Thursday, June 12, 2014

ചാനല്‍ റിസപ്ഷനിസ്റ്റിന്റെ ആത്മഹത്യ: രണ്ടു യുവാക്കള്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: സ്വകാര്യ ചാനല്‍ റിസപ്ഷനിസ്റ്റിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു.
ഒറ്റപ്പാലം പേരൂര്‍ ചിറ്റടയില്‍ വീട്ടില്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഷമീര്‍ (21), വെങ്ങോല മണ്ണൂപ്പറമ്പില്‍ വീട്ടില്‍ ഹസൈനാറിന്റെ മകന്‍ അജാസ് (പാച്ചു 25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 
നെല്ലിമോളം വെട്ടിക്കാലില്‍ നാരായണന്‍ നായരുടെ മകള്‍, ആത്മഹത്യ ചെയ്ത അമ്മു എന്ന് വിളിക്കുന്ന അശ്വതി (22)യും അജാസും തമ്മില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി അടുപ്പത്തിലായിരുന്നു. കളമശ്ശേരിയില്‍ പെണ്‍കുട്ടിയ്ക്ക് ജോലി കിട്ടിയപ്പോള്‍ അടുത്ത സ്ഥാപനത്തിലെ ഗ്രാഫിക് ഡിസൈനറായിരുന്ന ഷമീറുമായി പരിചയത്തിലായി. ഇവര്‍ പലയിടങ്ങളിലും കറങ്ങി നടക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.
അജാസ് ഇരുവരേയും തെറ്റിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതിനിടെ ഷമീര്‍ എടുത്ത ചില ഫോട്ടോകള്‍ ഫെയ്‌സ് ബുക്ക് മെസേജ് വഴി അജാസിന് കൈമാറി. ഇരുവരും ചേര്‍ന്ന് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുമെന്ന് അശ്വതി ഭയന്നിരുന്നു. ഫോട്ടോ നശിപ്പിക്കണമെന്ന് അശ്വതി ഷമീറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവഗണിക്കപ്പെട്ടു. അതിന് വലിയ തുക വേണമെന്ന് ഷമീര്‍ ആവശ്യപ്പെട്ടതായി അജാസ്  അറിയിച്ചതോടെയാണ് അശ്വതി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായതെന്ന് പോലീസ് പറയുന്നു.
കുറുപ്പംപടി എസ്.ഐ സൈജു കെ പോള്‍, എ.എസ്.ഐ പി.സി വറുഗീസ്, സന്തോഷ് കുമാര്‍, ബഷീര്‍, സാബു, ജയന്‍, ജയചന്ദ്രന്‍, അജയകുമാര്‍, അനസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മംഗളം 12.06.2014

No comments: