Saturday, October 13, 2007

മലയാളത്തില്‍ സാഹിത്യം പ്രാന്തവല്‍കരിക്കപ്പെട്ടു-പി. സുരേന്ദ്രന്‍

കോലഞ്ചേരി:മലയാളത്തില്‍ സാഹിത്യം പ്രാന്തവല്‍കരിക്കപ്പെട്ടുവെന്ന്‌ പ്രശസ്ത നോവലിസ്റ്റ്‌ പി.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.മനുഷ്യജീവിതത്തിണ്റ്റെ നേര്‍ക്കണ്ണാടിയായ സാഹിത്യം ഇന്ന്‌ മലയാളത്തില്‍ അന്യം നിന്ന മട്ടാണ്‌.ഗൌരവമാര്‍ന്ന സാഹിത്യമാസികകള്‍ പുറത്തിറങ്ങിയ നാടാണിത്‌.എന്നാലിപ്പോള്‍ സമ്പൂര്‍ണ്ണസാഹിത്യമാസിക എന്നു പറയാവുന്ന ഒന്ന്‌ മലയാളത്തിലില്ല.എന്നാല്‍ പ്രസിദ്ധീകരണങ്ങള്‍ ഇവിടെ ഏറിയിട്ടുണ്ട്‌. പക്ഷെ പാചകക്കുറിപ്പ്‌ ഇറക്കുന്നവര്‍ക്കായി ഡിമാണ്റ്റ്‌.അതേ സമയം തൊട്ടടുത്ത സംസ്ഥാനമായ തമിഴകത്ത്‌ കവിതക്കു മാത്രമായി അരഡസനിലേറെ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. കോലഞ്ചേരി സെണ്റ്റ്‌ പീറ്റേഴ്സ്‌ കോളജ്‌ മലയാളം അസോസിയേഷണ്റ്റെ ആഭിമുഖ്യത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളായ സുരേഷ്‌ കീഴില്ലത്തിണ്റ്റെ മഴമുറ്റം,സുരേഷ്‌ പരിയാത്തിണ്റ്റെ കുട്ടിക്കാലം എന്നി ബാലനോവലുകള്‍ ഉള്‍ക്കൊള്ളുന്ന ടു ഇന്‍ വണ്‍ പുസ്തകത്തിണ്റ്റെ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.സുരേന്ദ്രനില്‍ നിന്നും എഴുത്തുകാരുടെ കലാലയ സഹപാഠിയും ഇപ്പോള്‍ ഇവിടത്തെ അദ്ധ്യാപകനുമായ യുവകവി ജിനീഷ്‌ ലാല്‍ രാജ്‌ പുസ്തകം ഏറ്റുവാങ്ങി.ഇതേ കാമ്പസില്‍ നിന്ന്‌ പഠിച്ചിറങ്ങിയ കവി ജയകുമാര്‍ ചെങ്ങമനാട്‌ പുസ്തകത്തേയും എഴുത്തുകാരേയും പരിചയപ്പെടുത്തി.മലയാളഭാഷ വകുപ്പ്‌ തലവന്‍ പ്രൊഫ.പോള്‍ വര്‍ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു. കോളജ്‌ പ്രിന്‍സിപ്പാള്‍ ജോയ്സി ജോര്‍ജ്ജ്‌,പ്രൊഫ.വര്‍ഗ്ഗീസ്സ്‌ എസ്‌.നെടുന്തള്ളില്‍,പ്രൊഫ.കെ.വി ജോണ്‍,സജീവ്‌,സുരേഷ്‌ കീഴില്ലം,സുരേഷ്‌ പരിയാത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. രണ്ടായിരത്തിയേഴ്‌ ജനുവരി പത്തൊമ്പതിലെ വാര്‍ത്ത

No comments: