Saturday, October 13, 2007

സെല്‍ സാഹിത്യം


രണ്ടു കഥാസമാഹാരങ്ങളിലൂടെ ശ്രദ്ധേയനായ ഹരികുമാര്‍ എന്ന കോളജ്‌ അദ്ധ്യാപകന്‍ അദ്ധ്യാത്മ രാമായണവും ദ്രാവിഡവേദമെന്ന്‌ അറിയപ്പെടുന്ന തിരുക്കുറളും മൊബൈല്‍ എഡിഷനായി പുറത്തിറക്കിയാണ്‌ ലോകത്തിണ്റ്റെ ശ്രദ്ധ കവര്‍ന്നത്‌.പിന്നെ തണ്റ്റെ കന്നി നോവലായ നീലക്കണ്ണുകള്‍ സെല്‍ എഡിഷനായി പുറത്തുവന്നു. എ ബോയ്‌ ഇന്‍ ഹിസ്‌ ഓണ്‍ ടൈം എന്ന പോക്കറ്റ്‌ ഫിലിം തയ്യാറാക്കി ആ രംഗത്തെ തുടക്കകാരനുമായി. ഏറ്റവും ഒടുവില്‍ സൂം ഇന്‍ഡ്യാ എന്ന പേരില്‍ ഇന്ത്യയിലെ ആദ്യ മൊബൈല്‍മാസികയുടെ പ്രോദ്ഘാടകനാകാനും ഈ മലയാളം മാഷ്‌ തന്നെ വേണ്ടിവന്നു. മൊബൈല്‍ ഫോണിനെ ഒരു സാംസ്കാരിക ഉപകരണമായി തിരിച്ചറിഞ്ഞ്‌, വിവരസാങ്കേതികതയില്‍ ക്രിയാത്മകമായ ചില അടയാളങ്ങള്‍ ചേര്‍ക്കുന്ന ഒരു മലയാളം അദ്ധ്യാപകനെ പറ്റി.....

സാഹിത്യരംഗത്ത്‌ ശ്രദ്ധേയനായ ഒരു മലയാളം അദ്ധ്യാപകന്‌ മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും കമ്പമുണ്ടാകുന്നതില്‍ അത്ഭുതമൊന്നുമില്ല. പക്ഷെ, മൊബൈല്‍ ഫോണിനെ ഒരു സാംസ്കാരിക ഉപകരണമായി തിരിച്ചറിഞ്ഞ്‌, വിവരസാങ്കേതികതയില്‍ ക്രിയാത്മകമായ ചില അടയാളങ്ങള്‍ ചേര്‍ക്കുമ്പോള്‍ ലോകത്തിന്‌ ഈ മലയാളം മാഷെ ശ്രദ്ധിയ്ക്കാതിരിയ്ക്കാനാവില്ല. ൨൦൦൬ ജൂലായ്‌ ൧൬-ന്‌ രാമായണമാസത്തില്‍ മൊബൈല്‍ ഫോണില്‍ അദ്ധ്യാത്മ രാമായണവുമായി പി.ആര്‍ ഹരികുമാര്‍ എന്ന കോളജ്‌ അദ്ധ്യാപകന്‍ രംഗത്ത്‌ വന്നപ്പോള്‍ മാധ്യമങ്ങള്‍ക്കും വായനക്കാര്‍ക്കും അതൊരു കൌതുകവര്‍ത്തമാനം മാത്രമായിരുന്നു. ദ്രാവിഡവേദമെന്ന്‌ അറിയപ്പെടുന്ന തിരുക്കുറള്‍ സെല്‍ഫോണ്‍ സ്ക്രീനില്‍ തെളിഞ്ഞതോടെ മലയാളത്തിന്‌ പുറത്തും ഹരികുമാര്‍ ശ്രദ്ധേയനായി. അലിയുന്ന ആള്‍ രൂപങ്ങള്‍, നിറം വീഴാത്ത വരകള്‍, എന്നി കഥാസമാഹാരങ്ങളിലൂടെ ശ്രദ്ധേയനായ ഹരികുമാര്‍ തണ്റ്റെ കന്നി നോവലായ നീലക്കണ്ണുകള്‍ മൊബൈല്‍ എഡിഷനായി പുറത്തിറക്കിയപ്പോള്‍ മലയാള സാഹിത്യലോകത്തിനും അത്‌ കൌതുകകരമായ ആദ്യാനുഭവമായി. തൊട്ടുപിന്നാലെ എ ബോയ്‌ ഇന്‍ ഹിസ്‌ ഓണ്‍ ടൈം എന്ന പോക്കറ്റ്‌ ഫിലിം തയ്യാറാക്കി, ആ രംഗത്തെ തുടക്കകാരനുമായി. ഏറ്റവും ഒടുവില്‍ സൂം ഇന്‍ഡ്യാ എന്ന പേരില്‍ ഇന്ത്യയിലെ ആദ്യ മൊബൈല്‍മാസികയുടെ പ്രോദ്ഘാടകനാകാനും ഈ മലയാളം മാഷ്‌ തന്നെ വേണ്ടിവന്നു

റീഡ്‌ മാനിയാക്‌ എന്ന ജാലകം

കാലടി ശ്രീശങ്കര കോളജിലെ സെലക്ഷന്‍ ഗ്രേഡ്‌ ലക്ചററായ ഹരികുമാറിന്‌ ഏഴുവര്‍ഷം മുമ്പാണ്‌ കമ്പ്യൂട്ടറില്‍ കമ്പം തുടങ്ങുന്നത്‌. സ്വന്തം രചനകള്‍ കമ്പോസുചെയ്യുന്നതില്‍ തുടങ്ങിയ കൌതുകം ഇണ്റ്റര്‍നെറ്റില്‍ അലഞ്ഞുതിരിയുന്നതിലേയ്ക്കും സോഫ്റ്റ്‌ വെയറുകളില്‍ അഭിരമിയ്ക്കുന്നതിലേയ്ക്കും കടന്നുകയറി. അങ്ങനെയൊരു അന്വേഷണത്തിനിടയിലാണ്‌ റീഡ്മാനിയാക്‌ എന്ന സൌജന്യ സോഫ്റ്റ്‌ വെയറുമായി പരിചയപ്പെടാനിട കിട്ടിയത്‌. ആ ജാലകവാതിലിലൂടെയാണ്‌ ഈ എഴുത്തുകാരന്‍ പുതിയ ആകാശങ്ങള്‍ തേടി പറന്നു തുടങ്ങിയത്‌. റീഡ്മാനിയാകില്‍ പുതിയ ഭാഷകള്‍ കൂട്ടിചേര്‍ക്കാനാകും എന്ന സാദ്ധ്യതയിലായിരുന്നു ഹരികുമാറിണ്റ്റെ ഊന്നല്‍. മലയാളം ഫോണ്ട്‌ റീഡ്മാനിയാകില്‍ ചേര്‍ത്ത്‌ തയ്യാറാക്കുന്ന ടെക്സ്റ്റ്‌ ഫയലിനെ ജാര്‍ഫയലാക്കി മാറ്റി ഇന്‍ഫ്രാ റെഡിലൂടെയോ, ബ്ളൂത്ത്‌ ടൂത്തിലൂടെയോ സെല്‍ സ്ക്രീനിലേയ്ക്ക്‌ കൂടുമാറ്റാമെന്ന്‌ ഇദ്ദേഹം കണ്ടെത്തി. പ്രമുഖ മൊബൈല്‍ കമ്പനികള്‍ മലയാളം എസ്‌. എം. എസ്‌ അവതരിപ്പിയ്ക്കുന്നതിനും മുമ്പായിരുന്നു ഹരികുമാറിണ്റ്റെ ഈ കണ്ടുപിടുത്തം. മൊബൈല്‍ സ്ക്രീനില്‍ ഇംഗ്ളീഷും മംഗ്ളീഷും മാറിമാറി ഉപയോഗിയ്ക്കുന്നവര്‍ക്ക്‌ മാതൃഭാഷയുടെ മാധുര്യം പ്രിയപ്പെട്ടതാകുമെന്ന്‌ ഹരികുമാറിന്‌ ഉറപ്പുണ്ടായിരുന്നു.

അങ്ങനെയൊരു കര്‍ക്കിടകത്തില്‍....
മൊബൈല്‍ സ്ക്രീനില്‍ മലയാള സാഹിത്യം.ആദ്യമായിട്ടാകുമ്പോള്‍ അതാരുടേതാകണം? കഥാകാരനായ ഹരികുമാര്‍ മലയാളത്തിണ്റ്റെ പ്രിയകഥകളേതെങ്കിലും സെല്‍വായനക്കാര്‍ക്ക്‌ സമര്‍പ്പിയ്ക്കാം എന്ന്‌ ആദ്യം കരുതിയെങ്കില്‍ അത്ഭുതമില്ല. എന്നാല്‍ ഭാഷാദ്ധ്യാപകനായ ഹരികുമാറിന്‌ വരാന്‍പോകുന്ന കര്‍ക്കിടകത്തിണ്റ്റെയും ഭാഷാ പിതാവായ എഴുത്തച്ഛണ്റ്റേയും ഔചിത്യത്തിലേയ്ക്ക്‌ ചെന്നെത്താതിരിയ്ക്കാന്‍ കഴിയില്ലായിരുന്നു. അങ്ങനെയാണ്‌ അദ്ധ്യാത്മ രാമായണത്തിണ്റ്റെ പ്രഥമ മൊബൈല്‍ എഡിഷന്‍ സംഭവിച്ചത്‌. അച്ചടിയില്‍ അഞ്ഞൂറോളം പേജുവരുന്ന ഉത്തരരാമായണം ഒഴികെയുള്ള ആറു കാണ്ഡങ്ങള്‍ ൩൩൫ കെ.ബി മാത്രം വലിപ്പമുള്ള ജാര്‍ ഫയലുകളാക്കി ചുരുക്കിയാണ്‌ സെല്‍ഫോണില്‍ കിട്ടുന്നത്‌. ംംം.ുൃവമൃശസൌാമൃ.രീാ എന്ന വെബ്സൈറ്റിലൂടെ ആര്‍ക്കും ഇത്‌ സൌജന്യമായി ഡൌണ്‍ ലോഡ്‌ ചെയ്യാം. ജാവാ സന്നദ്ധമായ ഏതു മൊബൈലിലും രാമായണത്തിണ്റ്റെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്തു വായിയ്ക്കാനാവും. ഭൂതകാല പൈതൃകത്തേയും നവസാങ്കേതിക വിദ്യയേയും സമന്വയിപ്പിയ്ക്കുന്നതില്‍ വിജയിച്ച ഹരികുമാര്‍ പിന്നീട്‌ സ്പര്‍ശിച്ചത്‌ തമിഴ്‌ ഇതിഹാസകൃതിയായ തിരുക്കുറളിനെയാണ്‌. തമിഴില്‍ അക്ഷരപരിചയം മാത്രമുള്ള ഈ മലയാളം അദ്ധ്യാപകന്‍ അതിനായി തിരുക്കുറളിണ്റ്റെ പാഠം തമിഴ്‌ അറിയാവുന്ന മറ്റൊരാളെക്കൊണ്ട്‌ ടൈപ്പ്‌ ചെയ്ത്‌ വാങ്ങി. പിന്നെ റീഡ്മാനിയാകില്‍ തമിഴ്‌ ഫോണ്ട്‌ കൂട്ടിചേര്‍ത്ത്‌ ൧൩൩൦ കുറളുകളുള്ള ദ്രാവിഡപ്പെരുമയെ ൧൧൦ കെ.ബി വലിപ്പമുള്ള ജാര്‍ഫയലിലേയ്ക്ക്‌ ആവേശിപ്പിച്ചു.

ഇന്ത്യയിലെ ആദ്യ മൊബൈല്‍ നോവല്
‍ലോകത്തിലെ ആദ്യ മൊബൈല്‍ നോവല്‍ വരുന്നത്‌ ജപ്പാനിലാണ്‌.യോഷിയുടെ ഡീപ്‌ ലൌ എന്ന ഈ നോവലിനെ തുടര്‍ന്ന്‌ കൊറിയായിലും സ്വിറ്റ്സര്‍ലണ്റ്റിലുമെല്ലാം നിരവധി സെല്‍ഫോണ്‍ നോവലുകല്‍ പ്രചരിച്ചു. ഇന്ത്യയില്‍ ൨൦൦൪-ല്‍ ൧൬ എസ്‌.എം.എസ്‌ സന്ദേശങ്ങളായി ഒരു സെല്‍ഫോണ്‍ നോവല്‍ ഇംഗ്ളീഷില്‍ പുറത്തുവന്നെങ്കിലും അത്‌ സംമ്പൂര്‍ണമെന്ന്‌ അവകാശപ്പെടാവുന്നതായിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ആറ്‌ അദ്ധ്യായങ്ങളുള്ള നീലക്കണ്ണുകള്‍ എന്ന നോവല്‍ ഹരികുമാര്‍ മലയാളത്തിന്‌ സമര്‍പ്പിയ്ക്കുന്നത്‌. ൩൪൦ കെ.ബി വലിപ്പമുള്ള ഇത്‌ ആദ്യം ആവശ്യപ്പെട്ട അഞ്ഞൂറ്‌ പേര്‍ക്ക്‌ സൌജന്യമായി അയച്ചുകൊടുക്കുക കൂടി ചെയ്തതോടെ ഭാരതത്തിലെ ആദ്യ മൊബൈല്‍ നോവലിസ്റ്റ്‌ എന്ന നിലയില്‍ ഈ അദ്ധ്യാപകന്‍ അംഗീകരിയ്ക്കപ്പെട്ടു. എഴുത്തുകാരണ്റ്റെ വെബ്‌ സൈറ്റില്‍ നിന്ന്‌ നോവല്‍ ഡൌണ്‍ ലോഡ്‌ ചെയ്യാന്‍ ഏതൊരാള്‍ക്കുമാകും.

മൊബൈലില്‍ ചലച്ചിത്രവും
ഇന്ന്‌ ൫.൨ മെഗാ പിക്സല്‍ ക്യാമറയുള്ള മൊബൈല്‍ ഫോണുകള്‍ വിപണിയില്‍ സുലഭമാണ്‌. ഒരു വര്‍ഷം മുമ്പ്‌ ഇതായിരുന്നില്ല സ്ഥിതി.തണ്റ്റെ കൈവശമുണ്ടായിരുന്ന ൧.൩ എം.പി ക്യാമറയുള്ള ൩൨൩൦ നോകിയ മൊബൈല്‍ ഫോണില്‍ ഒരു സിനിമയെടുത്തതിണ്റ്റെ ആയാസം ഹരികുമാറിന്‌ മറക്കാനെളുപ്പമല്ല. ചിത്രീകരണവും എഡിറ്റിങ്ങും ശബ്ദസന്നിവേശവും എല്ലാം ഇതേ സെറ്റില്‍. കഥയും സംവിധാനവും ക്യാമറയും എഡിറ്റിങ്ങും നിറവേറ്റിയതാകാട്ടെ ഹരികുമാര്‍ എന്ന ഒരേയൊരാളും. എ ബോയ്‌ ഇന്‍ ഹിസ്‌ ഓണ്‍ ടൈം എന്ന ൧൦ മിനറ്റ്‌ ദൈര്‍ഘ്യമുള്ള പോക്കറ്റ്‌ ഫിലിമില്‍ ഒരാണ്‍കുട്ടിയുടെ ഏകാന്ത ജീവിതത്തിണ്റ്റെ കഥ പറയുന്നു. ആഖ്യാനത്തിന്‌ ഉപയോഗിച്ച ചലച്ചിത്ര ഭാഷയുടെ സാരള്യം മൂലം സംഭാഷണങ്ങളൊന്നുമില്ലെങ്കിലും ഈ സിനിമ പ്രേഷകനുമായി സംവദിയ്ക്കുന്നു. പശ്ചാത്തലത്തില്‍ ഉപയോഗിച്ച ഹിന്ദുസ്ഥാനി സംഗീതവും കാഴ്ചക്കാരണ്റ്റെ ഹൃദയത്തെ തൊടുന്നതുതന്നെ. പിക്സല്‍ ക്ളാരിറ്റി കുറവുള്ള ക്യാമറയിലെടുത്തതിനാല്‍ വലിയ സ്ക്രീനില്‍ സിനിമ പ്രൊജക്റ്റു ചെയ്യുന്നതില്‍ ആദ്യം പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ മേളകളിലും മറ്റും പ്രദര്‍ശിപ്പിക്കുന്നത്‌ വലിയ വെല്ലുവിളിയായി. ഔപചാരികമായി കമ്പ്യൂട്ടര്‍ പഠനം നടത്താത്ത ഹരികുമാര്‍ പിന്നെ അതിനുള്ള പരിഹാരം തേടുകയായി. ഒടുവില്‍ ഫോര്‍മാറ്റില്‍ ആവശ്യമായ ഭേദഗതി വരുത്തിയതോടെ ഇന്ത്യയിലെ ആദ്യ മൈക്രോസിനിമ ഏതു സ്ക്രീനിലും പ്രദര്‍ശിപ്പിയ്ക്കാന്‍ പാകമാവുകയും ചെയ്തു.ലോക പോക്കറ്റ ഫിലിം ഫെസ്റ്റുകളില്‍ ഈ ചെറുസിനിമ പ്രദര്‍ശിപ്പിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഹരികുമാര്‍.

സ്വാതന്ത്യ്രദിന പതിപ്പായി ആദ്യ മൊബൈല്‍ മാസിക

സ്വാതന്ത്യ്രത്തിണ്റ്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഇന്ത്യയിലെ ആദ്യ മൊബൈല്‍ മാഗസിന്‍ സൂം ഇന്ത്യ പുറത്തിറങ്ങി. സ്വാതന്ത്യ്രസമര സേനാനികള്‍ക്ക്‌ ഒരു സ്മരണാഞ്ജലിയായി പുറത്തുവന്ന മാഗസിനില്‍ മഹാത്മാഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ്‌ ജൂനിയര്‍, നെല്‍സണ്‍ മണ്ഡേല, കെന്‍ സരോ വിവ, ഓംങ്ങ്‌ സാന്‍ സൂ കി തുടങ്ങിയ സ്വാതന്ത്യ്രപ്പോരാളികള്‍ക്കായി പേജുകള്‍ മാറ്റി വച്ചിട്ടുണ്ട്‌. ഇതിനു പുറമെ ഇന്ത്യന്‍ സ്വാതന്ത്യ്ര സമര സന്ദര്‍ഭങ്ങള്‍ ചിത്രങ്ങള്‍ സഹിതം കാണാം. സമകാലിക വാര്‍ത്തകല്‍, പുസ്തകദൃശ്യം, മൊബൈല്‍ ടെക്നോളജി തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളും മാഗസിനിലുണ്ട്‌. വര്‍ഷത്തില്‍ രണ്ടുവട്ടം പ്രസിദ്ധീകരിയ്കുന്ന സൂം ഇന്ത്യ ഇംഗ്ളീഷിലാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. എഡിറ്ററായ ഹരികുമാറിണ്റ്റെ സൈറ്റില്‍ നിന്നും ൪൫൦ കെ.ബി വലിപ്പമുള്ള മാഗസിനും സൌജന്യമായി ഡൌണ്‍ലോഡ്‌ ചെയ്യാം. പുസ്തകം പോലെ അത്‌ ഒരു മൊബൈലില്‍ നിന്ന്‌ മറ്റൊന്നിലേയ്ക്ക്‌ കൈമാറാനുമാകും. മനുഷ്യണ്റ്റെ സര്‍ഗാത്മകതയെ ഏറെ പ്രചോദിപ്പിച്ച മാനവമൂല്യമായ സ്വാതന്ത്യ്രത്തിണ്റ്റെ സന്ദേശം യുവാക്കളിലേയ്ക്ക്‌ എത്തിയ്ക്കലാണ്‌ സൂം ഇന്ത്യയിലൂടെ താന്‍ ലക്ഷ്യമിട്ടതെന്ന്‌ പി.ആര്‍ ഹരികുമാര്‍ പറയുന്നു.ആഗോളീകരണത്തിണ്റ്റെ സാഹചര്യത്തിലാണ്‌ ഇംഗ്ളീഷ്‌ തെരഞ്ഞെടുത്തത്‌. ഇതിനോടകം ൬൫൦ സ്ക്രീന്‍ പേജുകളുള്ള മാഗസിന്‍ നൂറുകണക്കിനാളുകള്‍ വായിച്ചതായും ഹരികുമാര്‍ പറയുന്നു. ജനജീവിതത്തില്‍ അനിവാര്യമായി മാറിയ മൊബൈല്‍ ഫോണ്‍ പോലുള്ള സാങ്കതിക ഉപകരണങ്ങളെ എങ്ങനെ സാംസ്കാരിക വിനിമയോപാധികളായി മാറ്റാം എന്ന അന്വേഷണത്തിണ്റ്റെ ഭാഗമായാണ്‌ തണ്റ്റെ ശ്രമങ്ങളെന്ന്‌ ഈ അദ്ധ്യാപകന്‍ വിശദീകരിയ്ക്കുന്നു. തുഞ്ചന്‍ സ്മാരക പുരസ്കാരജേതാവായ ഹരികുമാര്‍ ബ്ളോഗ്‌ എഴുത്തുകാര്‍ക്കിടയിലും മുന്‍പന്തിയിലാണ്‌. മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാര്‍ സാങ്കേതികമാറ്റങ്ങള്‍ക്കു നേരെ പുറം തിരിഞ്ഞ്‌ നില്‍ക്കുമ്പോള്‍ സ്വന്തമായി വെബ്‌ സൈറ്റും നിരവധി ബ്ളോഗുകളുമുള്ള ഹരികുമാര്‍ വേറിട്ടുനില്‍ക്കുന്നു. ഒരുപക്ഷെ , മാതൃക തന്നെയായി മാറുന്നു. പെരുമ്പാവൂരിലെ വീട്ടില്‍ ഭാര്യയ്ക്കും ഏക മകനുമൊപ്പം കഴിയുന്ന ഇദ്ദേഹം തുറന്നുവച്ച ലാപ്ടോപ്പിന്‌ മുന്നില്‍ പുതിയ കണ്ടെത്തലുകള്‍ക്കായി കണ്ണും മനവും തുറന്നുവച്ചുള്ള തപസ്സിലാണെന്ന്‌ പറഞ്ഞാല്‍, അതില്‍ തെല്ലുമില്ല അതിശയോക്തി.

സണ്ടേമംഗളത്തിലും പുഴ.കോമിലും പ്രസിദ്ധപ്പെടുത്തിയ രചന.

1 comment:

കുഞ്ഞന്‍ said...

സുരേഷ്‌ജീ...

വളരെ വിജ്ഞാനപ്രദമായ ലേഖനം, താങ്കള്‍ക്കും ഹരികുമാറിനും അഭിനന്ദനങ്ങള്‍..!