Friday, January 30, 2009

സ്കൂള്‍ കിണറ്റില്‍ നായയുടെ ജഡം കണ്ട സംഭവം വിവാദമാകുന്നു

18.01.2009
പെരുമ്പാവൂറ്‍: സര്‍ക്കാര്‍ ഗേള്‍സ്‌ ഹയര്‍ സെക്കണ്റ്ററി സ്കൂളിലെ കിണറ്റില്‍ തെരുവ്‌ നായയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവം വിവാദത്തിലേയ്ക്ക്‌. കമ്പിവലയിട്ട കിണറ്റില്‍ നായ വീണതില്‍ ദുരൂഹതയുണ്ടെന്നും തങ്ങളെ മനപൂര്‍വ്വം അവഹേളിയ്ക്കുവാന്‍ സംഭവം ഉപയോഗിയ്ക്കുകയായിരുന്നുവെന്നുമാണ്‌ സ്കൂള്‍ അധികൃതരുടെ ആരോപണം.
ആയിരത്തോളം കുട്ടികള്‍ പഠിയ്ക്കുന്ന ഈ സ്കൂളിലെ കുടിവെള്ളത്തിന്‌ ഉപയോഗിയ്ക്കുന്ന കിണറ്റില്‍ വെള്ളിയാഴ്ചയാണ്‌ ജഡം കണ്ടത്‌. പട്ടിയുടെ അഴുകിയ ജഡം മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.പി ഹസന്‍, ആരോഗ്യവിഭാഗം സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ എസ്‌.ഷറഫ്‌, കൌണ്‍സിലര്‍ സി.കെ അബ്ദുള്ള, സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ഇ നൌഷാദ്‌ എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ്‌ പുറത്തെടുത്ത്‌ പോസ്റ്റ്‌ മോര്‍ട്ടത്തിനായി മണ്ണുത്തിയിലേയ്ക്ക്‌ കൊണ്ടുപോയത്‌. വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നായിരുന്നു ആക്ഷേപം. കെ.ഇ നൌഷാദ്‌ വിദ്യാഭ്യാസ മന്ത്രിയ്ക്ക്‌ ഇതുസംബന്ധിച്ച്‌ ഫാക്സ്‌ അയയ്ക്കുകയും ചെയ്തു.
എന്നാല്‍ ജഡം കണ്ടെത്തിയപ്പോള്‍തന്നെ കിണറ്റിലെ വെള്ളം ഉപയോഗിയ്ക്കുന്നത്‌ വിലക്കിയതായി ഹെഡ്മാസ്റ്റര്‍ പറയുന്നു. തൊട്ടടുത്ത ദിവസം തന്നെ നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചത്‌ നഗരസഭ തടയുകയും ചെയ്തു. സസ്യമാര്‍ക്കറ്റ്‌ കോംപ്ളക്സിണ്റ്റെ ഉദ്ഘാടനത്തിന്‌ സ്കൂള്‍ ബാണ്റ്റുസംഘത്തെ അയക്കാത്തതിണ്റ്റെ പക പോക്കലാണ്‌ നായ സംഭവമെന്ന്‌ സ്കൂള്‍ അധികൃതര്‍ പറയുന്നു. പരീക്ഷ അടുത്തതിനാലാണ്‌ സംഘത്തെ അയയ്ക്കാത്തത്‌. ഇതിനെതിരെ അധ്യാപകരോട്‌ മോശമായി ചില നേതാക്കള്‍ പെരുമാറിയിരുന്നു. നായയെ കണ്ടതിനെ തുടര്‍ന്ന്‌ ഇവര്‍ തന്നെ സ്കൂള്‍വളപ്പില്‍ വച്ചും മോശമായി പെരുമാറിയതായി ഹെഡ്മാസ്റ്റര്‍ മംഗളത്തോട്‌ പറഞ്ഞു. സ്കൂള്‍ വളപ്പില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടിച്ചെടുത്ത്‌ മാറ്റുന്നതിന്നായി പലവട്ടം നഗരസഭയില്‍ പരാതി കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

No comments: