്‌. വേറൊരു കേസില്‍ കൂട്ടുപ്രതിയായിരുന്ന ജിബിനെ വിളിച്ചുവരുത്തി ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ്‌ ഓട്ടോ മോഷ്ടിച്ചത്‌. അനൂപിണ്റ്റെ ബന്ധുവായ ഇബ്രാഹിംകുട്ടി ഓട്ടോ പൊളിച്ചുവില്‍ക്കാന്‍ സഹായിച്ചു. പെരുമ്പാവൂറ്‍, ആലുവ, കോതമംഗലം പോലീസ്‌ സ്റ്റേഷനുകളില്‍ അനൂപിനും ജിബിനും എതിരെ കേസുകളുണ്ട്‌. മോട്ടോര്‍ സൈക്കിള്‍, ബാറ്ററി തുടങ്ങിയവ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ്‌ കേസുകള്‍.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി ഡി വിജയകുമാര്‍, സബ്‌ ഇന്‍സ്പെക്ടര്‍ സി ജയകുമാര്‍, എ എസ്‌ ഐ റെജി ജോസ്‌, ശശിധരന്‍, ജലീല്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. ഇവരെ കോടതിയില്‍ ഹാജരാക്കി.

അന്തരിച്ച കഥാകൃത്ത്‌ കെ എം ജോഷി ഇനി ഏതുപാര്‍ട്ടിയില്‍ ചേരും?










മംഗളം 21.01.10
കേട്ടതും കേള്‍ക്കാത്തതും
പെരുമ്പാവൂറ്‍:ലോകത്ത്‌ ഏറ്റവും വില കൂടിയ പെയിണ്റ്റിങ്ങുകള്‍ വിന്‍സണ്റ്റ്‌ വാന്‍ഗോഗിണ്റ്റേതാണ്‌. പക്ഷെ, ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിണ്റ്റെ ഒറ്റപെയിണ്റ്റിങ്ങുപോലും വിറ്റുപോയിട്ടില്ലെന്നതും ചരിത്രം.
കലാകാരന്‍മാരുടെ സ്ഥിതി നമ്മുടെ നാട്ടിലും തഥൈവ. അടുത്തിടെ പെരുമ്പാവൂരില്‍ അന്തരിച്ച കഥാകൃത്ത്‌ കെ എം ജോഷി ഇനി ഏതു പാര്‍ട്ടിക്കാരനാകും എന്നതാണ്‌ ഇന്നത്തെ ചിന്താവിഷയം. നിരവധി കഥകളെഴുതിയിരുന്ന ജോഷിയുടെ ഒരു പുസ്തകം പുറത്തുവരുന്നത്‌ അദ്ദേഹത്തിണ്റ്റെ മരണശേഷമാണ്‌. പുസ്തക പ്രകാശനം ആഘോഷമായി. പങ്കെടുത്ത വലിയ നേതാക്കളൊക്കെ പറഞ്ഞത്‌ ഒറ്റക്കാര്യം. ജോഷി നമ്മുടെ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു (?). പക്ഷെ, ഒരു എഴുത്തുകാരനാണ്‌ എന്നറിയുന്നത്‌ മരണശേഷം മാത്രം.
നാട്ടുകാരന്‍ കൂടിയായ ഒരു സംസ്ഥാന നേതാവ്‌ പ്രസംഗിച്ചത്‌ താഴെപ്പറയും മട്ടിലാണ്‌. (കഥകള്‍ മാത്രം എഴുതിയിരുന്ന) ശ്രീമാന്‍ ജോഷി നിരവധി ഉപന്യാസങ്ങള്‍ ആനുകാലികങ്ങളില്‍ എഴുതാറുണ്ടായിരുന്നെങ്കിലും (ദൈവാധീനം കൊണ്ട്‌) ഞാന്‍ ഒന്നു പോലും വായിച്ചിട്ടില്ല.
വെള്ളയുടുപ്പിട്ട്‌ അലക്കിത്തേച്ചുവന്ന നേതാക്കള്‍ സത്യത്തില്‍ കൂട്ടത്തോടെ ആ ചടങ്ങിനെത്തിയതു പോലും എതിര്‍പാര്‍ട്ടിക്കാരനായ എം എല്‍ എ പ്രകാശനത്തിണ്റ്റെ അണിയറശില്‍പിയായി രംഗത്ത്‌ എത്തിയതിനാലാണ്‌. എഴുത്തുകാരനെ സാഹിത്യ പ്രസാധക സഹകരണ സംഘത്തിനു പരിചയപ്പെടുത്തിയതും പുസ്തക പ്രസിദ്ധീകരണത്തിന്‌ വഴി തെളിച്ചതും ഒടുവില്‍, തിരുവനന്തപുരത്ത്‌ നടക്കാനിരുന്ന പ്രകാശന ചടങ്ങ്‌ പെരുമ്പാവൂരിലാക്കിയതും എം എല്‍ എയുടെ താത്പര്യ പ്രകാരമാണെന്നറിഞ്ഞതോടെ, ഒറ്റയ്ക്കും തെറ്റയ്ക്കുമായി വീണുകിട്ടിയ കഥാകൃത്തിനെ എതിര്‍ പാര്‍ട്ടി കൊണ്ടുപോവുമോ എന്നാണ്‌ നേതാക്കളുടെ ആധി. സര്‍വ്വമാന എഴുത്തുകാരുടെ പേറ്റണ്റ്റും ആ പാര്‍ട്ടിയ്ക്ക്‌ എന്നതാണല്ലോ നാട്ടുനടപ്പ്‌.
ഭാര്യ തെരഞ്ഞെടുപ്പില്‍ നിന്ന്‌ ജയിച്ച്‌ കൌണ്‍സിലര്‍ ആയിപ്പോയെന്നുകരുതി കെ എം ജോഷി, തന്നെ ഒരു പാര്‍ട്ടിയ്ക്കും തീറെഴുതിയിട്ടില്ലെന്ന്‌ അടുത്ത സുഹൃത്തുക്കള്‍ക്കറിയാം.



മാനവമൈത്രിയും പുകസയും കെ എം ജോഷിയ്ക്ക്‌ നിറം കൊടുക്കാന്‍ പെടാപ്പാട്‌ പെടുമ്പോഴും പെരുമ്പാവൂരിലുള്ളവര്‍ ഒരു കാര്യം നോക്കിയിരിയ്ക്കുകയാണ്‌. ജോഷിയുടെ ഭാര്യയ്ക്ക്‌ മുന്‍ വ്യവസ്ഥ പ്രകാരം നല്‍കാമെന്ന്‌ ഏറ്റിരുന്ന നഗര സഭ ചെയര്‍പേഴ്സണ്‍ സ്ഥാനം കൊടുക്കുമോ എന്ന്‌. അതോ, ഭരണ കാലാവധി കഴിയുമ്പോഴായിരിയ്ക്കുമോ നേതാക്കള്‍ വാഗ്ദാനം കൊടുത്ത കഥ ഓര്‍മ്മിയ്ക്കുക?

ജില്ലയിലെ പട്ടികജാതി കോളനികളില്‍ കുടിവെളളമെത്തിക്കാന്‍ 3.33 കോടി

മംഗളം 21.01.10
പെരുമ്പാവൂറ്‍: ജില്ലയിലെ വിവിധ പട്ടികജാതി കോളനികളില്‍ കുടിവെള്ളമെത്തിക്കാന്‍ 3305000രൂപ അനുവദിച്ചതായി ജില്ലാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം രാമചന്ദ്രന്‍ അറിയിച്ചു. വടവുകോട്‌ ബ്ളോക്ക്‌ പുത്തന്‍കുരിശ്‌ ഗ്രാമപഞ്ചായത്തിലെ ചക്കാലക്കുടി ഹരിജന്‍ കോളനിക്ക്‌ 3957000 രൂപ ലഭിക്കും. വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഇല്ലത്തുംകുടി ആലുംചുവട്‌ കോളനിക്ക്‌ 4450000 മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പുളിക്കമാലി ഹരിജന്‍ കോളനിക്ക്‌ 650000രൂപയും ലഭിക്കും. ആമ്പല്ലൂറ്‍ ഗ്രാമപഞ്ചായത്തിലെ കുലിയാറ്റിക്കര ഹരിജന്‍കോളനിക്ക്‌ 650000രൂപ ലഭിക്കുമ്പോള്‍ മഴുവന്നൂറ്‍ ഗ്രാമപഞ്ചായത്തിലെ കാരമൂട്‌ കോളനിക്ക്‌ 500000 രൂപയും ഓലിപ്പാറ കോളനിക്ക്‌ 8798000രൂപയും കണ്ടാട്ടുകുന്ന്‌ കോളനിയ്ക്ക്‌ 1600000 രൂപയും ലഭിക്കും. പാറക്കടവ്‌ ഗ്രാമപഞ്ചായത്തിലെ എളവൂറ്‍ ഐ.എച്ച്‌ ഡി.പി കോളനിക്ക്‌ 8200000 രൂപയാണ്‌ ലഭിയ്ക്കുന്നത്‌.
ജില്ലാതല പട്ടികജാതി വികസന സമിതി യോഗം ചേര്‍ന്ന്‌ എ ആര്‍ ഡബ്ള്യു എസ്‌ എസില്‍പ്പെടുത്തിയാണ്‌ പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‍കിയതെന്നും ആര്‍ എം അറിയിച്ചു.

മത്സ്യ മാര്‍ക്കറ്റിലെ ബയോഗ്യാസ്‌ ടാങ്ക്‌ പൊട്ടി; ദുര്‍ഗന്ധം രൂക്ഷം

മംഗളം 20.01.10
പെരുമ്പാവൂറ്‍: മുനിസിപ്പാലിറ്റി മത്സ്യ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ ഉപയോഗിച്ച്‌ ബയോഗ്യാസ്‌ ഉത്പാദിപ്പിക്കുന്ന ടാങ്ക്‌ പൊട്ടി ദുര്‍ഗന്ധം വമിയ്ക്കുന്നതായി പരാതി.
ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ആയിരക്കണക്കിന്‌ ജനങ്ങളും തിങ്ങി പാര്‍ക്കുന്ന ഈ പ്രദേശത്ത്‌ ദുര്‍ഗന്ധം മൂലം ജനങ്ങള്‍ക്ക്‌ ദുരിതത്തിലാണ്‌. കടകളില്‍ കച്ചവടം നടത്താന്‍ പോലും കഴിയാത്ത സ്ഥിതിയായി. ഈ അവസ്ഥ തുടര്‍ന്നാല്‍ പല മാരക രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ മുനിസിപ്പല്‍ അധികൃതരുടെ അനാസ്ഥ ഉടന്‍ അവസാനിപ്പിയ്ക്കണമെന്നും എന്‍ സി പി ആവശ്യപ്പെട്ടു. പൊട്ടികിടക്കുന്ന ബയോഗ്യാസ്‌ പ്ളാണ്റ്റ്‌ ഉടന്‍ നന്നാക്കുന്നില്ലെങ്കില്‍ വ്യാപാരികളേയും മറ്റ്‌ ജനവിഭാഗങ്ങളേയും സംഘടിപ്പിച്ച്‌ എന്‍.സി.പി ശക്തമായ സമരപരിപാടികള്‍ക്ക്‌ നേതൃത്വം കൊടുക്കുമെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.