Monday, October 15, 2007

സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിമുട്ടി; പന്ത്രണ്ട്‌ പേര്‍ക്ക്‌ പരുക്ക്‌

പെരുമ്പാവൂറ്‍: ആലുവ-മൂന്നാര്‍ റോഡില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിമുട്ടി ബസ്‌ യാത്രക്കാരായ പന്ത്രണ്ട്‌ പേര്‍ക്ക്‌ പരുക്കേറ്റു. ഐമുറി മാലേക്കുടി വീട്ടില്‍ ബിനിസാജു, പോഞ്ഞാശ്ശേരി കൂറക്കാടന്‍ വീട്ടില്‍ പാത്തുമ്മ, കോടനാട്‌ മടേക്കല്‍ വീട്ടില്‍ രജിതാമോള്‍, വേങ്ങൂറ്‍ നെടുംചാലില്‍ വീട്ടില്‍ സിന്ധു ഷിബു എന്നിവരെ പെരുമ്പാവൂറ്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക്‌ പരുക്കേറ്റ ആയത്തുപടി കളത്തൂരില്‍ വീട്ടില്‍ രതികുട്ടപ്പ നെ മറ്റൊരാശുപത്രയിലേയ്ക്ക്‌ മാറ്റി.
ഇതിനു പുറമെ പാറപ്പുറം ചെന്താര വീട്ടില്‍ സി.എസ്‌ ഷബാന, പെരുമ്പാവൂറ്‍ പാര്‍വേലിക്കുടി കെ.ഒ എല്‍സി, ഐമുറി മലേക്കുടി വീട്ടില്‍ ഷാണ്റ്റി, പെരുമ്പാവൂറ്‍ ചെന്താരവീട്ടില്‍ ഷബാസു, പോഞ്ഞാശ്ശേരി കൂറക്കാടന്‍ വീട്ടില്‍ നെവാജ മുജീബ്‌, കലൂറ്‍ സ്വദേശി എം.ഡി തയാബ്‌, ഇരിങ്ങോള്‍ ചെല്ലമാലില്‍ രാഹുല്‍ എന്നിവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
ഇന്നലെ വൈകിട്ട്‌ പള്ളിക്കവലയിലായിരുന്നു അപകടം. ആലുവായില്‍ നിന്ന്‌ പെരുമ്പാവൂര്‍ക്ക്‌ വരികയായിരുന്ന ബസും മെറ്റല്‍ കയറ്റിവന്ന ടിപ്പര്‍ ലോറിയുമാണ്‌ കൂട്ടിമുട്ടിയത്‌. നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബസിനെ മറികടന്ന്‌ വരുമ്പോഴായിരുന്നു ബസ്‌ ലോറിയില്‍ ഇടിച്ചത്‌. ബസിണ്റ്റെ മുന്‍വശവും മുന്‍വശത്തെ ഗ്ളാസും തകര്‍ന്നിട്ടുണ്ട്‌ (2007 ഒക്ടോബര്‍ പതിപനൊന്ന്‌)

No comments: