Thursday, December 25, 2008

പെരുമ്പാവൂറ്‍ ക്രിമിനലുകളുടെ താവളമാകുന്നു

ജില്ല
കേന്ദ്രഅന്വേഷണ സംഘത്തിണ്റ്റെ
നിരീക്ഷണത്തില്‍
അലി കരക്കുന്നന്‍
മാധ്യമം/4.12.2008
പെരുമ്പാവൂറ്‍: അന്യസംസ്ഥാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂറ്‍ മേഖല തീവ്രവാദികള്‍ക്ക്‌ ഒളിത്താവളമാകുന്നതില്‍ പ്രദേശവാസികള്‍ക്ക്‌ ആശങ്ക. നിരവധി വ്യവസായസ്ഥാപനങ്ങളും കച്ചവടസ്ഥാപനങ്ങളും കൊണ്ട്‌ അനുഗൃഹീതമായ പ്രദേശം അന്യസംസ്ഥാനക്കാരുടെ ഗള്‍ഫായാണ്‌ അറിയപ്പെടുന്നത്‌. ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ക്ക്‌ അത്താണിയായ പ്രദേശം ഇന്ന്‌ ക്രിമിനലുകളും കഞ്ചാവ്‌ ലോബികളും കയ്യേറിയിരിയ്ക്കുകയാണ്‌. തടിവ്യവസായ ശാലകളിലും മറ്റ്‌ വ്യവസായമേഖലകളിലുമായി ലക്ഷത്തോളം തൊഴിലാളികളാണ്‌ പെരുമ്പാവൂരില്‍ തമ്പടിച്ചിരിയ്ക്കുന്നത്‌. വ്യക്തമായ രേഖകളൊന്നുമില്ലാതെയാണ്‌ പലരുടേയും വാസം. പിടിച്ചുപറിക്കാര്‍ മുതല്‍ ക്രിമിനലുകള്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്ന്‌ പോലീസ്‌ പറയുന്നു.
മാവോയിസ്റ്റ്‌ നേതാവ്‌ മല്ലരാജ റെഡ്ഢി മുതല്‍ കാശ്മീരില്‍ നിന്ന്‌ രക്ഷപ്പെട്ട അബ്ദുള്‍ജബ്ബാര്‍ വരെ ഒളിയ്ക്കാന്‍ ഇടം കണ്ടെത്തിയത്‌ പെരുമ്പാവൂരിലാണ്‌. ഇതോടെ പ്രദേശം കേന്ദീകരിച്ച്‌ വിവിധ അന്വേഷണ ഏജന്‍സികള്‍ ജാഗ്രതയിലാണ്‌. അന്യസംസ്ഥാനതൊഴിലാളികളാകട്ടെ പോലീസിന്‌ തീരാതലവേദനയായിട്ടുണ്ട്‌. ഇവര്‍ക്ക്‌ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാനുള്ള പോലീസ്‌ തീരുമാനം നടപ്പായിട്ടില്ല. ഒരു വര്‍ഷം മുന്‍പ്‌ എസ്‌.പി പങ്കെടുത്ത പരാതി പരിഹാര അദാലത്തില്‍ ഇതു സംബന്ധിച്ച അടിയന്തിര നടപടി ഉണ്ടാകുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.
മാസങ്ങള്‍ക്ക്‌ മുമ്പ്‌ മാവോയിസ്റ്റ്‌ നേതാവ്‌ മല്ലരാജ റെഡ്ഢിയും സംഘവും ഒരുമാസത്തിലേറെ തങ്ങിയതും പെരുമ്പാവൂരിലായിരുന്നു. അതും പോലീസ്‌ ക്വാര്‍ട്ടേഴ്സിന്‌ ഒരു വിളിപ്പാടകലെ. ഇതു കണ്ടെത്താന്‍ കേരളാ പോലിസിനു കഴിയാതെ പോയതും നാണക്കേടുണ്ടാക്കി. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ്‌ വാടക വീടും പാറമടത്തൊഴിലാളികളും തമ്മിലുള്ള ബന്ധവും നിരീക്ഷിച്ചറിഞ്ഞത്‌. ഇപ്പോള്‍ അബ്ദുള്‍ ജബ്ബാര്‍ പെരുമ്പാവൂര്‍സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചതും ആണ്റ്റി ടെററിസ്റ്റ്‌ സ്ക്വാഡ്‌ അന്വേഷണത്തിനെത്തിയപ്പോഴാണ്‌ പോലീസ്‌ അറിയുനന്ത്‌. സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചും വേണ്ടത്ര ജാഗ്രതയിലല്ലെന്ന ആക്ഷേപവുമുണ്ട്‌. അബ്ദുള്‍ ജബ്ബാറുമായി സമ്പര്‍ക്കമുണ്ടായിരുന്ന നാലു പെരുമ്പാവൂറ്‍ സ്വദേശികളേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ കളമശ്ശേരിയില്‍ ബസ്‌ കത്തിച്ച കേസിലെ പ്രതിയാണ്‌.
ഇതിനു പുറമെ, പെരുമ്പാവൂരില്‍ സ്ഫോടക സാമിഗ്രികള്‍ വില്‍ക്കുന്ന ഒരു ഏജന്‍സിയെ തേടിയും കേന്ദ്ര രഹസ്യാന്വേഷണ സംഘം എത്തിയിരുന്നു. കാശ്മീരില്‍ നാലു മലയാളികള്‍ വെടിയേറ്റു മരിച്ചതില്‍ ഒരാളുടെ കയ്യില്‍ ഈ ഏജന്‍സിയുടമയുടെ തിരിച്ചറിയല്‍ കാര്‍ഡ്‌ ഉണ്ടായിരുന്നതായാണ്‌ സൂചന. അല്ലപ്ര നിവാസിയായ ഇയാള്‍ക്ക്‌ പാറമടകളില്‍ വെടിമരുന്നു വില്‍ക്കാനുള്ള ലൈസന്‍സുണ്ട്‌. ഇവ സൂക്ഷിയ്ക്കുന്ന രണ്ടു ഗോഡൌണുകള്‍ പുല്ലുവഴിയിലും ഇരിങ്ങോളിലുമുണ്ട്്‌ .സ്ഫോടക വസ്തുക്കള്‍ ദുരുപയോഗം ചെയ്യുന്നത്‌ പലവട്ടം പിടിയ്ക്കപ്പെട്ടെങ്കിലും സ്വാധീനം ഉപയോഗിച്ച്‌ രക്ഷപ്പെടുകയാണ്‌ പതിവ്‌. പോലീസിണ്റ്റെ ഒത്താശയിലാണിതെന്ന്‌ ആരോപണമുണ്ട്്‌.
രേഖയിലെ റെബികുര്യന്‍ എന്നയാളെ തിരക്കിയാണ്‌ അന്വേഷണ സംഘം എത്തിയത്‌. ഏജന്‍സിയുടമയുടെ അനുജനാണിതെന്നും സംഘം കണ്ടെത്തിയിട്ടുണ്ടെന്നറിയുന്നു. പി.പി റോഡിലെ ഒരു സ്റ്റുഡിയോയിലും സംഘം പരിശോധന നടത്തി. സ്റ്റുഡിയോയുടെ പങ്കാളിയായ റെബികുര്യന്‍ ഒളിവിലാണെന്നാണ്‌ സൂചന. അന്യസംസ്ഥാനക്കാര്‍ പാര്‍ക്കുന്ന ചേരികളാണ്‌ തീവ്രവാദികള്‍ക്ക്‌ ഇടത്താവളമാകുന്നത്‌. അബ്ദുള്‍ ജബ്ബാര്‍ അല്ലപ്രയിലെ ഒരു പ്ളൈവുഡ്‌ കമ്പനിയില്‍ ജോലി ചെയ്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആരുവന്നാലും ജോലി നല്‍കുന്ന വ്യവസായ സ്ഥാപനങ്ങളും ഇങ്ങനെ വെട്ടിലാവുകയാണ്‌. അതേസമയം തൊഴിലാളികളെ സംബന്ധിച്ച രേഖകള്‍ സൂക്ഷിയ്ക്കാനോ നല്‍കാനോ സ്ഥാപനഉടമകള്‍ തയ്യാറാവുന്നില്ലെന്നാണ്‌ പോലീസ്‌ ഭാഷ്യം.
ഞായറാഴ്ചകളില്‍ ടൌണില്‍ അന്യസംസ്ഥാനക്കാരുടെ അനിയന്ത്രിത തിരക്കാണ്‌. ഇവര്‍ക്കായി പ്രവര്‍ത്തിയ്ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ മൂലം ഗതാഗതം പോലും തടസപ്പെടും. ഇതിനു പുറമെ, അരങ്ങേറുന്ന വഴക്കിനും അടിപിടിയ്ക്കും മുന്നില്‍ പോലീസ്‌ നിസ്സഹായമാകുന്ന കാഴ്ചയാണ്‌ പലപ്പോഴും. അന്യസംസ്ഥാനക്കാരുടെ മറവില്‍ സംസ്ഥാനത്തെ ക്രിമിനലുകളും പ്രദേശത്ത്‌ വിലസുകയാണ്‌. പിടിച്ചുപറി, മോഷണം, മയക്കുമരുന്ന്‌, കഞ്ചാവുവില്‍പനയും ഉപയോഗവും എന്നിവയും മേഖലയില്‍ വ്യാപകമായിട്ടുണ്ട്‌. മുമ്പൈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പെരുമ്പാവൂരും പരിസരവും വിവിധ രഹസ്യ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നറിയുന്നു

No comments: