Wednesday, December 30, 2009

പെരുമ്പാവൂറ്‍ ന്യൂസ്‌ പുതുവത്സരം മുതല്‍ വീണ്ടും

സുഹൃത്തേ,
പെരുമ്പാവൂറ്‍ ന്യൂസ്‌ എന്ന പ്രാദേശിക വാര്‍ത്താ ബ്ളോഗ്‌ പുതുവത്സരം മുതല്‍ വീണ്ടും സജീവമാവുകയാണ്‌.
രണ്ടായിരത്തിയേഴ്‌ ഒക്ടോബറില്‍ തുടങ്ങിയ ഈ സംരംഭം നാളുകളായി അപ്ഡേറ്റ്‌ ചെയ്യാറില്ല. പെരുമ്പാവൂറ്‍ ന്യൂസ്‌ ലൈവാകണമെന്ന്‌ പല സുഹൃത്തുക്കളും പലകുറി ആവശ്യപ്പെട്ടിരുന്നു. പല കാരണങ്ങളാല്‍ അതിനായില്ല. ക്ഷമിയ്ക്കണം.
എന്നാല്‍, രണ്ടായിരത്തിപത്തു മുതല്‍ കഴിയുന്നതും മുടങ്ങാതെ പെരുമ്പാവൂരിലെ വിശേഷങ്ങള്‍ അറിയിയ്ക്കാനാണ്‌ ശ്രമം. നിങ്ങള്‍ ഓരോരുത്തരുടേയും, പ്രത്യേകിച്ച്‌ പെരുമ്പാവൂറ്‍ മേഖലയിലുള്ളവരുടെ ശ്രദ്ധയും പരിചരണവും പ്രതീക്ഷിയ്ക്കുകയാണ്‌.
വാര്‍ത്തകളില്‍ ഇടപെടുക എന്നാല്‍ കാലത്തോടു തന്നെ സംവദിയ്ക്കുക എന്നാണല്ലോ...നിങ്ങളുടെ കാലത്തോടും ചുറ്റുപാടുകളോടും ഇടപെടാനുള്ള വേദിയായി ഈ യത്നത്തെ ഉപയോഗപ്പെടുത്തുമെന്ന്‌ കരുതുന്നു.
സ്നേഹപൂര്‍വ്വം,
സുരേഷ്‌ കീഴില്ലം

Tuesday, June 30, 2009

മദ്ധ്യസ്ഥതയ്ക്ക്‌ എത്തിയ ജനപ്രതിനിധിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം

02.03.09
പെരുമ്പാവൂറ്‍: ബാലികകയ്ക്ക്‌ ചികിത്സ മുടങ്ങിയ സംഭവത്തില്‍ മദ്ധ്യസ്ഥതയ്ക്ക്‌ എത്തിയ ജനപ്രതി നിധിയ്ക്കെതിരെ കയ്യേറ്റ ശ്രമം.
വാഴക്കുളം ഗ്രാമപഞ്ചായത്ത്‌ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ എം.പി സന്തോഷിനു നേരെയാണ്‌ കയ്യേറ്റശ്രമം നടന്നത്‌. ഏറെ സാദ്ധ്യതകളുള്ള ആശുപത്രി അനുദിനം പരാധീനതകളിലേയ്ക്ക്‌ പോകുമ്പോഴും ഇടപെടാത്ത ജനപ്രതിനിധികള്‍ ആശുപത്രി അധികൃതരെ ന്യായീകരിയ്ക്കാന്‍ ശ്രമിച്ചതാണ്‌ നാട്ടുകാരെ പ്രകോപിപ്പിച്ചത്‌. ആശുപത്രി സ്ഥിതി ചെയ്യുന്ന വെങ്ങോല പഞ്ചായത്ത്‌ ഭരിയ്ക്കുന്നത്‌ എല്‍.ഡി.എഫാണ്‌. ഇടതുമന്ത്രി സഭ അംഗമായ ശ്രീമതി ടീച്ചര്‍ നടത്തിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിണ്റ്റെ പേരില്‍ നടത്തിയ പാഴ്പ്രഖ്യാപനങ്ങളും ജനത്തെ ചൊടിപ്പിച്ചു.

സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെത്തിയ ബാലികയ്ക്ക്‌ ചികിത്സ മുടങ്ങി

ജീവനക്കാര്‍ ആരുമുണ്ടായില്ല ; ആശുപത്രി അടച്ചുപൂട്ടണമെന്ന്‌ നാട്ടുകാര്‍
02.03.2009
പെരുമ്പാവൂറ്‍:രണ്ടുവര്‍ഷം മുമ്പ്‌ ആരോഗ്യ വകുപ്പുമന്ത്രി മാതൃക ആശുപത്രിയായി പ്രഖ്യാപിച്ച വെങ്ങോല സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ ബാലികയ്ക്ക്‌ ജീവനക്കാര്‍ ആരുമില്ലാത്തതിനാല്‍ ചികിത്സ മുടങ്ങി. പ്രകോപിതരായി തടിച്ചുകൂടിയ നാട്ടുകാര്‍ ആശുപത്രി അടച്ചുപൂട്ടാനൊരുങ്ങി.
ഇന്നലെ വൈകിട്ട്‌ ഏഴിനാണ്‌ സംഭവം. ഓണംകുളം പിങ്കിമലയില്‍ അനിലിണ്റ്റെ മകള്‍ അമ്മു (8) വിനാണ്‌ ചികിത്സ ലഭിയ്ക്കാത്തത്‌. പനിയും ശ്വാസം മുട്ടലുമുള്ള അമ്മുവിനെ ഈ ആശുപത്രിയിലെ ഡോ.രാധാകൃഷ്ണനാണ്‌ ചികിത്സിച്ചിരുന്നത്‌. താലൂക്ക്‌ ആശുപത്രിയില്‍ കൂടി ചുമതലയുള്ള ഡോക്ടറെ അമ്മുവിണ്റ്റെ രക്ഷിതാക്കള്‍ പെരുമ്പാവൂരിലുള്ള വീട്ടില്‍ കൊണ്ടുചെന്നാണ്‌ കാണിച്ചത്‌. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച്‌ ആവികൊള്ളിയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
ഇതനുസരിച്ച്‌ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ ഒരു വാച്ചര്‍ മാത്രമാണവിടെ ഉണ്ടായിരുന്നത്‌. തൊട്ടടുത്ത്‌ താമസിയ്ക്കുന്ന നഴ്സിനെ വീട്ടില്‍ ചെന്ന്‌ വിളിച്ചെങ്കിലും ഡ്യൂട്ടികഴിഞ്ഞതിനാല്‍ എത്താനാവില്ലെന്നായിരുന്നു മറുപടി. ഇതേ തുടര്‍ന്നാണ്‌ നാട്ടുകാര്‍ ഇവിടെ തടിച്ചുകൂടിയത്‌. ആശുപത്രി ബലമായി മറ്റൊരു താഴുപയോഗിച്ച്‌ പൂട്ടാന്‍ തീരുമാനിച്ചെങ്കിലും അകത്ത്‌ രോഗികള്‍ ഉള്ളതിനാല്‍ അത്‌ ചെയ്തില്ല. മെഡിയ്ക്കല്‍ ഓഫീസര്‍ ഡോ.സുഹിത എത്തി കുട്ടിയക്ക്‌ ചികിത്സ നല്‍കിയ ശേഷമാണ്‌ നാട്ടുകാര്‍ പിരിഞ്ഞത്‌. പെരുമ്പാവൂറ്‍ പോലീസും സ്ഥലത്ത്‌ എത്തിയിരുന്നു.
ആറു ഡോക്ടര്‍മാരുടെ തസ്തികയുള്ള ഈ ആതുരാലയത്തില്‍ ഇപ്പോള്‍ മൂന്നു ഡോക്ടര്‍മാരും നാലു നഴ്സുമാരുമാണുള്ളത്‌. അതില്‍ ഒരു നഴ്സ്‌ ട്രെയിനിങ്ങിന്‌ പോയതും മറ്റൊരാള്‍ സ്ഥലം മാറിപ്പോയതുമാണ്‌ പ്രശ്നമായതെന്ന്‌ ബന്ധപ്പെട്ടവര്‍ പറയുന്നു. അടുത്തിടെ ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യ വകുപ്പ്‌ മന്ത്രി പി.കെ ശ്രീമതി ടീച്ചര്‍ ഈ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ ദേശീയ നിലവാരത്തിലേയ്ക്ക്‌ ഉയര്‍ത്തുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. കൂടാതെ എന്‍.എച്ച്‌.ആര്‍.എം ഫണ്ടില്‍ നിന്ന്‌ ഇവിടേയ്ക്ക്‌ ഒരു കോടി രൂപ ധനസഹായമായി അനുവദിച്ചു. ഇതില്‍ ഇരുപതു ലക്ഷം ലഭിയ്ക്കുകയും ചെയ്തു. എന്നാല്‍ ഇത്‌ കാര്യക്ഷമമായല്ല ഉപയോഗിച്ചതെന്ന്‌ മുന്‍ ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗം ശിവന്‍ കദളി ചൂണ്ടിക്കാട്ടി.
നിരവധി രോഗികളെ കിടത്തി ചികിത്സിയ്ക്കാന്‍ സൌകര്യമുള്ള ആശുപത്രിയിലാണ്‌ ജീവനക്കാര്‍ ആരുമില്ലാത്തതിനാല്‍ ചികിത്സ മുടങ്ങിയത്‌. സാമൂഹ്യക്ഷേമ കേന്ദ്രത്തില്‍ ആവശ്യത്തിന്‌ ഡോക്ടര്‍മാരില്ലാത്തതിനാല്‍ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ മുമ്പ്‌ ഒന്നരമാസത്തിനുള്ളില്‍ ഒന്‍പത്‌ പനി മരണം സംഭവിച്ചത്‌ വാര്‍ത്തയായിരുന്നു. ആശുപത്രിയുടെ ദയനീയാവസ്ഥയെ പറ്റി നിരന്തരം പത്രവാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന്‌ മുമ്പ്‌ അമൃത ആശുപത്രിയില്‍ നിന്നും മറ്റും താത്കാലികമായി രണ്ടു ഡോക്ടര്‍മാരെ നിയമിച്ചിരുന്നു. ഇവിടെയുണ്ടായിരുന്ന ആംബുലന്‍സ്‌ ആഴ്ചകളായി ആലുവ താലൂക്ക്‌ ആശുപത്രിയിലേയക്ക്‌ മാറ്റിയതും വിവാദമായിരുന്നു.

പെരുമ്പാവൂറ്‍ നഗരസഭ വൈസ്ചെയര്‍മാനെതിരെ അവിശ്വാസം

28.02.2009
പെരുമ്പാവൂറ്‍: നഗരസഭ വൈസ്‌ ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയത്തിന്‌ നോട്ടീസ്‌. അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച ഈ മാസം 12-ന്‌ നടക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ച്‌ യു.ഡി.എഫിനോട്‌ വിലപേശി വൈസ്‌ ചെയര്‍മാന്‍ സ്ഥാനം നേടിയ ഇ.എസ്‌ സുഗുണനെതിരെയാണ്‌ അവിശ്വാസ പ്രമേയം വരുന്നത്‌. ജനാധിപത്യ മര്യാദകള്‍ മറന്ന്‌ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിയ്ക്കുന്നുവെന്നതാണ്‌ സുഗുണനെതിരെയുള്ള പ്രധാന ആരോപണം.
മുനിസിപ്പല്‍ ഭൂമി സ്വകാര്യ വ്യക്തിയ്ക്ക്‌ ഉപയോഗപ്പെടും മട്ടില്‍ പതിനൊന്നാം വാര്‍ഡിലെ അംഗന്‍വാടിയ്ക്ക്‌ ചുറ്റുമതില്‍ കെട്ടിക്കൊടുത്ത സംഭവവും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ഇത്‌ തടഞ്ഞ കൌണ്‍സിലര്‍ മഞ്ജുകൃഷ്ണനോട്‌ വൈസ്ചെയര്‍മാന്‍ തട്ടിക്കയറിയതും വിവാദമായി. യു.ഡി.എഫ്‌ അംഗങ്ങളായ എസ്‌.ഷറഫ്‌, പി.ഇ നസീര്‍, അബ്ദുള്‍ഖാദര്‍ എന്നിവര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ്‌ എല്‍.ഡി.എഫിണ്റ്റെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ സുഗുണനോട്‌ എല്‍.ഡി.എഫിന്‌ മധുരമായി പ്രതികാരം വീട്ടാം. എസ്‌.ഷറഫും പി.ഇ നസീറും സുഗുണനെതിരെ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചനെ സമീപിച്ചതായും സൂചനകളുണ്ട്‌. നാലുദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാക്കാമെന്നാണ്‌ തങ്കച്ചന്‍ നല്‍കിയ ഉറപ്പ്‌ എന്നറിയുന്നു.
നിലവില്‍ സ്‌ററാണ്റ്റിംങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ ഇവരില്‍ ഷറഫ്‌ വൈസ്ചെയര്‍മാന്‍ പദം ആഗ്രഹിയ്ക്കുന്നുണ്ടെന്നും അറിയുന്നു. ഈ ആബ്രഹത്തിന്‌ വളംവയ്ക്കാനാണ്‌ എള്‍.ഡി.എഫിണ്റ്റെ തീരുമാനംം. അതുവഴി സുഗുണനെ പുറത്താക്കുക എന്ന അജണ്ട നടപ്പാകും

ജനജീവിതം ദുസ്സഹമാക്കിയ പകലോമറ്റത്തെ ക്രഷറുകള്‍ക്ക്‌ നിരോധനം




28.02.2009

പെരുമ്പാവൂറ്‍: ജനജീവിതം ദുസ്സഹമാക്കി കീഴ്മാട്‌ ഗ്രാമപഞ്ചായത്തിലെ പകലോമറ്റത്ത്‌ പ്രവര്‍ത്തിയ്ക്കുന്ന മെറ്റല്‍ ക്രഷറുകള്‍ക്ക്‌ നിരോധനം.

ആലുവ-പെരുമ്പാവൂറ്‍ കെ.എസ്‌.ആര്‍.ടി.സി റോഡില്‍ നിന്ന്‌ പൊന്നാട്ട്‌ കവലയിലേയ്ക്കുള്ള വീതി കുറഞ്ഞ എസ്റ്റേറ്റ്‌ റോഡിനിരുവശത്തുമായി പ്രവര്‍ത്തിയക്കുന്ന രണ്ടു മെറ്റല്‍ ക്രഷറുകളുടെ പ്രവര്‍ത്തനമാണ്‌ ജില്ലാകളക്ടര്‍ തടഞ്ഞത്‌. കെ.എം പക്കുവിണ്റ്റെ ഉടമസ്ഥതയിലുള്ള കടവില്‍ എണ്റ്റര്‍പ്രൈസസ്‌, ടി.കെ അഹമ്മദ്‌ ഷെറിഫിണ്റ്റെ ഉടമസ്ഥതയിലുള്ള പുത്തന്‍പുര ഗ്രാനൈറ്റ്‌ എന്നി സ്ഥാപനങ്ങളാണ്‌ ഇവ. രണ്ടുസ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ക്ക്‌ വേണ്ടി ഡപ്യൂട്ടി കളക്ടര്‍ എസ്‌.ഷാനവാസാണ്‌ കീഴ്മാട്‌ ഗ്രാമപഞ്ചായത്തിനോട്‌ രേഖാ മൂലം ആവശ്യപ്പെട്ടിരിയ്ക്കുന്നത്‌.

മലിനീകരണ നിയന്ത്രണ ബോര്‍ഡിണ്റ്റെ നിബന്ധനകള്‍ കാറ്റില്‍പറത്തി പാറപൊട്ടിയ്ക്കുന്ന ക്രഷറും സിമണ്റ്റ്‌ ഹോളോബ്രിക്സ്‌ യൂണിറ്റും രാപ്പകല്‍ പ്രവര്‍ത്തിയ്ക്കുന്നതു മൂലം പൊടിശല്യവും ശബ്ദമലിനീകരണവും ഇവിടെ രൂക്ഷമായിരുന്നു. മുന്നൂറോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മോസ്കോ കോളനിയില്‍ ക്രഷറില്‍ നിന്നുള്ള പാറപ്പൊടി കൊണ്ടുവന്ന്‌ തള്ളുന്നതും പതിവായിരുന്നു. പരിസരവാസികള്‍ക്ക്‌ അലര്‍ജി, ആസ്ത്മ, ചെവി അടയ്ക്കല്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചു. ശബ്ദശല്യം മൂലം വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിയ്ക്കാനോ, പരിസരവാസികള്‍ക്ക്‌ രാത്രി സ്വസ്ഥമായി കിടന്ന്‌ ഉറങ്ങാനോ കഴിയുമായിരുന്നില്ല. ചെറിയ മോട്ടോറില്‍ പ്രവര്‍ത്തിയ്ക്കുന്നതായി അധികാരികളെ തെറ്റിദ്ധരിപ്പിച്ച്‌ വന്‍കുതിരശക്തിയുള്ള മോട്ടോറുകളാണ്‌ ഇവിടെ പ്രവര്‍ത്തിപ്പിയ്ക്കുന്നതെന്നും പരാതിയുണ്ടായിരുന്നു.

ചാലയ്ക്കല്‍ തെക്കും ഭാഗം നിവാസികള്‍ പകലോമറ്റം ബസ്സ്്റ്റോപ്പിലേയ്ക്കും പെരിയാറില്‍ ഗ്രാമപഞ്ചായത്ത്‌ നിര്‍മ്മിച്ച കുളിക്കടവുകളിലേയ്ക്കും പോകുന്ന എസ്റ്റേറ്റ്‌ റോഡിലൂടെ വ്യവസായങ്ങള്‍ക്കുള്ള വലിയ വണ്ടികള്‍ ഓടിയതും പ്രശ്നമായി. രാവും പകലുമുള്ള ടിപ്പര്‍ ലോറികളുടെ മത്സര ഓട്ടം മൂലം പരിസരവാസികള്‍ക്ക്‌ മാത്രം ഉപയോഗിയ്ക്കാനായി നിര്‍മ്മിച്ച ഈ റോഡ്‌ പൂര്‍ണമായി തകര്‍ന്നു. ഈ വഴിയ്ക്ക്‌ ഓട്ടോകള്‍ പോലും വരാത്ത സ്ഥിതിയായി. മൂന്നു മീറ്ററില്‍ താഴെ മാത്രം വീതിയുള്ള ഈ റോഡിലൂടെ ടിപ്പറുകള്‍ മരണപാച്ചില്‍ നടത്തുന്നതിനാല്‍ കാല്‍നട യാത്രപോലും ദുഷ്കരമായി. ഇതിനു പുറമെ ടിപ്പര്‍ കയറിയിറങ്ങി കോലോത്തുചിറയുടെ സംരക്ഷണ ഭിത്തിയും കലുങ്കും മാത്രമല്ല, വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ്‌ ലൈനുകളും പൊട്ടിപ്പോകുന്നതും പതിവായി.

ഇക്കാര്യങ്ങള്‍ മംഗളം മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. നിയമങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിയക്കുന്ന ക്രഷറുകളുടെ പ്രവര്‍ത്തനം നിരോധിയ്ക്കണം എന്ന ആവശ്യവുമായി നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക്‌ നല്‍കിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ്‌ നടപടി.

ചെയര്‍പേഴ്സണ്‍ മിനിട്സ്‌ തിരുത്തി പെരുമ്പാവൂറ്‍ നഗരസഭ കൌണ്‍സില്‍യോഗം പ്രതിപക്ഷം മുടക്കി

27.2.2009
പെരുമ്പാവൂറ്‍: ചെയര്‍പേഴ്സണ്‍ മുനിസിപ്പല്‍ മുന്‍ കൌണ്‍സില്‍ യോഗത്തിണ്റ്റെ മിനിട്സ്‌ തിരുത്തിയെന്ന്‌ ആരോപിച്ച്‌ പ്രതിപക്ഷം ഇന്നലെ ചേര്‍ന്ന കൌണ്‍സില്‍ യോഗം മുടക്കി. നഗരസഭയുടെ അമ്പത്തിയാറുവര്‍ഷത്തെ ചരിത്രത്തിലാദ്യമാണ്‌ ഇത്തമൊരു സംഭവമെന്ന്‌ പ്രതിപക്ഷ നേതാവ്‌ അഡ്വ.എന്‍.സി മോഹന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഡയസിനു മുന്നില്‍ മുദ്രാവാക്യം മുഴക്കിയാണ്‌ പ്രതിപക്ഷം കൌണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തിയത്‌. പ്രതിപക്ഷം ബഹളം വയ്ക്കുമ്പോഴും അജണ്ട അവതരിപ്പിയ്ക്കാന്‍ ചെയര്‍പേഴ്സണ്‍ ശ്രമിച്ചെങ്കിലും കൌണ്‍സില്‍ യോഗം തുടരാനായില്ല.
കഴിഞ്ഞ 18-ന്‌ ചേര്‍ന്ന കൌണ്‍സിലില്‍ മുനിസിപ്പാലിറ്റിയിലെ ഒരു ഉദ്യോഗസ്ഥനെ അഴിമതി ആരോപണത്തിണ്റ്റെ അടിസ്ഥാനത്തില്‍ ചുമതലയില്‍ നിന്ന്‌ മാറ്റാന്‍ തീരുമാനമെടുത്തിരുന്നു. കോണ്‍ഗ്രസ്‌ അനുകൂല സംഘടനയുടെ ജില്ലാ പ്രസിഡണ്റ്റായിരുന്ന എം വസന്തന്‍ എന്ന ഉദ്യോഗസ്ഥന്‍ നടത്തുന്ന അഴിമതികളെ പറ്റി പ്രതിപക്ഷ അംഗമായ അഡ്വ.പി.കെ ബൈജുവാണ്‌ കൌണ്‍സിലിണ്റ്റെ ശ്രദ്ധയില്‍ പെടുത്തിയത്‌. കെട്ടിട നിര്‍മ്മാണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിന്‌ കൈമടക്ക്‌ ആവശ്യപ്പെടുന്നുവെന്നായിരുന്നു ആരോപണം. ഇതിനോട്‌ ഭരണകക്ഷി അംഗങ്ങളും സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരുമായ എസ്‌. ഷറഫ്‌, പി.ഇ നസീര്‍ എന്നിവരും യോജിച്ചതോടെ ഇദ്ദേഹത്തെ ചുമലയില്‍ നിന്ന്‌ മാറ്റാന്‍ തീരുമാനമാവുകയായിരുന്നു.
എന്നാല്‍ വസന്തനു പുറമെ നാലുപേരെ കൂടി പിറ്റേ ദിവസം ചുമതലയില്‍ നിന്ന്‌ മാറ്റി. നഗരസഭ രേഖകളില്‍ നിന്ന്‌ കൌണ്‍സില്‍ തീരുമാനം വെട്ടിമാറ്റുക കൂടി ചെയ്തതോടെ ഓഫീസിലെ കേവലം ഉദ്യോഗസ്ഥ പുനസംഘടന മാത്രമായി വസന്തനെതിരെയുള്ള നടപടി മാറി. ഇങ്ങനെ തന്ത്രപൂര്‍വ്വം അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന്‌ പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു. ഇന്നലെ നിശ്ചയിച്ചിരുന്ന അജണ്ടയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം രേഖകള്‍ എടുത്തപ്പോള്‍ സെക്രട്ടറി തയ്യാറാക്കിയ മിനിട്ടസ്‌ ചെയര്‍പേഴ്സണ്‍ വെട്ടിമാറ്റിയതും വ്യക്തമായി.
ഇതേ തുടര്‍ന്നാണ്‌ പ്രതിപക്ഷ അംഗങ്ങളായ എന്‍.സി മോഹന്‍, ടി.വി പത്മനാഭന്‍, പി.കെ ബൈജു, എം.പി സദാന്ദന്‍, സാറാമ്മ സണ്ണി, രാജശ്രീ പ്രേംകുമാര്‍, മഞ്ജുകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗം നടത്താന്‍ അനുവദിയ്ക്കാത്തത്‌.

ചുണ്ടമലയിലെ അനധികൃത മണ്ണെടുപ്പ്‌ നാട്ടുകാര്‍ തടഞ്ഞു

25.02.2009
പെരുമ്പാവൂറ്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ പെട്ട ചുണ്ടമലയിലെ അനധികൃത മണ്ണെടുപ്പ്‌ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ 10.30-നാണ്‌ സംഭവം. പുളിയാമ്പിള്ളിയ്ക്കടുത്ത്‌ പഞ്ചായത്ത്‌ ശ്മശാനത്തിനു സമീപമാണ്‌ ഇന്നലെ മണ്ണെടുക്കാനുള്ള ശ്രമം നടന്നത്‌. ഇതിനു മുമ്പ്‌ രണ്ടുപ്രാവശ്യം ഇവിടെ മണ്ണെടുക്കാന്‍ ശ്രമം നടന്നെങ്കിലും അത്‌ നാട്ടുകാര്‍ ഇടപെട്ട്‌ തടഞ്ഞിരുന്നു. ഇന്നലെ വീണ്ടും ഇവിടെ എത്തിയ മണ്ണെടുപ്പ്‌ സംഘത്തെ നാട്ടുകാര്‍ തടയുകയായിരുന്നു. സംഭവം അറിഞ്ഞ്‌ സ്ഥലത്ത്‌ എത്തിയ വെങ്ങോല വില്ലേജ്‌ ഓഫീസര്‍ സൈനബ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ എത്തിയ പോലീസ്‌ മണ്ണെടുപ്പിന്‌ കൊണ്ടുവന്ന ജെ.സി.ബിയും ടിപ്പറും കസ്റ്റഡിയിലെടുത്തു.
മണ്ണെടുപ്പ്‌ നിരോധിച്ച ഗ്രാമപഞ്ചായത്താണ്‌ വെങ്ങോല. എന്നാല്‍ ഇവിടെ ഇപ്പോഴും മണ്ണുമാഫിയ സജീവമാണ്‌. വല്ലാര്‍പ്പാടത്തേയ്ക്ക്‌ മണ്ണു കൊണ്ടുപോകാനുള്ള പ്രത്യേക അനുമതിയുടെ മറവിലാണ്‌ ഇവിടെ മണ്ണുമാഫിയ അഴിഞ്ഞാടുന്നത്‌. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ പലതും മണ്ണുമാഫിയ വില കൊടുത്ത്‌ വാങ്ങിയിട്ടിരിയ്ക്കുകയാണ്‌. ഇവിടെ നിര്‍ബാധം അനധികൃത മണ്ണെടുപ്പ്‌ നടക്കുകയും ചെയ്യുന്നു.

വനപാലക സംഘത്തെ നായാട്ടുസംഘം ആക്രമിച്ചു പരുക്കേല്‍പിച്ചു

24.02.2009
പെരുമ്പാവൂറ്‍: വനത്തില്‍ രാത്രി പട്രോളിങ്ങിനിറങ്ങിയ വനപാലക സംഘത്തെ നായാട്ടുസംഘം ആക്രമിച്ചു പരുക്കേല്‍പിച്ചു.
കോടനാട്‌ റേഞ്ച്‌ ഓഫീസര്‍ ബിജു, ഫോറസ്റ്റ്‌ ഉദ്യോഗസ്ഥനായ ശിവ കുമാര്‍ എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരെ കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ്‌ സംഭവം. പത്തുമണിയോടെ പാണ്ഡുപാറ വനത്തില്‍ ഉദ്യോഗസ്ഥര്‍ പട്രോളിങ്ങ്‌ നടത്തുന്നതിന്നിടയില്‍ തോക്കുകളേന്തിയ നാലംഗ നായാട്ടുസംഘത്തെ കണ്ടെത്തുകയായിരുന്നു. വനപാലകസംഘത്തെ കണ്ടതോടെ ഇവര്‍ തോക്കുകള്‍ ഉപേക്ഷിച്ച്‌ ബൈക്കുകളില്‍ കയറി രക്ഷപ്പെട്ടു. എന്നാല്‍ മഞ്ഞപ്ര ചന്ദ്രപ്പുര ചീയാടി വീട്ടില്‍ അശോക(50) നെ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പാണ്ഡുപാറ മേപ്പിള്ളില്‍ വീട്ടില്‍ ജയിസണും മക്കളുമാണ്‌ മറ്റുമൂന്നുപേര്‍ എന്ന്‌ വ്യക്തമായി. ഇതേ തുടര്‍ന്ന്‌ റേഞ്ച്‌ ഓഫീസറും സംഘവും ഒരു സ്വകാര്യ വാഹനത്തില്‍ പാണ്ഡുപാറയിലെത്തി. എന്നാല്‍ ഇവിടെയുണ്ടായിരുന്ന ജയിസണും മറ്റുചിലരും ചേര്‍ന്ന്‌ നീളമുള്ള ടോര്‍ച്ച്‌ ഉപയോഗിച്ച്‌ ഉദ്യോഗസ്ഥരുടെ തലയ്ക്ക്‌ അടിയ്ക്കുകയായിരുന്നു. ഇവരുടെ കാറും അക്രമികള്‍ തകര്‍ത്തു. അതിനു ശേഷം ഇവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.

ലാവ്ലിന്‍ അഴിമതിയ്ക്കെതിരെ സന്ധിയില്ലാതെ പോരാടും: രമേശ്‌ ചെന്നിത്തല

22.02.2009
പെരുമ്പാവൂറ്‍: ലാവ്ലിന്‍ അഴിമതിയ്ക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തുമെന്ന്‌ കെ.പി.സി.സി പ്രസിഡണ്റ്റ്‌ രമേശ്‌ ചെന്നിത്തല. കേരള രക്ഷാമാര്‍ച്ചിന്‌ ടൌണിലെ വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ കോംപ്ളക്സിനു മുന്നിലെ വേദിയില്‍ നല്‍കിയ സ്വീകരണത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം
ഇടതു ദുര്‍ഭരണം മൂലം കേരളത്തിലെ ജനങ്ങള്‍ തീഷ്ണമായ ജീവിത പ്രശ്നങ്ങളെയാണ്‌ അഭിമുഖീകരിയ്ക്കുന്നതെന്ന്‌ ചെന്നിത്തല ചൂണ്ടിക്കാട്ടി. വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടി. നാടെങ്ങും അക്രമങ്ങളാണ്‌. ഇവ നിയന്ത്രിയ്ക്കേണ്ട പോലീസിനെ രാഷ്ട്രീയവത്കരിച്ചിരിയ്ക്കുന്നു. ഇതില്‍ നിന്നൊക്കെ ജനത്തെ രക്ഷിയ്ക്കുകയാണ്‌ കേരള രക്ഷാ മാര്‍ച്ചിണ്റ്റെ ലക്ഷ്യമെന്നും കെ.പി.സി സി പ്രസിഡണ്റ്റ്‌ വ്യക്തമാക്കി.
യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ഐ.എന്‍.ടി.യു.സി ദേശീയ വൈസ്‌ പ്രസിഡണ്റ്റ്‌ രാമചന്ദ്ര എം.പി, കെ.സുധാകരന്‍ എം.എല്‍.എ, ഷാനിമോള്‍ ഉസ്മാന്‍, ലതിക സുരേന്ദ്രന്‍, മാന്നാര്‍ ലത്തീഫ്‌, ഹൈബി ഈഡന്‍, വി.എം സുധീരന്‍, ടി.എച്ച്‌ മുസ്തഫ, ടി.പി ഹസന്‍, ബെന്നി ബഹന്നാന്‍, വി.കെ ഐഷാബീവി ടീച്ചര്‍, സി.കെ ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
വൈകിട്ട്‌ നാലുമണിയ്ക്ക്‌ എത്തുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും എട്ടുമണിയോടെയാണ്‌ മാര്‍ച്ച്‌ ടൌണിലെത്തിയത്‌. അതുകൊണ്ടുതന്നെ സ്വീകരണ പരിപാടിയിലെ ജനപങ്കാളിത്തം നന്നേകുറയുകയും ചെയ്തു.

മണല്‍ കടവുകളില്‍ വ്യാപക റെയ്ഡ്‌

ഇരുപതു ലോഡ്‌ മണല്‍ പിടിച്ചു
20.2.2009
പെരുമ്പാവൂറ്‍: ഓപ്പറേഷന്‍ പെരിയാറിണ്റ്റെ ഭാഗമായി ഇന്നലെ മണല്‍കടവുകളില്‍ വ്യാപക റെയ്ഡ്‌ നടന്നു. പരിശോധനയില്‍ ഇരുപതുലോഡ്‌ മണലും മണല്‍ കയറ്റാന്‍ ഉപയോഗിച്ച പത്തു വള്ളങ്ങളും കസ്റ്റഡിയിലെടുത്തു.
വാഴക്കുളം ഗ്രാമപഞ്ചായത്തിലെ മുടിക്കല്‍ ഭാഗത്തെ എണ്ണാടി, പുത്തന്‍പുര, പുത്തന്‍വീട്‌, ചന്ദ്രിക എന്നി നാലു കടവുകളിലായിരുന്നു റെയ്ഡ്‌. ജില്ലാ റൂറല്‍ എസ്‌.പി പി വിജയണ്റ്റെ നിര്‍ദ്ദേശപ്രകാരം ഇന്നലെ പുലര്‍ച്ചെ നാലിന്‌ 45 പോലീസുകാര്‍ ഉള്‍പ്പട്ട സംഘമാണ്‌ റെയ്ഡ്‌ നടത്തിയത്‌. തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. മണല്‍ റവന്യു വകുപ്പിന്‌ കൈമാറി. ഇന്ന്‌ ലേലം നടക്കും.

കോന്നംകുടി റോഡിണ്റ്റെ പുനര്‍നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

19.2.2009
പെരുമ്പാവൂറ്‍: നഗരസഭ പതിനൊന്ന്‌, പന്ത്രണ്ട്‌ വാര്‍ഡുകളില്‍പെട്ട കോന്നന്‍കുടി റോഡിണ്റ്റെ പുനര്‍നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു.
പൂര്‍ണ്ണമായി തകര്‍ന്ന റോഡ്‌ ഭാഗികമായി ടാര്‍ ചെയ്യാനുള്ള നീക്കമാണ്‌ നാട്ടുകാരെ പ്രകോപിപ്പിച്ചത്‌. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിണ്റ്റെ 200 മീറ്റര്‍ മാത്രം ടാര്‍ ചെയ്യാനുള്ള ഫണ്ടാണ്‌ അനുവദിച്ചിരുന്നത്‌. രണ്ടുവാര്‍ഡ്‌ കൌണ്‍സിലര്‍മാര്‍ക്കുകൂടി രണ്ടുലക്ഷം രൂപയായിരുന്നു ഇത്‌. ഈ തുക അപര്യാപ്തമാണെന്നും റോഡു പൂര്‍ണ്ണമായി ടാര്‍ ചെയ്യണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. സംഭവം അറിഞ്ഞ്‌ പതിനൊന്നാം വാര്‍ഡ്‌ കൌണ്‍സിലര്‍ രാജശ്രീ പ്രേംകുമാര്‍ സ്ഥലത്ത്‌ എത്തി. എന്നാല്‍ പന്ത്രണ്ടാം വാര്‍ഡ്‌ കൌണ്‍സിലര്‍ മഞ്ജു കൃഷ്ണന്‍ എത്താതിരുന്നത്‌ നാട്ടുകാരെ കൂടുതല്‍ പ്രകോപിതരാക്കി.ഒടുവില്‍ കൌണ്‍സിലര്‍ എത്തിയെങ്കിലും നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക്‌ തൃപ്തികരമായ മറുപടി നല്‍കാനും കഴിഞ്ഞില്ല. വാര്‍ഡിലെ പ്രധാന റോഡായ കോന്നന്‍കുടി റോഡ്‌ വീതി കൂട്ടി പുനര്‍നിര്‍മ്മിയ്ക്കണമെന്ന ആവശ്യത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. എന്നാല്‍ കാലങ്ങളായി നഗരസഭ ഇത്‌ അവഗണിയ്ക്കുകയായിരുന്നു. എത്രയും വേഗം റോഡ്‌ പൂര്‍ണമായി ഗതാഗതയോഗ്യമാക്കാമെന്ന മുനിസിപ്പല്‍ ചെയര്‍പേഴ്സണ്റ്റെ ഉറപ്പിന്‍മേലാണ്‌ നാട്ടുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടരാന്‍ അനുവദിച്ചത്‌.

Thursday, February 19, 2009

വാഹനാപകടത്തില്‍ പരുക്കേറ്റ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു



പെരുമ്പാവൂറ്‍: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു.

മരതുകവല കോടിയാട്ടില്‍ വര്‍ഗീസ്‌ (65) ആണ്‌ മരിച്ചത്‌. ഈ മാസം നാലിന്‌ കാളചന്തയ്ക്ക്‌ സമീപമായിരുന്നു അപകടം. കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട്‌ മരിച്ചു.

സംസ്കാരം 19.2.2009 മൂന്നിന്‌ ബഥേല്‍ സുലോക്കോ പള്ളിയില്‍. ഭാര്യ: അന്നമ്മ മക്കള്‍: അനി , അജി, എല്‍ദോസ്‌. മരുമക്കള്‍: ജസി, ബിന്ദു, സോണി.

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോ ഡ്രൈവര്‍ മരിച്ചു



പെരുമ്പാവൂറ്‍: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോ ഡ്രൈവര്‍ മരിച്ചു.

രായമംഗലം വെള്ളമറ്റത്തില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ മനോജ്‌ (26) ആണ്‌ മരിച്ചത്‌. ബൈക്ക്‌ യാത്രക്കാരനായ ക്രാരിയേലി കണ്ണാടന്‍ വീട്ടില്‍ സനോജി (19) നെ പരുക്കുകളോടെ ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,

ചൊവ്വാഴ്ച രാത്രി 7.30-ന്‌ കിഴക്കേ അയ്മുറിയിലായിരുന്നു അപകടം. ഓട്ടോയില്‍ നിന്ന്‌ തെറിച്ചുവീണ മനോജിനെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംസ്കാരം നടത്തി. അവിവാഹിതനാണ്‌. അമ്മ: ലക്ഷ്മികുട്ടി. സഹോദരങ്ങള്‍: മിനി, ഗീത, ബിന്ദു.

അഴിമതി ആരോപണം: കോണ്‍ഗ്രസ്‌ അനുകൂല സംഘടനാ നേതാവിനെതിരെ നടപടി

യു.ഡി. എഫ്‌ അംഗങ്ങളും നടപടി ആവശ്യപ്പെട്ടു
പെരുമ്പാവൂറ്‍: നഗരസഭയിലെ ജീവനക്കാരനായ കോണ്‍ഗ്രസ്‌ സംഘടനാ നേതാവിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ നടപടി.
എഞ്ചിനീയറിങ്ങ്‌ വിഭാഗത്തിണ്റ്റെ ചുമതലയുണ്ടായിരുന്ന എം വസന്തനെയാണ്‌ ഇന്നലെ ചേര്‍ന്ന കൌണ്‍സില്‍ യോഗം നിലവിലുള്ള ചുമതലയില്‍ നിന്ന്‌ മാറ്റിയത്‌.
കൌണ്‍സിലില്‍ പ്രതിപക്ഷ അംഗമായ അഡ്വ.പി.കെ ബൈജുവാണ്‌ സെക്ഷന്‍ ക്ളാര്‍ക്കായ വസന്തനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്‌. നഗരസഭാ അതിര്‍ത്തിയില്‍ പുതിയ കെട്ടിടം നിര്‍മ്മിയ്ക്കണമെങ്കില്‍ ഇദ്ദേഹത്തിന്‌ കൈമടക്ക്‌ നല്‍കാതെ നടക്കില്ലെന്നായിരുന്നു ആരോപണം. ഈ ആരോപണത്തോട്‌ യു.ഡി.എഫ്‌ അംഗങ്ങളും സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരുമായ എസ്‌.ഷറഫും പി.ഇ നസീറും യോജിച്ചതോടെയാണ്‌ വസന്തനെ ചുമതലയില്‍ നിന്ന്‌ മാറ്റാന്‍ തീരുമാനമായത്‌. നഗരസഭ ചെയര്‍പേഴ്സണും മറ്റുചില ഭരണകക്ഷി അംഗങ്ങളും ഈ ഉദ്യോഗസ്ഥനെ സംരക്ഷിയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ വോട്ടെടുപ്പിലേയ്ക്ക്‌ നീങ്ങിയതോടെ നടപടി അനിവാര്യമാവുകയായിരുന്നു.
പട്ടാല്‍ വ്യവസായ മേഖലയാക്കിമാറ്റാനുള്ള നീക്കം നടന്ന ഘട്ടത്തിലും ഈ ഉദ്യോഗസ്ഥന്‍ ആരോപണവിധേയനായിരുന്നു. പന്ത്രണ്ടാം വാര്‍ഡില്‍ ഗ്രാമസഭ ചേര്‍ന്ന്‌ വസന്തനെതിരെ നടപടി ആവശ്യപ്പെടുക പോലും ചെയ്തു. ദിവസങ്ങള്‍ക്കു മുമ്പ്‌ ഇദ്ദേഹത്തിനും നഗരസഭ സെക്രട്ടറിയ്ക്കും എതിരെ ടൌണില്‍ നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ഉണ്ടായി.

പെരുമ്പാവൂരില്‍ വീണ്ടും കള്ളനോട്ട്‌ പിടിച്ചു; നാലുപേര്‍ കസ്റ്റഡിയില്‍

പെരുമ്പാവൂറ്‍: ടൌണിലെ ബാങ്കില്‍ മാറാന്‍ കൊണ്ടുവന്ന കെട്ടില്‍ നിന്ന്‌ വീണ്ടും കള്ളനോട്ടുകള്‍ കണ്ടെത്തി. നാലുപേര്‍ കസ്റ്റഡിയില്‍.
കഴിഞ്ഞ ആഴ്ചയും ഇവിടെ കള്ളനോട്ടുകള്‍ പിടിച്ചിരുന്നു. ഇന്നലെ അയ്മുറി കാവുമ്പുറം ഹൈടെക്‌ പ്ളൈവുഡ്‌ എന്ന സ്ഥാപനത്തില്‍ നിന്നും സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ കൊണ്ടുവന്ന നോട്ടുകെട്ടുകളില്‍ നിന്നാണ്‌ അഞ്ഞൂറിണ്റ്റെ പത്തുകള്ളനോട്ടുകള്‍ കണ്ടെത്തിയത്‌. പണം കൊണ്ടുവന്ന സാജിത്ത്‌ അലി (26), ദീപന്‍ കര്‍ദേവ (28) എന്നി ജീവനക്കാരേയും സ്ഥാപനത്തിണ്റ്റെ നടത്തിപ്പുകാരായ അസൈനാര്‍, അസീസ്‌ എന്നിവരേയും പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.
കമ്പനിയിലെ ജീവനക്കാരായ അന്യസംസ്ഥാന തൊഴിലാളികളുടെ കൈവശമാണ്‌ പണം ബാങ്കിലേയ്ക്ക്‌ കൊടുത്തുവിട്ടത്‌. സാജിത്തിണ്റ്റെ കൈവശം 26500 രൂപയും ദീപണ്റ്റെ കൈയ്യില്‍ 5000 രൂപയുമാണ്‌ കൊടുത്തുവിട്ടത്‌. ഇതില്‍ ആദ്യ കെട്ടില്‍ നിന്ന്‌ 500രൂപയുടെ 4 വ്യാജനോട്ടുകളും രണ്ടാമത്തെ കെട്ടില്‍ നിന്ന്‌ 6എണ്ണവും കണ്ടെത്തുകയായിരുന്നു. 9 എ എന്‍, 8 ബി ഡി എന്നി സീരിയലില്‍ പെട്ടവയാണ്‌ നോട്ടുകള്‍.
ഇതേ സീരിയലില്‍ പെട്ട നോട്ടുകളാണ്‌ കഴിഞ്ഞ 12-ന്‌ ഐ.സി.ഐ.സി.ഐ ബാങ്കില്‍ കൊണ്ടുവന്ന്‌ മാറാന്‍ ശ്രമിച്ചത്‌. കൊയിലോണ്‍ ട്രേഡേഴ്സ്‌ എന്ന സ്ഥാപനത്തില്‍ നിന്നാണ്‌ പണം അന്നു കൊണ്ടുവന്നത്‌. പണവുമായി വന്ന ജീവനക്കാരന്‍ ഫൈസല്‍ പോലീസ്‌ പിടിയിലാവുകയും ചെയ്തു. ടൌണില്‍ കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിയ്ക്കുന്നുണ്ടെന്നാണ്‌ സൂചനകള്‍. വ്യാജനോട്ടുകള്‍ കിട്ടുന്നവര്‍ അവ നശിപ്പിച്ചുകളയുകയാണ്‌ ഇവിടെ പതിവ്‌. പലപ്പോഴും ആരോടും പരാതിപ്പെടാറില്ല. അതുകൊണ്ടുതന്നെ വ്യാജന്‍ പെരുമ്പാവൂരില്‍ സജീവമാണ്‌.

Wednesday, February 18, 2009

റൈസ്മില്ലിലെ ബോയിലറിന്‌ തീപിടിച്ച്‌ ലക്ഷങ്ങളുടെ നഷ്ടം


16.02.2009


പെരുമ്പാവൂറ്‍: റൈസ്‌ മില്ലിലെ ബോയിലറിന്‌ തീപിടിച്ച്‌ ലക്ഷങ്ങളുടെ നഷ്ടം. ആളപായമില്ല. ചേലാമറ്റത്ത്‌ പ്രവര്‍ത്തിയ്ക്കുന്ന നിറപറ റൈസ്‌ മില്ലിലെ ബോയിലറിനാണ്‌ ആണ്‌ ഇന്നലെ തീപിടിച്ചത്്‌.

ഇന്നലെ ഉച്ചയ്ക്ക്‌ തൊഴിലാളികള്‍ ഊണുകഴിയ്ക്കാന്‍ പോയിരുന്ന സമയത്തായിരുന്നതിനാല്‍ വന്‍ദുന്തം ഒഴിവായി. നൂറുകണക്കിന്‌ ഉമി നിറച്ച ചാക്കുകളും മറ്റും കത്തി നശിച്ചു. പെരുമ്പാവൂരില്‍ നിന്നും അങ്കമാലിയില്‍ നിന്നും എത്തിയ അഗ്നിശമന ശേനാ അംഗങ്ങള്‍ രണ്ടുമണിക്കൂറ്‍ നേരമെടുത്താണ്‌ തീയണച്ചത്‌. പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കള്ളപ്രചാരണങ്ങള്‍ക്ക്‌ പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്ന്‌ പിണറായി

16.02.2009
പെരുമ്പാവൂറ്‍: കള്ളപ്രചാരണങ്ങള്‍ക്ക്‌ പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതിനും മുമ്പും ഈ പാര്‍ട്ടി ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്‌.
അമേരിയ്ക്കന്‍ സാമ്രാജ്യത്വമാണ്‌ ഇത്തരം നീക്കങ്ങള്‍ക്ക്‌ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നവകേരളയാത്രയ്ക്ക്‌ പെരുമ്പാവൂരില്‍ നല്‍കിയ സ്വീകരണത്തിന്‌ മറുപടി പറയുകയായിരുന്നു പിണറായി. ഇന്നലെ വൈകിട്ട്‌ നാലുമണിയോടെയാണ്‌ നവകേരള യാത്ര ടൌണിലെത്തിയത്‌. മുത്തുക്കുടകളും ചെണ്ടമേളവും ബാണ്റ്റുവാദ്യങ്ങളുമായി പ്രവര്‍ത്തകര്‍ നേതാവിന്‌ ഗംഭീരവരവേല്‍പ്പു നല്‍കി. ഗരുഡന്‍പറവ, കാളകെട്ട്‌, കാവടിയാട്ടം തുടങ്ങിയവ വരവേല്‍പ്പിണ്റ്റെ പകിട്ടുകൂട്ടി. പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തില്‍ ചുറ്റിത്തിരിയുന്ന അരിവാള്‍ ചുറ്റിക അടയാളത്തിനു കീഴില്‍ നിന്ന്‌ പിണറായി ആയിരങ്ങളെ അഭിവാദ്യം ചെയ്തു.
ജാഥാ അംഗങ്ങളായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ തുടങ്ങിയവര്‍ക്ക്‌ പുറമെ പി.രാജീവ്‌, ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കല്‍, ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം വി.പി ശശീന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്‍, ഏരിയാ സെക്രട്ടറി അഡ്വ. എന്‍.സി മോഹന്‍, സാജു പോള്‍ എം.എല്‍.എ തുടങ്ങിയവര്‍ ചടങ്ങിനുണ്ടായിരുന്നു. പെരുമ്പാവൂരിലെ പ്രമുഖ നേതാക്കളായിരുന്ന പി.എന്‍ കൃഷ്ണന്‍ നായര്‍, പി.ആര്‍.ശിവന്‍, പി.കെഗോപാലന്‍ നായര്‍ തുടങ്ങിയവരുടെ കുടുംബാഗങ്ങളും സ്വാതന്ത്യ സമരസേനാനി പനയ്ക്കല്‍ പൌലോസ്‌, സിനിമാതാരം ബിന്ദു രാമകൃഷ്ണന്‍, യുവസാഹിത്യകാരി റിയ ജോയി എന്നിവരും സ്വീകരണ പരിപാടിയില്‍ പങ്കാളികളായി.

Monday, February 16, 2009

നവകേരള യാത്ര ഇന്നെത്തും; പെരുമ്പാവൂറ്‍ പിണറായി മയം

പെരുമ്പാവൂറ്‍: വി.എസ്‌ പക്ഷത്തിന്‌ പ്രാമുഖ്യമുണ്ടായിരുന്ന പെരുമ്പാവൂരില്‍ ലാവ്ലിന്‍ കേസില്‍ അടിമുടി മുങ്ങി നനഞ്ഞെത്തുന്ന നവകേരള യാത്രയ്ക്ക്‌ ഇന്ന്‌ ഊഷ്മള വരവേല്‍പ്പ്‌ .അച്യുതാന്ദനോട്‌ കൂറുണ്ടായിരുന്ന പ്രമുഖ നേതാക്കളെല്ലാം നാളുകള്‍ക്കു മുമ്പുതന്നെ പക്ഷം മാറിയതോടെ നവകേരള യാത്രയ്ക്കുള്ള വരവേല്‍പ്പ്‌ പട്ടണത്തിന്‌ അവിസ്മരണീയമാകും.
ഇന്ന്‌ വൈകിട്ട്‌ മൂന്നിന്‌ മാര്‍ക്കറ്റ്‌ ജംഗ്ഷനിലാണ്‌ വരവേല്‍പ്പ്‌. സ്വീകരണം കൊഴുപ്പിയ്ക്കാന്‍ നിയോജകമണ്ഡലത്തിലെ 152 ബൂത്തുകള്‍ക്കും കര്‍ശന നിര്‍ദേശമാണ്‌ കൊടുത്തിട്ടുള്ളത്‌. വി.എസ്‌ അച്യുതാനന്ദണ്റ്റെ നിലപാടുകളോട്‌ ചേര്‍ന്നു നിന്ന മിക്കവാറും നേതാക്കള്‍ മറുപക്ഷം ചാടിക്കഴിഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം വി.പി ശശീന്ദ്രനും ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനുമാണ്‌ ഇവരില്‍ പ്രമുഖര്‍.
അതുവരെ പ്രധാന പരിപാടികള്‍ക്കൊക്കെ വി.എസിനെ പങ്കെടുപ്പിച്ചിരുന്നവര്‍ നാളുകള്‍ക്ക്‌ മുമ്പ്‌ സംഘടിപ്പിച്ച പി.ആര്‍ ശിവന്‍ അനുസ്മരണ ചടങ്ങില്‍ പിണറായി വിജയനെ കൊണ്ടുവന്നു വിദഗ്ധമായി ചുവടുമാറുകയായിരുന്നു. അതോടൊപ്പം തന്നെ അതുവരെ പിണറായി പക്ഷത്തുണ്ടായിരുന്നവര്‍ നിഷ്പ്രഭരാകുന്ന കാഴ്ചയാണ്‌ കണ്ടത്‌. പി.ആര്‍ അനുസ്മരണ ചടങ്ങില്‍ പിണറായി പക്ഷത്തെ പ്രമുഖനായ ജില്ലാ കമ്മിറ്റിയംഗത്തിണ്റ്റെ പേര്‌ സ്വാഗത പ്രസംഗം നടത്തിയ എന്‍.സി മോഹന്‍ ഒഴിവാക്കിയെന്ന വിവാദവും അന്നുതന്നെ ഉയര്‍ന്നു.
പിണറായിയ്ക്കൊപ്പം ഉണ്ടായിരുന്ന ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്‍, സി.ഐ.ടിയു ഏരിയാ സെക്രട്ടറി എം.ഐ ബീരാസ്‌, ടൌണ്‍ ഈസ്റ്റ്‌ ലോക്കല്‍ സെക്രട്ടറിയായിരുന്ന ബി.മണി. , ഡോ.കെ.എ ഭാസ്കരന്‍, അഡ്വ.പി.കെ ബൈജു, ടി.വി പത്മനാഭന്‍ തുടങ്ങിയവരെയൊക്കെ അട്ടിമറിച്ചാണ്‌ വി.എസ്‌ പക്ഷക്കാര്‍ പിണറായി പക്ഷത്തേയ്ക്ക്‌ ചേക്കേറിയത്‌. പലര്‍ക്കും പാര്‍ട്ടി ഓഫീസില്‍ പ്രവേശനം പോലുമില്ലാതായി. മറ്റു ചിലരെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന്‌ വെട്ടി നിരത്തി.
ഏരിയാ കമ്മിറ്റി അപ്പാടെ ചുവടുമാറിയതോടെ ടൌണില്‍ വി.എസിണ്റ്റെ പക്ഷത്ത്‌ ആരുമില്ലാതായി. അതേസമയം ടൌണിലെ പല നേതാക്കളും ഇപ്പോള്‍ പിണറായിയെ മാതൃകയാക്കി അതേസ്വരത്തില്‍ പത്രമാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു തുടങ്ങിക്കഴിഞ്ഞു. എന്തായാലും പിണറായിയുടെ വരവ്‌ പട്ടണത്തിന്‌ മറക്കാനാകാത്ത അനുഭവമാക്കിമാറ്റുക എന്നത്‌ പുതുപിണറായി പക്ഷക്കാര്‍ വെല്ലുവിളിയായിത്തന്നെ എറ്റെടുത്തിട്ടുണ്ട്‌.

ഇണ്റ്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ എണ്ണം ഏറുന്നു;ബി.എസ്‌.എന്‍. എല്‍ സജീവം

12.02.2009
പെരുമ്പാവൂറ്‍: ലോകത്തെ കൈവിരല്‍ത്തുമ്പിലെത്തിയ്ക്കുന്ന കമ്പ്യൂട്ടര്‍ വിനിമയ ശ്രഖംലയോടുള്ള പ്രിയം അനുദിനം ഏറുന്നു. പൊതുമേഖലാ സ്ഥാപനമായ ബി.എസ്‌.എന്‍.എല്ലും മറ്റ്‌ സ്വകാര്യ കമ്പനികളും അരങ്ങുതകര്‍ത്ത്‌ മത്സരിച്ചിട്ടും ഈ മേഖലയില്‍ ആവശ്യമായ കണക്ഷന്‍ കൊടുക്കാന്‍ കഴിയാത്തവിധം ഇണ്റ്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ എണ്ണം ഏറുന്നു.
മറ്റുകമ്പനികളെ അപേക്ഷിച്ച്‌ പൊതുമേഖലാ സ്ഥാപനമായ ബി.എസ്‌.എന്‍.എല്‍ ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍ കൊടുക്കുന്നതില്‍ മുമ്പിലാണ്‌. ബി.എസ്‌.എന്‍.എല്‍ പെരുമ്പാവൂറ്‍ ഡിവിഷണല്‍ ഓഫീസിനു കീഴില്‍ മാത്രം 1844 ബ്രോഡ്ബാണ്റ്റ്‌ കണക്ഷനുകളാണുള്ളത്‌. ഇപ്പോള്‍ 960 പോര്‍ട്ടുകളുള്ള ബ്രോഡ്ബാണ്റ്റ്‌ സര്‍ക്യൂട്ടു കൂടി തയ്യാറായതായി ബന്ധപ്പെട്ട അധികൃതര്‍ മംഗളത്തോടു പറഞ്ഞു.
ഈ ഡിവിഷനു കീഴില്‍ പെരുമ്പാവൂരിനു പുറമെ കൂവപ്പടി, വേങ്ങൂറ്‍, കീഴില്ലം, ചുണ്ടക്കുഴി, ഓടയ്ക്കാലി, കൊമ്പനാട്‌, വളയന്‍ചിറങ്ങര എക്സ്ചേഞ്ചുകളാണുള്ളത്‌. ഇതില്‍ കീഴില്ലത്തു ൧൯൮ കണക്ഷനുകളാണുള്ളത്‌. ഇനിയും അമ്പതുപേര്‍ക്ക്‌ കൂടി കണക്ഷന്‍ നല്‍കാനാകും. വളയന്‍ചിറങ്ങരയില്‍ ഇരുപത്തിയെട്ടുപേര്‍ക്ക്‌ ഇണ്റ്റര്‍നെറ്റ്‌ കണക്ഷന്‍ ലഭിയ്ക്കും. കൊമ്പനാട്‌ മുപ്പത്തിയേഴു പേര്‍ക്കുകൂടി അവസരമുണ്ട്‌. വേങ്ങൂരില്‍ 120പേര്‍ക്കാണ്‌ നിലവില്‍ കണക്ഷനുള്ളത്‌. 21പേര്‍ക്കു കൂടി ഇവിടെ അപേക്ഷ നല്‍കാം. ഓടയ്ക്കാലിയില്‍ 216 കണക്ഷനുകള്‍ നല്‍കാനുള്ള സൌകര്യമാണ്‌ ഉണ്ടായിരുന്നത്‌. അതില്‍ 168പേരും കണക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്‌. ചുണ്ടക്കുഴിയില്‍ 31പേര്‍ക്ക്‌ കൂടി കണക്ഷന്‍ ലഭിയ്ക്കും. അതേസമയം പെരുമ്പാവൂരില്‍ മാത്രം ഏകദേശം 275 അപേക്ഷകരാണ്‌ ഇണ്റ്റര്‍നെറ്റ്‌ സൌകര്യത്തിന്‌ വേണ്ടി കാത്തിരിയ്ക്കുന്നത്‌. ഇവര്‍ക്കെല്ലാവര്‍ക്കും ദിവസങ്ങള്‍ക്കുള്ളില്‍ കണക്ഷന്‍ നല്‍കാനാകുമെന്ന്‌ ബന്ധപ്പെട്ടവര്‍ പറയുന്നു. പുതിയ കണക്ഷന്‍ ആവശ്യമുള്ളവര്‍ ടൌണിലെ ചിന്താമണി റോഡില്‍ പ്രവര്‍ത്തിയ്ക്കുന്ന ബി.എസ്‌.എന്‍.എല്‍ കൊമേഷ്സ്യല്‍ ഓഫീസുമായാണ്‌ ബന്ധപ്പെടേണ്ടത്‌. 225 രൂപ വാടകവരുന്ന ഹോംപ്ളാന്‍ മുതല്‍ ആയിരവും അതിലേറെയും വാടക വരുന്ന അണ്‍ലിമിറ്റഡ്‌ പ്ളാന്‍ വരെ ഉണ്ട്‌.
ബി.എസ്‌.എന്‍.എല്ലിനു പുറമെ മറ്റു സ്വകാര്യ കമ്പനികളും ഇണ്റ്റര്‍നെറ്റ്‌ സൌകര്യം ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാക്കുന്നുണ്ട്‌. റിലയന്‍സും ടാറ്റയുമാണ്‌ ഇതില്‍ പ്രധാനപ്പെട്ടവ. റിലയന്‍സ്‌ ബ്രോഡ്ബാണ്റ്റ്‌ സൌകര്യം ടൌണിലുണ്ട്‌. എന്നാല്‍ അവര്‍ക്ക്‌ പുതിയ കണക്ഷന്‍ നല്‍കാന്‍ കൂടുതല്‍ സാങ്കേതിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്‌. അതുകൊണ്ടുതന്നെ സ്വകാര്യ കമ്പനികള്‍ ഇപ്പോള്‍ ഡയല്‍ അപ്പ്‌ കണക്ഷനുകളാണ്‌ കൊടുക്കുന്നത്‌. ഇതിനു പുറമെ യു.എസ്‌.ബി മോഡങ്ങളും സുലഭമാണ്‌. ലാപ്ടോപ്പുകള്‍ ഉള്‍പ്പടെ ഏതൊരു കമ്പ്യൂട്ടറിലും ഉപയോഗിയ്ക്കാവുന്ന ഇവയ്ക്ക്‌ മൂവായിരത്തിനടുത്ത്‌ വില വരും. പ്രതിമാസ വാടക വേറെ നല്‍കുകയും വേണം. സ്പീഡ്‌ കുറവാണെന്നതിനാല്‍ ഇതിനോട്‌ ഉപയോക്താക്കള്‍ക്ക്‌ പ്രിയമില്ല. എന്നിരുന്നാലും ബ്രോഡ്ബാണ്റ്റ്‌ കണക്ഷന്‍ ലഭിയ്ക്കാനുള്ള കാലതാമസം മൂലം പലരും ഇത്തരം സൌകര്യങ്ങള്‍ തന്നെ തെരഞ്ഞെടുക്കുന്നു.

അനാശാസ്യം ആരോപിച്ചു നാട്ടുകാര്‍ പിടികൂടിയ സംഘം കാര്‍ മോഷണത്തിന്‌ റിമാണ്റ്റിലായി

10.02.2009
പെരുമ്പാവൂറ്‍: അനാശാസ്യം ആരോപിച്ചു നാട്ടുകാര്‍ പിടികൂടി പോലീസിന്‌ കൈമാറിയ സംഘം കാര്‍ മോഷണത്തിണ്റ്റെ പേരില്‍ റിമാണ്റ്റില്
‍കൊന്നത്തടി ചിന്നാര്‍ മുതുകാട്‌ വീട്ടില്‍ ഷിജു (30) കുറുപ്പംപടി ചിറങ്ങര വീട്ടില്‍ മാത്യുവിണ്റ്റെ മകള്‍ ജിജി (28) അങ്കമാലി തൈപ്പറമ്പില്‍ ജയിംസിണ്റ്റെ മകന്‍ സജീഷ്‌ (26) എന്നിവരാണ്‌ ഇന്നലെ റിമാണ്റ്റിലായത്‌. പോഞ്ഞാശ്ശേരിയില്‍ വാടകകയ്ക്ക്‌ താമസിച്ചുവരികയായിരുന്നു ഷിജുവും ജിജിയും. ഇവര്‍ ഭാര്യഭര്‍ത്താക്കന്‍മാരല്ലെന്നറിയുന്നു. സംശയത്തിണ്റ്റെ പേരില്‍ ഇവരെ നാട്ടുകാരാണ്‌ പിടികൂടി പോലീസില്‍ ഏല്‍പിയ്ക്കുന്നത്‌. മുമ്പു ഇവിടെ അനാശാസ്യം നടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ എത്തി പരിശോധിച്ചെങ്കിലും തെളിവുകള്‍ ലഭിയ്ക്കാത്തതിനാല്‍ കേസെടുത്തിരുന്നില്ല.
ഈ വീട്ടില്‍ പതിവായി വരാറുള്ള കണ്ടന്തറ സ്വദേശിയോട്‌ ജിജി മുമ്പ്‌ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. അതുകൊടുക്കാന്‍ തയ്യാറാവാതിരുന്ന ഇയാളുടെ കാര്‍ സജീഷിണ്റ്റെ സഹായത്തോടെ തട്ടിയെടുക്കുകയായിരുന്നു. ഈ കാര്‍ തൃശൂരില്‍ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌.

പട്ടാപ്പകല്‍ ആറംഗസംഘം വെട്ടിപരുക്കേല്‍പ്പിച്ച യുവാവ്‌ ആശുപത്രിയില്‍

10.02.2009
പെരുമ്പാവൂറ്‍: രണ്ടു ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗസംഘം പട്ടാപ്പകല്‍ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ്‌ ആശുപത്രിയില്‍.
ഓണമ്പിള്ളി ചെറുവള്ളിക്കുടി സി.എം മുഹമ്മദിണ്റ്റെ മകന്‍ മുഹമ്മദ്‌ ഖയിസി(24) നാണ്‌ വെട്ടേറ്റത്‌. ഇന്നലെ രാവിലെ 11-ന്‌ താന്നിപ്പുഴ അനിത വിദ്യാലയത്തിനടുത്താണ്‌ സംഭവം. കാലടി ഭാഗത്തുനിന്നെത്തിയ സംഘം യുവാവിനെ വടിവാളിന്‌ വെട്ടുകയായിരുന്നു. ഖയിസിണ്റ്റെ കൈവിരലുകള്‍ അറ്റുപോയതിനു പുറമെ കാലുകളിലും തലയിലും വെട്ടേറ്റിട്ടുണ്ട്‌, അങ്കമാലി എള്‍.എഫ്‌ ആശുപത്രിയിലും പിന്നീട്‌ എറണാകുളം സ്പെഷ്യലിസ്റ്റ്‌ ആശുപത്രിയിലും യുവാവിനെ പ്രവേശിപ്പിച്ചു.
ഇടവൂരിലെ ഒരുക്ഷേത്രത്തില്‍ കാവടിയാട്ടത്തിന്നിടയിലുണ്ടായ സംഘര്‍ത്തിണ്റ്റെ ബാക്കിപത്രമാണ്‌ ഇന്നലെയുണ്ടായ ആക്രമണമെന്ന്‌ അറിയുന്നു .

സര്‍ സയ്യിദ്‌ ആധുനിക ഇന്ത്യയുടെ ശില്‍പികളില്‍ പ്രധാനി

10.02.2009
പെരുമ്പാവൂറ്‍: സര്‍ സയ്യിദ്ദ്‌ അഹമ്മദ്ഖാന്‍ ആധുനിക ഇന്ത്യയുടെ ശില്‍പികളില്‍ പ്രധാനിയായിരുന്നുവെന്ന്‌ അലിഗര്‍ സര്‍വ്വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ.പി.കെ അബ്ദുള്‍ അസീസ്‌ അഭിപ്രായപ്പെട്ടു.
എന്നാല്‍ സ്വാതന്ത്യാനന്തരം ഇദ്ദേഹത്തെ പരിഗണിയ്ക്കാനോ പുതുതലമുറയക്ക്‌ പരിചയപ്പെടുത്താനോ ആരും ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെങ്ങോല നാഷണല്‍ ബിയെഡ്‌ കോളജില്‍ സര്‍ സയ്യിദ്ദ്‌ വാരം ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ഇക്ബാല്‍ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ടി.എ അഹമ്മദ്‌ കബീര്‍ അധ്യക്ഷത വഹിച്ചു.
അലിഗര്‍ സര്‍വ്വകലാശാല മുന്‍ പ്രൊ-വൈസ്‌ ചാന്‍സിലര്‍ പ്രൊഫ. കെ.എം ബഹാവുദ്ദീന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.എസ്‌ ശങ്കരന്‍ നമ്പൂതിരി, കെ.എ പൌലോസ്‌, എന്‍.വി യാക്കോബ്‌, വീണ കൃഷ്ണ, കെ.എസ്‌ ശിഹാബുദ്ദീന്‍, ഡി.അഫീഷ, ജഗദീഷ്‌ ശ്രീധര്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍വര്‍ഷം ഉന്നത വിജയം നേടിയ വി.സി ഷൈമ, ടാന്‍സി കാര്‍ഡോസ്‌, വാണി ഇമ്പുലാര്‍, ആഷാ മേരി, ജിലു ലൂയിസ്‌, ടി.എം ബിന്‍സി എന്നിവര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കി.

Sunday, February 8, 2009

പാചകവാതക സിലിണ്ടറുകളുടെ മോഷണം വ്യാപകം; പോലീസിന്‌ നിസ്സഹായത

പെരുമ്പാവൂറ്‍: പാചകവാതക സിലിണ്ടറുകളുടെ മോഷണം വ്യാപകമായതായി പരാതി. അതേ സമയം സിലിണ്ടര്‍ മോഷ്ടാക്കളെ കണ്ടെത്തുന്നതില്‍ പ്ര.യോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുള്ളതിനാല്‍ പോലീസിന്‌ ഇരുട്ടില്‍തപ്പേണ്ടിവരുന്നു.
മാസങ്ങള്‍ക്ക്‌ മുമ്പ്‌ അല്ലപ്രയിലെ ഒരു വീട്ടിലെ പോര്‍ച്ചില്‍ നിന്നാണ്‌ സിലിണ്ടര്‍ കടത്തികൊണ്ടുപോയത്‌. വീട്ടുകാര്‍ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിയ്ക്കെ പൂട്ടിയ ഗേറ്റിന്‌ അകത്തുനിന്നും പോര്‍ച്ചില്‍ വച്ചിരുന്ന കാലി സിലിണ്ടര്‍ കടത്തുകയായിരുന്നു. പുല്ലുവഴി പുളിയാമ്പിള്ളിയില്‍ പത്തടി ഉയരമുള്ള മതിലിനു മുകളില്‍ വച്ചിരുന്ന സിലിണ്ടറാണ്‌ മോഷ്ടിയ്ക്കപ്പെട്ടത്‌. പുല്ലുവഴിയില്‍ എം.സി റോഡരികില്‍ വച്ചിരുന്ന സിലിണ്ടറുകള്‍ കടത്തിക്കൊണ്ടുപോകാന്‍ ഓട്ടോയിലെത്തിയ സംഘം ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഓട്ടോ പിന്തുടര്‍ന്ന്‌ ഇവരില്‍ നിന്ന്‌ സിലിണ്ടറുകള്‍ തിരിച്ചുവാങ്ങി.
സിലിണ്ടറുകള്‍ മോഷണം പോകുന്നവയില്‍ ഏറെയും റോഡരികില്‍ നിന്നാണെന്ന്‌ പോലീസ്‌ ചൂണ്ടിക്കാട്ടുന്നു. പാചകവാതക വിതരണം നടക്കുന്ന ദിവസങ്ങളില്‍ സിലിണ്ടറുകള്‍ വഴിയരികില്‍ നിരത്തിവയ്ക്കുന്നത്‌ പതിവുകാഴ്ചയാണ്‌. വാഹനങ്ങളില്‍ എത്തുന്ന മോഷ്ടാക്കള്‍ ഇവ തട്ടിയെടുക്കുന്നതും പതിവാണ്‌. സിലിണ്ടറുകള്‍ ഒരു സൈക്കിള്‍ചെയിനെങ്കിലും ഉപയോഗിച്ച്‌ എവിടെയെങ്കിലും ബന്ധിച്ചാല്‍ മോഷണം ഗണ്യമായി കുറയ്ക്കാനാകുമെന്ന്‌ പോലീസ്‌ പറയുന്നു.
എന്നാല്‍ പാചകവാതകത്തിണ്റ്റെ അനധികൃത വിപണി കണ്ടെത്തി തടയുകയാണ്‌ പ്രധാനമായി വേണ്ടതെന്ന്‌ ഗ്യാസ്‌ ഏജന്‍സിവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന്‌ വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിയ്ക്കുന്നത്‌ പാചകവാതകമാണ്‌. വാഹനങ്ങളില്‍ ഫിക്സഡ്‌ ടാങ്കിന്‌ പകരം റോളിങ്ങ്‌ സിലിണ്ടര്‍ ഉപയോഗിയ്ക്കുന്ന പ്രവണത കൂടിവരുന്നു. അതല്ലെങ്കില്‍ പാചകവാതകം ഊറ്റിയെടുത്ത്‌ വില്‍ക്കുന്ന സ്ഥാപനങ്ങളെ വാഹനഉടമകള്‍ സമീപിയ്ക്കുന്നു. ഈ വിപണി സജീവമായി നിലനിര്‍ത്തുന്ന മാഫിയാകളുണ്ട്‌. ഇവരാണ്‌ സിലിണ്ടര്‍ മോഷണത്തിനു പിന്നിലുള്ളത്‌. സിലിണ്ടറൊന്നിന്‌ നാലായിരത്തിലേറെ രൂപയാണ്‌ ഈ വിപണിയിലെ വില.
സിലിണ്ടര്‍ മോഷ്ടിയ്ക്കപ്പെട്ടതായി പരാതി ലഭിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താന്‍ പോലീസിന്‌ എളുപ്പമല്ല. സിലിണ്ടറുകള്‍ക്ക്‌ നമ്പറുകള്‍ ഉണ്ടെങ്കിലും അത്‌ രേഖപ്പെടുത്തി വിതരണം ചെയ്യുക പ്രായോഗികമല്ല. കാരണം ഓരോ ഏജന്‍സിയും കൈകാര്യം ചെയ്യുന്നത്‌ ഇരുപതിനായിരത്തോളം ഉപഭോക്താക്കളെയാണ്‌. അതിനാല്‍ നഷ്ടമായ സിലിണ്ടര്‍ പിന്നീട്‌ തിരിച്ചറിയാന്‍ പോലുമാവില്ല. പരാതിക്കാരനു പുതിയ സിലിണ്ടര്‍ ലഭിയ്ക്കാന്‍ നടപടിക്രമങ്ങള്‍ ഏറെയാണ്‌. പോലീസ്‌ എഫ്‌.ഐ.ആര്‍ തയ്യാറാക്കി മൂന്നുമാസമെങ്കിലും അന്വേഷിച്ച ശേഷം സിലിണ്ടര്‍ കണ്ടുകിട്ടാപട്ടികയില്‍ പെടുത്തിയതായി സാക്ഷ്യപ്പെടുത്തണം ഇതു സഹിതം ബന്ധപ്പെട്ടവര്‍ക്ക്‌ 1500 രൂപയോളം സിലിണ്ടറിണ്റ്റെ വില ഉള്‍പ്പടെ അപേക്ഷ നല്‍കി ദീര്‍ഘകാലം കാത്തിരുന്നാലെ പുതിയ സിലിണ്ടര്‍ ലഭിയ്ക്കൂ. ഇത്രമാത്രം നടപടിക്രമങ്ങള്‍ ഉള്ളതിനാല്‍ സിലിണ്ടര്‍ നഷ്ടപ്പെടുന്നവര്‍ ചോദിയ്ക്കുന്ന വില നല്‍കി പാചകവാതക മാഫിയാകളില്‍ നിന്നുതന്നെ പാചകവാതകം സംഘടിപ്പിയ്ക്കുകയാണ്‌ പതിവ്‌.

പൂര്‍വ്വവിദ്യര്‍ത്ഥി- അധ്യാപക സംഗമം ഇന്ന്‌

പെരുമ്പാവൂറ്‍: കീഴില്ലം സര്‍ക്കാര്‍ യു.പി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി- അധ്യാപക സംഗമം ഇന്ന്‌ നടക്കും. രാവിലെ 11-നാണ്‌ സംഗമമെന്ന്‌ ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

ബസും ജീപ്പും കൂട്ടിമുട്ടി ഒരാള്‍ മരിച്ചു

പെരുമ്പാവൂറ്‍: ബസും ജീപ്പും കൂട്ടിമുട്ടി ഒരാള്‍ മരിച്ചു.
ജീപ്പിലുണ്ടായിരുന്ന പാലാ ഭരണങ്ങാനം ആനക്കുന്നേല്‍ ശശിധരണ്റ്റെ മകന്‍ സുധീഷ്‌ (26) ആണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന മുരളി (46)നെ കോലഞ്ചേരി മെഡിയ്ക്കല്‍ കോജജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7.02.2009 രാവിലെ എം.സി റോഡില്‍ കാഞ്ഞിരക്കാട്‌ വച്ചാണ്‌ അപകടം. മരപ്പണിക്കാരനായ സുധീഷ്‌ നെടുമ്പാശ്ശേരിയില്‍ ഒരു ഫ്ളാറ്റിണ്റ്റെ നിര്‍മ്മാണ ജോലിയ്ക്കായി പോകുമ്പോള്‍ ബാംഗ്ളൂരില്‍ നിന്ന്‌ തിരുവല്ലയ്ക്ക്‌ വരികയായിരുന്ന കല്ലട ബസാണ്‌ ജീപ്പുമായി കൂട്ടിമുട്ടിയത്‌.

അജ്ഞാത വാഹനം ഇടിച്ച്‌ അജ്ഞാതന്‍ മരിച്ചു


പെരുമ്പാവൂറ്‍: അജ്ഞാത വാഹനം ഇടിച്ച്‌ അജ്ഞാതന്‍ മരിച്ചു. 6.2.2009 രാവിലെ 11-ന്‌ എ.എം റോഡില്‍ ചെറുകുന്നത്താണ്‌ സംഭവം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
നാല്‍പ്പതു വയസു തോന്നിയ്ക്കുന്ന മരിച്ചയാള്‍ക്ക്‌ 160 സെണ്റ്റിമീറ്റര്‍ ഉയരമുണ്ട്‌. കറുത്ത നിറം. നീട്ടിവളര്‍ത്തിയ മുടിയുള്ള ഇയാള്‍ക്ക്‌ വെളുത്തഷര്‍ട്ടും ആഷ്‌ കളര്‍ പാണ്റ്റ്സുമാണ്‌ വേഷം. മൃതദേഹം താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയില്‍.

കുറുപ്പംപടി ബസ്സ്റ്റാണ്റ്റ്‌ നവീകരണം തുടങ്ങി



പെരുമ്പാവൂറ്‍: പത്തുലക്ഷം രൂപ മുടക്കി കുറുപ്പംപടി ബസ്‌ സ്റ്റാണ്റ്റ്‌ നവീകരിയ്ക്കുന്നതിണ്റ്റെ ഉദ്ഘാടനം രായമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ചിന്നമ്മ വര്‍ഗീസ്‌ നിര്‍വ്വഹിച്ചു.


ബസ്‌ സ്റ്റാണ്റ്റ്‌ വളപ്പ്‌ കോണ്‍ഗ്രീറ്റ്‌ ചെയ്യുന്നതാണ്‌ പദ്ധതി. ഹൈറേഞ്ച്‌ മേഖലയിലേയ്ക്കുള്ളത്‌ ഉള്‍പ്പടെ നൂറുകണക്കിന്‌ ബസുകള്‍ കയറിയിറങ്ങി പോകുന്ന ഇവിടെ പൊടിശല്യം രൂക്ഷമായിരുന്നു. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി, വാര്‍ഡ്‌ മെമ്പര്‍ കെ.കെ മാത്തുക്കുഞ്ഞ്‌, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Friday, February 6, 2009

നാട്ടുകാര്‍ പിടികൂടിയ മോഷ്ടക്കളുടെ ഡയറിയില്‍ പോലീസിന്‌ കൈമടക്കു കൊടുത്തത്തിണ്റ്റെ വിവരങ്ങള്‍

പെരുമ്പാവൂറ്‍: നാട്ടുകാര്‍ പിടികൂടിയ മോഷ്ടാക്കളുടെ ഡയറിയില്‍ പോലീസിനു കൈമടക്കു കൊടുത്തതിണ്റ്റെ വിവരങ്ങള്‍.
ഇന്നലെ പുലര്‍ച്ചെ നാട്ടുകാര്‍ ഉറക്കമൊഴിഞ്ഞിരുന്നാണ്‌ കയ്യുത്ത്യാല്‍ കാവുമ്പുറം കോളനിയില്‍ താമസിയ്ക്കുന്ന മണി (35), കുട്ടമ്പുഴ സ്വദേശി ബാബു (40) എന്നിവരെ പിടികൂടിയത്‌. ഇതേ തുടര്‍ന്ന്‌ മണിയുടെ വീട്ടില്‍ നാട്ടുകാര്‍ നല്‍കിയ തെരച്ചിലിലാണ്‌ ഡയറിയും മോഷണ വസ്തുക്കളും കണ്ടെടുത്തത്‌.
പിഷാരിയ്ക്കല്‍, കയ്യുത്ത്യാല്‍, പടിയ്ക്കലപ്പാറ മേഖലകളില്‍ കഴിഞ്ഞ കുറച്ചുനാളുകളായി മോഷണങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞമാസം 29-ന്‌ കളമ്പാട്ടുകുടി കെ.വി ദേവസിയുടെ മകളുടെ ഒരു പവണ്റ്റെ മാല മോഷണം പോയിരുന്നു. ഈ മാസം 1,2 തീയതികളില്‍ ചാമക്കാലായില്‍ മധുവിണ്റ്റെ വീട്ടിലും കളമ്പാട്ടുകുടി കെ.ഒ വര്‍ഗീസിണ്റ്റെ വീട്ടിലും മോഷണ ശ്രമം നടന്നു. ചേലാട്ടു കാവില്‍ നിന്ന്‌ നാളുകള്‍ക്ക്‌ മുമ്പ്‌ ഓട്ടുപാത്രങ്ങളും മോഷണം പോയി.
മോഷണം പതിവായതിനാല്‍ നാട്ടുകാര്‍ ദിവസങ്ങളായി ഉറക്കമൊഴിഞ്ഞ്‌ കാവലിരിയ്ക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ സംശയകരമായ സാഹചര്യത്തില്‍ കണ്ട ആപ്പേ ഓട്ടോറിക്ഷ നാട്ടുകാര്‍ തടയുകയായിരുന്നു. എന്നാല്‍ ഓട്ടോ നിര്‍ത്താതെ പാഞ്ഞുപോയി. നാട്ടുകാര്‍ പിന്തുടര്‍ന്ന്‌ ഓട്ടോയിലുണ്ടായിരുന്ന മണിയേയും ബാബുവിനേയും പിടികൂടുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ മണിയുടെ വീട്ടില്‍ നാട്ടുകാര്‍ തെരച്ചില്‍ നടത്തി. ഇവിടെനിന്നു കിട്ടിയ ഡയറിയിലാണ്‌ സ്ഥലം എസ്‌.ഐയ്ക്കും ഹെഡ്കോണ്‍സ്റ്റബിളിനും മുമ്പ്‌ നല്‍കിയ കൈമടക്കിണ്റ്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയതായി കണ്ടത്‌. ഇതിനു പുറമെ ചേലാട്ടുകാവില്‍ നിന്ന്‌ മോഷ്ടിച്ച പാത്രങ്ങളും സ്വര്‍ണം പണയം വച്ചതിണ്റ്റെ ചീട്ടുകളും നാട്ടുകാര്‍ കണ്ടെടുത്തു.
പിടികൂടിയവരേയും ഡയറിയും പുലരുംമുമ്പുതന്നെ നാട്ടുകാര്‍ കോടനാട്‌ പോലീസിനു കൈമാറി. എന്നാല്‍ ഇന്നലെ ഏറെ വൈകിയിട്ടും പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പിടികൂടിയവരെ ചോദ്യം ചെയ്തുകൊണ്ടിരിയ്ക്കുകയാണെന്നാണ്‌ പോലീസിണ്റ്റെ ഭാഷ്യം.

കുടുംബയോഗം

പെരുമ്പാവൂറ്‍: കീഴില്ലം എന്‍.എസ്‌.എസ്‌ കരയോഗത്തിണ്റ്റെ പ്രതിമാസ കരയോഗം 7-ന്‌ ഉച്ചകഴിഞ്ഞ്‌ 2-ന്‌ ഗോകുലം അശോകണ്റ്റെ വസതിയില്‍ നടക്കും. പ്രസിഡണ്റ്റ്‌ കെ.എസ്‌ മദന കുമാര്‍ അദ്ധ്യക്ഷത വഹിയ്ക്കും.

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം

പെരുമ്പാവൂറ്‍:ശ്രീശങ്കരവിദ്യാപീഠം കോളജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഒമ്പതിന്‌ കോജജ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ്‌ 2-നാണ്‌ സംഗമം എന്ന്‌ പ്രിന്‍സിപ്പാള്‍ അറിയിച്ചു.

വസ്തു നികുതി നിരക്ക്‌ നിശ്ചയിച്ചു

പെരുമ്പാവൂറ്‍: കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ ഗാര്‍ഹികേതര കെട്ടിടങ്ങളുടെ വസ്തു നികുതി നിരക്കുകള്‍ നിശ്ചയിച്ചു.
ഓഡിറ്റോറിയം, തീയേറ്റര്‍, ലോഡ്ജ്‌, അമ്യൂസ്മെണ്റ്റ്‌ പാര്‍ക്ക്‌, കല്യാണമണ്ഡപങ്ങള്‍ എന്നിവയ്ക്ക്‌ 25 രൂപയാണ്‌ നിരക്ക്‌. ഹോട്ടല്‍, റെസ്റ്റോറണ്റ്റുകള്‍, മറ്റു ഷോപ്പുകള്‍ തുടങ്ങിയവയ്ക്ക്‌ 40 രൂപ വീതം നല്‍കണം. ഇവയ്ക്ക്‌ നൂറിനു മുകളില്‍ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ടെങ്കില്‍ നികുതി 50 രൂപയാണ്‌. ഇരുന്നൂറിന്‌ മുകളില്‍ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഷോപ്പിങ്ങ്‌ മാളുകള്‍ക്കും 70 രൂപ നല്‍ണം. വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്കും ഓഫീസ്‌ ഉപയോഗത്തിനുള്ള കെട്ടിടത്തിനും 40 രൂപയാണ്‌ പുതുക്കി നിശ്ചയിച്ച നിരക്ക്‌ എന്ന്‌ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.

മകളുടെ വിവാഹത്തലേന്ന്‌ അച്ഛനെ കുത്തിക്കൊന്ന മകനെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും


6.02.2009
പെരുമ്പാവൂറ്‍: മകളുടെ വിവാഹത്തലേന്ന്‌ അച്ഛനെ കുത്തിക്കൊന്ന മകനെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.
കൂടാലപ്പാട്‌ കിഴക്കുംപുറത്തുകുടി വിശ്വംഭര (65)നെ കുത്തിക്കൊലപ്പെടുത്തിയ മകന്‍ വിനോദി(24)നെയാണ്‌ ഇന്ന്‌ കോടതിയില്‍ ഹാജരാക്കുന്നത്‌. പെങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നത്‌ പിതാവ്‌ വിലക്കിയതാണ്‌ കൊലപാതകത്തിന്‌ കാരണമെന്ന്‌ കരുതുന്നു. ബുധനാഴ്ച രാത്രി 10 മണിയ്ക്ക്‌ ശേഷമാണ്‌ സംഭവം. മുമ്പ്‌ മാനസിക അസ്വാസ്ഥ്യത്തിന്‌ ചികിത്സ തേടിയിട്ടുള്ള വിനോദ്‌ രണ്ട്‌ കത്തികള്‍ കൊണ്ട്‌ പിതാവിനെ കുത്തുകയായിരുന്നു. വീടിന്‌ വെളിയില്‍ വച്ചായിരുന്നു ഇത്‌. മാരകമായി മുറിവേറ്റ വിശ്വംഭരനെ രക്ഷപ്പെടുത്താനായില്ല. വിനോദ്‌ ഒളിവില്‍ പോകാന്‍ ശ്രമിച്ചെങ്കിലും പോലീസ്‌ പിടിയിലായി.
ഇന്നലെ പുല്ലംവേലി ക്ഷേത്രത്തില്‍ വിശ്വംഭരണ്റ്റെ മകള്‍ വിനീതയുടെ വിവാഹം നടക്കാനിരിയ്ക്കെയാണ്‌ നാടിനെ നടുക്കിയ കൊലപാതകം നടന്നത്‌. കൂടാലപ്പാട്‌ ഈ കുടുംബം വാടകയ്ക്ക്‌ താമസിക്കുകയായിരുന്നു. കൂവപ്പടി വിരുത്തംകണ്ടത്തില്‍ കുടുംബാഗം സതിയാണ്‌ വിശ്വംഭരണ്റ്റെ ഭാര്യ. ഇന്നലെ വൈകിട്ട്‌ സംസ്കാരം നടന്നു.

സൌത്ത്‌ എഴിപ്രം സ്കൂളില്‍ ക്ളാസ്‌ മുറികളുടെ ഉദ്ഘാടനം

പെരുമ്പാവൂറ്‍: സൌത്ത്‌ എഴിപ്രം സര്‍ക്കാര്‍ ഹയര്‍ സെക്കണ്റ്ററി സ്കൂളില്‍ എസ്‌.എസ്‌.എ യുടേയും ജില്ലാപഞ്ചായത്തിണ്റ്റേയും ഫണ്ടുപയോഗിച്ച്‌ നിര്‍മ്മിച്ച ക്ളാസ്‌ മുറികളുടെ ഉദ്ഘാടനം ഇന്ന്‌ മന്ത്രി എസ്‌.ശര്‍മ്മ നിര്‍വ്വഹിയ്ക്കും. വൈകിട്ട്‌ ആറിന്‌ നടക്കുന്ന ചടങ്ങില്‍ അഡ്വ.എം.എം മോനായി എം.എല്‍.എ അദ്ധ്യക്ഷത വഹിയ്ക്കും.
കവി പി മധുസൂദനന്‍, വാഴക്കുളം ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഖദീജ ബീവി ടീച്ചര്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ വി.പി മക്കാര്‍, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ബിനി ഡേവിസ്‌, രാജു കുംബ്ളാന്‍ തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.

ബൈക്കുകള്‍ കൂട്ടിമുട്ടി തെറിച്ചുവീണ യുവാവ്‌ ലോറി കയറി മരിച്ചു

4.02.2009

4.2.2009

പെരുമ്പാവൂറ്‍: ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടി തെറിച്ചുവീണ യുവാവ്‌ ടോറസ്‌ ലോറി കയറി മരിച്ചു. രണ്ടുപേര്‍ക്ക്‌ പരുക്ക്‌.
മലപ്പുറം കാരിപ്പുറം കൊണ്ടോടിപറമ്പില്‍ ഉസ്മാണ്റ്റെ മകന്‍ സമീര്‍ (28) ആണ്‌ മരിച്ചത്‌. ഇടിച്ച ബൈക്കിലുണ്ടായിരുന്ന പട്ടിമറ്റം കല്ലുങ്കല്‍ വീട്ടില്‍ കബീര്‍ (30), ചേലക്കുളം കാവുങ്ങപ്പറമ്പ്‌ സ്വദേശി റഹിം (27) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇന്നലെ വൈകിട്ട്‌ 6.30-ന്‌ അല്ലപ്ര തോട്ടപ്പാടം കവലയ്ക്കടുത്താണ്‌ സംഭവം. അല്ലപ്രയിലെ ആസാം പ്ളൈവുഡ്‌ കമ്പനി ജീവനക്കാരനായ സമീര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കബീറും റഹിമും സഞ്ചരിച്ചിരുന്ന ബൈക്ക്‌ വന്നിടിയ്ക്കുകയായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായി സൂചനയുണ്ട്‌. തെറിച്ചുവീണ സമീറിണ്റ്റെ ശരീരത്തിലൂടെ തൊട്ടുപിന്നാലെ വന്ന ടോറസ്‌ കയറിയിറങ്ങുകയായിരുന്നു. ഈ വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു.
സമീറിണ്റ്റെ മൃതദേഹം താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയില്‍. മറ്റു രണ്ടു യുവാക്കളേയും എറണാകുളം മെഡിയ്ക്കല്‍ സെണ്റ്ററില്‍ പ്രവേശിപ്പിച്ചു.

ബഥേല്‍ സുലോക്കോ കത്തിഡ്രലില്‍ ഓര്‍മ്മപെരുന്നാള്‍

5.2.2009

പെരുമ്പാവൂറ്‍: ബഥേല്‍ സുലോക്കോ യാക്കോബായ സുറിയാനി കത്തിഡ്രലില്‍ മോര്‍ കൌമായുടെ ഓര്‍മ്മ പെരുന്നാള്‍ ഇന്ന്‌ തുടങ്ങും. രാവിലെ ‌ കുര്‍ബാന, കൊടിയേറ്റ്‌, വൈകിട്ട്‌ പ്രസംഗം (മാത്യൂസ്‌ മോര്‍ അഫ്രേം മെത്രാപ്പോലീത്ത), തുടര്‍ന്ന്‌ പ്രദിക്ഷണം എന്നിവ നടക്കും. നാളെ രാവിലെ ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ വി.അഞ്ചിന്‍മേല്‍ കുര്‍ബാന, ധൂപ പ്രാര്‍ത്ഥന, ശ്ളീബ എഴുന്നള്ളിപ്പ്‌ എന്നിവയുണ്ടാകും. എട്ടിന്‌ വൈകിട്ട്‌ ഏഴിന്‌ ഭക്തസംഘടനകളുടെ സംയുക്ത വാര്‍ഷികം ആഘോഷിയ്ക്കും.

പി. കെ ഗോപാലന്‍ നായര്‍ അനുസ്മരണം

‌ 4.2.2009

പെരുമ്പാവൂറ്‍: വളയന്‍ചിറങ്ങര വി.എന്‍ കേശവപിള്ള സ്മാരക വായനശാലയുടെ സ്ഥാപക അംഗവും രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന പി.കെ ഗോപാലന്‍നായരുടെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ അനുസ്മരണസമ്മേളനം നാളെ നടക്കും. വളയന്‍ചിറങ്ങരയില്‍ വൈകിട്ട്‌ 4.30-ന്‌ ഡോ.ബാബു പോള്‍ ഐ.എ.എസ്‌ ഉദ്ഘാടനം ചെയ്യും. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിയ്ക്കും. എം.എം മോനായി എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത്‌ സ്റ്റാണ്റ്റിംങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്തു പ്രസിഡണ്റ്റുമാരായ എം.പി വര്‍ഗീസ്‌, ഷീല റെജി, ചിന്നമ്മ വര്‍ഗീസ്‌, ബ്ളോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്്‌ രാജപ്പന്‍ എസ്‌.തെയ്യാരത്ത്‌, താലൂക്ക്‌ ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി ജോയി തുരുത്തിപ്ളി തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.

Monday, February 2, 2009

വെങ്ങോലയില്‍ ഓടകള്‍ ശുചീകരിച്ച കുടംബശ്രീ അംഗങ്ങള്‍ക്ക്‌ എലിപ്പനി

പെരുമ്പാവൂറ്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഓടകള്‍ ശുചീകരിച്ച കുടുംബശ്രീ അംഗങ്ങള്‍ക്ക്‌ എലിപ്പനി.
വെങ്ങോല കറുപ്പന്‍ വീട്ടില്‍ സുഹറ അഷറഫ്‌ (43), പൊട്ടയില്‍ വീട്ടില്‍ ഫസീല സിദ്ദിഖ്‌ (30) എന്നിവരെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക്‌ പുറമെ നിരവധി പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി നാട്ടുകാര്‍ പറയുന്നു.
പത്തൊമ്പതാം വാര്‍ഡിലെ മാനസി കുടുംബശ്രി പ്രവര്‍ത്തകരാണ്‌ ആശുപത്രിയില്‍ പ്രവേശിയ്ക്കപ്പെട്ടത്‌. ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമായി ഇവര്‍ കഴിഞ്ഞ രണ്ടുമാസമായി പഞ്ചായത്തിലെ ഓടകള്‍ ശുചീകരിയ്ക്കുകയായിരുന്നു. രോഗപ്രതിരോധ നടപടികള്‍ കൈക്കൊള്ളാതെ ശുചീകരണപ്രവര്‍ത്തനത്തിന്‌ അയച്ചതാണ്‌ രോഗം പിടിപെടാനുള്ള കാരണമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. ഈ ജോലിയില്‍ ഏര്‍പ്പെട്ട പതിനാറോളം പേരാണ്‌ രോഗഭീഷണി നേരിടുന്നത്‌.
ദേശീയ തൊഴിലുറപ്പ്‌ പദ്ധതി അനുസരിച്ച്‌ പ്രതിദിനം 110 രൂപയാണ്‌ കൂലി. എന്നാല്‍ അത്‌ ആര്‍ക്കും ലഭിച്ചിട്ടില്ല. അതിന്‌ ഇനിയും നാളുകളെടുക്കുമെന്നാണ്‌ അറിയുന്നത്‌. അതുകൊണ്ടുതന്നെ രോഗത്തിന്‌ പുറമെ സാമ്പത്തിക പ്രതിസന്ധിയും ഇവരെ വലയ്ക്കുന്നു.ബന്ധപ്പെട്ട അധികൃതര്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യം വ്യാപകമാണ്‌.

Sunday, February 1, 2009

നിര്‍മ്മാണം പൂര്‍ത്തിയായിട്ടും രായമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രത്തിണ്റ്റെ ഐ. പി വാര്‍ഡ്‌ തുറക്കുന്നില്ല



ആവശ്യത്തിന്‌ ഡോക്ടര്‍മാരില്ല

പെരുമ്പാവൂറ്‍: നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരാണ്ടു പിന്നിട്ടിട്ടും രായമംഗലം ഗ്രാമപഞ്ചായത്തിണ്റ്റെ ഐ.പി വാര്‍ഡ്‌ തുറക്കുന്നില്ലെന്ന്‌ ആക്ഷേപം. ആവശ്യത്തിന്‌ ഡോക്ടര്‍മാരില്ലാത്തതാണ്‌ കാരണമെന്നറിയുന്നു.

രണ്ടുനിലകളിലായി പണിതീര്‍ത്ത കെട്ടിടമാണ്‌ ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം അനാഥമാവുന്നത്‌. ജോയി പൂണേലി രായമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റായിരിയ്ക്കുമ്പോള്‍ 2005-ല്‍ അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ തറക്കല്ലിട്ട കെട്ടിടമാണിത്‌. സാജുപോള്‍ എം.എല്‍.എ, ലോനപ്പന്‍ നമ്പാടന്‍ എം.പി, മുന്‍ എം.പി കെ.കരുണാകരന്‍, ആരോഗ്യവകുപ്പ്‌ തുടങ്ങിയവരുടെ സഹകരണത്തോടെ ഇരുപത്‌ ലക്ഷം രൂപയോളം മുടക്കി നിര്‍മ്മിച്ച കെട്ടിടമാണിത്‌. രണ്ടു നിലകളിലുമായി ഇരുപത്തിനാലു കിടക്കകള്‍ക്കുള്ള സൌകര്യമുണ്ട്‌. മുകള്‍ നിലയിലെ വയറിംഗ്‌ ജോലികള്‍ മാത്രമാണിനി പൂര്‍ത്തിയാകാനുള്ളത്‌. ഇതിണ്റ്റേയും ടെണ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയായതാണ്‌. വയറിങ്ങ്‌ ഈ മാസം പൂര്‍ത്തിയാകും.

ആവശ്യത്തിന്‌ ഡോക്ടര്‍മാരില്ലാത്തതാണ്‌ ഐ.പി വാര്‍ഡ്‌ തുറക്കാത്തതിണ്റ്റെ പ്രധാന കാരണം. പ്രതിദിനം ഇരുന്നൂറോളം രോഗികള്‍ എത്തുന്ന ഇവിടെ മൂന്നു ഡോക്ടര്‍മാരുടെ തസ്ഥികകളാണ്‌ ഉള്ളത്‌. എന്നാല്‍ ഇപ്പോള്‍ ഇവിടെയുള്ളത്‌ ഒരു താത്കാലിക ഡോക്ടര്‍ മാത്രമാണ്‌. നിലവിലുള്ള തസ്തികകള്‍ നികത്തുന്നതിന്‌ പുറമെ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചാല്‍ മാത്രമേ ഐ.പി വാര്‍ഡ്‌ ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടൂ. ആശുപത്രിയിലാവശ്യമായ കിടക്കകള്‍ ഉള്‍പ്പടെയുള്ള അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ ഗ്രാമപഞ്ചാത്ത്‌ ഫണ്ട്‌ കണ്ടെത്തണമെന്ന ആരോഗ്യവകുപ്പിണ്റ്റെ നിര്‍ദ്ദേശമാണ്‌ ഐ.പി വാര്‍ഡ്‌ തുറക്കാനുള്ള മറ്റൊരു തടസം.

എന്തായാലും ഐ.പി വാര്‍ഡ്‌ തുറക്കാത്തതില്‍ പ്രദേശവാസികള്‍ക്ക്‌ വ്യാപകമായ പ്രധിഷേധമാണുള്ളത്‌. ഈ ആവശ്യം ഉന്നയിച്ച്‌ നട്ടുകാര്‍ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക്‌ നിവേദനം കൊടുത്തിട്ടുമുണ്ട്‌.

ചാപ്പല്‍ കൂദാശ നടന്നു


പെരുമ്പാവൂറ്‍: പുല്ലുവഴിയില്‍ പുതുക്കിപ്പണിത മാര്‍ ഇഗ്നാത്തിയോസ്‌ തൃതീയണ്റ്റെ പേരിലുള്ള ചാപ്പലിണ്റ്റെ കൂദാശ മാത്യൂസ്‌ മാര്‍ അഫ്രേം നിര്‍വ്വഹിച്ചു. തുടര്‍ന്ന്‌ പ്രദിക്ഷണം നടന്നു.

ഇന്ന്‌ (2.1.209)രാവിലെ എട്ടരയ്ക്ക്‌ കുര്യക്കോസ്‌ മാര്‍ യൌസേബിയോസ്‌ , ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തമാരുടെ കാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന ഉണ്ടാവും. തുടര്‍ന്ന്‌ പ്രസംഗം, പ്രദിക്ഷണം, നേര്‍ച്ചസദ്യ എന്നിവ നടക്കും.

യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറി ഹൃദയാഘാതം മൂലം മരിച്ചു



പെരുമ്പാവൂറ്‍: യൂത്ത്‌ കോണ്‍ഗ്രസ്‌ വെങ്ങോല മണ്ഡലം സെക്രട്ടറി ഹൃദയാഘാതം മൂലം മരിച്ചു.

പോഞ്ഞാശ്ശേരി തുരുത്തുന്‍മേല്‍ പരേതനായ മക്കാരിണ്റ്റെ മകന്‍ അലിയാര്‍ (27) ആണ്‌ മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ 2-ന്‌ ഉറങ്ങിക്കിടക്കുമ്പോഴാണ്‌ സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കബറടക്കം നടത്തി.

അവിവാഹിതനാണ്‌. ഉമ്മ: താച്ചി. സഹോദരങ്ങള്‍: ബഷീര്‍, റഹിം, നസീറ, ഷൈല.

വര്‍ണം കലാസാംസ്കാരിക വേദി സെക്രട്ടറി കൂടിയായിരുന്ന അലിയാരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ യു.ഡി.ഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ഡി.സി.സി പ്രസിഡണ്റ്റ്‌ വി.ജെ പൌലോസ്‌, കെ.പി.സി.സി സെക്രട്ടറി ടി.പി ഹസന്‍, മുന്‍ പെരുമ്പാവൂറ്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.എന്‍.സി മോഹന്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

Friday, January 30, 2009

ബൈക്കിടിച്ച്‌ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു



പെരുമ്പാവൂറ്‍: ബൈക്കിടിച്ച്‌ ചികിത്സയിലായിരുന്ന സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. പുല്ലുവഴി കല്ലറമാലില്‍ കുട്ടപ്പന്‍(60) ആണ്‌ മരിച്ചത്‌. ഈ മാസം 27-നായിരുന്നു സംഭവം. ഇന്നലെ രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. സംസ്കാരം നടത്തി. ഭാര്യ: കുട്ടി. മകന്‍: പ്രകാശ്‌. മരുമകള്‍: ജയശ്രീ.

അമ്പതുപവനും രണ്ടര ലക്ഷം രൂപയും മോഷ്ടിച്ച സംഭവം അന്വേഷിയ്ക്കുന്നതില്‍ അലംഭാവമെന്ന്‌ ആക്ഷേപം

29.01.2009
പെരുമ്പാവൂറ്‍: അമ്പതു പവനും രണ്ടര ലക്ഷം രൂപയും മോഷ്ടിച്ച സംഭവത്തെ പറ്റി അന്വേഷിയ്ക്കുന്നതില്‍ പോലീസ്‌ അലംഭാവം കാട്ടുന്നതായി ആക്ഷേപം. സംഭവം നടന്നിട്ട്‌ ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
പുല്ലുവഴി ഓവുങ്ങമാലില്‍ ജോണച്ചണ്റ്റെ വീട്ടില്‍ നിന്നാണ്‌ കഴിഞ്ഞ വര്‍ഷം ജനുവരി 29-ന്‌ പണവും ആഭരണവും മോഷണം പോയത്‌. വീട്ടുകാര്‍ പുല്ലുവഴി പള്ളിയിലെ തിരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയ നേരത്തായിരുന്നു മോഷണം. വൈകിട്ട്‌ അഞ്ചിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തായിരുന്നു ഇത്‌. മുന്‍വാതില്‍ കമ്പിപ്പാര കൊണ്ട്‌ തിക്കിത്തുറന്ന്‌ അകത്തുകടന്ന ശേഷമായിരുന്നു മോഷണം. അന്നത്തെ ഡിവൈ.എസ്‌.പി കെ.ജെ സ്കറിയായുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എ.ആര്‍ ക്യാമ്പില്‍ നിന്ന്‌ പോലീസ്‌ നായയെ കൊണ്ടുവന്ന്‌ പരിശോധിപ്പിച്ചിരുന്നു. . എന്നാല്‍ കേസിനു തുമ്പുണ്ടാക്കുന്നതില്‍ പോലീസ്‌ പരാജയപ്പെട്ടു.
ഇതേ തുടര്‍ന്ന്‌ ജോണച്ചന്‍ റൂറല്‍ എസ്‌.പി യ്ക്ക്‌ പരാതി കൊടുത്തു. അതോടെ ലോക്കല്‍ പോലീസ്‌ കേസന്വേഷണത്തില്‍ കൂടുതല്‍ ഉദാസീനത പ്രകടിപ്പിയ്ക്കുകയായിരുന്നുവെന്ന്‌ ജോണച്ചന്‍ പറയുന്നു. പുല്ലുവഴിയില്‍ നടന്ന ഈ മോഷണത്തിന്‌ മുമ്പും പിമ്പുമായി ചെറുതും വലുതുമായ നിരവധി മോഷണങ്ങള്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട മോഷ്ടാക്കളെ പിടികൂടാനും പോലീസിനായിട്ടില്ല

ബൈക്ക്‌ മുട്ടി മരിച്ചു

27.o1.09
പെരുമ്പാവൂറ്‍: ബൈക്ക്‌ മുട്ടി വഴിയാത്രക്കാരനായ വൃദ്ധന്‍ മരിച്ചു. വളയന്‍ചിറങ്ങര കണിയാങ്കുടി പാപ്പുകുഞ്ഞ്‌ (70) ആണ്‌ മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌ വാരിക്കാടാണ്‌ സംഭവം. കോലഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കപ്രിക്കാട്‌ ടൂറിസം സ്പോട്ടിലെ യാത്രാബോട്ടിണ്റ്റെ എഞ്ചിന്‍ മോഷ്ടിച്ച നാലംഗ സംഘം പിടിയില്‍



27.01.2009

പെരുമ്പാവൂറ്‍: കോടനാട്‌ കപ്രക്കാട്‌ ടൂറിസം സ്പോട്ടിലെ വിനോദയാത്രാബോട്ടിണ്റ്റെ എഞ്ചിന്‍ മോഷ്ടിച്ച നാലംഗസംഘം പോലീസ്‌ പിടിയില്‍.

കോടനാട്‌ പനങ്കുരുതോട്ടം സ്വദേശികളായ മംഗലത്ത്‌ വീട്ടില്‍ ഷാജി (37), പാറയ്ക്കല്‍ വീട്ടില്‍ ലിബിന്‍ (24), നടുക്കുടി വീട്ടില്‍ വിനോദ്‌ (30), ചുങ്ങനാട്ടില്‍ വീട്ടില്‍ സുജിത്‌ (27) എന്നിവരാണ്‌ പിടിയിലായത്‌. കഴിഞ്ഞ ഒക്ടോബര്‍ 27-നാണ്‌ ബോട്ടില്‍ നിന്ന്‌ ഇവര്‍ എഞ്ചിന്‍ അഴിച്ചെടുത്തത്‌. പറവൂറ്‍ കെടാമംഗലം പോണക്കര വീട്ടില്‍ ഗോപിയുടെ വിട്ടില്‍ നിന്ന്‌ പോലീസ്‌ ഈ എഞ്ചിന്‍ കണ്ടെത്തി.

കെടാമംഗലത്തുള്ള വള്ളക്കാര്‍ക്ക്‌ എഞ്ചിന്‍ വില്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ 40 എച്ച്‌.പിയുടെ എഞ്ചിന്‍ അവര്‍ക്ക്‌ ആവശ്യമില്ലെന്ന്‌ വന്നതോടെ ഗോപിയുടെ വീട്ടില്‍ ഇത്‌ സൂക്ഷിയ്ക്കാന്‍ ഏല്‍പിച്ച്‌ സംഘം മടങ്ങുകയായിരുന്നു. ഇത്‌ മോഷണ വസ്തുവാണെന്ന്‌ പോലീസ്‌ എത്തുമ്പോഴാണ്‌ ഗോപി അറിയുന്നത്‌.

കപ്രിക്കാട്‌ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ച ഏറുമാടങ്ങളും ഇരിപ്പടങ്ങളും ഒരു മാസം മുമ്പ്‌ നശിപ്പിച്ചിരുന്നു. ഇതിനു പിന്നിലും ഇതേ സംഘമാണെന്ന്‌ പോലീസ്‌ പറഞ്ഞു.

സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിമുട്ടി രണ്ടുപേര്‍ മരിച്ചു

25.01.2009
പെരുമ്പാവൂറ്‍: എ.എം റോഡില്‍ സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിമുട്ടി രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക്‌ പരുക്ക്‌.
ഓട്ടോ ഡ്രൈവറായ കിഴക്കേഅയ്മുറി കണ്ടമാലില്‍ പൌലോസിണ്റ്റെ മകന്‍ എല്‍ദോസ്‌ (28), യാത്രക്കാരനായ മൂവാറ്റുപുഴ കാരിമറ്റം മംഗലത്ത്‌ വീട്ടില്‍ കുര്യാക്കോസ്‌ (52) എന്നിവരാണ്‌ മരിച്ചത്‌. കുര്യാക്കോസിണ്റ്റെ പരുക്കേറ്റ ഭാര്യ അമ്മിണി (45), മക്കള്‍ എല്‍ദോസ്‌ (18),മാര്‍ട്ടിന്‍ (15) എന്നിവരെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അമ്മിണിയുടെ നില ഗുരുതരമാണ്‌.
ഇന്നലെ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ കുറുപ്പംപടി പള്ളിക്കവലയ്ക്ക്‌ കിഴക്കുള്ള കനാലിനടുത്താണ്‌ അപകടം. അമ്മിണിയുടെ പിതാവ്‌ മാത്യു കഴിഞ്ഞ ആഴ്ച മരിച്ചതിനെ തുടര്‍ന്ന്‌ പള്ളിയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനാണ്‌ കുര്യാക്കോസും കുടുംബവും ഇന്നലെ എത്തിയത്‌. അമ്മിണിയുടെ ചുണ്ടക്കുഴിയിലെ ചിറയ്ക്കല്‍ വീട്ടില്‍ നിന്നും മൂവാറ്റുപുഴയ്ക്ക്‌ പോകാനായി ഓട്ടോയില്‍ ബസ്‌ സ്റ്റോപ്പിലേയ്ക്ക്‌ വരുംമ്പോഴാണ്‌ അപകടം. ആലുവ തട്ടേക്കാട്‌ റൂട്ടില്‍ ഓടുന്ന ശ്രീജയലക്ഷ്മി എന്ന ബസ്‌ ആപ്പേ ഓട്ടോറിക്ഷയിലാണ്‌ മുട്ടിയത്‌.
വര്‍ഷങ്ങളായി ഓട്ടോ ഓടിച്ച്‌ പഠനവും ഉപജീവനവും നിര്‍വഹിയ്ക്കുന്ന എല്‍ദോസ്‌ മാസ്റ്റര്‍ ബിരുദധാരിയാണ്‌. കൂടാതെ എം.ബി.എ വിദ്യാര്‍ത്ഥിയുമായിരുന്നു. കുറുപ്പംപടി കളപ്പുരയ്ക്കല്‍ കുടുംബാംഗം മേരിയാണ്‌ അമ്മ. ഏക സഹോദരന്‍ ബേസില്‍ (ബാംഗ്ളൂറ്‍). സംസ്കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ കുറുപ്പംപടി സെണ്റ്റ്‌ മേരിസ്‌ കത്തിഡ്രലില്‍.
കുര്യാക്കോസിണ്റ്റെ മൂന്നു മക്കളില്‍ രണ്ടുപേരും ഓട്ടോയിലുണ്ടായിരുന്നു. പരുക്കേറ്റ എല്‍ദോസ്‌ ആയവന എസ്‌.എച്ച്‌.എസില്‍ പ്ളസ്ടുവിനും മാര്‍ട്ടിന്‍ രണ്ടാറ്റിന്‍കര സെണ്റ്റ്‌ മൈക്കിള്‍സ്‌ സ്കൂളില്‍ ആറാം ക്ളാസിലും പഠിയ്ക്കുന്നു. ആയവന സ്കൂളിലെ പത്താം ക്ളാസ്‌ വിദ്യാര്‍ത്ഥിയാണ്‌ മാത്യൂസ്‌. കുര്യാക്കോസിണ്റ്റെ സംസ്കാരം പിന്നീട്‌.

പ്രാദേശിക ചാനല്‍ സംഘത്തിനു നേരെ ബി.ജെ. പി നേതാവിണ്റ്റെ കയ്യേറ്റം

21.01.2009
പെരുമ്പാവൂറ്‍: അനധികൃത പാടം നികത്തല്‍ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ പ്രാദേശിക ചാനല്‍ സംഘത്തിനു നേരെ ബി.ജെ.പി സംസ്ഥാനനേതാവിണ്റ്റെ കയ്യേറ്റം. ക്യാമറ പിടിച്ചുവാങ്ങിയ നേതാവ്‌ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു.
വെങ്ങോല ഗ്രാമപഞ്ചായത്തിലെ ചെമ്പറക്കി തൈക്കാവ്‌ കവലയ്ക്കടുത്തുള്ള പാടം നികത്തുന്നത്‌ റിപ്പോര്‍ട്ട്‌ ചെയ്യാനാണ്‌ പെരുമ്പാവൂരിലെ ഒരു പ്രാദേശിക ചാനല്‍ സംഘം ഇന്നലെ വൈകിട്ട്‌ ഇവിടെ എത്തിയത്‌. നികത്തിയ പാടത്തിണ്റ്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിന്നിടയില്‍ സമീപവാസിയായ ബി.ജെ.പി നേതാവ്‌ ഓടിയെത്തി ക്യാമറാമാന്‍ കാസിമിനെ ആക്രമിയ്ക്കുകയായിരുന്നു. ഒപ്പം അസഭ്യവാക്കുകള്‍ വിളിക്കുകയും ക്യാമറ പിടിച്ചുവാങ്ങുകയും ചെയ്തു.
കാസിമും അസിസ്റ്റണ്റ്റ്‌ ക്യാമറാമാന്‍ മജീദും ബന്ധപ്പെട്ടതിനെ തുടര്‍ന്ന്‌ മലയിടംതുരുത്ത്‌ എസ്‌.ഐ മാത്യു ജോര്‍ജും സംഘവും സ്ഥലത്ത്‌ എത്തി. ഇതേ തുടര്‍ന്ന്‌ നേതാവിനെ പെരുമ്പാവൂറ്‍ ഡിവൈ.എസ്‌.പി എന്‍ ശിവദാസ്‌ സ്റ്റേഷനിലേയ്ക്ക്‌ വിളിച്ചുവരുത്തി. പാടം മണ്ണിട്ടു നികത്തുന്നവരുടെ വാഹനത്തിലായിരുന്നു ഇദ്ദേഹം സ്റ്റേഷനിലെത്തിയത്‌ . ഈ നേതാവിണ്റ്റെ ഒത്താശയോടെയാണ്‌ പാടം നികത്തല്‍ എന്നതിണ്റ്റെ പ്രധാന തെളിവായി ഇത്‌ ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. പാടം നികത്തലിനെതിരെ നാട്ടുകാര്‍ക്ക്‌ കടുത്ത പ്രതിഷേധമുണ്ട്‌.. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടന്ന കയ്യേറ്റത്തിനെതിരെയും പ്രതിഷേധം വ്യാപകമാണ്‌.

സ്കൂള്‍ കിണറ്റില്‍ നായയുടെ ജഡം: സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന്‌ നഗരസഭ

19.01.2009
പെരുമ്പാവൂറ്‍: ആയിരത്തിലേറെ കുട്ടികള്‍ പഠിയ്ക്കുന്ന സര്‍ക്കാര്‍ ഗേള്‍സ്‌ ഹയര്‍ സെക്കണ്റ്ററി സ്കൂളിലെ കിണറ്റില്‍ തെരുവ്‌ നായയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട്‌ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന്‌ നഗരസഭ.
ഈ സ്കൂളിലെ കുടിവെള്ളത്തിന്‌ ഉപയോഗിയ്ക്കുന്ന കിണറ്റില്‍ വെള്ളിയാഴ്ചയാണ്‌ ജഡം കണ്ടത്‌. വിവരം ശ്രദ്ധയില്‍പെട്ടിട്ടും പട്ടിയുടെ ജഡം എടുത്തുമാറ്റാന്‍ സ്കൂള്‍ അധികൃതര്‍ക്കായില്ലെന്ന്‌ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.കെ ഐഷാ ബീവി ടീച്ചര്‍ പത്രക്കുറിപ്പില്‍ ആരോപിച്ചു. നഗരസഭയേയും വിവരം അറിയിച്ചില്ല. നാട്ടുകാരാണ്‌ തങ്ങളെ വിവരം അറിയിച്ചത്‌. സംഭവം അറിഞ്ഞപ്പോള്‍ തന്നെ പട്ടിയുടെ അഴുകിയ ജഡം മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.പി ഹസന്‍, ആരോഗ്യവിഭാഗം സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ എസ്‌.ഷറഫ്‌, കൌണ്‍സിലര്‍ സി.കെ അബ്ദുള്ള, എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ്‌ പുറത്തെടുത്ത്‌ പോസ്റ്റ്‌ മോര്‍ട്ടത്തിനായി മണ്ണുത്തിയിലേയ്ക്ക്‌ കൊണ്ടുപോയത്‌.
സ്കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ്‌ കാട്ടിയതെന്നും ഇതിനെതിരെ വിദ്യാഭ്യാസ വകുപ്പിനോട്‌ കര്‍ശനനടപടി കൈക്കൊള്ളാന്‍ ആവശ്യപ്പെടുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ കമ്പിവലയിട്ട കിണറ്റില്‍ നായ വീണതില്‍ ദുരൂഹതയുണ്ടെന്നും തങ്ങളെ മനപൂര്‍വ്വം അവഹേളിയ്ക്കുവാന്‍ സംഭവം ഉപയോഗിയ്ക്കുകയായിരുന്നുവെന്നുമാണ്‌ സ്കൂള്‍ അധികൃതരുടെ ആരോപണം. ജഡം കണ്ടെത്തിയപ്പോള്‍തന്നെ വിവരം സ്കൂള്‍ മൈക്കിലൂടെ അറിയിച്ചു. കിണറ്റിലെ വെള്ളം ഉപയോഗിയ്ക്കുന്നത്‌ വിലക്കുകയും ചെയ്തു. നായയെ പുറത്തെടുക്കാനായി തൊഴിലാളികള്‍ക്ക്‌500 രൂപ നല്‍കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അവര്‍ നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചത്‌ നഗരസഭ തടയുകയായിരുന്നുവെന്ന്‌ സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
സസ്യമാര്‍ക്കറ്റ്‌ കോംപ്ളക്സിണ്റ്റെ ഉദ്ഘാടനത്തിന്‌ സ്കൂള്‍ ബാണ്റ്റുസംഘത്തെ അയക്കാത്തതിണ്റ്റെ പക പോക്കലാണ്‌ നായ സംഭവമെന്ന്‌ സ്കൂള്‍ അധികൃതര്‍ പറയുന്നു. പരീക്ഷ അടുത്തതിനാലാണ്‌ സംഘത്തെ അയയ്ക്കാത്തത്‌. ഇതിനെതിരെ അധ്യാപകരോട്‌ മോശമായി ചില നേതാക്കള്‍ പെരുമാറിയിരുന്നു. നായയെ കണ്ടതിനെ തുടര്‍ന്ന്‌ ഇവര്‍ തന്നെ സ്കൂള്‍വളപ്പില്‍ വച്ചും മോശമായി പെരുമാറിയതായി ഹെഡ്മാസ്റ്റര്‍ മംഗളത്തോട്‌ പറഞ്ഞു. സ്കൂള്‍ വളപ്പില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടിച്ചെടുത്ത്‌ മാറ്റുന്നതിന്നായി പലവട്ടം നഗരസഭയില്‍ പരാതി കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഈക്കാര്യങ്ങളൊക്കെ ഇന്നലെ ചേര്‍ന്ന പി.ടി.എ എക്സിക്യുട്ടീവില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്‌.

സ്കൂള്‍ കിണറ്റില്‍ നായയുടെ ജഡം കണ്ട സംഭവം വിവാദമാകുന്നു

18.01.2009
പെരുമ്പാവൂറ്‍: സര്‍ക്കാര്‍ ഗേള്‍സ്‌ ഹയര്‍ സെക്കണ്റ്ററി സ്കൂളിലെ കിണറ്റില്‍ തെരുവ്‌ നായയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവം വിവാദത്തിലേയ്ക്ക്‌. കമ്പിവലയിട്ട കിണറ്റില്‍ നായ വീണതില്‍ ദുരൂഹതയുണ്ടെന്നും തങ്ങളെ മനപൂര്‍വ്വം അവഹേളിയ്ക്കുവാന്‍ സംഭവം ഉപയോഗിയ്ക്കുകയായിരുന്നുവെന്നുമാണ്‌ സ്കൂള്‍ അധികൃതരുടെ ആരോപണം.
ആയിരത്തോളം കുട്ടികള്‍ പഠിയ്ക്കുന്ന ഈ സ്കൂളിലെ കുടിവെള്ളത്തിന്‌ ഉപയോഗിയ്ക്കുന്ന കിണറ്റില്‍ വെള്ളിയാഴ്ചയാണ്‌ ജഡം കണ്ടത്‌. പട്ടിയുടെ അഴുകിയ ജഡം മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.പി ഹസന്‍, ആരോഗ്യവിഭാഗം സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ എസ്‌.ഷറഫ്‌, കൌണ്‍സിലര്‍ സി.കെ അബ്ദുള്ള, സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ഇ നൌഷാദ്‌ എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ്‌ പുറത്തെടുത്ത്‌ പോസ്റ്റ്‌ മോര്‍ട്ടത്തിനായി മണ്ണുത്തിയിലേയ്ക്ക്‌ കൊണ്ടുപോയത്‌. വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നായിരുന്നു ആക്ഷേപം. കെ.ഇ നൌഷാദ്‌ വിദ്യാഭ്യാസ മന്ത്രിയ്ക്ക്‌ ഇതുസംബന്ധിച്ച്‌ ഫാക്സ്‌ അയയ്ക്കുകയും ചെയ്തു.
എന്നാല്‍ ജഡം കണ്ടെത്തിയപ്പോള്‍തന്നെ കിണറ്റിലെ വെള്ളം ഉപയോഗിയ്ക്കുന്നത്‌ വിലക്കിയതായി ഹെഡ്മാസ്റ്റര്‍ പറയുന്നു. തൊട്ടടുത്ത ദിവസം തന്നെ നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചത്‌ നഗരസഭ തടയുകയും ചെയ്തു. സസ്യമാര്‍ക്കറ്റ്‌ കോംപ്ളക്സിണ്റ്റെ ഉദ്ഘാടനത്തിന്‌ സ്കൂള്‍ ബാണ്റ്റുസംഘത്തെ അയക്കാത്തതിണ്റ്റെ പക പോക്കലാണ്‌ നായ സംഭവമെന്ന്‌ സ്കൂള്‍ അധികൃതര്‍ പറയുന്നു. പരീക്ഷ അടുത്തതിനാലാണ്‌ സംഘത്തെ അയയ്ക്കാത്തത്‌. ഇതിനെതിരെ അധ്യാപകരോട്‌ മോശമായി ചില നേതാക്കള്‍ പെരുമാറിയിരുന്നു. നായയെ കണ്ടതിനെ തുടര്‍ന്ന്‌ ഇവര്‍ തന്നെ സ്കൂള്‍വളപ്പില്‍ വച്ചും മോശമായി പെരുമാറിയതായി ഹെഡ്മാസ്റ്റര്‍ മംഗളത്തോട്‌ പറഞ്ഞു. സ്കൂള്‍ വളപ്പില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടിച്ചെടുത്ത്‌ മാറ്റുന്നതിന്നായി പലവട്ടം നഗരസഭയില്‍ പരാതി കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികളേറുന്നു; പെരുമ്പാവൂരില്‍ വീണ്ടും മലേറിയ

17.01.2009
പെരുമ്പാവൂറ്‍: അന്യസംസ്ഥാന തൊഴിലാളികള്‍ അനുദിനം പെരുകുമ്പോള്‍, കേരളത്തില്‍ നിന്ന്‌ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട മലേറിയ വീണ്ടും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. ഈ വര്‍ഷം ജില്ലയില്‍ റിപ്പോര്‍ട്ട്‌ ചെയ്ത ആദ്യ കേസാണ്‌ ഇത്‌.
ഒറീസയില്‍ നിന്ന്‌ കേരളത്തിലേയ്ക്ക്‌ ചേക്കേറി പാറമടകളില്‍ ജോലിചെയ്യുന്ന ദമ്പതിമാരുടെ മകള്‍ ഒഹിമ (11) യ്ക്കാണ്‌ മലേറിയ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്‌. ഒഹിമയുടെ കുടുംബം രായമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ വാടകകയ്ക്ക്‌ താമസിക്കുകയാണ്‌. രോഗം ബാധിച്ച ബാലികയെ കുന്നത്തുനാട്‌ താലൂക്ക്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്സ്‌ ആശുപത്രിയില്‍ നാലുദിവസം മുമ്പാണ്‌ എത്തിച്ചത്‌. അവിടെ നിന്ന്‌ കളമശ്ശേരിയിലെ സഹകരണ മെഡിക്കല്‍ കോളജിലേയ്ക്ക്‌ റഫര്‍ ചെയ്തു. ഇവിടെ വച്ചാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഗുരുതരാവസ്ഥയിലായിരുന്നിട്ടും ഈ കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ നിന്ന്‌ വാടകവീട്ടിലേയ്ക്ക്‌ തന്നെ മാറ്റിയിരിയ്ക്കുകയാണ്‌.
ദേശീയ പദ്ധതതിയായ മലേറിയ ഇറാഡിക്കേഷന്‍ പ്രോഗ്രാമിലൂടെ കേരളത്തില്‍ നിന്ന്‌ നിര്‍മ്മാര്‍ജ്ജനം ചെയ്ത രോഗമാണ്‌ മലേറിയ. എന്നാലും കഴിഞ്ഞ കുറേവര്‍ഷങ്ങളായി ജില്ലയില്‍ പ്രതിവര്‍ഷം നാലോ അഞ്ചോ മലേറിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം രായമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്ന്‌ മാത്രം രണ്ടു രോഗബാധിതരെ കണ്ടെത്തിയിരുന്നു. പ്ളൈവുഡ്‌ വ്യവസായം ഏറെയുള്ള ഇവിടെ രോഗം എത്തിയ്ക്കുന്നത്‌ അന്യസംസ്ഥാന തൊഴിലാളികളാണ്‌. മുന്‍വര്‍ഷം രോഗം കണ്ടെത്തിയതും അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ്‌. തിരിച്ചറിഞ്ഞ്‌ ചികിത്സിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവഹാനി സംഭവിയ്ക്കാവുന്ന പകര്‍ച്ചവ്യാധിയാണ്‌ മലേറിയ. രോഗം പരത്തുന്ന അനോഫിലസ്‌ കൊതുകുകള്‍ കേരളത്തില്‍ സാധാരണമല്ലാത്തതിനാലാണ്‌ രോഗം അതിവേഗം പടര്‍ന്നുപിടിയ്ക്കാത്തത്‌. മലേറിയ റിപ്പോര്‍ട്ട്‌ ചെയ്താല്‍ മൂന്നുദിവസത്തിനകം രോഗമുള്ള വീട്ടിലെ മറ്റ്‌ അംഗങ്ങളുടേയും പന്ത്രണ്ട്‌ ദിവസത്തിനകം സമീപവാസികളുടേയും രക്തപരിശേധന നടത്തി രോഗപ്രതിരോധ നടപടികള്‍ സ്വീകരിയ്ക്കണമെന്നാണ്‌ ആരോഗ്യവകുപ്പിണ്റ്റെ നിര്‍ദ്ദേശം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മലേറിയയ്ക്കുള്ള മരുന്ന്‌ സൊജന്യമായി നല്‍കുകയും ചെയ്യും.
എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിദ്യാഭ്യാസത്തിണ്റ്റെ അപര്യാപ്തതയും വൃത്തിഹീനമായ ജീവിതചുറ്റുപാടുകളും പ്രതിരോധ നടപടികള്‍ക്ക്‌ തടസമാണ്‌. ഗുരുതരമായി രോഗം ബാധിച്ച ഒഹിമ ആശുപത്രി വിട്ടത്‌ പരിസരവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്‌.

Tuesday, January 13, 2009

പ്രകാശനം ചെയ്തു

13.1.2009
പെരുമ്പാവൂറ്‍: കോതമംഗലം നങ്ങേലില്‍ ആയുര്‍വേദ മെഡിയ്ക്കല്‍ കോളജ്‌ മാഗസിന്‍ താക്കോല്‍ എല്‍ദോ മാര്‍ ബസേലിയോസ്‌ കോളജ്‌ പ്രിന്‍സിപ്പാള്‍ പ്രൊഫ.ബേബി എം വര്‍ഗീസ്‌ പ്രകാശനം ചെയ്തു. മാനേജിംഗ്‌ ഡയറക്ടര്‍ ഡോ.വിജയന്‍ നങ്ങേലില്‍, പ്രിന്‍സിപ്പാള്‍ ഡോ.ആര്‍.വി.കെ വര്‍മ്മ, ഡോ.രവി നാരായണ കുമാര്‍, ഡോ.സുജന ബാലന്‍, ഡോ.സജി ശ്രീധര്‍, ശ്രീദര്‍ശന്‍, ടോണി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.

ക്ഷേത്രങ്ങളില്‍ മകരസംക്രാന്തി മഹോത്സവം ഇന്നും നാളെയും

13.1.2009
പെരുമ്പാവൂറ്‍: മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ മകരസംക്രാന്തി മഹോത്സവം ഇന്നും നാളെയുമായി ആഘോഷിയ്ക്കും. ചെറുകുന്നം ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തില്‍ വൈകിട്ട്‌ 7.30മുതല്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടക്കും. നാളെ ക്ഷേത്രം തന്ത്രി ഇഞ്ചൂറ്‍ ഇല്ലത്ത്‌ നാരായണന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി ശ്രീകൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ പ്രത്യേക പൂജകള്‍ നടക്കും.വൈകിട്ട 6-ന്‌ ദീപാരാധന, 7-ന്‌ താലപ്പൊലി, 9-ന്‌ ഭക്തി ഗാന സുധ എന്നിവയുണ്ടാകും. മേയ്ക്കപ്പാല അരുവപ്പാറ കുളക്കുന്നേല്‍ ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തില്‍ നാളെ മകരവിളക്ക്‌ മഹോത്സവം നടക്കും. രാവിലെ 5.30-ന്‌ മകരസംക്രമം, 9-ന്‌ പന്തീരാഴി പൂജ, 12.30-ന്‌ അന്നദാനം, വൈകിട്ട്‌ 7-ന്‌ താലപ്പൊലി ഘോഷയാത്ര എന്നിവയ്ക്ക്‌ പുറമെ വള്ളുവനാട്‌ ബ്രഹ്മയുടെ കരിങ്കുട്ടി എന്ന നാടകവുമുണ്ടാകും. 15-ന്‌ പുനപ്രതിഷ്ഠാ ദിനത്തോട്‌ അനുബന്ധിച്ച്‌ പ്രത്യേകചടങ്ങുകള്‍ നടക്കും. പെരുമ്പാവൂറ്‍ ആല്‍പാറ ക്ഷേത്രത്തില്‍ മകരവിളക്ക്‌ ദിനത്തില്‍ ഗണപതിഹോമം, ദീപക്കാഴ്ച, കളമെഴുത്തും പാട്ട്‌ എന്നിവയുണ്ടാകും.

മണ്ണൂറ്‍ സെണ്റ്റ്‌ ജോര്‍ജ്‌ പള്ളിയില്‍ പെരുന്നാള്‍ ഇന്നും നാളെയും

13.1.2009
പെരുമ്പാവൂറ്‍: മണ്ണൂറ്‍ സെണ്റ്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ തൊണ്ണൂറ്റിയാറാമത്‌ പ്രതിഷ്ഠാ പെരുന്നാള്‍ ഇന്നും നാളെയും നടക്കും. കുര്യക്കോസ്‌ മാര്‍ ക്ളീമ്മിസ്‌ മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിയ്ക്കും. ഇന്ന്‌ രാവിലെ ‌ വി.കുര്‍ബാനയും രാത്രി ‌ കരിമരുന്ന്‌ പ്രയോഗവും ഉണ്ട്‌. നാളെ രാവിലെ ‌ വി.അഞ്ചിന്‍മേല്‍ കുര്‍ബാന നടക്കും. തുടര്‍ന്ന്‌ പ്രദിക്ഷണം, ആശിര്‍വാദം, നേര്‍ച്ചസദ്യ എന്നിവയുണ്ടാകും.

ഓര്‍മ്മപെരുന്നാള്‍

13.1.2009
പെരുമ്പാവൂറ്‍: വെങ്ങോല ബത്സാദ യല്‍ദോ മോര്‍ ബസേലിയോസ്‌ ചാപ്പലില്‍ ഓര്‍മ്മപെരുന്നാളിന്‌ ഫാ.ഡോ.എ.പി ജോര്‍ജ്‌ കൊടിയേറ്റി. ഡോ.എബ്രഹാം മോര്‍ സേവേറിയോസ്‌ ,ഫാ.യേശുദാസ്‌ എന്നിവര്‍ വി.കുര്‍ബാന അര്‍പ്പിച്ചു.

ശിലാസ്ഥാപനം

12..2009
പെരുമ്പാവൂറ്‍: അയ്മുറി ചേലാട്ട്‌ ശ്രീമൂകാംബിക ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിയ്ക്കുന്ന ഊട്ടുപുരയുടെ ശിലാസ്ഥാപനം തന്ത്രി നരമംഗലത്ത്‌ ചെറിയ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്‌ നിര്‍വഹിച്ചു. മേല്‍ശാന്തി രാധാകൃഷ്ണന്‍ നമ്പൂതിരി, എന്‍ കരുണാകരന്‍, പി.എന്‍ രാജന്‍, വി.പി മണികണ്ഠന്‍, പി.ടി രാജന്‍, രാധാ മാധവന്‍, ഭാര്‍ഗവി രാജന്‍ എന്നിവര്‍ പങ്കെടുത്തു.

സ്വീകരണം നല്‍കും

12.1.2009
പെരുമ്പാവൂറ്‍: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്‌ സി.കെ അബ്ദുള്‍ റഹീമിന്‌ നാളെ വൈ.എം.സി.എ ഹാളില്‍ സ്വീകരണം നല്‍കും. വൈകിട്ട്‌ 5-ന്‌ ഹൈക്കോടതി മുന്‍ ചീഫ്‌ ജസ്റ്റീസ്‌ എം.എം പരീതു പിള്ള ഉദ്ഘാടനം ചെയ്യും.

Sunday, January 11, 2009

എല്‍.ഡി. എഫ്‌ സര്‍ക്കാരിനെതിരെയുള്ള വികാരം തെരെഞ്ഞെടുപ്പില്‍ പ്രതിഫലിയ്ക്കുമെന്ന്‌ ഓര്‍ത്തഡോക്സ്‌ പക്ഷം

11.1.2009
പെരുമ്പാവൂറ്‍: തങ്ങള്‍ക്കെതിരെ പക്ഷപാതപരമായി പെരുമാറുന്നതിണ്റ്റെ പ്രത്യാഘാതം വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന്‌ ഓര്‍ത്തഡോക്സ്‌ സഭ. മലങ്കര ഓര്‍ത്തഡോക്സ്‌ സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗമായിരുന്ന ടി.എം വര്‍ഗീസിണ്റ്റെ അനുസ്മരണയോഗത്തിലാണ്‌ സഭാ നേതൃത്വം തങ്ങളുടെ നിലപാട്‌ വ്യക്തമാക്കിയത്‌. സഭയ്ക്ക്‌ യാതൊരു രാഷ്ട്രീയ ചായ്‌വുമില്ല. എന്നാല്‍ തങ്ങളെ നിരന്തരം ഉപദ്രവിയ്ക്കുന്ന സമീപനം അംഗീകരിയ്ക്കാനാവില്ല.
ഈ മാസം 25,26 തീയതികളില്‍ നടക്കുന്ന തൃക്കുന്നത്ത്‌ പെരുന്നാളിന്‌ പാത്രിയാര്‍ക്കീസ്‌ പക്ഷം പങ്കെടുക്കുന്നത്‌ തടയുമെന്ന്‌ യോഗത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ എടുത്തു. മലങ്കര സഭയുടെ പൊതുസ്വത്തായി 1880-ല്‍ സ്ഥാപിച്ച ആലുവ തൃക്കുന്നത്ത്‌ സെമിനാരിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ പക്ഷപാതപരമായി പ്രവര്‍ത്തിയ്ക്കുകയാണെന്നാണ്‌ ഓര്‍ത്തഡോക്സ്‌ പക്ഷത്തിണ്റ്റെ ആരോപണം. 1912-ല്‍ കക്ഷി ഭിന്നതകളെ തുടര്‍ന്നാണ്‌ സെമിനാരി പാത്രിയാര്‍ക്കീസ്‌ പക്ഷത്തിണ്റ്റെ നിയന്ത്രണത്തിലായത്‌. എന്നാല്‍ 1958-ല്‍ അവര്‍ക്കെതിരെ സുപ്രീംകോടതി വിധിയുണ്ടായി. ഇതേതുടര്‍ന്ന്‌ പാത്രിയാര്‍ക്കീസ്‌ പക്ഷം സമാധാനത്തിന്‌ തയ്യാറായി. പക്ഷെ അവര്‍ തന്നെ അത്‌ ലംഘിച്ചു. പിന്നീട്‌ സെമിനാരി അന്തരീക്ഷം സംഘര്‍ഷഭരിതമാണ്‌. എന്നാല്‍ ജില്ലാ കളക്ടര്‍ ഒരു പക്ഷത്തിനോട്‌ കൂറുകാട്ടുന്ന സമീപനമാണ്‌ പുലര്‍ത്തിപ്പോന്നത്‌. ഇതേ തുടര്‍ന്ന്‌ 2005-ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടാക്കിയ കരാറും എതിര്‍പക്ഷം ലംഘിയ്ക്കുകയാണ്‌. ഇരുകക്ഷികളും ജില്ലാകളക്ടറും ആലുവ പോലീസ്‌ സൂപ്രണ്ടും ഒപ്പുവച്ച രേഖയാണിതെന്നും യോഗം ചൂണ്ടിക്കാട്ടി.
മലങ്കര വര്‍ഗീസ്‌ ദാരുണമായി കൊലചെയ്യപ്പെട്ട്‌ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വാടക കൊലയാളികളാണ്‌ കൃത്യം നടത്തിയതെന്ന സൂചനകള്‍ ഉണ്ടായിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു.. കേരള ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തതിനെതുടര്‍ന്ന്‌ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. എന്നിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്‌. വര്‍ഗീസ്‌ വധവുമായി ബന്ധപ്പെട്ട പ്രതികളെ ആള്‍ബലവും സ്വാധീനവും ഉപയോഗിച്ച്‌ എക്കാലവും രക്ഷപ്പെടുത്താനാവില്ലെന്ന്‌ യോഗം വിലയിരുത്തി.
പരിശുദ്ധ കതോലിക്ക മോര്‍ ആണ്റ്റ്‌ മോര്‍ ബസേലിയോസ്‌ മാര്‍ത്തോമ ദിദിമോസ്‌ പ്രഥമന്‍ , നിയുക്ത കാതോലിക്ക പൌലോസ്‌ മാര്‍ മിലിത്തിയോസ്‌, സഭാ സെക്രട്ടറി ഡോ.ജോര്‍ജ്‌ ജോസഫ്‌, മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, സഖറിയാസ്‌ മാര്‍ അന്തോണിയോസ്‌, ഫാ.ഡോ.ജോണ്‍സ്‌ അബ്രഹം കോനാട്ട്‌, ഫാ.ഏല്യാസ്‌ ചെറുകാട്‌, ഫാ.മത്തായി ഇടയനാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Wednesday, January 7, 2009

മദ്യപിയ്ക്കാന്‍ പണം നല്‍കിയില്ല: പോണ്ടിച്ചേരിയില്‍ മലയാളി വിദ്യാര്‍ത്ഥിയ്ക്ക്‌ ക്രൂരപീഡനം



മംഗളം/7.1.2009

പെരുമ്പാവൂറ്‍: പുതുവത്സരാഘോഷത്തിന്‌ മദ്യപിയ്ക്കാന്‍ പണം നല്‍കാത്തതിണ്റ്റെ പേരില്‍ പോണ്ടിച്ചേരിയില്‍ സ്വകാര്യ എഞ്ചിനീയറിങ്ങ്‌ കോളേജിലെ മലയാളി വിദ്യാര്‍ത്ഥിയ്ക്ക്‌ ക്രൂര പീഡനം.

പെരുമ്പാവൂരിലെ വ്യാപാരിയായ മംഗലത്ത്‌ കരീമിണ്റ്റെ മകന്‍ എം.എ മാഹിന്‍ഷാ (21) യെ ആണ്‌ പോണ്ടിച്ചേരി കാരയ്ക്കല്‍ ഭാരതീയാര്‍ കോളജ്‌ ഓഫ്‌ എഞ്ചിനീയറിങ്ങ്‌ ആണ്റ്റ്‌ ടെക്നോളജിയിലെ നാലു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്‌ പീഡിപ്പിച്ചത്‌. കഴിഞ്ഞ മാസം 30-നാണ്‌ സംഭവം. ഇതേ കോളജിലെ ബി.ടെക്‌ മെക്കാനിക്കല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മാഹിന്‍ ഫീസ്‌ അടയ്ക്കാനുള്ള പണം ബാങ്കില്‍ നിന്ന്‌ എടുത്തുകൊണ്ടുവരുമ്പോഴാണ്‌ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പണം ആവശ്യപ്പെട്ടത്‌. മാഹിന്‍ പണം നല്‍കാന്‍ തയ്യാറായില്ല.

ഇതേ തുടര്‍ന്ന്‌ അര്‍ജുന്‍, ഇര്‍ഫാന്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നി നാലു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്‌ മാഹിനെ ബൈക്കില്‍ ബലമായി കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഇവര്‍ താമസിയ്ക്കുന്ന വാടക വീട്ടില്‍ വച്ച്‌ മാഹിണ്റ്റെ കൈവെള്ളയിലും നെഞ്ചിലും കത്തിച്ച സിഗററ്റുകൊണ്ട്‌ പൊള്ളിച്ചു. പിന്നെ തേപ്പുപെട്ടി ചൂടാക്കി വയറ്റിലും നെഞ്ചിലും വച്ചു. ഇതിനു പുറമെ ബ്ളേഡുപയോഗിച്ച്‌ ദേഹമാസകലം വരയുകയും ചെയ്തു. ഇതിണ്റ്റെയൊക്കെ പാടുകള്‍ മാഹിണ്റ്റെ ശരീരത്തില്‍ കാണാം. വാടകവീട്ടില്‍ കൊണ്ടുവന്ന്‌ മാഹിണ്റ്റെ വായില്‍ ബലമായി മദ്യം ഒഴിച്ചു കൊടുത്തശേഷമായിരുന്നു അക്രമങ്ങള്‍. പീഡനത്തിനിടയില്‍ ബോധരഹിതനായ മാഹിനെ പീഡിപ്പിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണ്‌ ആശുപത്രിയിലെത്തിച്ചത്‌.

തന്നെ പീഡിപ്പിച്ചതിനെതിരെ മാഹിന്‍ കോളജ്‌ ഡയറക്ടര്‍ക്കും പ്രിന്‍സിപ്പാളിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ വിവരം അറിഞ്ഞ കോളജ്‌ അധികൃതര്‍ വിവരം പുറത്ത്‌ പറയരുതെന്ന്‌ ഭീഷണിപ്പെടുത്തുകയാണ്‌ ചെയ്തതെന്ന്‌ മാഹിണ്റ്റെ ബന്ധുക്കള്‍ പറയുന്നു. വിവരം പുറത്തായാല്‍ കോളജില്‍ നിന്നും ടി.സി നല്‍കില്ലെന്നും കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി. സംഭവം നടന്ന്‌ ആറുദിവസത്തിന്‌ ശേഷം ഞായറാഴ്ച മാഹിന്‍ നാട്ടിലെത്തിയതിനെ തുടര്‍ന്നാണ്‌ സംഭവം പുറംലോകമറിയുന്നത്്‌. മാഹിന്‍ഷാ കോളജില്‍ നിന്ന്‌ ടി.സി വാങ്ങാനായി ഇന്നലെ പോണ്ടിച്ചരിയ്ക്ക്‌ പുറപ്പെട്ടിരിയ്ക്കുകയാണ്‌.