Wednesday, December 3, 2008

പട്ടാല്‍ വ്യവസായമേഖലയാക്കാന്‍ നീക്കം; നാട്ടുകാര്‍ പരാതി നല്‍കി

03.12.2008

മംഗളം

പുതിയ വീടുകള്‍ നിര്‍മ്മിയ്ക്കാന്‍ അനുമതിയില്ല

പെരുമ്പാവൂറ്‍: നഗരസഭയുടെ പന്ത്രണ്ടാം വാര്‍ഡില്‍പെട്ട പട്ടാല്‍ പ്രദേശം വ്യവസായമേഖലയാക്കി മാറ്റാന്‍ നീക്കം. ഇതിണ്റ്റെ മുന്നോടിയായി ഇവിടെ പുതിയ വീടുകള്‍ നിര്‍മ്മിയ്ക്കാന്‍ അനുമതി നല്‍കുന്നത്‌ നിര്‍ത്തിവച്ചു. ഇതിനെതിരെ നാട്ടുകാര്‍ മുനിസിപ്പാലിറ്റിയിലെത്തി പരാതി നല്‍കി.

മേലുകാവുമറ്റത്തു നിന്നും ഇവിടെ സ്ഥലം വാങ്ങിയ പനയ്ക്കല്‍ വീട്ടില്‍ ടൈറ്റസ്‌ ഡാനിയേല്‍ വീടുവയ്ക്കാന്‍ നഗരസഭയുടെ അനുമതി തേടിയിരുന്നു. എന്നാല്‍ പട്ടാല്‍ വ്യവസായ മേഖലായി മാറ്റുന്നതിണ്റ്റെ മുന്നോടിയായി അധികൃതര്‍ വീടുനിര്‍മ്മാണത്തിനുള്ള അനുമതി നിഷേധിച്ചു. ഇതോടെയാണ്‌ നാട്ടുകാര്‍ പുതിയ നീക്കത്തെ പറ്റി അറിഞ്ഞത്‌. ഇതേതുടര്‍ന്നാണ്‌ ഇന്നലെ പരാതി നല്‍കിയത്‌. മുമ്പ്‌ പത്താം വാര്‍ഡ്‌ ആയിരുന്ന പട്ടാല്‍ വ്യവസായമേഖലയാക്കിമാറ്റാന്‍ 1998-ല്‍ നീക്കം നടന്നിരുന്നു. എന്നാല്‍ പ്രദേശവാസിയായ പി.പി തങ്കച്ചന്‍ ഉള്‍പ്പടെയുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ അത്‌ നടന്നില്ല. വ്യവസായമേഖല വല്ലം റയോണ്‍പുരം ഭാഗത്തേയ്ക്ക്‌ മാറ്റാന്‍ കൌണ്‍സില്‍ തീരുമാനമെടുത്തു.

എന്നാലിപ്പോള്‍ വല്ലം ഭാഗത്ത്‌ വീടു നിര്‍മ്മിയ്ക്കാന്‍ നഗരസഭ അനുമതി നല്‍കുന്നുണ്ട്‌. പട്ടാലില്‍ അനുവദിയ്ക്കുന്നുമില്ല. നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍ക്ക്‌ വ്യവസായ മേഖലയുടെ പേരില്‍ കെട്ടിടനമ്പറിട്ട്‌ കൊടുക്കാനും അധികൃതര്‍ തയ്യാറാവുന്നില്ല. ഇതേതുടര്‍ന്ന്‌ നാട്ടുകാര്‍ വാര്‍ഡ്‌ കൌണ്‍സിലെറെ സമീപിച്ചപ്പോഴാകട്ടെ, ഇതു സംബന്ധിച്ച്‌ തനിയ്ക്ക്‌ യാതൊന്നുമറിയില്ലെന്ന മറുപടിയാണ്‌ ലഭിച്ചത്‌. ജനനിബിഡ മേഖലയായ പട്ടാല്‍ വ്യവസായ മേഖലയ്ക്കുന്നതിന്നെതിരെ മിത്രകല ലൈബ്രറി പ്രവര്‍ത്തകര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനും കൌണ്‍സിലര്‍ തയ്യാറായില്ലെന്ന്‌ ആരോപണം ഉണ്ട്‌.

അതേസമയം പുതിയ മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിണ്റ്റെ ഭാഗമായി തിരുവനന്തപുരത്തു നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ്‌ പുതിയ വീടുകള്‍ നിര്‍മ്മിയ്ക്കുന്നത്‌ മുനിസിപ്പല്‍ എഞ്ചിനീയര്‍ തടഞ്ഞതെന്ന്‌ കൌണ്‍സിലര്‍ രാജശ്രീ പ്രേംകുമാര്‍ പറയുന്നു. ഇതു സംബന്ധിച്ച്‌ നാലുമാസങ്ങള്‍ക്ക്‌ മുമ്പ്‌ വന്ന കത്ത്‌ ഉദ്യോഗസ്ഥര്‍ കൌണ്‍സിലര്‍മാരെ കാണിച്ചില്ല. അതാണ്‌ കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്‌. അതുകൊണ്ടുതന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 9-ന്‌ അടിയന്തിര കൌണ്‍സില്‍ യോഗം ചേരും.

2001 വരെയുള്ള മുഴുവന്‍ കൌണ്‍സില്‍ രേഖകള്‍ പ്രകാരവും വല്ലം തന്നെയാണ്‌ വ്യവസായമേഖല. ഇത്‌ പെട്ടെന്ന്‌ പട്ടാലിലേയ്ക്ക്‌ മാറ്റാന്‍ സാദ്ധ്യമല്ല. മാത്രവുമല്ല, ജനവാസ കേന്ദ്രമായ പട്ടാല്‍ വ്യവസായ മേഖലയാക്കി മാറ്റാനും സാദ്ധ്യമല്ല. 9-ന്‌ കൌണ്‍സില്‍ യോഗം ചേരുന്നതോടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമാകും. ഇക്കാര്യം നാട്ടുകാര്‍ക്ക്‌ കൌണ്‍സിലര്‍ എന്ന നിലയ്ക്ക്‌ താന്‍ ഉറപ്പുകൊടുത്തിട്ടുള്ളതാണെന്നും ആ നിലയ്ക്ക്‌ മുനിസിപാലിറ്റിയ്ക്ക്‌ പ്രത്യേക പരാതി നല്‍കേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നില്ലെന്നും രാജശ്രീ പ്രേംകുമാര്‍ പറഞ്ഞു

No comments: