Monday, June 1, 2015

മന്ത്രവാദത്തിന്റെ പേരില്‍ ദമ്പതിമാരില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന ഉമ്മയും മകനും പിടിയില്‍

പെരുമ്പാവൂര്‍:  മന്ത്ര വാദത്തിലൂടെ ഗര്‍ഭിണിയാക്കാമെന്ന് വാഗ്ദാനം നല്‍കി ദമ്പതിമാരില്‍ നിന്നും പണം തട്ടിയ കേസില്‍ മാതാവും മകനും പിടിയിലായി. പള്ളിപ്രം കമ്പനിപ്പടി പുതിയ വീട്ടില്‍ സലിമിന്റെ മകന്‍ നിസാര്‍ (26) ഇയാളുടെ മാതാവ് ഇബ്രാഹിമ (46) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശികളായ ദമ്പതിമാരാണ് തട്ടിപ്പിനിരയായത്. 
വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷമായിട്ടും ഗര്‍ഭിണിയാകാതിരുന്ന ദമ്പതിമാരെയാണ് പ്രലോഭിപ്പിച്ച് പണം തട്ടിയത്.  വെള്ളം, എണ്ണ, പാല്‍ എന്നിവ മന്ത്രിച്ച് നല്‍കിയായിരുന്നു  തട്ടിപ്പ്. ദമ്പതിമാരില്‍ നിന്നും പലപ്പോഴായി പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നത് പൊലീസ് പരിശോധിച്ച് വരികയാണ്. 
പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നിര്‍ദേശാനുസരണം സി.ഐ. മുഹമ്മദ് റിയാസ്, പ്രിന്‍സിപ്പാള്‍ എസ്.ഐ ഹണി കെ. ദാസ്, ജൂനിയര്‍ എസ്.ഐ. ജയകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശശി, സിദ്ധാര്‍ഥന്‍, സജീവന്‍, രതീഷ്‌കുമാര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ബിന്ദു എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

മംഗളം 1.05.2015

1 comment:

Cv Thankappan said...

എത്രകണ്ടാലും,കേട്ടാലും പഠിക്കാത്തവര്‍.....
ആശംസകള്‍