Wednesday, July 11, 2012

ഒറ്റയ്ക്കാണ്‌; പക്ഷേ ഒത്തിരി പറയാനുണ്ട്‌

സുരേഷ്‌ കീഴില്ലം 

മഞ്ജുളന്‍ കൂനന്‍ എന്ന നാടകത്തില്‍
പെരുമ്പാവൂര്‍: നില്‍ക്കാന്‍ ഒരു തറയോ പിന്നില്‍ ഒരു മറയോ വേണ്ടാതെ ഒരു പറ്റം ചെറുപ്പക്കാര്‍. 
അവര്‍ക്ക്‌ ഒത്തിരി പറയാനുണ്ട്‌. സംസ്ഥാനത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ എത്തിയ അവര്‍ കണ്‍കണ്ട ദൈവങ്ങളായ കാണികളോട്‌ സംവദിച്ചു. 
അതേ, അവര്‍ നാടകം കളിയ്ക്കുകയായിരുന്നു. 
അത്‌, ഒരു കാലത്ത്‌ മലയാളത്തിണ്റ്റെ ബൌദ്ധിക കേന്ദ്രമായിരുന്ന പുല്ലുവഴിയിലായത്‌ യാദൃശ്ചികം. 
മുന്‍ എം.എല്‍.എയും നാടകപ്രവര്‍ത്തകനുമായിരുന്ന പി.ആര്‍ ശിവണ്റ്റെ പേരില്‍ രൂപീകരിച്ച സാംസ്കാരിക പഠനകേന്ദ്രത്തിണ്റ്റെ സഹകരണത്തോടെ പുല്ലുവഴി പബ്ളിക്‌ ലൈബ്രറിയാണ്‌ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന തലത്തില്‍ തന്നെ ആദ്യമായി ഒരു ഒറ്റയാള്‍ നാടകമേള സംഘടിപ്പിയ്ക്കുന്നത്‌. കഥകളുടേയും കാര്യങ്ങളുടേയും തമ്പുരാനായിരുന്ന എം.പി നാരായണപിള്ളയും നാടക പ്രതിഭയായിരുന്ന കാലടി ഗോപിയും കേരളത്തിലെ ഏറ്റവും മാന്യനായ രാഷ്ട്രീയക്കാരനായിരുന്ന മുന്‍ മുഖ്യമന്ത്രി പി.കെ.വിയും മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികനായ പി. ഗോവിന്ദപിള്ളയും ചുവടുറപ്പിച്ച പുല്ലുവഴിയുടെ ഒരു തിരിച്ചുവരവു കൂടിയായി ഇത്‌. 
സ്ത്രീ പുരുഷ ബന്ധത്തിണ്റ്റെ സങ്കീര്‍ണതകള്‍ ഇഴപിരിച്ച്‌ പരിശോധിച്ച തെരഞ്ഞടുപ്പ്‌ എന്ന നാടകമയിരുന്നു ആദ്യത്തേത്‌. പലേരി മാണിക്യം, ഇന്ത്യന്‍ റുപ്പി തുടങ്ങിയ സിനിമകളിലൂടെ മലയാളിയ്ക്ക്‌ പരിചിതനായ എരഞ്ഞിക്കല്‍ ശശി ആണായും പെണ്ണായും അരങ്ങ്‌ അടക്കിവാണു. 
ജന്‍മദിനം എന്ന നാടകത്തില്‍ നിന്ന്‌
വീട്ടുമുറ്റത്തും നാടകം കളിയ്ക്കാം എന്നു തെളിയിച്ച മലപ്പുറം അരിയെല്ലൂറ്‍ സ്വദേശി കുമാരലുവിണ്റ്റെ പ്രകടനമായിരുന്ന പിന്നീട്‌. ചലചിത്രതാരം മാമ്മുക്കോയയുടെ വീട്ടുമുറ്റത്ത്‌ ആയിരത്തിയൊന്നാമത്‌ വേദിയും പിന്നിട്ട്‌ വെളിച്ചെണ്ണ എന്ന ഒറ്റയാള്‍ നാടകം ഇവിടേയും എത്തി. 
കണ്ണൂറ്‍ വനിതാ സാഹിതിയുടെ ഏകപാത്രനാടകമായ അബൂബക്കറിണ്റ്റെ ഉമ്മ പറയുന്നു കാണികളെ രക്തസാക്ഷികളുടെ ചരിത്രം ഓര്‍മ്മിപ്പിച്ചു. നാടകത്തില്‍ അബൂബക്കറിണ്റ്റെ ഉമ്മയായി രജിത മധു സ്ത്രീയുടെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ രംഗത്ത്‌ ആവിഷ്ക്കരിച്ചു. 
ബുദ്ധിയുള്ളവരുടെ ലോകത്തേയ്ക്ക്‌ ഹൃദയശുദ്ധിയുള്ള യുവാവിണ്റ്റെ വിളിച്ചു പറയലുകളായി ദിനേശണ്റ്റെ കഥ. ഗാന്ധി യൂണിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ വിനോദ്‌ കുമാര്‍ ഇന്ത്യന്‍ യുവത്വത്തിണ്റ്റെ നിസ്സഹായത നമ്മെ ബോദ്ധ്യപ്പെടുത്തി. 
മനുഷ്യണ്റ്റെ ഒറ്റപ്പെടലും സംഘടിത ലോകത്തിണ്റ്റെ കാപട്യങ്ങളും മലയാളിയ്ക്ക്‌ ചൂണ്ടിക്കാണിച്ചുകൊടുത്ത വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ ജന്‍മദിനം എന്ന കഥയുടെ പുനരാവിഷ്ക്കരണവും ഇവിടെ ഉണ്ടായി. കൊച്ചിന്‍ തീയറ്റര്‍ മൂവ്മെണ്റ്റ്സിണ്റ്റെ ബാനറില്‍ എം.എസ്‌ അഷറഫ്‌ ആവിഷ്ക്കരിച്ച നാടകത്തില്‍ ബഷീറായി ചൊവ്വര ബഷീര്‍ അരങ്ങിലെത്തി. 
കടും നിറങ്ങളുടെ ലോകത്തുനിന്നു യാഥാര്‍ത്ഥ്യത്തിണ്റ്റെ ബ്ളാക്ക്‌ ആണ്റ്റ്‌ വൈറ്റ്‌ സാഹചര്യങ്ങളിലേയ്ക്കുള്ള അതിശയിപ്പിയ്ക്കുന്ന ഭാവപ്പകര്‍ച്ചയായി മഞ്ജുളന്‍ അവതരിപ്പിച്ച കൂനന്‍. ഇന്ത്യയിലും വിദേശത്തുമുള്ള ഈ നാടകത്തിണ്റ്റെ അവതരണങ്ങളിലൂടെ വിശുദ്ധ പ്രണയത്തിണ്റ്റെ മറക്കാനാവാത്ത അനുഭവം സമ്മാനിച്ച മഞ്ജുളന്‍ ചുവടു വെയ്ക്കുന്നത്‌ ഗിന്നസ്‌ റെക്കോഡിലേയ്ക്കാണ്‌. 
അവതരിപ്പിച്ച ആറു നാടകങ്ങളില്‍ നാലും എഴുതിയ നാടകാചാര്യന്‍ ജയപ്രകാശ്‌ കൂളൂരായിരുന്നു മേളയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഇതിനുപുറമെ പ്രമുഖ നടന്‍ ജയരാജ്‌ വാര്യരും മറ്റു നിരവധി പ്രമുഖരും മേളയിലെ സജീവ സാന്നിദ്ധ്യമായി. 
നാടകം മരിയ്ക്കുന്നുവെന്ന വിലാപങ്ങള്‍ക്കുള്ള തക്ക മറുപടിയായി ഒറ്റയാള്‍ നാടകമേളയിലെ ഉജ്ജ്വല രംഗ മുഹൂര്‍ത്തങ്ങള്‍. കോരിച്ചൊരിയുന്ന മഴയിലും സമൂഹത്തിണ്റ്റെ വിവിധ മേഖലകളില്‍ നിന്നെത്തിയ ആളുകള്‍ ഉള്‍കൊണ്ട സദസും മേളയില്‍ സജീവമായി. ഓരോ നാടകത്തിനുശേഷവും നടന്ന തുറന്ന ചര്‍ച്ചകളായിരുന്നു അതിനുള്ള സാക്ഷ്യം. 

മംഗളം 11.07.2012

No comments: