Sunday, December 28, 2008

ബിനുവിണ്റ്റെ കൊലപാതകം: ഭാര്യയും രഹസ്യകാമുകനും റിമാണ്റ്റില്‍

16.12.2008
പെരുമ്പാവൂറ്‍: റബര്‍ ടാപ്പിങ്ങ്‌ തൊഴിലാളിയായ യുവാവിണ്റ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്‌ പിടിയിലായ ഭാര്യയും രഹസ്യകാമുകനും റിമാണ്റ്റില്‍.
കാരുകുളം കൊല്ലംകുടി വീട്ടില്‍ ബിനു (38) വിനെ കൊലപ്പെടുത്തിയ കേസില്‍ ഇയാളുടെ ഭാര്യ ഷീല (36), രഹസ്യകാമുകനായ കണ്ണൂറ്‍ പള്ളിക്കുന്ന്‌ ചാലാട്‌ ക്ളീനക്കണ്ടി വീട്ടില്‍ രവീന്ദ്രണ്റ്റെ മകന്‍ രാജേഷ്‌ (രാഹുല്‍-24) എന്നിവരെയാണ്‌ ഇന്നലെ പെരുമ്പാവൂറ്‍ ഒന്നാം ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതി റിമാണ്റ്റ്‌ ചെയ്തത്‌. ഇക്കഴിഞ്ഞ 14-നാണ്‌ ബിനുവിണ്റ്റെ മൃതദേഹം വീടിന്നടുത്തുള്ള റബര്‍തോട്ടത്തില്‍ കണ്ടെത്തിയത്‌. മരണം സ്വാഭാവികമല്ലെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിണ്റ്റെ ഫലമായാണ്‌ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയിലായത്‌.
സംഭവത്തെ കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: ഒരു കൂട്ടുകാരന്‍ രാജേഷിണ്റ്റെ സെല്‍ഫോണില്‍ നിന്ന്‌ ഒരു വര്‍ഷം മുമ്പ്‌ ഷീലയെ വിളിയ്ക്കുന്നു. ഫോണില്‍ കിടന്ന നമ്പറില്‍ രാജേഷ്‌ ഷീലയെ വിളിച്ചുതുടങ്ങിയതോടെ ഒരു പ്രണയബന്ധത്തിന്‌ തുടക്കമായി. ഫോണില്‍ നിരന്തരം വിളിച്ചുസല്ലപിച്ചുപോന്ന ഇവര്‍ പിന്നീട്‌ നേരിട്ട്‌ കാണാന്‍ തുടങ്ങി. ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന രാജേഷിനൊപ്പം ഷീല ചെറായി ബീച്ചിലും ആതിരപ്പിള്ളിയിലുമൊക്കെ കറങ്ങി. പലവട്ടം സിനിമയ്ക്കുപോയി. ഇത്‌ ബിനുവിണ്റ്റെ ശ്രദ്ധയില്‍പെട്ടിരുന്നു.
13-ന്‌ ഷീല ക്ഷണിച്ചതനുസരിച്ച്‌ രാജേഷ്‌ എത്തുകയായിരുന്നു. ചെമ്പറക്കി കവലയില്‍ കാത്തുനിന്ന ഷീലയക്ക്‌ ഒപ്പം ഓട്ടോറിക്ഷയില്‍ രാജേഷ്‌ കാരുകുളത്തു വന്നു. ചോദിച്ചവരോട്‌ കാട കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ വന്നയാളാണെന്നാണ്‌ പരിചയപ്പെടുത്തിയത്‌. രാവിലെ വന്ന രാജേഷിനെ രാത്രി വരാന്‍ ആവശ്യപ്പെട്ട്‌ ഷീല മടക്കി അയച്ചു. എറണാകുളത്ത്‌ കറങ്ങി നടന്നശേഷം ഇയാള്‍ രാത്രി 9.30-ഓടെ മടങ്ങിയെത്തി. അപ്പോഴേയ്ക്കും ഷീല ഭര്‍ത്താവിനെ ഉറക്കഗുളിക നല്‍കി ഉറക്കിക്കിടത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത്‌ താമസിയ്ക്കുന്ന ബിനുവിണ്റ്റെ ചേട്ടന്‍ ബെന്നി വന്നയാളാരാണെന്ന്‌ അന്വേഷിച്ചു. ഭര്‍ത്താവ്‌ പണം കൊടുക്കാനുള്ളത്‌ ചോദിച്ചുവന്നതാണെന്നായിരുന്നു മറുപടി. ഇതേ തുടര്‍ന്ന്‌ മടങ്ങിയ രാജേഷ്‌ 11.30വരെ തൊട്ടടുത്ത്‌ ഒളിച്ചിരുന്നു. എല്ലാവരും ഉറങ്ങിയെന്നു ഉറപ്പായപ്പോള്‍ വീട്ടിലെത്തി ഷീലയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.
അതിനു ശേഷമാണ്‌ മദ്യപാനിയായ തണ്റ്റെ ഭര്‍ത്താവിനെ വകവരുത്തണമെന്ന്‌ ഷീല യുവാവിനോട്‌ ആവശ്യപ്പെടുന്നത്്‌. രാജേഷ്‌ വിസമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവിനെ താനെന്തായാലും ഇന്നുതന്നെ കൊലപ്പെടുത്തുമെന്നും ഒടുവില്‍ പിടിയിലാകാന്‍ പോകുന്നത്‌ രാജേഷ്‌ ആയിരിയ്ക്കുമെന്നും ഷീല ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന്്‌ രാജേഷ്‌ ഒപ്പം നില്‍ക്കാമെന്നു സമ്മതിക്കുകയായിരുന്നു. ഷീല ഇരുമ്പ്‌ വടിയ്ക്ക്‌ തലയ്ക്ക്‌ അടിച്ചാണ്‌ ബിനുവിനെ വകവരുത്തിയത്‌. അതിനുശേഷം മൃതദേഹം അടുത്തുളള റബര്‍തോട്ടത്തില്‍ കൊണ്ടുചെന്നിട്ടു. രക്തം പുരണ്ട തലയിണയും മറ്റും തീയിട്ടു നശിപ്പിച്ചു. ഇതിനുശേഷം ഒരിയ്ക്കല്‍കൂടി ശാരീരികമായി ബന്ധപ്പെട്ടശേഷമാണ്‌ ഇവര്‍ പിരിയുന്നത്‌. രാത്രി തന്നെ യുവാവ്‌ കണ്ണൂര്‍ക്ക്‌ മടങ്ങി.
റൂറല്‍ എസ്‌.പി പി. വിജയണ്റ്റെയും പെരുമ്പാവൂറ്‍ ഡി.വൈ.എസ്‌.പി ബെന്നി തോമസിണ്റ്റേയും നേതൃത്വത്തില്‍ കുന്നത്തുനാട്‌, പെരുമ്പാവൂറ്‍ സ്റ്റേഷനുകളിലെ സി.ഐ മാരായ കെ.വി പുരുഷന്‍, ഡി.വിജയകുമാര്‍, എസ്‌.ഐ മാരായ ടി.പി സുഗതന്‍, മാത്യു ജോര്‍ജ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. ഷീലയെ വീട്ടില്‍ നിന്നും രാജേഷിനെ തന്ത്രപൂര്‍വ്വം ആലുവായ്ക്ക്‌ വിളിച്ചുവരുത്തിയുമായിരുന്നു അറസ്റ്റ്‌. കൊലപാതകത്തിനു ഉപയോഗിച്ച കമ്പിവടി ബിനുവിണ്റ്റെ വീട്ടിലെ വിറകുപുരയില്‍ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌

No comments: