Saturday, November 3, 2007

ജനം ഷൂട്ടിങ്ങാണെന്നു കരുതി; മൂന്നുകിലോ സ്വര്‍ണം തട്ടിയ പ്രതിയെ സി. ഐ ഓടിച്ചുപിടിച്ചു

പെരുമ്പാവൂറ്‍: മൂന്നുകിലോ സ്വര്‍ണ്ണം തട്ടിയ കേസിലെ പ്രതിയെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രണ്ടുകിലോ മീറ്ററോളം ദൂരം ഓടിച്ചുപിടിച്ചു.
പനങ്ങാട്‌ സ്വദേശി മുകേഷി (25) നെയാണ്‌ പെരുമ്പാവൂറ്‍ സി.ഐ കെ.പി ജോസ്‌ സിനിമാ സ്റ്റൈലില്‍ പിടികൂടിയത്‌. കഴിഞ്ഞ ദിവസം ചെങ്ങമനാട്‌ പോലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തിയായ വാപ്പാലശ്ശേരിയില്‍ നിന്നാണ്‌ മുകേഷ്‌ സ്വര്‍ണ്ണം തട്ടിയത്‌. ഒരു കടയില്‍ പണിതീര്‍ത്ത സ്വര്‍ണ്ണം മറ്റൊരു കടയിലേയ്ക്ക്‌ കൊണ്ടുപോകുമ്പോഴായിരുന്നു കവര്‍ച്ച.
ഇന്നലെ ഉച്ചയ്ക്ക്‌ മുകേഷും മറ്റൊരു സുഹൃത്തും ടൌണിലൂടെ ബൈക്കില്‍ പോകുന്നതായി സി.ഐയ്ക്ക്‌ രഹസ്യസന്ദേശം ലഭിച്ചു. ഇതേതുടര്‍ന്ന്‌ എം.സി റോഡിലൂടെ പോലീസ്‌ സംഘം ഇവരെ പിന്തുടര്‍ന്നു. പോലീസ്‌ തന്നെ പിന്തുടരുന്നത്‌ മനസിലാക്കിയ മുകേഷ്‌ ഒക്കലില്‍ വച്ച്‌ ബൈക്ക്‌ ഉപേക്ഷിച്ച്‌ ഉള്ളുവഴിയ്ക്ക്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുകയായിരുന്നു. എന്നാല്‍ കാലടി സ്വദേശിയായതിനാല്‍ ഈ പ്രദേശത്തെപ്പറ്റി നന്നായിട്ടറിയാവുന്ന കെ.പി ജോസ്‌ ഒടുവില്‍ മുകേഷിനെ പിടികൂടുക തന്നെ ചെയ്തു.
അതേസമയം സംഭവം കണ്ടുനിന്ന ജനം ഏതോ സീരിയലിണ്റ്റെ ഷൂട്ടിങ്ങ്‌ നടക്കുകയാണെന്നാണ്‌ കരുതിയത്‌. പിടിയിലായ മുകേഷിനെ ആലുവ പോലീസിനു കൈമാറി.

No comments: